Skip to main content

സഞ്ജയ് ഗാന്ധി V/s സി.പി.ഐ.

ഇന്ദിരയുടെ പിന്‍ഗാമിയായി ഉയര്‍ന്നു വന്ന സഞ്ജയുടെ ചില പ്രവര്‍ത്തികള്‍ റഷ്യയെ ആകുലപ്പെടുത്തി. ഇന്ദിരയുടേത് പോലെ ഒരു തുറന്ന സമീപനമല്ലായിരുന്നു സഞ്ജയ് റഷ്യയോട് കാട്ടിയിരുന്നതെന്ന് മാത്രമല്ല റഷ്യയുടെ ഏറ്റവും വലിയ ശത്രുവായ കമ്മ്യൂമിസ്റ്റ് വിരുദ്ധനായ ഫിലപ്പൈന്‍സ് പ്രസിഡന്‍റ് ഫെര്‍ഡിനാന്‍റ് മാര്‍ക്കോസുമായി വളരെയടുത്ത ബന്ധം സഞ്ജയ് കാത്തുസൂക്ഷിച്ചിരുന്നത് റഷ്യയെ അലോരസപ്പെടുത്തി. സഞ്ജയുടെ ചില അടുപ്പക്കാര്‍ യു.എസ് പ്രതിനിധികളുടെ ചില രഹസ്യ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നതും കെ.ജി.ബി അറിയാന്‍ ഇടയായി. ഇതിനെപ്പറ്റിയുള്ള റിപ്പോര്‍ട്ട് കെ.ജി.ബിയുടെ മെയിന്‍ റെസിഡന്‍സിക്ക് ലഭിച്ചു. തന്‍റെ വിജയകരമായ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി വന്ന ഇന്ദിരയുടെ മകന്‍ സഞ്ജയ് ആ സമയം കമ്മ്യൂണിസത്തെയും, ദേശസാല്‍ക്കരണത്തെയും വിമര്‍ശിച്ചുകൊണ്ട് ഒരു മാധ്യമ സ്ഥാപനത്തിന് അഭിമുഖം നല്‍കുകയായിരുന്നു. സഞ്ജയ് ഗാന്ധിയുടെ അഴിമതിയെപ്പറ്റി വിമര്‍ശനമുയര്‍ത്തിയ സി.പി.ഐയെ കടുത്ത ഭാഷയില്‍ സഞ്ജയ് വിമര്‍ശിക്കുകയുണ്ടായി.' നിങ്ങളേക്കാള്‍ അഴിമതിക്കാരായ ആളുകള്‍ ഈ ഭൂമുഖത്ത് തന്നെ കാണില്ലെന്ന് 'സി.പി.ഐയോട് സഞ്ജയ് വെട്ടിത്തുറന്നു പറഞ്ഞു. സഞ്ജയുടെ ഈ പരസ്യ പ്രസ്താവന സി.പി.ഐക്കും അവരെ പിന്‍ താങ്ങുന്ന റഷ്യക്ക് അതിയായ അസ്വസ്തയുണ്ടാക്കിയേക്കുമെന്ന് ചിന്തിച്ച് ഇന്ദിരക്ക് മനസമാധാനം നഷ്ടപ്പെട്ടു.സി.പി.ഐയെ വിമര്‍ശിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഒരു കുറിപ്പ് ഇറക്കുക അല്ലാതെ തന്‍റെ വിമര്‍ശനം പിന്‍വലിക്കാന്‍ ഇന്ദിര സമ്മര്‍ദം ചെലുത്തിയിട്ട് പോലും സഞ്ജയ് ചെയ്തില്ല. 21 മാസം നീണ്ടു നിന്ന അടിയന്തരാവസ്ഥ 1977 ജനുവരി 18ന് ഇന്ദിര പിന്‍വലിക്കുകയുണ്ടായി. മാര്‍ച്ചില്‍ തിരഞ്ഞെടുപ്പു നടത്തുമെന്നും അവര്‍ പ്രഖ്യാപിച്ചു..മാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണം ഒരു പരിധിവരെ എടുത്തുകളയുകയും പ്രതിപക്ഷ നേതാക്കളെ സ്വതന്ത്രമാക്കുകയും ചെയ്തു. അടുത്ത തിരഞ്ഞെടുപ്പിലും താന്‍ ജയിക്കുമെന്ന് ഇന്ദിരക്ക് അമിതമായ വിശ്വാസമുണ്ടായിരുന്നു. കെ.ജി.ബിയും മറിച്ചൊന്ന് ചിന്തിച്ചിരുന്നതേയില്ല. ഇന്ദിരയുടെ വിജയം സുനിശ്ചിതമാക്കാന്‍ കെ.ജി.ബിയുടെ നേതൃത്വത്തില്‍ സത്വരമായ നടപടികള്‍ കൈകൊണ്ടു. KASKAD എന്ന രഹസ്യ നാമമുള്ള ഏജന്‍റിനായിരുന്നു ഇന്ദിരയുടെ തിരഞ്ഞെടുപ്പിന്‍റെ ചുമതല. 120ഓളം സമ്മേളനങ്ങള്‍ KASKADന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയുണ്ടായി. ഇന്ദിരാ കോണ്‍ഗ്രസിലെ 9 സ്ഥാനാര്‍ത്ഥികള്‍ കെ.ജി.ബി.യുടെ ഏജന്‍റായി പ്രവര്‍ത്തിക്കുകയായിരുന്നു. അതും പോരാഞ്ഞ് പാര്‍ട്ടിയിലെ തന്നെ 21 അംഗങ്ങള്‍ സജീവമായി കെ.ജി.ബിക്ക് വേണ്ടി പണിയെടുത്തിരുന്നു. അതില്‍ 4 പേര്‍ കേന്ദ്രമന്ത്രിമാരായിരുന്നു എന്ന് മിട്രോഖിന്‍ വെളിപ്പെടുത്തി. ഇന്ത്യയിലെ എല്ലാ ജനാധിപത്യ വിശ്വാസികളും, ഭരണകക്ഷിയായ കോണ്‍ഗ്രസും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒത്തൊരുമിച്ച് നിന്ന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ സോവിയറ്റ് മാധ്യമങ്ങള്‍ ആഹ്വാനം ചെയ്തു. കെ.ജി.ബിയുടെ നേതൃത്വത്തില്‍ സി.പി.ഐക്കും അതിന്‍റെ നേതാക്കള്‍ക്കും ഇന്ദിരയെ പിന്‍തുണക്കുന്നതിനുവേണ്ടി അതീവ സമ്മര്‍ദ്ദമുണ്ടായിരുന്നു. സോവിയറ്റ് കേന്ദ്ര കമ്മിറ്റിയില്‍ നിന്നുള്ള സന്ദേശം സി.പി.ഐ ജനറല്‍ സെക്രട്ടറി രാജേശ്വര റാവുവിനേയും, ദേശീയ കൗണ്‍സില്‍ സെക്രട്ടറിയായ എന്‍. കെ. കൃഷ്ണനെയും ദല്‍ഹിയിലെ സോവിയറ്റ് എംബസിയില്‍ വിളിച്ചു വരുത്തി നല്‍കുകയുണ്ടായി. ഇന്ദിരയെ സഹായിക്കണമെന്നും പറഞ്ഞ് തുടരെ തുടരെ സന്ദേശങ്ങള്‍ സി.പി.ഐക്ക് ലഭിച്ചു കൊണ്ടേയിരുന്നു. റാവുവും കൃഷ്ണയും മലപോലെ ഉറച്ചു നിന്ന് ഇന്ദിരക്ക് സഹായം നല്‍കുമെന്ന് കെ.ജി.ബി ഡല്‍ഹി റസിഡന്‍സി കേന്ദ്ര കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. സി.പി.ഐയുടെ ഈ നിലപാടിന് സഹായകരമായി അവരുടെ പാര്‍ട്ടി ഫണ്ടിലേക്ക് 1977ലെ ആദ്യത്തെ രണ്ട് മാസത്തിനിടെ 30 ലക്ഷം രൂപ കെ.ജി.ബി കൊടുക്കുകയുണ്ടായി.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സോവിയറ്റ് റഷ്യ സ്പോൺസർ ചെയ്ത ചേരി ചേരാ പ്രസ്ഥാനം (NAM)

ആഗോള സാമ്രാജ്യ വിരുദ്ധ സമരത്തിന് സോവിയറ്റ് റഷ്യയിൽ മുന്‍കൈ എടുത്തത് കെ‌ജി‌ബി ആയിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തേക്കാൾ മേല്‍ക്കൈ അവര്‍ക്ക് ഈ കാര്യത്തില്‍ ഉണ്ടായിരുന്നു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ ശിലാസ്ഥാപനം മുതൽ അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനത്തിൽ വരെ കെ‌ജി‌ബിയുടെ അദൃശ്യകരങ്ങൾ പ്രവര്‍ത്തിച്ചിരുന്നു. . 1960കളില്‍ പശ്ചിമരാഷ്ട്രങ്ങള്‍ക്ക് യു.എന്‍ ല്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടു . പുതുതായി സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങൾ യു.എന്‍ ല്‍ അംഗത്വം നേടിയതിനെ തുടര്‍ന്നായിരുന്നു ഈ സംഭവ വികാസം. മൂന്നാം ലോകരാഷ്ട്രങ്ങൾ ചേരി ചേരാ പ്രസ്ഥാനത്തില്‍ അണിനിരന്നു. ചേരി ചേരാ പ്രസ്ഥാനമെന്ന് പേരിൽ മാത്രം ഉണ്ടായിരുന്നുള്ളൂ. സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കെതിരെയുള്ള നിലപാട് എന്ന നിലയില്‍ റഷ്യന്‍ ചേരിയിൽ നിലയുറപ്പിച്ച് അമേരിക്കൻ താല്‍പര്യങ്ങൾക്കെതിരെ അവർ യു.എന്‍ ല്‍ വോട്ടുചെയ്തു. തങ്ങളെ അടക്കി ഭരിച്ച പാശ്ചാത്യ ശക്തികളോടുള്ള വിരോധത്തിനധിഷ്ഠിതമായി അവര്‍ സോവിയറ്റ് നിലപാടിനോട് ചേര്‍ന്ന് നിന്ന് നയങ്ങള്‍ രൂപീകരിച്ചു. ഇതിനെ തുടര്‍ന്നു 1969ല്‍ ബെൽഗ്രേഡിൽ ചേര്‍ന്ന ചേരി ചേരാ പ്രസ്...