ഇന്ദിര ഒരിക്കലും അധികാര സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറാകില്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തെ ഏതെങ്കിലും രീതിയില്‍ അട്ടിമറിച്ച് അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ അവര്‍ ശ്രമിക്കുമെന്നും കെ.ജി.ബി കണക്കുകൂട്ടി. തിരഞ്ഞെടുപ്പ് ഫലത്തെ തനിക്ക് അനുകൂലമായിട്ട് കൃതൃമത്തിലൂടെ മാറ്റിയെടുക്കാന്‍ ഇന്ദിരക്ക് കഴിയുമായിരുന്നുവെന്ന് കെ.ജ.ബി വിശ്വസിച്ചിരുന്നു. ഇതിന് വേണ്ടി സഞ്ജയുടെ അനുചരന്‍മാര്‍ ചില ശ്രമങ്ങള്‍ നടത്തുകവരെ ചെയ്തു. അതു മാത്രവുമല്ല ഇലക്ഷന്‍റെ ഫലം വന്ന മാര്‍ച്ച് 20ാം തീയതി ജനതാപാര്‍ട്ടി അധികാരത്തില്‍ വരാതിരിക്കാനായി ഒരു പട്ടാള അട്ടിമറി നടത്താന്‍ വരെ ഇന്ദിര ശ്രമിച്ചു. അതിനായി സേനാ മേധാവിയെ ഇന്ദിര നിര്‍ബന്ധിച്ചുവെന്നും പക്ഷെ സേന വഴങ്ങിയില്ലെന്നും കെ.ജി.ബി റിപ്പോര്‍ട്ട് ചെയ്തു.
അധികാര കൈമാറ്റം വളരെ എളുപ്പത്തിലും വേഗത്തിലുമായിരുന്നു. മാര്‍ച്ച് 21ന് രാവിലെ തന്നെ ക്യാബിനറ്റ് മീറ്റിങ്ങ് വിളിച്ചു ചേര്‍ത്ത ഇന്ദിര തന്‍റെ രാജി പ്രഖ്യാപിക്കുകയുണ്ടായി. ചെറിയ മാറ്റങ്ങളോടെ ക്യാബിനറ്റ് ഇന്ദിരയുടെ രാജിക്കത്ത് അംഗീകരിച്ചു. ആക്റ്റിങ്ങ് പ്രസിഡന്‍റ് ആയ ബി.ഡി.ജട്ടിയുടെ സമക്ഷം പിന്നീട് ഇന്ദിര രാജിക്കത്ത് നല്‍കി. അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ ആക്റ്റിങ്ങ് പ്രധാനമന്ത്രിയായിരിക്കാന്‍ ജട്ടി ഇന്ദിരയെ അനുവദിച്ചു.
ഇന്ദിരയുടെ പരാജയത്തോടെ സോവിയറ്റ് മാധ്യമങ്ങളുടെ സ്വരം മാറി. ഇന്ദിര നയിച്ച സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിലുണ്ടായ ചില പാളിച്ചകളും വീഴ്ചകളുമായിരുന്നു പരാജയത്തിനു കാരണമെന്നും അല്ലാതെ ഉയര്‍ന്നു വന്ന ജനരോഷത്തിന് പരാജയവുമായിട്ട് ഒരു ബന്ധവുമില്ലെന്ന് മാധ്യമങ്ങള്‍ വിശകലം ചെയ്തു. അത് മാത്രവുമല്ല സി.പി.ഐയെ ഒരു രീതിയിലും വിമര്‍ശിക്കാനും മാധ്യമങ്ങള്‍ മുതിര്‍ന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മുന്‍ നിശ്ചയിച്ച പ്രകാരം സി.പി.ഐ കൈയ്യയച്ചു സഹായിച്ചുവെന്നും സോവിയറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ വീഴ്ചയായിരുന്നു സി.പി.ഐക്ക് തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്. 1971ല്‍ സി.പി.ഐ നേടിയ 25 സീറ്റ് വെറും 7 ആയി തകര്‍ന്നു പോയി. ഇന്ദിരയുടെ ഏകാധിപത്യ പ്രവണതയെ പിന്‍താങ്ങിയിരുന്ന സി.പി.ഐയോടുള്ള കനത്ത പ്രതിഷേധം ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ അറിയിക്കുകയായിരുന്നു. പക്ഷെ അവരുടെ പ്രതിയോഗികളായ സി.പി.എം മികച്ച വിജയം നേടുകയും ചെയ്തു. 1977ല്‍ മൊത്തം 22 സീറ്റുകളില്‍ സി.പി.എംന് വിജയിക്കാനായി. അത് മാത്രവുമല്ല സി.പി.എംന് ബംഗാളില്‍ നേടാന്‍ കഴിഞ്ഞ വന്‍ വിജയത്തില്‍ റഷ്യന്‍ നേതൃത്വം ഞെട്ടല്‍ അിറയിച്ചു. അധികാരത്തില്‍ വന്ന സി.പി.എംനോട് രഹസ്യമായ ധാരണയുണ്ടാക്കാന്‍ കെ.ജി.ബി മേധാവിയായിരുന്ന ആന്ത്രാപ്പോവ് ശ്രമിച്ചു. സി.പി.എം ഒരു കാരണവശാലും തങ്ങളുടെ പദ്ധതി അറിയരുതെന്നും കെ.ജി.ബിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. വ്യക്തിപരമായ രീതിയില്‍ സി.പി.എം നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകള്‍ നടത്താന്‍ കെ.ജി.ബി നേതൃത്വം ഡല്‍ഹി റസിഡന്‍സിക്ക് അനുമതി നല്‍കുകയുണ്ടായി. സി.പി.എംന്‍റെ നയത്തെക്കുറിച്ചുള്ള വിശദമായ പഠനം കെ.ജി.ബി നടത്തുകയുണ്ടായി.
ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...
Comments
Post a Comment