Skip to main content

ഇന്ത്യയുമായുള്ള കെ.ജി.ബിയുടെ പ്രത്യേക ബന്ധം

ശീതയുദ്ധകാലത്ത് കെ.ജി.ബി. ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മൂന്നാംലോകരാജ്യമായിരുന്നു ഇന്ത്യ. സ്റ്റാലിന്‍റെ കാലത്ത് സാമ്രാജ്യ ശക്തികളുടെ കൈയ്യിലെ കളിപ്പാവയായിട്ടായിരുന്നു ഭാരതത്തെ സോവിയറ്റ് റഷ്യ കണക്കാക്കിയിരുന്നത്. മതപരമായ മുന്‍വിധി വ്യാപകമായി ഉപയോഗിച്ച, സ്വന്തം ജനങ്ങളെ ഒറ്റിക്കൊടുക്കുക വഴി സാമ്രാജ്യത്വവാദികളെ സഹായിച്ച മതമേലാളന്‍മാര്‍ക്കും , പുരോഹിതന്മാ ര്‍ക്കും പിന്തുണ നല്‍കിയ ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തെ പിന്തുണക്കുന്നെന്ന് അഭിനയിക്കുക വഴി ബ്രിട്ടീഷുകാരുടെ ശത്രുവാണെന്ന് ഇന്ത്യക്കാരെ ബോധ്യപ്പെടുത്തിയ ഒരു പിന്തിരിപ്പായിട്ടാണ് ഗാന്ധിയെ സോവിറ്റ് റഷ്യയിലെ മഹത്തായ സര്‍വ്വവിഞ്ജാനകോശം വിലയിരുത്തുന്നത്. സ്റ്റാലിന്‍ നടത്തിയ കൂട്ടക്കുരുതികളോട് സ്വതവേ താല്‍പ്പര്യമാല്ലാതിരുന്നിട്ട് കൂടി സ്വതന്ത്ര ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന് സോവിയറ്റ് വിപ്ലവത്തെപ്പറ്റി വലിയ മതിപ്പായിരുന്നു. മനുഷ്യരാശിയെ ഒരു വലിയ മുന്നേറ്റത്തിലൂടെ ബഹുദൂരം മുന്നോട്ട് നയിക്കാന്‍ കഴിവുള്ള ഒരിക്കലും അണയാത്ത ഒരു തിളക്കമുള്ള ജ്വാലയായി റഷ്യന്‍ വിപ്ലവത്തെ നെഹ്റു വിലയിരുത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ നേതാക്കന്മാ രിലൊരാളായി നെഹ്റുവിനെ സോവിയറ്റ് മാധ്യമങ്ങള്‍ പുകഴ്ത്തിപ്പാടിയെങ്കിലും സ്റ്റാലിന്‍റെ കണ്ണില്‍ താന്‍ ഗാന്ധിയെപ്പോലെ വെറുമോരു പിന്തിരിപ്പനായിരുന്നുവെന്ന് നെഹ്റുവിന് ഉത്തമബോധ്യമുണ്ടായിരുന്നു. സ്റ്റാലിന്‍ 1953 ല്‍ മരിക്കുന്നതുവരെയും ആ ബോധ്യത്തില്‍ മാറ്റമുണ്ടായിട്ടില്ലായിരുന്നുവെന്ന വസ്തുതയും നെഹ്റുവിന് അറിയാമായിരുന്നു.
 ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത് സി.പി.ഐ സോവിയറ്റ് റഷ്യക്ക് കൈമാറിക്കൊണ്ടിരുന്ന രഹസ്യവിവരങ്ങള്‍ അന്നത്തെ ഐ.ബി ചോര്‍ത്തിയെടുക്കുമായിരുന്നു. അന്നത്തെ ഐ.ബി ബ്രട്ടീഷ് ഭരണത്തിനു കീഴിലായിരുന്നു. തുടര്‍ന്ന് സ്വാതന്ത്ര്യം കിട്ടിയ ആദ്യനാളുകളില്‍ ഐ.ബി. യുടെ മേധാവിയായിരുന്ന ബി.എന്‍ മുള്ളിക്ക് വളരെ ശ്രദ്ധാപൂര്‍വ്വം സി.പി.ഐനടത്തിയ ചാരപ്പണി വീക്ഷിക്കുന്നുണ്ടായിരുന്നു. മോസ്കോയില്‍ നിന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ ട്ടിക്ക് കിട്ടിയ സന്ദേശങ്ങള്‍ ഐ.ബി ചോര്‍ത്തി. പിന്തിരിപ്പനായ നെഹ്റുവിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഏത് രീതിയിലും വലിച്ച് താഴെയിട്ട് കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ടുവരണമെന്നായിരുന്നു നിരന്തരമായി റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അയച്ച സന്ദേശങ്ങളിലെ ഉള്ളടക്കം ഇതുമായി ബന്ധപ്പെട്ട ഒരു രേഖ 1951 ല്‍ ഐ.ബി. മേധാവി നെഹ്റുവിന് കൈമാറിയപ്പോള്‍ നെഹ്റു പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. നമ്മളുടെ രഹസ്യാന്വേഷണ വിഭാഗം എത്രത്തോളം കാര്യക്ഷമമാണെന്ന് മോസ്കോയിലുള്ള മേലാളന്മാ ര്‍ക്കറിയില്ല. ഇത്രയൊക്കെ നെഹ്റു വീമ്പിളക്കിക്കൊണ്ടിരുന്ന സമയത്തായിരുന്നു മോസ്കോയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ എംബസിയില്‍ കെ.ജി.ബി അതിശക്തമായി നുഴഞ്ഞുകയറ്റം നടത്തിയത്. അതിനായി അവര്‍ യുവതികളെയുപയോഗിച്ച് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കിയിരുന്നു. 1950 കളുടെ തുടക്കത്തില്‍ PROKHOR എന്ന കെ.ജി.ബി വിളിപ്പേരുള്ള നയതന്ത്ര ഉദ്യോഗസ്ഥനെ റഷ്യന്‍ എംബസിയില്‍ ഇന്ത്യ നിയമിച്ചു. NEVEROVA എന്ന് പേരുള്ള ഒരു യുവതിയുടെ സഹായത്തോടെയായിരുന്നു ഇത് തുടര്‍ന്ന് ആ ഉദ്യോഹസ്ഥനെ യുവതി വശീകരിച്ച് വശത്താക്കി. PROKHOR സ്ഥിരമായി നയതന്ത്ര രഹസ്യങ്ങള്‍ കെ.ജി.ബി ക്ക് ചോര്‍ത്തി നല്‍കുകയും അതിനെ തുടര്‍ന്ന് അയാളുടെ മാസപ്പടി 1000 രൂപയില്‍ നിന്ന് 4000 രൂപയാക്കി ഉയര്‍ത്തുകയും കെ.ജി.ബി ചെയ്തു. സമാനമായ രീതിയില്‍ 1956 ല്‍ RADAR എന്ന് പേരുള്ള ഒരുദ്യോഗസ്ഥനെയും NEVEROVA യുടെ സഹായത്തോടെ റഷ്യന്‍ എംബസിയില്‍ നിയമിക്കുകയുണ്ടായി. ഇത്തവണ അയാളെ ഇല്ലാത്ത ഗര്‍ഭത്തിനുത്തരവാദിയാക്കുകയായിരുന്നു NEVEROVA. സമാനമായ രീതിയില്‍ ഇന്ത്യന്‍ എംബസിയിലെ രഹസ്യ രേഖകള്‍ വിശകലനം ചെയ്തുകൊണ്ടിരുന്ന ഒരു ക്ലറിക്കല്‍ സ്റ്റാഫിനെയും കാശുകൊടുത്ത് കെ.ജി.ബി വശത്താക്കുകയുണ്ടായി. 1957 ലായിരുന്നു ഈ സംഭവം ഇതുപോലെയുള്ള സ്വാധീനങ്ങളിലൂടെ നയതന്ത്രരേഖകള്‍ യഥേഷ്ടം ചോര്‍ത്തിയെടുക്കാന്‍ കെ.ജി.ബി ക്ക് കഴിഞ്ഞു.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സിഐഎയുടെ പക്കൽ നിന്നും കാശ് വാങ്ങിയ ഇന്ദിര

കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും". കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറ...