ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു കഴിഞ്ഞുള്ള ആദ്യത്തെ മാസങ്ങളില്‍ കെ.ജി.ബിയുടെ പ്രധാന ജോലി എന്തെന്നാല്‍ തങ്ങളുടെ പ്രതിച്ഛായ തകരാതെ നോക്കലായിരുന്നു. താന്‍ അധികാരത്തില്‍ വന്നാല്‍ ഇന്ദിര നടത്തിയിരുന്ന സോവിയറ്റ് പ്രീണനം അവസാനിപ്പിക്കുമെന്നും ഇന്തോ സോവിയറ്റ് കരാര്‍ റദ്ദാക്കുമെന്നും ദേശായി തിരെഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ചു. സോവിയറ്റ് റഷ്യക്കെതിരെ തിരിയുന്ന ഒരു പിന്തിരിപ്പന് ശക്തിയായിട്ടായിരുന്നു ദേശായിയെ റഷ്യന്‍ മേധാവികള്‍ വിലയിരുത്തിയത്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് തങ്ങളുടെ നയങ്ങളില്‍ വേണ്ട വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്താനും ഏത് വിധേനയും ഇന്തോ സോവിയറ്റ് കരാര്‍ നിലനിര്‍ത്താനുമുള്ള നടപടികള്‍ കെ.ജി.ബി സ്വീകരിച്ചു. അമേരിക്കയും ചൈനയുമായിട്ട് ജനതാ സര്‍ക്കാര്‍ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും റഷ്യന്‍ മേധാവികള്‍ കെ.ജി.ബിക്ക് നിര്‍ദ്ദേശം നല്കുകയുണ്ടായി. അധികാരത്തില്‍ വന്ന ദേശായി സര്‍ക്കാര്‍ അമേരിക്കയുമായിട്ടും, ചൈനയുമായിട്ടും ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയെങ്കിലും ഇന്തോ സോവിയറ്റ് കരാര്‍ റദ്ദു ചെയ്തില്ല. ഇതിനിടയില്‍ ഇന്തോ സോവിയറ്റ് കരാറിന്റെ അതിജീവനം ഉറപ്പു വരിന്നതിനും കൂടുതല്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും വേണ്ടി റഷ്യന്‍ വിദേശകാര്യ മന്ത്രി ഗ്രോമിങ്കോ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. സോവിയറ്റ് റഷ്യക്ക് അനുകൂലമായ രീതിയില്‍ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം മാറ്റിയെടുക്കുന്നതിന് വേണ്ടിയുള്ള ഊര്‍ജ്ജിത നടപടികള്‍ കൈക്കൊള്ളാന്‍ കെ.ജി.ബിക്ക് പോളിറ്റ് ബ്യൂറോ 1977 ആഗസ്റ്റില്‍ അനുമതി നല്കുകയുണ്ടായി.
ജനതാ സര്‍ക്കാരിന്റെ കീഴില്‍ കെ.ജി.ബിയുടെ പ്രവര്‍ത്തനത്തിന് വലിയ തോതിലുള്ള തിരിച്ചടി നേരിട്ടു. 1976ല്‍ ഇന്ത്യന്‍ പത്ര മാധ്യമങ്ങളില്‍ 1980 ലേഖനങ്ങള്‍ കെ.ജി.ബിയുടെ പ്രപവര്‍ത്തന ഫലമായി അച്ചടിച്ചു വന്നപ്പോള്‍ 1977 ആയപ്പോഴേക്കും അത് വെറും 411 ആയി കുറഞ്ഞു. ഇത്രയുമൊക്കെ തിരിച്ചടികള്‍ നേരിട്ടിട്ടും അമേരിക്കയെയും ചൈനയെയും ഇന്ത്യയോട് അകറ്റി നിര്‍ത്തുന്നതില്‍ തങ്ങളുടെ പദ്ധതികള്‍ വന്‍ വിജയമായിരുന്നു എന്നുള്ള രീതിയില്‍ റിപ്പോര്‍ട്ടുകള്‍ കെ.ജി.ബി റസിഡന്‍സിയില്‍ നിന്നും മോസ്കോയിലേക്ക് നിരന്തരം അയച്ചുകൊണ്ടിരുന്നു. 1978 ജൂണില്‍ ജനതാ സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്ന ചരണ്‍ സിങ്ങിനെ പുറത്താക്കിയതിനു പിന്നില്‍ തങ്ങളാണ് പ്രവര്‍ത്തിച്ചതെന്നുള്ള പൊള്ളയായ വാദം കെ.ജി.ബി ഉയര്‍ത്തിയിരുന്നു. ഇന്ദിരയുടെ കടുത്ത വിമര്‍ശകനായിരുന്നു ചരണ്‍ സിങ്ങ്. അവരെ വിചാരണ ചെയ്യുന്നതില്‍ മൊറാര്‍ജി ദേശായി കാട്ടിയ അലംഭാവത്തെ വിമര്‍ശിച്ചതിനാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്. ദേശായിയെയും സഹമന്ത്രിമാരെയും" പ്രത്യുല്പാദന ശേഷിയില്ലാത്തവര്‍" എന്ന കടുത്ത ഭാഷയില്‍ ചരണ്‍ സിങ്ങ് അധിക്ഷേപിച്ചു. പിന്നീട് 1979ല്‍ ദേശായിക്ക് പകരക്കാരനായി കുറച്ച് നാള് പ്രധാനമന്ത്രിയാകുകയും ചെയ്തു ചരണ്‍ സിങ്ങ്.
മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രകാരന്മാര് ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെജിബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെജിബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ
Comments
Post a Comment