Skip to main content

സോവിയറ്റ് റഷ്യ സ്പോൺസർ ചെയ്ത ചേരി ചേരാ പ്രസ്ഥാനം (NAM)

ആഗോള സാമ്രാജ്യ വിരുദ്ധ സമരത്തിന് സോവിയറ്റ് റഷ്യയിൽ മുന്‍കൈ എടുത്തത് കെ‌ജി‌ബി ആയിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തേക്കാൾ മേല്‍ക്കൈ അവര്‍ക്ക് ഈ കാര്യത്തില്‍ ഉണ്ടായിരുന്നു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ ശിലാസ്ഥാപനം മുതൽ അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനത്തിൽ വരെ കെ‌ജി‌ബിയുടെ അദൃശ്യകരങ്ങൾ പ്രവര്‍ത്തിച്ചിരുന്നു. . 1960കളില്‍ പശ്ചിമരാഷ്ട്രങ്ങള്‍ക്ക് യു.എന്‍ ല്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടു . പുതുതായി സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങൾ യു.എന്‍ ല്‍ അംഗത്വം നേടിയതിനെ തുടര്‍ന്നായിരുന്നു ഈ സംഭവ വികാസം. മൂന്നാം ലോകരാഷ്ട്രങ്ങൾ ചേരി ചേരാ പ്രസ്ഥാനത്തില്‍ അണിനിരന്നു. ചേരി ചേരാ പ്രസ്ഥാനമെന്ന് പേരിൽ മാത്രം ഉണ്ടായിരുന്നുള്ളൂ. സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കെതിരെയുള്ള നിലപാട് എന്ന നിലയില്‍ റഷ്യന്‍ ചേരിയിൽ നിലയുറപ്പിച്ച് അമേരിക്കൻ താല്‍പര്യങ്ങൾക്കെതിരെ അവർ യു.എന്‍ ല്‍ വോട്ടുചെയ്തു. തങ്ങളെ അടക്കി ഭരിച്ച പാശ്ചാത്യ ശക്തികളോടുള്ള വിരോധത്തിനധിഷ്ഠിതമായി അവര്‍ സോവിയറ്റ് നിലപാടിനോട് ചേര്‍ന്ന് നിന്ന് നയങ്ങള്‍ രൂപീകരിച്ചു. ഇതിനെ തുടര്‍ന്നു 1969ല്‍ ബെൽഗ്രേഡിൽ ചേര്‍ന്ന ചേരി ചേരാ പ്രസ്ഥാന സമ്മേളനത്തിൽ അമേരിക്കന്‍ അതിക്രമത്തില്‍ കഷ്ടത അനുഭവിക്കുന്ന വിയറ്റ്നാമിനോട് അനുഭാവം പ്രകടിപ്പിച്ച് പ്രമേയം പാസ്സാക്കി.
അമേരിക്കന്‍ ഇടപെടലിനെ അതിരൂക്ഷമായ ഭാഷയിൽ അപലപിക്കാനും ചേരി ചേരാ നേതാക്കൾ മടിച്ചില്ല. പക്ഷേ 1968ല്‍ സോവിയറ്റ് റഷ്യ ചെക്കോസ്ലോവാക്ക്യയുടെ മേൽ നടത്തിയ കടന്നുകയറ്റത്തെപ്പറ്റി സൗകര്യപൂര്‍വമായ മൗനം പാലിക്കാൻ ചേരി ചേരാ നേതാക്കൾ മത്സരിച്ചു. ഇതില്‍നിന്നും ചേരി ചേരാ പ്രസ്ഥാനത്തിന്‍റെ യഥാര്‍ത്ഥ ചേരി നമുക്ക് മനസ്സിലാക്കി എടുക്കാൻ കഴിയുന്നതെ ഉള്ളൂ. പ്രത്യക്ഷത്തില്‍ ഒരു ചേരിയിലും ഇല്ലെന്ന് വരുത്തിത്തീര്‍ത്ത് സോവിയറ്റ് റഷ്യയ്ക്ക് പാദസേവ നടത്തുകയായിരുന്നു ചേരി ചേരാ പ്രസ്ഥാനത്തിലെ നേതാക്കള്‍. റഷ്യ ഇതിലൂടെ ഒരു സംഗതി ഉറപ്പിച്ചു. ചേരി ചേരാ നേതാക്കന്മാരും ആ പ്രസ്ഥാനവും ശീതയുദ്ധം ജയിക്കാന്‍ തങ്ങളെ സഹായിക്കും. വിയറ്റ്നാമിലെ അമേരിക്കയുടെ പിന്മാറ്റം, സോവിയറ്റ് റഷ്യയുടെ മൂന്നാം ലോക രാജ്യങ്ങളോടുള്ള സമീപനത്തിൽ കാതലായ മാറ്റം വരുത്തി. വിയറ്റ്നാം യുദ്ധക്കെടുതികൾ അമേരിക്കന്‍ ഭൂഖണ്ടത്തില്‍ കാര്യമായ ചലനങ്ങൾ വരുത്തി. യുദ്ധത്തിനെതിരെയും, അധിനിവേശത്തിനെതിരെയും കാര്യമായ വികാരം അമേരിക്കന്‍ ഭൂഖണ്ടത്തില്‍ അലയടിച്ചു. അക്കാലയാളവില്‍ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ലിന്‍ഡണ്‍ ബി ജോണ്‍സണെ കാര്യമായ രീതിയിൽ യുദ്ധ വിരുദ്ധരായ ആളുകൾ വിമര്‍ശിച്ചു. അതിനെ തുടര്‍ന്നു രണ്ടാമത്തെ തവണ പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്‍സരിക്കുന്നതിൽ നിന്നും അദ്ദേഹം പിന്മാറി. അതിനു ശേഷം പ്രസിഡണ്ടായ റിച്ചാര്‍ഡ് നിക്സ്സനും, ലിന്‍ഡനും വിശ്വസിച്ചിരുന്നതെന്തെന്നാല്‍ ആഗോളമായ ഒരു ഗൂഡാലോചനയുടെ ഫലമായിട്ടാണ് അമേരിക്കന്‍ ക്യാംപസ്സുകളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വളര്‍ന്നുവരുന്നതെന്നാണ്. യുദ്ധ വിരുദ്ധ സമരങ്ങളിലൂടെ അമേരിക്കൻ തെരുവോരങ്ങള്‍ കമ്മ്യൂണിസ്റ്റ് അനുഭാവികൾ കീഴടക്കിയത് റഷ്യൻ ഗൂഡാലോചനയുടെ ഭാഗമെണെന്നും ഇരുവരും വിശ്വസിച്ചു. ഇതിനെ തുടര്‍ന്നു അമേരിക്കന്‍ ക്യാംപസ്സുകളിലെ മൗലികവാദ സംഘടനകളെ രഹസ്യമായി നിരീക്ഷിക്കാന്‍ വൈറ്റ് ഹൗസ് തീരുമാനമെടുത്തു .

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...