Skip to main content

കെ‌ ജി‌ ബി യുടെ കയ്യിൽ നിന്നും കാശ് വാങ്ങിയ സിപിഐ

1950 കളില്‍ നിന്നും 60 കളായപ്പോഴേക്കും കെ.ജി.ബി. കൂടുതല്‍ കാര്യക്ഷമമായി കാര്യങ്ങള്‍ ചെയ്യാന്‍ തുയങ്ങി. തങ്ങള്‍ സി.പി.ഐ. യുമായി രേറഖകള്‍ കൈമാറുന്ന വിവരം ഐ.ബി. എത്രത്തോളം ആഴത്തില്‍ മനസ്സിലാക്കിയെന്ന് കെ.ജി.ബി. അപ്പോഴേക്കും കാര്യമായി പഠിച്ചിരിന്നു. പില്‍ക്കാലത്ത് ബംഗാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായി മാറിയ പ്രമോദ് ദാസ് ഗുപ്ത ഐ.ബി. യുടെ ആളായിരുന്നുവെന്ന് കെ.ജി.ബി. മനസ്സിലാക്കി. ഇത്പോലെ തന്നെ മദ്രാസിലും കേരളത്തിലുമുള്ള സി.പി.ഐ യുടെ നേതാക്കന്‍മാരില്‍ ഐ.ബി യുടെ ചാരന്‍മാര്‍ ഉണ്ടായിരുന്നു. പില്‍ക്കാലത്ത് കെ.ജി.ബി. യുടെ നിരന്തര പരിശ്രമത്തിന്‍റെ ഫലമായി ഐ.ബി.യില്‍ വരെ തങ്ങള്‍ക്ക് സ്വാധീനമുള്ളവരെ നിയമിക്കാന്‍ കെ.ജി.ബിക്ക് കഴിഞ്ഞു. ഇതിനെത്തുടര്‍ന്ന് കെ.ജി.ബി. നേരിട്ട് സി.പി.ഐ യുമായി ഇടപെടാന്‍ തുടങ്ങി. റഷ്യയില്‍ നിന്നും സി.പി.ഐക്ക് നല്‍കുന്ന പണവും ഇവിടെനിന്ന് ശേഖരിക്കുന്ന രഹസ്യങ്ങളും കെ.ജി.ബി. നേരിട്ട് ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് ഐ.ബി. ക്ക് സി.പി.ഐ യില്‍ നുഴഞ്ഞ് കയറാന്‍ ബുദ്ധിമുട്ടായി. രഹസ്യ വിവരങ്ങള്‍ പാര്‍ട്ടിയുടെ ഉന്നത വൃത്തങ്ങളില്‍ മാത്രം ഒതുക്കിയിരുന്നു കെ.ജി.ബി. യുടെ നിര്‍ദ്ദേശപ്രകാരം. 1959 ല്‍ സി.പി.ഐ ജനറല്‍ സെക്രട്ടറിയായിരുന്ന അജയഘോഷ് റഷ്യയുമായി ചേര്‍ന്ന് ഒരു കയറ്റുമതി ഇറക്കുമതി സംരഭം ആരംഭിക്കുന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. ഡെല്‍ഹിയിലെ കെ.ജി.ബി. റെഡന്‍സിയിലായിരുന്നു അവരുടെ ചര്‍ച്ച. ഈ കച്ചവടത്തില്‍ കൂടി ലഭിക്കുന്ന ലാഭം സി.പി.ഐ യുടെ പ്രവര്‍ത്തനത്തിനായുള്ള മൂലധനമാക്കാനായിരുന്നു പദ്ധതി. ഈ പദ്ധതി നടപ്പിലാക്കാനായി ഡി.ഇ.ഡി എന്ന് വിളിപ്പേരുള്ള ഒരു മുതിര്‍ന്ന നേതാവിനെ സി.പി.ഐ. ചുമതലപ്പെടിത്തുകയും ചെയ്തു. ഒരു ദശാബ്ദത്തിനുള്ളില്‍ തന്നെ ആ കച്ചവട സംരഭം ഏകദേശം 30 ലക്ഷം രൂപയോളം ലാഭം ഉണ്ടാക്കി. ഇതും പോരാഞ്ഞ് സോവിയറ്റ് വാര്‍ത്താ ഏജന്‍സിയായിരുന്ന നോവോറ്റ്സി വിപണി വിലയില്‍ നിന്നും 50 ശതമാനം കൂടുതല്‍ നിരക്ക് സി.പി.ഐ നടത്തിയിരുന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന് അച്ചടിപ്രവര്‍ത്തികള്‍ ചെയ്യുന്നതിന് പ്രതിഫലമായി നല്‍കിയിരുന്നു. 1955 ല്‍ ഇന്തോനേഷ്യയിലെ ബന്ദുങ്ങില്‍ നടന്ന ചേരിചേരാ പ്രസ്ഥാനത്തിന്‍റെ രൂപീകരണ സമ്മേളനത്തിലൂടെ ജവഹര്‍ലാല്‍ നെഹ്റു സോവിയറ്റ് ഭരണകൂടത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചു. അതേ വര്‍ഷം തന്നെ നെഹ്റു റഷ്യയും ബ്രൂഷ്ചേവ് ഇന്ത്യയും സന്ദര്‍ശിക്കുകയുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യ സോവിയറ്റ് ബന്ധത്തില്‍ ഒരു പുതിയ യുഗം ജനിച്ചു. ഡിസംബറില്‍ ഇന്ത്യയില്‍ നിന്നും മടങ്ങിയെത്തിയ ക്രൂഷ്ചേവ് തനിക്കു കിട്ടിയ ഊഷ്മളമായ സ്വീകരണത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷസമിതിയില്‍ വാചാലനായി. സോവിയറ്റ് മാസികകളിലും സിനിമയിലും ഉള്ള ഇന്ത്യയെപറ്റിയുള്ള പ്രാകൃതമായ ചിത്രീകരണത്തെ പേരെടുത്ത് വിമര്‍ശിക്കാന്‍ ക്രൂഷ്ചേവ് മറന്നില്ല. ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് അവര്‍ക്ക് പരിമിതമായ അറിവേ ഉള്ളൂ എന്ന് ക്രൂഷ്ചേവ് കുറ്റപ്പെടുത്തി. തന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിനുവേണ്ടി കോ.ജി.ബി. നടത്തിയ തയ്യാറെടുപ്പുകളും യാത്രയിലൂടനീളം പുലര്‍ത്തിയ ജാഗ്രതയിലും ക്രൂഷ്ചേവ് വളരെ സംതൃപ്തനായിരുന്നു. അതുമായ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ശമ്പള വര്‍ദ്ധനവും ഉദ്യോഗ കയറ്റങ്ങളും ക്രൂഷ്ചേവ് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഏഷ്യയിലെ സോവിയറ്റ് സ്വാധീനത്തിന്‍റെ ആഴം കൂടുന്നതനുസ്സരിച്ച് ഇന്ത്യയും റഷ്യയും കൂടുതല്‍ അടുക്കുകയുണ്ടായി. അതിനെ തുടര്‍ന്ന് ആശങ്കാകുലരായ അമേരിക്ക പാകിസ്ഥാനുമായി കൂടുതല്‍ സൗഹൃധം സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഈജിപ്തില്‍ 1956 ല്‍ ആംഗ്ലോ-ഫ്രഞ്ച് സംയുക്ത ആക്രമണം നടക്കുകയുണ്ടായി. ഇതിനെതിരെ നെഹ്റു പൊട്ടിത്തെറിച്ചു. കണ്ണില്‍ ചോരയില്ലാത്ത ഗുരുതരമായ ആക്രമണം എന്നൊക്കെപ്പറഞ്ഞ് അതിനെ ശക്തമായി അപലപിക്കാന്‍ മുതിര്‍ന്ന നെഹ്റു അതേവര്‍ഷം ഹംഗറിയില്‍ സോവിയറ്റ് റഷ്യ നടത്തിയ ഗുരുതരമായ ജനാധിപത്യ ധ്വംസനത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടിയില്ല. ഹംഗറിയില്‍ ജനാധിപത്യം പുനസ്ഥാപിക്കാനും സ്വതന്ത്രമായ രീതിയില്‍ തിരഞ്ഞെടുപ്പു നടത്താനും, സോവിയറ്റ് സേന പിന്‍വാങ്ങുന്നതിനുമായി ഒരു പ്രമേയം യു.എന്നി ല്‍ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യ റഷ്യന്‍ താല്‍പ്പര്യത്തിനു അനുസൃതമായി പ്രമേയത്തിനെ എതിര്‍ത്ത് വോട്ട് ചെയ്യുകയാണുണ്ടായത്.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സിഐഎയുടെ പക്കൽ നിന്നും കാശ് വാങ്ങിയ ഇന്ദിര

കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും". കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറ...