Skip to main content

ശാസ്ത്രിയുടെ നിര്യാണവും ഇന്ദിരയുടെ കാപട്യവും

വലതുപക്ഷ ഹിന്ദു പാരമ്പര്യ വാദിയായ മൊറാര്‍ജിദേശായി അധികാരത്തില്‍ വരുന്നത് തടയുന്നതിനുവേണ്ടിയായിരുന്നു മോസ്കോ നന്ദയ്കും ശാസ്ത്രിക്കും വേണ്ടി ചരടുവലിനടത്തിയത്. ദേശായി അധികാരത്തില്‍ വരുന്നത് ഗുണമില്ലെങ്കില്‍ പോലും റഷ്യക്ക് ദോഷകരമായി ഭവിക്കുമെന്ന് അവര്‍ കണക്കുകൂട്ടിയിരുന്നു. തുടര്‍ന്ന് സംഭവിച്ച അധികാരവടംവലിയില്‍ ദേശായി മനസ്സില്ലാമനസ്സോടെ പിന്‍വാങ്ങുകയും ശാസ്ത്രി പ്രധാനമന്ത്രിയാകുകയും ചെയ്തു. ഏകകണ്ഠമായ പിന്‍തുണയായിരുന്നു കോണ്‍ഗ്രസില്‍ നിന്നും ശാസ്ത്രിക്ക് ലഭിച്ചത്. 1966 ല്‍ ശാസ്ത്രിയുടെ പൊടുന്നനെയുള്ള മരണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളുടെ സിന്‍ഡിക്കേറ്റ് നെഹ്റുവിന്‍റെ മകളായ ഇന്ദിരയെ (കെ.ജി.ബി വിളിക്കുന്ന രഹസ്യ നാമം വാനോ) തിരഞ്ഞെടുത്തു. തങ്ങള്‍ക്ക് പിന്നില്‍ നിന്നും ചലിക്കാന്‍ കഴിയുന്ന ഒരു പാവയെന്ന് കണക്കുകൂട്ടിയായിരുന്നു നെഹ്റുവിന്‍റെ മകളായ ഇന്ദിരയുടെ ജനപ്രീതി മുന്നില്‍കണ്ട് അവരെ കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റ് പിന്‍താങ്ങിയത്. 
ഇന്ദിരയും കെ.ജി.ബി യുമായി വളരെ പഴക്കമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നത്. 1953 ല്‍ സ്റ്റാലിന്‍റെ മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം സോവിയറ്റ് യൂണിയനിലേക്ക് ഉള്ള ആദ്യ സന്ദര്‍ശനത്തിന്‍റെ വേളയിലാണ് ഇന്ദിര കെ.ജി.ബിയുമായി ആദ്യമായി ബന്ധപ്പെടുന്നത്. കെ.ജി.ബി യുടെ നിരന്തരമായ നിരീക്ഷണത്തിലായിരുന്നു സന്ദര്‍ശനത്തിലൂടനീളം ഇന്ദിര. സുരക്ഷാകാര്യങ്ങള്‍ക്കും പരിചാരകന്മാരായിട്ടും സുന്ദരന്‍മാരും സുമുഖന്‍മാരുമായ ഒരുപറ്റം ഉദ്യേഗസ്ഥരെ കെ.ജി.ബി ഇന്ദിരയ്ക്കായി നിയോഗിച്ചിരുന്നു. കെ.ജി.ബി നടപ്പിലാക്കിയ ഈ തന്ത്രപരമായ സ്വീകരണത്തിന്‍റെ ആഴം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട ഇന്ദിര തനിക്ക് കിട്ടിയ ഊഷ്മളമായ സ്വീകരണത്തിന്‍റെ ഭ്രമത്തിലായിരുന്നു. തന്‍റെ സുരക്ഷയ്ക്കും പരിചരണത്തിനും മറ്റുമായി കെ.ജി.ബി നിയോഗിച്ച സുന്ദരന്‍മാരായ പരിചാരകന്‍മാരെ പറ്റിയൊന്നും പരാമര്‍ശിക്കാതെ ഒരു കത്ത് ഇന്ദിര നെഹ്റുവിന് അയയ്ക്കുകയുണ്ടായി. അതില്‍ ഇങ്ങനെ പ്രതിപാദിച്ചിരുന്നു."റഷ്യക്കാരെല്ലാം തന്നെ വളരെയധികം നല്ലവരാണ് എന്നോട് വളരെ കരുതലോടാണ് പെരുമാറുന്നത്. എനിക്ക് വളരെ ഊഷ്മളമായ സ്വീകരണമാണ് ഇവിടെ ലഭിക്കുന്നത്. എല്ലാവരും എന്നെ സ്വന്തം മകളെപ്പോലെയാണ് നോക്കിക്കാണുന്നത്. ഇവിടെ നിന്ന് മടങ്ങുന്ന സമയമാകുമ്പോഴേക്കും ഇവരെന്നെ ലാളിച്ച് വഷളാക്കിയിരിക്കും ഇത്രയും മധുരതരമായിട്ടുള്ള പെരുമാറ്റം ആരില്‍ നിന്നും എനിക്ക് ഇത്രയും നാളുകള്‍ക്കുളളില്‍ കിട്ടിയിട്ടില്ല. ആരും എന്നോട് ഇത്രയും കരുതല്‍ നാളിതുവരെ കാണിച്ചിട്ടുമില്ല" തുടര്‍ന്ന് കെ ജി.ബിയുടെ നേതൃത്വത്തില്‍ കരിങ്കടലിന്‍റെ സമീപപ്രദേശത്തേക്ക് ഇന്ദിരയ്ക്ക് ഒരു ഉല്ലാസയാത്ര സംഘടിപ്പിച്ചു.”ഇതുപോലെ ഒരു അവധി ദിനങ്ങള്‍ ഞാന്‍ ജീവിതത്തില്‍ ഒരിക്കലും ആസ്വദിച്ചിട്ടില്ല"എന്ന് ഇന്ദിര ആ യാത്രയെപ്പറ്റി പറഞ്ഞു. പിന്നീട് ലെനിന്‍ ഗ്രാഡില്‍ ഇന്ദിരയ്ക്ക് ഊഷ്മളമായ സ്വീകരണവും കെ.ജി.ബിയുടെ നേതൃത്വത്തില്‍ നല്കുകയുണ്ടായി. അതിനെപ്പറ്റി വലിയതോതില്‍ ഇന്ദിര നെഹ്റുവിനോട് പിന്നീട് പുകഴ്ത്തി പറയുകയും ഉണ്ടായി. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം നെഹ്റുവിനോടൊപ്പം ആദ്യമായി ഇന്ദിര സോവിയറ്റ് റഷ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയുണ്ടായി. മുന്‍കൂട്ടി ആസൂത്രണം ചെയ്ത വ്യവസായികശാല സന്ദര്‍ശനങ്ങളിലൂടെയും ഊതിപ്പെരുപ്പിച്ച് കാണിച്ച പുരോഗതിയുടെ കണക്കുകള്‍കൊണ്ടും, സാമ്പത്തിക നവീകരണം എന്ന ഇല്ലാക്കഥ മെനഞ്ഞും സോവിയറ്റ് റഷ്യയെന്ന സമത്വസുന്ദരനാട് സ്വര്‍ഗ്ഗലോകത്തേക്കാള്‍ നല്ലതാണെന്ന ഒരു പ്രതീതി ഇന്ദിരയിലും നെഹ്റുവിലും ഉണ്ടാക്കിയെടുക്കുന്നതില്‍ കെ.ജി.ബി വിജയിച്ചു. ആ സന്ദര്‍ശനത്തിനിടെ ക്രൂഷ്ചേവ് ഇന്ദിരയ്ക്ക് ഒരു മിങ്ക്കോട്ട് (നീര്‍നായയുടെ രോമം കൊണ്ട് നിര്‍മ്മിച്ച കുപ്പായം) സമ്മാനിച്ചു. തന്‍റെ വസ്ത്രശേഖരത്തിലെ ഏറ്റവം പ്രിയപ്പെട്ട ഒന്നായി അതിനെ ഇന്ദിര കൊണ്ടു നടന്നു. കുറച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് സമാനമായ ഒരു കോട്ട് സമ്മാനമായി സ്വീകരിച്ചതിന് മോസ്കോയിലെ വനിതാ ഇന്‍ഡ്യന്‍ അംബാസിഡറെ(വിജയലക്ഷ്മി പണ്ഡിറ്റ്) ഇന്ദിര വിമര്‍ശിക്കുകയുണ്ടായി.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സിഐഎയുടെ പക്കൽ നിന്നും കാശ് വാങ്ങിയ ഇന്ദിര

കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും". കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറ...