BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പിച്ച് മടക്കയാത്രക്ക് തുടക്കം കുറിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഏകദേശം 11.15 ഓടെ വഴിയില്‍ വച്ച് ഇരുവരും കണ്ടുമുട്ടുകയും പണം അടങ്ങിയ പെട്ടി BANKIR ന്‍റെ വാഹനത്തിലേക്ക് ജനാല വഴി നല്‍കുകയും ചെയ്യും. 1964 മുതല്‍ 1990 വരെ സി.പി.ഐ ജനറല്‍ സെക്രട്ടറിയായിരുന്ന രാജേശ്വര റാവു ഇത്തരത്തിൽ കൈപ്പറ്റിയ പണത്തിന്‍റെ രസീത് പിന്നീട് കെ.ജി.ബിക്ക് കൈമാറിയിട്ടുണ്ട്. ഇതും കൂടാഞ്ഞ് എസ് എ ഡാങ്കേയുടെ നേത്വത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആള്‍ ഇന്‍ഡ്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (AITUC) എന്ന സംഘടനക്ക് ധാരാളമായി വേറെയും പണം കെ.ജി.ബി കൈമാറിയിരുന്നു.
ഇന്ദിരയുടെ നേതൃത്വത്തിലായിരുന്ന ഇന്ത്യ ഒരു പക്ഷെ കെ.ജി.ബിയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ ചാര പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയ ഒരു രാജ്യമായിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ അഭിപ്രായത്തെ തന്‍റെ വരുതിയിലാക്കാനാകുമെന്നുള്ള അമിതമായ ആത്മ വിശ്വാസത്തില്‍ ആയിരുന്നു അന്ന് കെ.ജി.ബി. 1973 ആയപ്പോഴേക്കും കെ.ജി.ബിയുടെ രേഖകള്‍ പ്രകാരം ഇന്ത്യയിലും പത്ത് മുന്‍നിര പത്രമാധ്യമ സ്ഥാപനങ്ങള്‍ അവരുടെ മാസപ്പടിയിലായിരുന്നു. അതും കൂടാഞ്ഞ് ഇതിനെയൊക്കെ നിയന്ത്രിക്കുന്ന പ്രസ്സ് ഏജന്‍സിയും കെ.ജി.ബിയുടെ പക്കല്‍ നിന്നും പണം കൈപ്പറ്റിയിരുന്നു.
1972 ല്‍ മാത്രം മേല്‍പറഞ്ഞ പത്രങ്ങളിലുടെ 3789 ലേഖനങ്ങള്‍ സോവിയറ്റ് റഷ്യയുക്കും കമ്മ്യൂണിസത്തിനും അനുകൂലമായ രീതിയില്‍ കെ.ജി.ബിക്ക് പുറത്തിറക്കാനായി. ഇത്രയുമധികം ലേഖനങ്ങള്‍ കമ്മ്യൂണിസ്റ്റ് ചേരിയുടെ പുറത്തുള്ള ഒരു രാജ്യത്ത് അച്ചടിച്ച് വരുന്നത് ചരിത്രത്തിലാദ്യമായിരിക്കാമെന്ന് മിട്രേഖിന്‍ സൂചിപ്പിക്കുന്നു. 1973 ആയപ്പോഴേക്കും ലേഖനങ്ങള്‍ ചില കുറവ് വന്നു. 2760 എണ്ണം മാത്രമായിരുന്നു ആ വര്‍ഷം വെളിച്ചം കണ്ടത് . 1974 ല്‍ ഇതിന്‍റെ എണ്ണം കാര്യമായി വര്‍ദ്ധിച്ച് 4486 ആകുകയും, 1975 ൽ വീണ്ടും കൂടി 5510 എത്തുകയും ചെയ്തു. സജീവമായ നടപടികള്‍ സമാനമായ രീതിയില്‍ എടുത്തിട്ടും കെ.ജി.ബിക്ക് ഇന്ത്യന്‍ മാധ്യമങ്ങളില്‍ അച്ചടിച്ച് വന്നതിന്‍റെ ഒരു ശതമാനം കൂടുതല്‍ ലേഖനങ്ങള്‍ നാറ്റോ രാജ്യങ്ങളിലെ പത്രങ്ങളിലൂടെ പുറത്തിറക്കാന്‍ സാധിച്ചില്ല.
ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...
Comments
Post a Comment