Skip to main content

ഇന്ദിര എന്ന മൂകയായ പവ

1950കളില്‍ നെഹ്റുവിനെ സുഖിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഇന്ദിരയെ പ്രീണിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കെ.ജി.ബി നല്‍കിയിരുന്നത്. ഇന്ദിരക്ക് ശോഭനമായ ഒരു രാഷ്ട്രീയഭാവി ഉണ്ടാകുമെന്ന് കെ.ജി.ബി അന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നില്ലന്ന് വേണം അനുമാനിക്കന്‍. കോണ്‍ഗ്രസും സി.പി.ഐയും വിചാരിച്ചപോലെ ഇന്ദിര ഒരിക്കലും പ്രധാനമന്ത്രിയാകുകയില്ല എന്ന ധാരണയായിരുന്നു കെ.ജി.ബിക്കും ഉണ്ടായിരുന്നത്. ആദ്യകാലത്ത് പാര്‍ലമെന്‍റില്‍ ഹാജരാകുന്ന വേളയില്‍ സ്വന്തമായി ചിന്തിക്കാനും സംസാരിക്കാനുമുള്ള ശേഷി ഇന്ദിരക്ക് കൈമുതല്‍ ഇല്ലായിരുന്നുവെന്ന് ശരീരഭാഷയില്‍ നിന്നും മനസ്സിലാക്കാന്‍ എളുപ്പത്തില്‍ സാധിക്കുമായിരുന്നു. ഒരു സോഷ്യലിസ്റ്റ് പാര്‍ലമെന്‍റ് അംഗം (റാം മനോഹര്‍ ലോഹ്യ). ഇന്ദിരയെ (ഡംബ്ഡോള്‍) ഊമയായ പാവയെന്ന് വിളിക്കുന്നതില്‍വരെയെത്തി കാര്യങ്ങള്‍. 1966ല്‍ റഷ്യ തങ്ങളുടെ പദ്ധതിയില്‍ ഒരു മാറ്റം വരുത്തുകയുണ്ടായി. സി.പി.ഐയെയും സി.പി.എം നെയും കൂട്ട്പിടിച്ച് രണ്ടുപേരും ചേര്‍ന്ന് നിന്ന് ഇന്ദിരയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുക എന്നുള്ളതായിരുന്നു. 1967ലെ തിരഞ്ഞെടുപ്പില്‍ സി.പി.ഐക്കും മറ്റ് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും സാമ്പത്തിക സഹായം നല്‍കിയപോലെ കോണ്‍ഗ്രസിനുള്ളില്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കും കെ.ജി.ബി സഹായം നല്‍കുകയുണ്ടായി. മിട്രോഖിന്‍റെ ഫയലുകള്‍ അനുസരിച്ച് കെ.ജി.ബി അബാദ് എന്ന പേര് നല്‍കിയ കോണ്‍ഗ്രസ് മന്ത്രിയായിരുന്നു അവരെ സംബന്ധിച്ചിയത്തോളം ഏറ്റവും അടുപ്പക്കാരനും കൂടുതല്‍ സ്വാധീനിക്കാന്‍ കഴിയുന്നതുമായ വ്യക്തി. അമേരിക്കയുടെ പേരില്‍ രഹ്യരേഖകള്‍ എന്ന വ്യാജേന രേഖകൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു കെ.ജി.ബിയുടെ പ്രധാന പണി. അതിനായി ന്യൂഡെല്‍ഹിയിലെ യു.എസ് എംബസിയിലെ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്തിരുന്ന ഒരു ഏജന്‍റിനെ (കോഡ്നെയിം മിഖായില്‍) കൊണ്ട് അമേരിക്കന്‍ രേഖകളുടെ മാതൃകയും ഉദ്യോഗസ്ഥരുടെ ഒപ്പിന്‍റെ പകര്‍പ്പും മറ്റുമൊക്കെ കെ.ജി.ബി ചോര്‍ത്തിയെടുത്തിരുന്നു. തങ്ങള്‍ക്ക് എതിരായി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാരെ ഏത് രീതിയിലും തറ പറ്റിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍. കോണ്‍ഗ്രസിലെ ഏറ്റവും കടുത്ത കമ്മ്യൂണിസ്റ്റ് വിരോധിയായിരുന്ന എസ്.കെ. പട്ടീല്‍ എന്ന നേതാവിനെതിരെ സമാനമായ ഒരു വ്യാജരേഖ കെ.ജി.ബി ചമയ്ക്കുകയുണ്ടായി. പട്ടീലിന് പാകിസ്ഥാനുമായി അടുത്ത ബന്ധമുണ്ടെന്നും അമേരിക്കയുടെ പക്കല്‍ നിന്നും ധാരാളം പണം ലഭിക്കുന്നതായും മറ്റുമുള്ള വിവരങ്ങള്‍ ബോംബയിലെ യു. എസ് കൗണ്‍സില്‍ ജനറലിന്‍റെ പേരിലുള്ള വ്യാജ കത്ത് നിര്‍മ്മിച്ച് കെ.ജി.ബി പ്രചരിപ്പിക്കുകയുണ്ടായി. ഇത്തരത്തിലുള്ള പ്രചരണത്തേയും തുടര്‍ന്ന് പട്ടീല്‍ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങുകയുണ്ടായി. സമാനമായ രേഖകള്‍ വലതുപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ നിര്‍മ്മിക്കാനും കെ.ജി.ബി മടിച്ചില്ല. ബ്രട്ടീഷ് ഹൈക്കമ്മീഷണറായിരുന്ന ജോണ്‍ ഫ്രീമാന്‍റെ പേരില്‍ ലണ്ടനിലേക്കുള്ള ടെലിഗ്രാം വ്യാജമായി നിര്‍മ്മിക്കപ്പെട്ടു. അതില്‍ പറയുന്നതെന്തെന്നാല്‍ ഇന്ത്യയിലെ വലതുപക്ഷ പാര്‍ട്ടികള്‍ക്ക് അമേരിക്ക ധനസഹായം നല്‍കുന്നുവെന്നയിരുന്നു. സമാനമായ രീതിയില്‍ വേറെയും വ്യാജരേഖകള്‍ കെ.ജി.ബി ഉണ്ടാക്കി വിതരണം ചെയ്യുകയുണ്ടായി. അതില്‍ എടുത്തു പറയേണ്ട ഒന്നാണ് ഇല്ലാത്ത ജൈവായുദ്ധങ്ങള്‍ അമേരിക്ക വിയറ്റനാമിലും തായ്വാനിലും പ്രയോഗിക്കുമെന്നുള്ള യു.എസ് ഓഫീസ് ഓഫ് നേവല്‍ റിസേര്‍ച്ചിന്‍റെ പേരിലുള്ള വ്യാജകത്ത്. അത്രക്ക് പ്രാധാന്യമല്ലാത്ത ബോംബഫ്രീ പ്രസ് ജേര്‍ണലിന്‍ അച്ചടിച്ചുവന്ന ഈ ഗൂഢാലോചന കത്ത് പിന്നീട് ലണ്ടന്‍ ടൈംസ് എന്ന പത്രം 1968 മാര്‍ച്ച് 7ന് പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് മോസ്കോ റേഡിയോവിലൂടെ എല്ലായിടത്തും കാട്ടുതീ പോലെ ആളി പടരുകയും ആയിരുന്നു. ഇതേ വ്യജവാര്‍ത്ത അടിസ്ഥാനമാക്കി ഇന്ത്യന്‍ വാരിക ബ്ളiറ്റ്സ് ഒരു വാര്‍ത്താപരമ്പര ചെയ്തു. “അമേരിക്ക ജൈവായുധം ഉപയോഗിച്ചതായി സമ്മതിച്ചു” എന്നായിരുന്നു ആ വ്യാജവാര്‍ത്തയുടെ തലക്കെട്ട്. യു. എസ് ഓഫീസ് ഓഫ് നേവല്‍ റിസേര്‍ച്ചിന്‍റെ പേരിലുള്ള ലെറ്റര്‍ പാഡും സീലും അതിന്‍റെ മേധാവിയുടെ ഒപ്പും വ്യാജമായി ഉണ്ടാക്കയായിരുന്നു കെ.ജി.ബി ജൈവയുദ്ധത്തെക്കുറിച്ചുള്ള ഇല്ലാത്ത വാര്‍ത്ത ഉണ്ടാക്കി വിട്ടത്. ഒരു ശാസ്ത്ര സിമ്പോസിയത്തിന്‍റെ ക്ഷണത്തില്‍ നിന്നായിരുന്നു വ്യാജരേഖ ഉണ്ടാക്കുന്നതിന് ആധാരമായ വിവരങ്ങള്‍ കെ.ജി.ബി തപ്പിയെടുത്തത്.

Comments

Popular posts from this blog

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന...

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര...