Skip to main content

ഇന്ദിരയുടെ പരാജയപ്പെട്ട അട്ടിമറി ശ്രമം

ഇന്ദിര ഒരിക്കലും അധികാര സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറാകില്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തെ ഏതെങ്കിലും രീതിയില്‍ അട്ടിമറിച്ച് അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ അവര്‍ ശ്രമിക്കുമെന്നും കെ.ജി.ബി കണക്കുകൂട്ടി. തിരഞ്ഞെടുപ്പ് ഫലത്തെ തനിക്ക് അനുകൂലമായിട്ട് കൃതൃമത്തിലൂടെ മാറ്റിയെടുക്കാന്‍ ഇന്ദിരക്ക് കഴിയുമായിരുന്നുവെന്ന് കെ.ജ.ബി വിശ്വസിച്ചിരുന്നു. ഇതിന് വേണ്ടി സഞ്ജയുടെ അനുചരന്‍മാര്‍ ചില ശ്രമങ്ങള്‍ നടത്തുകവരെ ചെയ്തു. അതു മാത്രവുമല്ല ഇലക്ഷന്‍റെ ഫലം വന്ന മാര്‍ച്ച് 20ാം തീയതി ജനതാപാര്‍ട്ടി അധികാരത്തില്‍ വരാതിരിക്കാനായി ഒരു പട്ടാള അട്ടിമറി നടത്താന്‍ വരെ ഇന്ദിര ശ്രമിച്ചു. അതിനായി സേനാ മേധാവിയെ ഇന്ദിര നിര്‍ബന്ധിച്ചുവെന്നും പക്ഷെ സേന വഴങ്ങിയില്ലെന്നും കെ.ജി.ബി റിപ്പോര്‍ട്ട് ചെയ്തു. അധികാര കൈമാറ്റം വളരെ എളുപ്പത്തിലും വേഗത്തിലുമായിരുന്നു. മാര്‍ച്ച് 21ന് രാവിലെ തന്നെ ക്യാബിനറ്റ് മീറ്റിങ്ങ് വിളിച്ചു ചേര്‍ത്ത ഇന്ദിര തന്‍റെ രാജി പ്രഖ്യാപിക്കുകയുണ്ടായി. ചെറിയ മാറ്റങ്ങളോടെ ക്യാബിനറ്റ് ഇന്ദിരയുടെ രാജിക്കത്ത് അംഗീകരിച്ചു. ആക്റ്റിങ്ങ് പ്രസിഡന്‍റ് ആയ ബി.ഡി.ജട്ടിയുടെ സമക്ഷം പിന്നീട് ഇന്ദിര രാജിക്കത്ത് നല്‍കി. അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ ആക്റ്റിങ്ങ് പ്രധാനമന്ത്രിയായിരിക്കാന്‍ ജട്ടി ഇന്ദിരയെ അനുവദിച്ചു. ഇന്ദിരയുടെ പരാജയത്തോടെ സോവിയറ്റ് മാധ്യമങ്ങളുടെ സ്വരം മാറി. ഇന്ദിര നയിച്ച സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിലുണ്ടായ ചില പാളിച്ചകളും വീഴ്ചകളുമായിരുന്നു പരാജയത്തിനു കാരണമെന്നും അല്ലാതെ ഉയര്‍ന്നു വന്ന ജനരോഷത്തിന് പരാജയവുമായിട്ട് ഒരു ബന്ധവുമില്ലെന്ന് മാധ്യമങ്ങള്‍ വിശകലം ചെയ്തു. അത് മാത്രവുമല്ല സി.പി.ഐയെ ഒരു രീതിയിലും വിമര്‍ശിക്കാനും മാധ്യമങ്ങള്‍ മുതിര്‍ന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മുന്‍ നിശ്ചയിച്ച പ്രകാരം സി.പി.ഐ കൈയ്യയച്ചു സഹായിച്ചുവെന്നും സോവിയറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ വീഴ്ചയായിരുന്നു സി.പി.ഐക്ക് തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്. 1971ല്‍ സി.പി.ഐ നേടിയ 25 സീറ്റ് വെറും 7 ആയി തകര്‍ന്നു പോയി. ഇന്ദിരയുടെ ഏകാധിപത്യ പ്രവണതയെ പിന്‍താങ്ങിയിരുന്ന സി.പി.ഐയോടുള്ള കനത്ത പ്രതിഷേധം ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ അറിയിക്കുകയായിരുന്നു. പക്ഷെ അവരുടെ പ്രതിയോഗികളായ സി.പി.എം മികച്ച വിജയം നേടുകയും ചെയ്തു. 1977ല്‍ മൊത്തം 22 സീറ്റുകളില്‍ സി.പി.എംന് വിജയിക്കാനായി. അത് മാത്രവുമല്ല സി.പി.എംന് ബംഗാളില്‍ നേടാന്‍ കഴിഞ്ഞ വന്‍ വിജയത്തില്‍ റഷ്യന്‍ നേതൃത്വം ഞെട്ടല്‍ അിറയിച്ചു. അധികാരത്തില്‍ വന്ന സി.പി.എംനോട് രഹസ്യമായ ധാരണയുണ്ടാക്കാന്‍ കെ.ജി.ബി മേധാവിയായിരുന്ന ആന്ത്രാപ്പോവ് ശ്രമിച്ചു. സി.പി.എം ഒരു കാരണവശാലും തങ്ങളുടെ പദ്ധതി അറിയരുതെന്നും കെ.ജി.ബിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. വ്യക്തിപരമായ രീതിയില്‍ സി.പി.എം നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകള്‍ നടത്താന്‍ കെ.ജി.ബി നേതൃത്വം ഡല്‍ഹി റസിഡന്‍സിക്ക് അനുമതി നല്‍കുകയുണ്ടായി. സി.പി.എംന്‍റെ നയത്തെക്കുറിച്ചുള്ള വിശദമായ പഠനം കെ.ജി.ബി നടത്തുകയുണ്ടായി.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സോവിയറ്റ് റഷ്യ സ്പോൺസർ ചെയ്ത ചേരി ചേരാ പ്രസ്ഥാനം (NAM)

ആഗോള സാമ്രാജ്യ വിരുദ്ധ സമരത്തിന് സോവിയറ്റ് റഷ്യയിൽ മുന്‍കൈ എടുത്തത് കെ‌ജി‌ബി ആയിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തേക്കാൾ മേല്‍ക്കൈ അവര്‍ക്ക് ഈ കാര്യത്തില്‍ ഉണ്ടായിരുന്നു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ ശിലാസ്ഥാപനം മുതൽ അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനത്തിൽ വരെ കെ‌ജി‌ബിയുടെ അദൃശ്യകരങ്ങൾ പ്രവര്‍ത്തിച്ചിരുന്നു. . 1960കളില്‍ പശ്ചിമരാഷ്ട്രങ്ങള്‍ക്ക് യു.എന്‍ ല്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടു . പുതുതായി സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങൾ യു.എന്‍ ല്‍ അംഗത്വം നേടിയതിനെ തുടര്‍ന്നായിരുന്നു ഈ സംഭവ വികാസം. മൂന്നാം ലോകരാഷ്ട്രങ്ങൾ ചേരി ചേരാ പ്രസ്ഥാനത്തില്‍ അണിനിരന്നു. ചേരി ചേരാ പ്രസ്ഥാനമെന്ന് പേരിൽ മാത്രം ഉണ്ടായിരുന്നുള്ളൂ. സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കെതിരെയുള്ള നിലപാട് എന്ന നിലയില്‍ റഷ്യന്‍ ചേരിയിൽ നിലയുറപ്പിച്ച് അമേരിക്കൻ താല്‍പര്യങ്ങൾക്കെതിരെ അവർ യു.എന്‍ ല്‍ വോട്ടുചെയ്തു. തങ്ങളെ അടക്കി ഭരിച്ച പാശ്ചാത്യ ശക്തികളോടുള്ള വിരോധത്തിനധിഷ്ഠിതമായി അവര്‍ സോവിയറ്റ് നിലപാടിനോട് ചേര്‍ന്ന് നിന്ന് നയങ്ങള്‍ രൂപീകരിച്ചു. ഇതിനെ തുടര്‍ന്നു 1969ല്‍ ബെൽഗ്രേഡിൽ ചേര്‍ന്ന ചേരി ചേരാ പ്രസ്...