കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും".കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറച്ചുവെക്കുകയായിരുന്നു. "എന്നെക്കൊന്നിട്ട് അതും ആത്മഹത്യയാക്കിയേക്കാം"എന്ന് ഇന്ദിര കാസ്ട്രോയോട് പറയുകയുണ്ടായി.
തന്‍റെ കഴിവുകെട്ട ഭരണം കാരണം ഉയര്‍ന്നുവന്ന ജനവികാരം ശരിയായ അര്‍ത്ഥത്തില്‍ മനസ്ലാക്കിയെടുക്കാതെ പ്രതിപക്ഷത്തിന്‍റെ ഉയര്‍ന്നു വരുന്ന എതിര്‍പ്പിനു കാരണം സി.ഐ.എ ആണെന്ന് ഇന്ദിര തെറ്റിദ്ധരിച്ചിരുന്നു. 1974 ന്‍റെ തുടക്കത്തില്‍ ഗുജറാത്തില്‍ നടന്ന അഴിമതി വിരുദ്ധ കലാപത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെടുകയുണ്ടായി. തുടര്‍ന്ന് അവിടുത്തെ നിയമസഭ പിരിച്ചു വിടേണ്ട ഒരു സാഹചര്യമുണ്ടായി. ഇതിനു പിന്നിലും സി.ഐ.എ ആണെന്ന് ഇന്ദിര വിശ്വസിച്ചിരുന്നു. സി.ഐ.എക്ക് എതിരെ നിരന്തരം ഇന്ദിര പ്രസംഗങ്ങള്‍ പൊതുവേദികളില്‍ നടത്താന്‍ തുടങ്ങിയതിന്‍റെ ഫലമായി അന്നത്തെ അമേരിക്കന്‍ അംബാസിഡര്‍ ഡാനിയേല്‍ പാറ്റ്റിക്ക് മോനിഹാന്‍ ഇതിനെപ്പറ്റി ഒരന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി. അന്വേഷണത്തിനൊടുവില്‍ വാദിപ്രതിയാകുന്ന സ്ഥിതിയായി. നെഹ്റുവിന്‍റെ ഭരണകാലത്ത് കേരളത്തിലും ബംഗാളിലും ഭരിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒതുക്കുന്നതിനായി അദ്ദേഹം സി.ഐ.എയോട് സഹായം ആവശ്യപ്പെട്ടതിന്‍റെ ഫലമായി അവര്‍ പണം നല്‍കുകയുണ്ടായി. രണ്ട് വട്ടം ഇത്തരത്തില്‍ പണം കൈമാറ്റം നടന്നു. ഒരു വട്ടം അന്ന് പാര്‍ട്ടിക്കുവേണ്ടി ഇന്ദിരയായിരുന്നു പണം കൈപറ്റിയത്. മറ്റൊരു വട്ടം പാര്‍ട്ടിയിലെ ഒരു മുതിര്‍ന്നനേതാവും. അതിനെ തുടര്‍ന്ന് മോനിഹാന്‍ ഇങ്ങനെ പറഞ്ഞു "കോണ്‍ഗ്രസ്സ്കാര്‍ ആവശ്യപ്പെട്ടെപ്പോഴൊക്കെ ഞങ്ങള്‍ പണം കൊടുത്തിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് അന്ന് അറിവില്ലായിരുന്നു ആര്‍ക്കാണ് ഞങ്ങള്‍ പണം കൊടുക്കുന്നതെന്ന്. ഒരു പിഴവ് സംഭവിച്ചിരുന്നു ഇനിയൊരിക്കലും ആ പിഴവ് സംഭവിക്കുകയില്ല".
മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെജിബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെജിബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ
Comments
Post a Comment