Skip to main content

ഇന്ത്യയെന്നാൽ ഇന്ദിര

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനായി തന്‍റെ ഏജന്‍റുമാര്‍ കാര്യമായ സ്വാധീനം ഇന്ദിരയുടെ മേല്‍ ചെലുത്തിയെന്ന് കെ.ജി.ബി ഡെല്‍ഹി മേധാവിയായിരുന്ന ലിയനോഡ് ഷെര്‍ബാഷിന്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി റഷ്യയിലേക്ക് അയച്ചു. വലത് പിന്തിരിപ്പന്‍ ശക്തികളുടെ ഗൂഢാലോചനക്കെതിരെ അതി ശക്തമായ നടപടി സ്വീകരിച്ച ഇന്ദിരയുടെ പ്രവര്‍ത്തിയെ സി.പി.ഐയുടെ കേന്ദ്ര നിര്‍വാഹക സമിതിയോഗം പ്രശംസിച്ചു. സി.ഐ.എയുടെ സഹായത്തോടെ ഇന്ത്യയില്‍ വലത് കക്ഷികള്‍ നടത്തിയ ഗൂഢാലോചനക്കെതിരെ നിര്‍ണായകമായ നിമിഷത്തില്‍ തന്നെയായിരുന്നു ഇന്ദിരയുടെ നടപടിയെന്ന് സി.പി.ഐ വിലയിരുത്തി. ഇതിന് വേണ്ടി അതിശക്തമായ പിന്തുണ അണിയറയില്‍ കെ.ജി.ബി നല്‍കിയിരുന്നു. 1977 ആഗസ്റ്റ് 14ന് ബംഗ്ലാദേശിലെ നേതാവ് ഷേഖ് മുജിബുര്‍ റെഹ്മാനെയും കുടുബാംഗങ്ങളെയും പട്ടാളം വധിക്കുകയുണ്ടായി. പിന്നീട് പട്ടാളം ബംഗ്ലാദേശിലെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. ഈ സംഭവവും സി.ഐ.എയുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് ഇന്ദിരയെ വിശ്വസിപ്പിക്കാന്‍ കെ.ജി.ബിക്ക് കഴിഞ്ഞു. സോവിയറ്റ് നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയെന്നാല്‍ ഇന്ദിരയായിരുന്നു. ഒരു രീതിയിലും പൊതുജന അഭിപ്രായത്തെ മാനിക്കേണ്ട കാര്യം ഇന്ദിരക്കില്ലെന്ന നിഗമനത്തിലായിരുന്നു റഷ്യന്‍ നേതൃത്വം. അടിയന്തരാവസ്ഥയുടെ സമയത്ത് ജനങ്ങളുടെ ഉള്ളില്‍ ഉറഞ്ഞു തുള്ളിയ അമര്‍ഷം കെ.ജി.ബിയിലെ ഏജന്‍റുമാര്‍ കണ്ടെങ്കിലും അതിന്‍റെ തീവ്രതയെപ്പറ്റി മനസിലാക്കി റഷ്യന്‍ നേതൃത്വത്തിന് വിശദീകരണം നല്‍കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ചില റിപ്പോര്‍ട്ടുകള്‍ ഇന്ദിരയുടെ സേച്ഛാധിപത്യത്തെക്കുറിച്ച് കെ .ജി.ബി മുകളിലേക്ക് അയച്ചെങ്കിലും അതൊക്കെ കേന്ദ്ര നേതൃത്വം അവഗണിക്കുകയാണുണ്ടായത്. രാജ്യങ്ങള്‍ക്ക് സ്ഥിരമായി ശത്രുക്കളും മിത്രങ്ങളുമില്ലെന്നും, താല്‍പര്യങ്ങള്‍ മാത്രമാണുള്ളതെന്നും ഇന്ദിര രഹസ്യമായി പറയുമായിരുന്നു. റഷ്യ കരുതിയിരുന്നത് ഏത് സാഹചര്യത്തിലും കൂടെ നില്‍ക്കുന്നവരാണ് ഇന്ത്യക്കാരെന്നായിരുന്നു. ഇന്ത്യ സോവിയറ്റ് ബന്ധത്തിലെ ചെറിയ ആശയക്കുഴപ്പങ്ങള്‍ പോലും പരിഭ്രാന്തിയുണ്ടാക്കാന്‍ കഴിയുന്നവയായിരുന്നു. ഇന്ദിരയെ കണ്ണടച്ച് വിശ്വസിച്ച റഷ്യ ഏകദേശം പത്തര ദശലക്ഷം റൂബിള്‍ 1975ല്‍ മാത്രം ഇന്ദിരയുടെ രാഷ്ട്രീയ എതിരാളികളെ ഒതുക്കുന്നതിനും കസേര ഭഭ്രമാക്കുന്നതിനും വേണ്ടി ചിലവഴിച്ചു. പരസ്യമായും രഹസ്യമായും എല്ലാകാര്യത്തിലും കെ.ജി.ബി.യുടെ പിന്‍തുണ ഇന്ദിരക്ക് ലഭിച്ചുകൊണ്ടേയിരുന്നു. 1976 ജൂണില്‍ സോവിയറ്റ് റഷ്യ സന്ദര്‍ശിച്ച ഇന്ദിരക്ക് അവര്‍ നല്‍കിയ അത്യുജ്ജ്വലമായ സ്വീകരണം കണ്ട് പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ വരെ അമ്പരന്നു പോയി. ഒരു ലോകനേതാവിനു സമാനമായ സ്വീകരണമായിരുന്നു റഷ്യ ഇന്ദിരക്ക് നല്‍കിയത്. ഇന്ദിരയുടെ പ്രസംഗങ്ങള്‍, അഭിമുഖങ്ങള്‍ എല്ലാം തന്നെ സകല റഷ്യന്‍ മാധ്യമങ്ങളിലും തര്‍ജമ ചെയ്ത് അതീവ പ്രാധാന്യത്തോടെ നല്‍കിയിരുന്നു. എല്ലാ സോവിയറ്റ് നഗരങ്ങളിലും ഇന്ദിരക്ക് സ്വീകരണം നല്‍കി. സന്ദര്‍ശനം അവസാനിച്ചപ്പോഴേക്കും ഇന്ദിരയെ ഒരു ലോക നേതാവ് എന്നുള്ള നിലയില്‍ റഷ്യ ഉയര്‍ത്തിക്കാട്ടി.

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര