Skip to main content

V K കൃഷ്ണമേനോന്റെ ദയനീയമായ മരണം


ഒടുവില്‍ 1962 ഒക്ടോബര്‍ 31 ന് നെഹ്റു മനസ്സില്ലാമനസോടെ മേനോനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്നത് വരെയെത്തി കാര്യങ്ങള്‍. പുറത്താക്കപ്പെട്ട മേനോന്‍റെ രാഷ്ട്രീയഭാവി പുനരുജ്ജീവിപ്പിക്കുന്ന സത്വരനടപടികള്‍ കൈകക്കൊള്ളാനായി റഷ്യന്‍ നേതൃത്വം കെ.ജി.ബി. ഡെല്‍ഹി റസിഡന്‍സിക്ക് അംഗീകാരം നല്‍കി. ഇതിനെ തുടര്‍ന്ന് ചില മാധ്യമസ്ഥാനങ്ങളെ വിലക്കെടുത്ത് മേനോനെ പുകഴ്ത്തുന്ന ചില ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള പദ്ധതി തയ്യാറാക്കി കെ.ജി.ബി. നടപ്പിലാക്കി. സമാനമായ പദ്ധതികള്‍ മേനോനുവേണ്ടി കെ.ജി.ബി.യുടെ നേതൃത്വത്തില്‍ നടപ്പിലാക്കിക്കൊണ്ടിരുന്നു. 1967 ലെ തിരഞ്ഞെടുപ്പില്‍ മേനോന്‍ മത്സരിക്കുന്ന സമയത്ത് കെ.ജി.ബി. യുടെ പൂര്‍ണ്ണപിന്തുണ മേനോന്‍റെ ഇലക്ഷന്‍ പ്രചാരണത്തിനുണ്ടായിരുന്നു. സോവിയറ്റ് യൂണിയനോടുള്ള മേനോന്‍റെ വിധേയത്വത്തെ അഭിനന്ദിച്ചു കൊണ്ട് റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി മേനോന് ഒരു അഭിന്ദനകുറിപ്പ് അയക്കുകയുണ്ടായി. മേനോന്‍റെ രാഷ്ട്രീയ ഭാവി പുനരുജ്ജീവിപ്പിക്കാനായി കെ.ജി.ബി. നടത്തിയ പദ്ധതികള്‍ വിജയമായി ഭവിച്ചില്ല. ഏറെനാളും വിദേശത്ത് പ്രവര്‍ത്തനം നടത്തിയതിനാല്‍ മേനോന് കാര്യമായ ജനപിന്തുണ ഇല്ലാതിരുന്നതായിരുന്നു പ്രധാന പ്രശ്നം . അതിനോടൊപ്പം തന്നെ പ്രതിരോധമന്ത്രിയെന്ന നിലയില്‍ തികഞ്ഞ പരാജയവുമായിരുന്നു മേനോന്‍ . പാര്‍ട്ടിയിലെ ചില അണികള്‍ ഒഴിച്ച് ഒരാള്‍ പോലും മേനോനെ പിന്തുണക്കാന്‍ മുന്നോട്ടു വന്നില്ല . ഈ അണികളില്‍ മിക്കവരും കെ.ജി.ബിയുടെ പണം കൈപ്പറ്റിയായിരുന്നു മേനോനെ പിന്‍തുണച്ചുകൊണ്ടിരുന്നത് . ഇന്ത്യയിലെ ജനങ്ങളുമായി ഒരു ബന്ധം അടിസ്ഥാനപരമായി തന്നെ മേനോന് ഇല്ലായിരുന്നു. വേഷത്തിലും ഭാഷയിലും പെരുമാറ്റത്തിലും നടപ്പിലുമൊക്കെ തന്നെ തികഞ്ഞ വിദേശിയായിമാറിയിരുന്നു മേനോന്‍. ആയതിനാല്‍ കോട്ടും സ്യൂട്ടും അണിഞ്ഞ് കത്തിയും മുള്ളും ഉപയോഗിച്ചുള്ള തീന്‍മേശ മര്യാദകള്‍ മാത്രമായിരുന്നു മേനോന്‍റെ കൈമുതല്‍. 1967 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിക്ഷേധിച്ചതിനെതുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബോംബെയില്‍ നിന്നും മത്സരിച്ചെങ്കിലും മേനോന്‍ ദയനീയമായി പരാജയപ്പെട്ടു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗാളില്‍ നിന്നും ഇടത് പിന്തുണയോടെ ലോകസഭാംഗമായി മേനോന്‍. തിരഞ്ഞെടുപ്പില്‍ മേനോന്‍ ഉയര്‍ത്തിക്കാട്ടിയ ചില പ്രചാരണ തന്ത്രങ്ങള്‍ കെ.ജി.ബി യുടെ സജീവ ഇടപെടലിനെ സൂചിപ്പിക്കുന്നതായിരുന്നു. അതിനുദാഹരണമായിരന്നു അമേരിക്കന്‍ സൈന്യം വിയറ്റ്നാമില്‍ നടത്തിയ കൂട്ടക്കുരുതിയെന്നുള്ള കെട്ടുകഥയും മറ്റും, വിയറ്റ് ജനതയെ അമേരിക്കന്‍ പട്ടാളക്കാര്‍ നിര്‍ദാക്ഷണ്യം വംശഹത്യചെയ്തെന്നും, ഗര്‍ഭിണികളുടെ വയര്‍ വെട്ടിപ്പിളര്‍ന്ന് ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്ത് വെട്ടിക്കൊന്നെന്നും , തുടങ്ങിയ നിറം പിടിപ്പിച്ച നുണകള്‍ മേനോന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാര്യമായി ഉപയോഗിച്ചു. 1974ല്‍ മരണമടയുന്ന സമയമായപ്പോഴേക്കും രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായിതീര്‍ന്നിരുന്നു അയാള്‍. മേനോന്‍റെ രാഷ്ട്രീയ ജീവിതം അനിവാര്യമായ പതനത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ, 1964ൽ നെഹ്റുവിന്‍റെ മരണത്തെത്തുടര്‍ന്ന് പിന്‍ഗാമിയായി മോസ്കോ പരിഗണിച്ചരുന്നത് മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനായ ഗുല്‍സാരിലാല്‍നന്ദയെയായിരുന്നു. ഒരു പക്ഷേ നന്ദ ഉയര്‍ന്നു വന്നില്ലങ്കില്‍ നെഹ്റുവിന്‍റെ അടുത്ത അനുയായി കൂടിയായ ലാല്‍ബഹദൂര്‍ ശാസ്ത്രിക്ക് പിന്തുണ നല്‍കാനും കെ.ജി.ബി ക്ക് നിര്‍ദേശമുണ്ടായിരുന്നു. പക്ഷെ നന്ദയുമായിട്ടും, ശാസ്ത്രിയുമായിട്ടും കെ.ജി.ബി. ഏതെങ്കിലും രീതിയില്‍ ബന്ധം സൂക്ഷിച്ചിരുന്നതായി ഒരു വിവരവും മിട്രോഖില്‍ രേഖപ്പെടുത്തിയിട്ടില്ല.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സിഐഎയുടെ പക്കൽ നിന്നും കാശ് വാങ്ങിയ ഇന്ദിര

കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും". കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറ...