ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു കഴിഞ്ഞുള്ള ആദ്യത്തെ മാസങ്ങളില്‍ കെ.ജി.ബിയുടെ പ്രധാന ജോലി എന്തെന്നാല്‍ തങ്ങളുടെ പ്രതിച്ഛായ തകരാതെ നോക്കലായിരുന്നു. താന്‍ അധികാരത്തില്‍ വന്നാല്‍ ഇന്ദിര നടത്തിയിരുന്ന സോവിയറ്റ് പ്രീണനം അവസാനിപ്പിക്കുമെന്നും ഇന്തോ സോവിയറ്റ് കരാര്‍ റദ്ദാക്കുമെന്നും ദേശായി തിരെഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ചു. സോവിയറ്റ് റഷ്യക്കെതിരെ തിരിയുന്ന ഒരു പിന്തിരിപ്പന്‍ ശക്തിയായിട്ടായിരുന്നു ദേശായിയെ റഷ്യന്‍ മേധാവികള്‍ വിലയിരുത്തിയത്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് തങ്ങളുടെ നയങ്ങളില്‍ വേണ്ട വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്താനും ഏത് വിധേനയും ഇന്തോ സോവിയറ്റ് കരാര്‍ നിലനിര്‍ത്താനുമുള്ള നടപടികള്‍ കെ.ജി.ബി സ്വീകരിച്ചു. അമേരിക്കയും ചൈനയുമായിട്ട് ജനതാ സര്‍ക്കാര്‍ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും റഷ്യന്‍ മേധാവികള്‍ കെ.ജി.ബിക്ക് നിര്‍ദ്ദേശം നല്‍കുകയുണ്ടായി. അധികാരത്തില്‍ വന്ന ദേശായി സര്‍ക്കാര്‍ അമേരിക്കയുമായിട്ടും, ചൈനയുമായിട്ടും ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയെങ്കിലും ഇന്തോ സോവിയറ്റ് കരാര്‍ റദ്ദു ചെയ്തില്ല. ഇതിനിടയില്‍ ഇന്തോ സോവിയറ്റ് കരാറിന്‍റെ അതിജീവനം ഉറപ്പു വരിന്നതിനും കൂടുതല്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും വേണ്ടി റഷ്യന്‍ വിദേശകാര്യ മന്ത്രി ഗ്രോമിങ്കോ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. സോവിയറ്റ് റഷ്യക്ക് അനുകൂലമായ രീതിയില്‍ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം മാറ്റിയെടുക്കുന്നതിന് വേണ്ടിയുള്ള ഊര്‍ജ്ജിത നടപടികള്‍ കൈക്കൊള്ളാന്‍ കെ.ജി.ബിക്ക് പോളിറ്റ് ബ്യൂറോ 1977 ആഗസ്റ്റില്‍ അനുമതി നല്‍കുകയുണ്ടായി.
ജനതാ സര്‍ക്കാരിന്‍റെ കീഴില്‍ കെ.ജി.ബിയുടെ പ്രവര്‍ത്തനത്തിന് വലിയ തോതിലുള്ള തിരിച്ചടി നേരിട്ടു. 1976ല്‍ ഇന്ത്യന്‍ പത്ര മാധ്യമങ്ങളില്‍ 1980 ലേഖനങ്ങള്‍ കെ.ജി.ബിയുടെ പ്രപവര്‍ത്തന ഫലമായി അച്ചടിച്ചു വന്നപ്പോള്‍ 1977 ആയപ്പോഴേക്കും അത് വെറും 411 ആയി കുറഞ്ഞു. ഇത്രയുമൊക്കെ തിരിച്ചടികള്‍ നേരിട്ടിട്ടും അമേരിക്കയെയും ചൈനയെയും ഇന്ത്യയോട് അകറ്റി നിര്‍ത്തുന്നതില്‍ തങ്ങളുടെ പദ്ധതികള്‍ വന്‍ വിജയമായിരുന്നു എന്നുള്ള രീതിയില്‍ റിപ്പോര്‍ട്ടുകള്‍ കെ.ജി.ബി റസിഡന്‍സിയില്‍ നിന്നും മോസ്കോയിലേക്ക് നിരന്തരം അയച്ചുകൊണ്ടിരുന്നു. 1978 ജൂണില്‍ ജനതാ സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്ന ചരണ്‍ സിങ്ങിനെ പുറത്താക്കിയതിനു പിന്നില്‍ തങ്ങളാണ് പ്രവര്‍ത്തിച്ചതെന്നുള്ള പൊള്ളയായ വാദം കെ.ജി.ബി ഉയര്‍ത്തിയിരുന്നു. ഇന്ദിരയുടെ കടുത്ത വിമര്‍ശകനായിരുന്നു ചരണ്‍ സിങ്ങ്. അവരെ വിചാരണ ചെയ്യുന്നതില്‍ മൊറാര്‍ജി ദേശായി കാട്ടിയ അലംഭാവത്തെ വിമര്‍ശിച്ചതിനാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്. ദേശായിയെയും സഹമന്ത്രിമാരെയും" പ്രത്യുല്പാദന ശേഷിയില്ലാത്തവര്‍" എന്ന കടുത്ത ഭാഷയില്‍ ചരണ്‍ സിങ്ങ് അധിക്ഷേപിച്ചു. പിന്നീട് 1979ല്‍ ദേശായിക്ക് പകരക്കാരനായി കുറച്ച് നാള്‍ പ്രധാനമന്ത്രിയാകുകയും ചെയ്തു ചരണ്‍ സിങ്ങ്.
ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...
Comments
Post a Comment