1981ല്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ ഗ്രിഫിന് ഇന്ത്യ വിസ നിഷേധിക്കുകയുണ്ടായ സംഭവം തങ്ങളുടെ പ്രവര്‍ത്തനത്തിന്‍റെ വിജയമായി ഉയര്‍ത്തിക്കാട്ടാന്‍ കെ.ജി.ബി ശ്രമിച്ചു. ഗ്രിഫിനെ സി.ഐ.എയുടെ ചാരന്‍ എന്നുള്ള മുദ്ര കുത്തിയത് തങ്ങളാണെന്നും അതിനു വേണ്ടി കഴിഞ്ഞ ആറ് മാസങ്ങളായി കഠിന പ്രയത്നം ചെയ്യുകയായിരുന്നുവെന്നും കെ.ജി.ബി അവകാശപ്പെട്ടുകൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് കെ.ജി.ബിയുടെ വിദേശ ചാര സംഘമായ എഫ്.സി.ഡിയുടെ മേധാവി റഷ്യന്‍ പോളിറ്റ് ബ്യൂറോക്ക് സമര്‍പ്പിച്ചു.
വിസ നിഷേധിച്ചു കൊണ്ടുള്ള തീരുമാനം ഇന്ദിര നേരിട്ടു തന്നെ എടുത്തതാണെന്നാണ് ലഭ്യമായ വിവരം. സി.ഐ.എയുടെ ചാര പ്രവര്‍ത്തനത്തെക്കുറിച്ച് ഇല്ലാക്കഥകള്‍ മെനഞ്ഞ് അത് പത്രങ്ങളിലുടെ സജീവമായി പുറത്ത് കൊണ്ടു വരുന്നതില്‍ കെ.ജി.ബി വിജയിച്ചതിന്‍റെ ഫലം കൂടിയായിരിക്കാം ഇന്ദിരയെ വിസ നിഷേധിക്കാന്‍ പ്രേരിപ്പിച്ച ഘടകം. റഷ്യയുടെ ചാര പ്രവര്‍ത്തി മനസിലാക്കിയ അമേരിക്ക, ഗ്രിഫിന് സി.ഐ.എയുമായി യാതൊരു ബന്ധമില്ലെന്നും ഇതിന്‍റെ പിറകില്‍ സോവിയറ്റ് യൂണിയന്‍റെ കൈകളാണെന്നും പ്രസ്താവിച്ചെങ്കിലും അന്നത്തെ വിദേശകാര്യ മന്ത്രിയായിരുന്ന നരസിംഹ റാവു ഇതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറല്ലായിരുന്നു. വിസ നിഷേധിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഒരു തരത്തിലുമുള്ള ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്ന് റാവു പ്രഖ്യാപിച്ചു.
സി.ഐ.എയുടെ ഇല്ലാ ചാരപ്രവര്‍ത്തികളെക്കുറിച്ചുള്ള വ്യാജരേഖകള്‍ നിര്‍മ്മിക്കുന്നതിലായിരുന്നു കെ.ജി.ബിയുടെ പ്രധാന ശ്രദ്ധ. ഇതിലൂടെ ഇന്ദിരയെയും സര്‍ക്കാരിനെയും സ്വാധീനിച്ചു നിര്‍ത്തുന്നതില്‍ അവര്‍ വിജയിച്ചു. ആസാമിലും വടക്ക് കിഴക്കന്‍ മേഖലയിലും ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയും ചൈനയുമാണെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി സെയില്‍ സിങ്ങ് 1981ല്‍ ആരോപിക്കുകയുണ്ടായി. ക്രിസ്ത്യന്‍ മിഷനറിമാരുടെ സഹായത്തോടെ വടക്കുകിഴക്കന്‍ മേഖലയില്‍ സംഘര്‍ഷം ഉണ്ടാക്കാനായി സി.ഐ.എ ധാരാളം പണം ചിലവഴിക്കുന്നു എന്നായിരുന്നു സിങ്ങിന്‍റെ ആരോപണം. ഇന്ദിരയും ഇതേ വാദം തന്നെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. വിദേശ കരങ്ങളാണ് വടക്കു കിഴക്കന്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് ഇന്ദിര പറഞ്ഞത് സി.ഐ.എയെ തന്നെ ഉദ്ദേശിച്ചായിരുന്നു.
ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...
Comments
Post a Comment