ശീതയുദ്ധകാലത്ത് കെ.ജി.ബി. ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മൂന്നാംലോകരാജ്യമായിരുന്നു ഇന്ത്യ. സ്റ്റാലിന്‍റെ കാലത്ത് സാമ്രാജ്യ ശക്തികളുടെ കൈയ്യിലെ കളിപ്പാവയായിട്ടായിരുന്നു ഭാരതത്തെ സോവിയറ്റ് റഷ്യ കണക്കാക്കിയിരുന്നത്. മതപരമായ മുന്‍വിധി വ്യാപകമായി ഉപയോഗിച്ച, സ്വന്തം ജനങ്ങളെ ഒറ്റിക്കൊടുക്കുക വഴി സാമ്രാജ്യത്വവാദികളെ സഹായിച്ച മതമേലാളന്‍മാര്‍ക്കും , പുരോഹിതന്മാ ര്‍ക്കും പിന്തുണ നല്‍കിയ ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തെ പിന്തുണക്കുന്നെന്ന് അഭിനയിക്കുക വഴി ബ്രിട്ടീഷുകാരുടെ ശത്രുവാണെന്ന് ഇന്ത്യക്കാരെ ബോധ്യപ്പെടുത്തിയ ഒരു പിന്തിരിപ്പായിട്ടാണ് ഗാന്ധിയെ സോവിറ്റ് റഷ്യയിലെ മഹത്തായ സര്‍വ്വവിഞ്ജാനകോശം വിലയിരുത്തുന്നത്.
സ്റ്റാലിന്‍ നടത്തിയ കൂട്ടക്കുരുതികളോട് സ്വതവേ താല്‍പ്പര്യമാല്ലാതിരുന്നിട്ട് കൂടി സ്വതന്ത്ര ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന് സോവിയറ്റ് വിപ്ലവത്തെപ്പറ്റി വലിയ മതിപ്പായിരുന്നു. മനുഷ്യരാശിയെ ഒരു വലിയ മുന്നേറ്റത്തിലൂടെ ബഹുദൂരം മുന്നോട്ട് നയിക്കാന്‍ കഴിവുള്ള ഒരിക്കലും അണയാത്ത ഒരു തിളക്കമുള്ള ജ്വാലയായി റഷ്യന്‍ വിപ്ലവത്തെ നെഹ്റു വിലയിരുത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ നേതാക്കന്മാ രിലൊരാളായി നെഹ്റുവിനെ സോവിയറ്റ് മാധ്യമങ്ങള്‍ പുകഴ്ത്തിപ്പാടിയെങ്കിലും സ്റ്റാലിന്‍റെ കണ്ണില്‍ താന്‍ ഗാന്ധിയെപ്പോലെ വെറുമോരു പിന്തിരിപ്പനായിരുന്നുവെന്ന് നെഹ്റുവിന് ഉത്തമബോധ്യമുണ്ടായിരുന്നു. സ്റ്റാലിന്‍ 1953 ല്‍ മരിക്കുന്നതുവരെയും ആ ബോധ്യത്തില്‍ മാറ്റമുണ്ടായിട്ടില്ലായിരുന്നുവെന്ന വസ്തുതയും നെഹ്റുവിന് അറിയാമായിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത് സി.പി.ഐ സോവിയറ്റ് റഷ്യക്ക് കൈമാറിക്കൊണ്ടിരുന്ന രഹസ്യവിവരങ്ങള്‍ അന്നത്തെ ഐ.ബി ചോര്‍ത്തിയെടുക്കുമായിരുന്നു. അന്നത്തെ ഐ.ബി ബ്രട്ടീഷ് ഭരണത്തിനു കീഴിലായിരുന്നു. തുടര്‍ന്ന് സ്വാതന്ത്ര്യം കിട്ടിയ ആദ്യനാളുകളില്‍ ഐ.ബി. യുടെ മേധാവിയായിരുന്ന ബി.എന്‍ മുള്ളിക്ക് വളരെ ശ്രദ്ധാപൂര്‍വ്വം സി.പി.ഐനടത്തിയ ചാരപ്പണി വീക്ഷിക്കുന്നുണ്ടായിരുന്നു. മോസ്കോയില്‍ നിന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ ട്ടിക്ക് കിട്ടിയ സന്ദേശങ്ങള്‍ ഐ.ബി ചോര്‍ത്തി. പിന്തിരിപ്പനായ നെഹ്റുവിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഏത് രീതിയിലും വലിച്ച് താഴെയിട്ട് കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ടുവരണമെന്നായിരുന്നു നിരന്തരമായി റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അയച്ച സന്ദേശങ്ങളിലെ ഉള്ളടക്കം ഇതുമായി ബന്ധപ്പെട്ട ഒരു രേഖ 1951 ല്‍ ഐ.ബി. മേധാവി നെഹ്റുവിന് കൈമാറിയപ്പോള്‍ നെഹ്റു പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. നമ്മളുടെ രഹസ്യാന്വേഷണ വിഭാഗം എത്രത്തോളം കാര്യക്ഷമമാണെന്ന് മോസ്കോയിലുള്ള മേലാളന്മാ ര്‍ക്കറിയില്ല.
ഇത്രയൊക്കെ നെഹ്റു വീമ്പിളക്കിക്കൊണ്ടിരുന്ന സമയത്തായിരുന്നു മോസ്കോയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ എംബസിയില്‍ കെ.ജി.ബി അതിശക്തമായി നുഴഞ്ഞുകയറ്റം നടത്തിയത്. അതിനായി അവര്‍ യുവതികളെയുപയോഗിച്ച് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കിയിരുന്നു. 1950 കളുടെ തുടക്കത്തില്‍ PROKHOR എന്ന കെ.ജി.ബി വിളിപ്പേരുള്ള നയതന്ത്ര ഉദ്യോഗസ്ഥനെ റഷ്യന്‍ എംബസിയില്‍ ഇന്ത്യ നിയമിച്ചു. NEVEROVA എന്ന് പേരുള്ള ഒരു യുവതിയുടെ സഹായത്തോടെയായിരുന്നു ഇത് തുടര്‍ന്ന് ആ ഉദ്യോഹസ്ഥനെ യുവതി വശീകരിച്ച് വശത്താക്കി. PROKHOR സ്ഥിരമായി നയതന്ത്ര രഹസ്യങ്ങള്‍ കെ.ജി.ബി ക്ക് ചോര്‍ത്തി നല്‍കുകയും അതിനെ തുടര്‍ന്ന് അയാളുടെ മാസപ്പടി 1000 രൂപയില്‍ നിന്ന് 4000 രൂപയാക്കി ഉയര്‍ത്തുകയും കെ.ജി.ബി ചെയ്തു. സമാനമായ രീതിയില്‍ 1956 ല്‍ RADAR എന്ന് പേരുള്ള ഒരുദ്യോഗസ്ഥനെയും NEVEROVA യുടെ സഹായത്തോടെ റഷ്യന്‍ എംബസിയില്‍ നിയമിക്കുകയുണ്ടായി. ഇത്തവണ അയാളെ ഇല്ലാത്ത ഗര്‍ഭത്തിനുത്തരവാദിയാക്കുകയായിരുന്നു NEVEROVA. സമാനമായ രീതിയില്‍ ഇന്ത്യന്‍ എംബസിയിലെ രഹസ്യ രേഖകള്‍ വിശകലനം ചെയ്തുകൊണ്ടിരുന്ന ഒരു ക്ലറിക്കല്‍ സ്റ്റാഫിനെയും കാശുകൊടുത്ത് കെ.ജി.ബി വശത്താക്കുകയുണ്ടായി. 1957 ലായിരുന്നു ഈ സംഭവം ഇതുപോലെയുള്ള സ്വാധീനങ്ങളിലൂടെ നയതന്ത്രരേഖകള്‍ യഥേഷ്ടം ചോര്‍ത്തിയെടുക്കാന്‍ കെ.ജി.ബി ക്ക് കഴിഞ്ഞു.
Comments
Post a Comment