Skip to main content

V K കൃഷ്ണമേനോന്റെ ദയനീയമായ മരണം


ഒടുവില്‍ 1962 ഒക്ടോബര്‍ 31 ന് നെഹ്റു മനസ്സില്ലാമനസോടെ മേനോനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്നത് വരെയെത്തി കാര്യങ്ങള്‍. പുറത്താക്കപ്പെട്ട മേനോന്‍റെ രാഷ്ട്രീയഭാവി പുനരുജ്ജീവിപ്പിക്കുന്ന സത്വരനടപടികള്‍ കൈകക്കൊള്ളാനായി റഷ്യന്‍ നേതൃത്വം കെ.ജി.ബി. ഡെല്‍ഹി റസിഡന്‍സിക്ക് അംഗീകാരം നല്‍കി. ഇതിനെ തുടര്‍ന്ന് ചില മാധ്യമസ്ഥാനങ്ങളെ വിലക്കെടുത്ത് മേനോനെ പുകഴ്ത്തുന്ന ചില ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള പദ്ധതി തയ്യാറാക്കി കെ.ജി.ബി. നടപ്പിലാക്കി. സമാനമായ പദ്ധതികള്‍ മേനോനുവേണ്ടി കെ.ജി.ബി.യുടെ നേതൃത്വത്തില്‍ നടപ്പിലാക്കിക്കൊണ്ടിരുന്നു. 1967 ലെ തിരഞ്ഞെടുപ്പില്‍ മേനോന്‍ മത്സരിക്കുന്ന സമയത്ത് കെ.ജി.ബി. യുടെ പൂര്‍ണ്ണപിന്തുണ മേനോന്‍റെ ഇലക്ഷന്‍ പ്രചാരണത്തിനുണ്ടായിരുന്നു. സോവിയറ്റ് യൂണിയനോടുള്ള മേനോന്‍റെ വിധേയത്വത്തെ അഭിനന്ദിച്ചു കൊണ്ട് റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി മേനോന് ഒരു അഭിന്ദനകുറിപ്പ് അയക്കുകയുണ്ടായി. മേനോന്‍റെ രാഷ്ട്രീയ ഭാവി പുനരുജ്ജീവിപ്പിക്കാനായി കെ.ജി.ബി. നടത്തിയ പദ്ധതികള്‍ വിജയമായി ഭവിച്ചില്ല. ഏറെനാളും വിദേശത്ത് പ്രവര്‍ത്തനം നടത്തിയതിനാല്‍ മേനോന് കാര്യമായ ജനപിന്തുണ ഇല്ലാതിരുന്നതായിരുന്നു പ്രധാന പ്രശ്നം . അതിനോടൊപ്പം തന്നെ പ്രതിരോധമന്ത്രിയെന്ന നിലയില്‍ തികഞ്ഞ പരാജയവുമായിരുന്നു മേനോന്‍ . പാര്‍ട്ടിയിലെ ചില അണികള്‍ ഒഴിച്ച് ഒരാള്‍ പോലും മേനോനെ പിന്തുണക്കാന്‍ മുന്നോട്ടു വന്നില്ല . ഈ അണികളില്‍ മിക്കവരും കെ.ജി.ബിയുടെ പണം കൈപ്പറ്റിയായിരുന്നു മേനോനെ പിന്‍തുണച്ചുകൊണ്ടിരുന്നത് . ഇന്ത്യയിലെ ജനങ്ങളുമായി ഒരു ബന്ധം അടിസ്ഥാനപരമായി തന്നെ മേനോന് ഇല്ലായിരുന്നു. വേഷത്തിലും ഭാഷയിലും പെരുമാറ്റത്തിലും നടപ്പിലുമൊക്കെ തന്നെ തികഞ്ഞ വിദേശിയായിമാറിയിരുന്നു മേനോന്‍. ആയതിനാല്‍ കോട്ടും സ്യൂട്ടും അണിഞ്ഞ് കത്തിയും മുള്ളും ഉപയോഗിച്ചുള്ള തീന്‍മേശ മര്യാദകള്‍ മാത്രമായിരുന്നു മേനോന്‍റെ കൈമുതല്‍. 1967 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിക്ഷേധിച്ചതിനെതുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബോംബെയില്‍ നിന്നും മത്സരിച്ചെങ്കിലും മേനോന്‍ ദയനീയമായി പരാജയപ്പെട്ടു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗാളില്‍ നിന്നും ഇടത് പിന്തുണയോടെ ലോകസഭാംഗമായി മേനോന്‍. തിരഞ്ഞെടുപ്പില്‍ മേനോന്‍ ഉയര്‍ത്തിക്കാട്ടിയ ചില പ്രചാരണ തന്ത്രങ്ങള്‍ കെ.ജി.ബി യുടെ സജീവ ഇടപെടലിനെ സൂചിപ്പിക്കുന്നതായിരുന്നു. അതിനുദാഹരണമായിരന്നു അമേരിക്കന്‍ സൈന്യം വിയറ്റ്നാമില്‍ നടത്തിയ കൂട്ടക്കുരുതിയെന്നുള്ള കെട്ടുകഥയും മറ്റും, വിയറ്റ് ജനതയെ അമേരിക്കന്‍ പട്ടാളക്കാര്‍ നിര്‍ദാക്ഷണ്യം വംശഹത്യചെയ്തെന്നും, ഗര്‍ഭിണികളുടെ വയര്‍ വെട്ടിപ്പിളര്‍ന്ന് ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്ത് വെട്ടിക്കൊന്നെന്നും , തുടങ്ങിയ നിറം പിടിപ്പിച്ച നുണകള്‍ മേനോന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാര്യമായി ഉപയോഗിച്ചു. 1974ല്‍ മരണമടയുന്ന സമയമായപ്പോഴേക്കും രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായിതീര്‍ന്നിരുന്നു അയാള്‍. മേനോന്‍റെ രാഷ്ട്രീയ ജീവിതം അനിവാര്യമായ പതനത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ, 1964ൽ നെഹ്റുവിന്‍റെ മരണത്തെത്തുടര്‍ന്ന് പിന്‍ഗാമിയായി മോസ്കോ പരിഗണിച്ചരുന്നത് മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനായ ഗുല്‍സാരിലാല്‍നന്ദയെയായിരുന്നു. ഒരു പക്ഷേ നന്ദ ഉയര്‍ന്നു വന്നില്ലങ്കില്‍ നെഹ്റുവിന്‍റെ അടുത്ത അനുയായി കൂടിയായ ലാല്‍ബഹദൂര്‍ ശാസ്ത്രിക്ക് പിന്തുണ നല്‍കാനും കെ.ജി.ബി ക്ക് നിര്‍ദേശമുണ്ടായിരുന്നു. പക്ഷെ നന്ദയുമായിട്ടും, ശാസ്ത്രിയുമായിട്ടും കെ.ജി.ബി. ഏതെങ്കിലും രീതിയില്‍ ബന്ധം സൂക്ഷിച്ചിരുന്നതായി ഒരു വിവരവും മിട്രോഖില്‍ രേഖപ്പെടുത്തിയിട്ടില്ല.

Comments

Popular posts from this blog

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന...

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര...