Skip to main content

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പിച്ച് മടക്കയാത്രക്ക് തുടക്കം കുറിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഏകദേശം 11.15 ഓടെ വഴിയില്‍ വച്ച് ഇരുവരും കണ്ടുമുട്ടുകയും പണം അടങ്ങിയ പെട്ടി BANKIR ന്‍റെ വാഹനത്തിലേക്ക് ജനാല വഴി നല്‍കുകയും ചെയ്യും. 1964 മുതല്‍ 1990 വരെ സി.പി.ഐ ജനറല്‍ സെക്രട്ടറിയായിരുന്ന രാജേശ്വര റാവു ഇത്തരത്തിൽ കൈപ്പറ്റിയ പണത്തിന്‍റെ രസീത് പിന്നീട് കെ.ജി.ബിക്ക് കൈമാറിയിട്ടുണ്ട്. ഇതും കൂടാഞ്ഞ് എസ് എ ഡാങ്കേയുടെ നേത്വത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആള്‍ ഇന്‍ഡ്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (AITUC) എന്ന സംഘടനക്ക് ധാരാളമായി വേറെയും പണം കെ.ജി.ബി കൈമാറിയിരുന്നു. ഇന്ദിരയുടെ നേതൃത്വത്തിലായിരുന്ന ഇന്ത്യ ഒരു പക്ഷെ കെ.ജി.ബിയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ ചാര പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയ ഒരു രാജ്യമായിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ അഭിപ്രായത്തെ തന്‍റെ വരുതിയിലാക്കാനാകുമെന്നുള്ള അമിതമായ ആത്മ വിശ്വാസത്തില്‍ ആയിരുന്നു അന്ന് കെ.ജി.ബി. 1973 ആയപ്പോഴേക്കും കെ.ജി.ബിയുടെ രേഖകള്‍ പ്രകാരം ഇന്ത്യയിലും പത്ത് മുന്‍നിര പത്രമാധ്യമ സ്ഥാപനങ്ങള്‍ അവരുടെ മാസപ്പടിയിലായിരുന്നു. അതും കൂടാഞ്ഞ് ഇതിനെയൊക്കെ നിയന്ത്രിക്കുന്ന പ്രസ്സ് ഏജന്‍സിയും കെ.ജി.ബിയുടെ പക്കല്‍ നിന്നും പണം കൈപ്പറ്റിയിരുന്നു. 1972 ല്‍ മാത്രം മേല്‍പറഞ്ഞ പത്രങ്ങളിലുടെ 3789 ലേഖനങ്ങള്‍ സോവിയറ്റ് റഷ്യയുക്കും കമ്മ്യൂണിസത്തിനും അനുകൂലമായ രീതിയില്‍ കെ.ജി.ബിക്ക് പുറത്തിറക്കാനായി. ഇത്രയുമധികം ലേഖനങ്ങള്‍ കമ്മ്യൂണിസ്റ്റ് ചേരിയുടെ പുറത്തുള്ള ഒരു രാജ്യത്ത് അച്ചടിച്ച് വരുന്നത് ചരിത്രത്തിലാദ്യമായിരിക്കാമെന്ന് മിട്രേഖിന്‍ സൂചിപ്പിക്കുന്നു. 1973 ആയപ്പോഴേക്കും ലേഖനങ്ങള്‍ ചില കുറവ് വന്നു. 2760 എണ്ണം മാത്രമായിരുന്നു ആ വര്‍ഷം വെളിച്ചം കണ്ടത് . 1974 ല്‍ ഇതിന്‍റെ എണ്ണം കാര്യമായി വര്‍ദ്ധിച്ച് 4486 ആകുകയും, 1975 ൽ വീണ്ടും കൂടി 5510 എത്തുകയും ചെയ്തു. സജീവമായ നടപടികള്‍ സമാനമായ രീതിയില്‍ എടുത്തിട്ടും കെ.ജി.ബിക്ക് ഇന്ത്യന്‍ മാധ്യമങ്ങളില്‍ അച്ചടിച്ച് വന്നതിന്‍റെ ഒരു ശതമാനം കൂടുതല്‍ ലേഖനങ്ങള്‍ നാറ്റോ രാജ്യങ്ങളിലെ പത്രങ്ങളിലൂടെ പുറത്തിറക്കാന്‍ സാധിച്ചില്ല.

Comments

Popular posts from this blog

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന...

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര...