Skip to main content

ശാസ്ത്രിയുടെ നിര്യാണവും ഇന്ദിരയുടെ കാപട്യവും

വലതുപക്ഷ ഹിന്ദു പാരമ്പര്യ വാദിയായ മൊറാര്‍ജിദേശായി അധികാരത്തില്‍ വരുന്നത് തടയുന്നതിനുവേണ്ടിയായിരുന്നു മോസ്കോ നന്ദയ്കും ശാസ്ത്രിക്കും വേണ്ടി ചരടുവലിനടത്തിയത്. ദേശായി അധികാരത്തില്‍ വരുന്നത് ഗുണമില്ലെങ്കില്‍ പോലും റഷ്യക്ക് ദോഷകരമായി ഭവിക്കുമെന്ന് അവര്‍ കണക്കുകൂട്ടിയിരുന്നു. തുടര്‍ന്ന് സംഭവിച്ച അധികാരവടംവലിയില്‍ ദേശായി മനസ്സില്ലാമനസ്സോടെ പിന്‍വാങ്ങുകയും ശാസ്ത്രി പ്രധാനമന്ത്രിയാകുകയും ചെയ്തു. ഏകകണ്ഠമായ പിന്‍തുണയായിരുന്നു കോണ്‍ഗ്രസില്‍ നിന്നും ശാസ്ത്രിക്ക് ലഭിച്ചത്. 1966 ല്‍ ശാസ്ത്രിയുടെ പൊടുന്നനെയുള്ള മരണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളുടെ സിന്‍ഡിക്കേറ്റ് നെഹ്റുവിന്‍റെ മകളായ ഇന്ദിരയെ (കെ.ജി.ബി വിളിക്കുന്ന രഹസ്യ നാമം വാനോ) തിരഞ്ഞെടുത്തു. തങ്ങള്‍ക്ക് പിന്നില്‍ നിന്നും ചലിക്കാന്‍ കഴിയുന്ന ഒരു പാവയെന്ന് കണക്കുകൂട്ടിയായിരുന്നു നെഹ്റുവിന്‍റെ മകളായ ഇന്ദിരയുടെ ജനപ്രീതി മുന്നില്‍കണ്ട് അവരെ കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റ് പിന്‍താങ്ങിയത്. 
ഇന്ദിരയും കെ.ജി.ബി യുമായി വളരെ പഴക്കമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നത്. 1953 ല്‍ സ്റ്റാലിന്‍റെ മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം സോവിയറ്റ് യൂണിയനിലേക്ക് ഉള്ള ആദ്യ സന്ദര്‍ശനത്തിന്‍റെ വേളയിലാണ് ഇന്ദിര കെ.ജി.ബിയുമായി ആദ്യമായി ബന്ധപ്പെടുന്നത്. കെ.ജി.ബി യുടെ നിരന്തരമായ നിരീക്ഷണത്തിലായിരുന്നു സന്ദര്‍ശനത്തിലൂടനീളം ഇന്ദിര. സുരക്ഷാകാര്യങ്ങള്‍ക്കും പരിചാരകന്മാരായിട്ടും സുന്ദരന്‍മാരും സുമുഖന്‍മാരുമായ ഒരുപറ്റം ഉദ്യേഗസ്ഥരെ കെ.ജി.ബി ഇന്ദിരയ്ക്കായി നിയോഗിച്ചിരുന്നു. കെ.ജി.ബി നടപ്പിലാക്കിയ ഈ തന്ത്രപരമായ സ്വീകരണത്തിന്‍റെ ആഴം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട ഇന്ദിര തനിക്ക് കിട്ടിയ ഊഷ്മളമായ സ്വീകരണത്തിന്‍റെ ഭ്രമത്തിലായിരുന്നു. തന്‍റെ സുരക്ഷയ്ക്കും പരിചരണത്തിനും മറ്റുമായി കെ.ജി.ബി നിയോഗിച്ച സുന്ദരന്‍മാരായ പരിചാരകന്‍മാരെ പറ്റിയൊന്നും പരാമര്‍ശിക്കാതെ ഒരു കത്ത് ഇന്ദിര നെഹ്റുവിന് അയയ്ക്കുകയുണ്ടായി. അതില്‍ ഇങ്ങനെ പ്രതിപാദിച്ചിരുന്നു."റഷ്യക്കാരെല്ലാം തന്നെ വളരെയധികം നല്ലവരാണ് എന്നോട് വളരെ കരുതലോടാണ് പെരുമാറുന്നത്. എനിക്ക് വളരെ ഊഷ്മളമായ സ്വീകരണമാണ് ഇവിടെ ലഭിക്കുന്നത്. എല്ലാവരും എന്നെ സ്വന്തം മകളെപ്പോലെയാണ് നോക്കിക്കാണുന്നത്. ഇവിടെ നിന്ന് മടങ്ങുന്ന സമയമാകുമ്പോഴേക്കും ഇവരെന്നെ ലാളിച്ച് വഷളാക്കിയിരിക്കും ഇത്രയും മധുരതരമായിട്ടുള്ള പെരുമാറ്റം ആരില്‍ നിന്നും എനിക്ക് ഇത്രയും നാളുകള്‍ക്കുളളില്‍ കിട്ടിയിട്ടില്ല. ആരും എന്നോട് ഇത്രയും കരുതല്‍ നാളിതുവരെ കാണിച്ചിട്ടുമില്ല" തുടര്‍ന്ന് കെ ജി.ബിയുടെ നേതൃത്വത്തില്‍ കരിങ്കടലിന്‍റെ സമീപപ്രദേശത്തേക്ക് ഇന്ദിരയ്ക്ക് ഒരു ഉല്ലാസയാത്ര സംഘടിപ്പിച്ചു.”ഇതുപോലെ ഒരു അവധി ദിനങ്ങള്‍ ഞാന്‍ ജീവിതത്തില്‍ ഒരിക്കലും ആസ്വദിച്ചിട്ടില്ല"എന്ന് ഇന്ദിര ആ യാത്രയെപ്പറ്റി പറഞ്ഞു. പിന്നീട് ലെനിന്‍ ഗ്രാഡില്‍ ഇന്ദിരയ്ക്ക് ഊഷ്മളമായ സ്വീകരണവും കെ.ജി.ബിയുടെ നേതൃത്വത്തില്‍ നല്കുകയുണ്ടായി. അതിനെപ്പറ്റി വലിയതോതില്‍ ഇന്ദിര നെഹ്റുവിനോട് പിന്നീട് പുകഴ്ത്തി പറയുകയും ഉണ്ടായി. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം നെഹ്റുവിനോടൊപ്പം ആദ്യമായി ഇന്ദിര സോവിയറ്റ് റഷ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയുണ്ടായി. മുന്‍കൂട്ടി ആസൂത്രണം ചെയ്ത വ്യവസായികശാല സന്ദര്‍ശനങ്ങളിലൂടെയും ഊതിപ്പെരുപ്പിച്ച് കാണിച്ച പുരോഗതിയുടെ കണക്കുകള്‍കൊണ്ടും, സാമ്പത്തിക നവീകരണം എന്ന ഇല്ലാക്കഥ മെനഞ്ഞും സോവിയറ്റ് റഷ്യയെന്ന സമത്വസുന്ദരനാട് സ്വര്‍ഗ്ഗലോകത്തേക്കാള്‍ നല്ലതാണെന്ന ഒരു പ്രതീതി ഇന്ദിരയിലും നെഹ്റുവിലും ഉണ്ടാക്കിയെടുക്കുന്നതില്‍ കെ.ജി.ബി വിജയിച്ചു. ആ സന്ദര്‍ശനത്തിനിടെ ക്രൂഷ്ചേവ് ഇന്ദിരയ്ക്ക് ഒരു മിങ്ക്കോട്ട് (നീര്‍നായയുടെ രോമം കൊണ്ട് നിര്‍മ്മിച്ച കുപ്പായം) സമ്മാനിച്ചു. തന്‍റെ വസ്ത്രശേഖരത്തിലെ ഏറ്റവം പ്രിയപ്പെട്ട ഒന്നായി അതിനെ ഇന്ദിര കൊണ്ടു നടന്നു. കുറച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് സമാനമായ ഒരു കോട്ട് സമ്മാനമായി സ്വീകരിച്ചതിന് മോസ്കോയിലെ വനിതാ ഇന്‍ഡ്യന്‍ അംബാസിഡറെ(വിജയലക്ഷ്മി പണ്ഡിറ്റ്) ഇന്ദിര വിമര്‍ശിക്കുകയുണ്ടായി.

Comments

Popular posts from this blog

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന...

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര...