1950കളില്‍ നെഹ്റുവിനെ സുഖിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഇന്ദിരയെ പ്രീണിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കെ.ജി.ബി നല്‍കിയിരുന്നത്. ഇന്ദിരക്ക് ശോഭനമായ ഒരു രാഷ്ട്രീയഭാവി ഉണ്ടാകുമെന്ന് കെ.ജി.ബി അന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നില്ലന്ന് വേണം അനുമാനിക്കന്‍. കോണ്‍ഗ്രസും സി.പി.ഐയും വിചാരിച്ചപോലെ ഇന്ദിര ഒരിക്കലും പ്രധാനമന്ത്രിയാകുകയില്ല എന്ന ധാരണയായിരുന്നു കെ.ജി.ബിക്കും ഉണ്ടായിരുന്നത്. ആദ്യകാലത്ത് പാര്‍ലമെന്‍റില്‍ ഹാജരാകുന്ന വേളയില്‍ സ്വന്തമായി ചിന്തിക്കാനും സംസാരിക്കാനുമുള്ള ശേഷി ഇന്ദിരക്ക് കൈമുതല്‍ ഇല്ലായിരുന്നുവെന്ന് ശരീരഭാഷയില്‍ നിന്നും മനസ്സിലാക്കാന്‍ എളുപ്പത്തില്‍ സാധിക്കുമായിരുന്നു. ഒരു സോഷ്യലിസ്റ്റ് പാര്‍ലമെന്‍റ് അംഗം (റാം മനോഹര്‍ ലോഹ്യ). ഇന്ദിരയെ (ഡംബ്ഡോള്‍) ഊമയായ പാവയെന്ന് വിളിക്കുന്നതില്‍വരെയെത്തി കാര്യങ്ങള്‍. 1966ല്‍ റഷ്യ തങ്ങളുടെ പദ്ധതിയില്‍ ഒരു മാറ്റം വരുത്തുകയുണ്ടായി. സി.പി.ഐയെയും സി.പി.എം നെയും കൂട്ട്പിടിച്ച് രണ്ടുപേരും ചേര്‍ന്ന് നിന്ന് ഇന്ദിരയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുക എന്നുള്ളതായിരുന്നു. 1967ലെ തിരഞ്ഞെടുപ്പില്‍ സി.പി.ഐക്കും മറ്റ് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും സാമ്പത്തിക സഹായം നല്‍കിയപോലെ കോണ്‍ഗ്രസിനുള്ളില്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കും കെ.ജി.ബി സഹായം നല്‍കുകയുണ്ടായി. മിട്രോഖിന്‍റെ ഫയലുകള്‍ അനുസരിച്ച് കെ.ജി.ബി അബാദ് എന്ന പേര് നല്‍കിയ കോണ്‍ഗ്രസ് മന്ത്രിയായിരുന്നു അവരെ സംബന്ധിച്ചിയത്തോളം ഏറ്റവും അടുപ്പക്കാരനും കൂടുതല്‍ സ്വാധീനിക്കാന്‍ കഴിയുന്നതുമായ വ്യക്തി. അമേരിക്കയുടെ പേരില്‍ രഹ്യരേഖകള്‍ എന്ന വ്യാജേന രേഖകൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു കെ.ജി.ബിയുടെ പ്രധാന പണി. അതിനായി ന്യൂഡെല്‍ഹിയിലെ യു.എസ് എംബസിയിലെ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്തിരുന്ന ഒരു ഏജന്‍റിനെ (കോഡ്നെയിം മിഖായില്‍) കൊണ്ട് അമേരിക്കന്‍ രേഖകളുടെ മാതൃകയും ഉദ്യോഗസ്ഥരുടെ ഒപ്പിന്‍റെ പകര്‍പ്പും മറ്റുമൊക്കെ കെ.ജി.ബി ചോര്‍ത്തിയെടുത്തിരുന്നു. തങ്ങള്‍ക്ക് എതിരായി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാരെ ഏത് രീതിയിലും തറ പറ്റിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍. കോണ്‍ഗ്രസിലെ ഏറ്റവും കടുത്ത കമ്മ്യൂണിസ്റ്റ് വിരോധിയായിരുന്ന എസ്.കെ. പട്ടീല്‍ എന്ന നേതാവിനെതിരെ സമാനമായ ഒരു വ്യാജരേഖ കെ.ജി.ബി ചമയ്ക്കുകയുണ്ടായി. പട്ടീലിന് പാകിസ്ഥാനുമായി അടുത്ത ബന്ധമുണ്ടെന്നും അമേരിക്കയുടെ പക്കല്‍ നിന്നും ധാരാളം പണം ലഭിക്കുന്നതായും മറ്റുമുള്ള വിവരങ്ങള്‍ ബോംബയിലെ യു. എസ് കൗണ്‍സില്‍ ജനറലിന്‍റെ പേരിലുള്ള വ്യാജ കത്ത് നിര്‍മ്മിച്ച് കെ.ജി.ബി പ്രചരിപ്പിക്കുകയുണ്ടായി. ഇത്തരത്തിലുള്ള പ്രചരണത്തേയും തുടര്‍ന്ന് പട്ടീല്‍ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങുകയുണ്ടായി. സമാനമായ രേഖകള്‍ വലതുപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ നിര്‍മ്മിക്കാനും കെ.ജി.ബി മടിച്ചില്ല.
ബ്രട്ടീഷ് ഹൈക്കമ്മീഷണറായിരുന്ന ജോണ്‍ ഫ്രീമാന്‍റെ പേരില്‍ ലണ്ടനിലേക്കുള്ള ടെലിഗ്രാം വ്യാജമായി നിര്‍മ്മിക്കപ്പെട്ടു. അതില്‍ പറയുന്നതെന്തെന്നാല്‍ ഇന്ത്യയിലെ വലതുപക്ഷ പാര്‍ട്ടികള്‍ക്ക് അമേരിക്ക ധനസഹായം നല്‍കുന്നുവെന്നയിരുന്നു.
സമാനമായ രീതിയില്‍ വേറെയും വ്യാജരേഖകള്‍ കെ.ജി.ബി ഉണ്ടാക്കി വിതരണം ചെയ്യുകയുണ്ടായി. അതില്‍ എടുത്തു പറയേണ്ട ഒന്നാണ് ഇല്ലാത്ത ജൈവായുദ്ധങ്ങള്‍ അമേരിക്ക വിയറ്റനാമിലും തായ്വാനിലും പ്രയോഗിക്കുമെന്നുള്ള യു.എസ് ഓഫീസ് ഓഫ് നേവല്‍ റിസേര്‍ച്ചിന്‍റെ പേരിലുള്ള വ്യാജകത്ത്. അത്രക്ക് പ്രാധാന്യമല്ലാത്ത ബോംബഫ്രീ പ്രസ് ജേര്‍ണലിന്‍ അച്ചടിച്ചുവന്ന ഈ ഗൂഢാലോചന കത്ത് പിന്നീട് ലണ്ടന്‍ ടൈംസ് എന്ന പത്രം 1968 മാര്‍ച്ച് 7ന് പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് മോസ്കോ റേഡിയോവിലൂടെ എല്ലായിടത്തും കാട്ടുതീ പോലെ ആളി പടരുകയും ആയിരുന്നു. ഇതേ വ്യജവാര്‍ത്ത അടിസ്ഥാനമാക്കി ഇന്ത്യന്‍ വാരിക ബ്ളiറ്റ്സ് ഒരു വാര്‍ത്താപരമ്പര ചെയ്തു. “അമേരിക്ക ജൈവായുധം ഉപയോഗിച്ചതായി സമ്മതിച്ചു” എന്നായിരുന്നു ആ വ്യാജവാര്‍ത്തയുടെ തലക്കെട്ട്. യു. എസ് ഓഫീസ് ഓഫ് നേവല്‍ റിസേര്‍ച്ചിന്‍റെ പേരിലുള്ള ലെറ്റര്‍ പാഡും സീലും അതിന്‍റെ മേധാവിയുടെ ഒപ്പും വ്യാജമായി ഉണ്ടാക്കയായിരുന്നു കെ.ജി.ബി ജൈവയുദ്ധത്തെക്കുറിച്ചുള്ള ഇല്ലാത്ത വാര്‍ത്ത ഉണ്ടാക്കി വിട്ടത്. ഒരു ശാസ്ത്ര സിമ്പോസിയത്തിന്‍റെ ക്ഷണത്തില്‍ നിന്നായിരുന്നു വ്യാജരേഖ ഉണ്ടാക്കുന്നതിന് ആധാരമായ വിവരങ്ങള്‍ കെ.ജി.ബി തപ്പിയെടുത്തത്.
ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...
Comments
Post a Comment