Skip to main content

ഇസ്ലാമിക അംഗരാജ്യങ്ങളിലെ സോവിയറ്റ് ആധിപത്യം

ഇന്ത്യയില്‍ കെ.ജി.ബി നടത്തിയ രഹസ്യ പദ്ധതികള്‍ എത്രത്തോളം പ്രാധാന്യമുള്ളതായിരുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഇന്ത്യയില്‍ കെ.ജി.ബി നേതൃത്വസ്ഥാനം അലങ്കരിച്ച വ്യക്തികള്‍ക്ക് ഭാവിയില്‍ റഷ്യ നല്‍കിയ ഉദ്യോഗകയറ്റങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. കെ.ജി.ബി യുടെ ഇന്ത്യന്‍ മേധാവിയായിരുന്നു ലിയോണിഡ് ഷെര്‍ബാഷിന്‍ ഒരു ദശാബ്ധത്തിനുശേഷം കെ.ജി.ബി മേധാവിയായി ഉദ്യോഗകയറ്റം നേടുന്ന ഒരു കാഴ്ച നമ്മള്‍ കണ്ടതാണ്. അതുപോലെ തന്നെ ന്യൂഡല്‍ഹിയില്‍ 1970 കളില്‍ സേവനമനുഷ്ടിച്ച് മറ്റൊരു കെ.ജി.ബി ഉദ്യോഗസ്ഥനായ വ്യാചസ്ലേവ് ട്രൂബിന്‍കോവ് സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയ്ക്കുശേഷമുണ്ടായ രഹസ്യാന്വേഷണ ഏജന്‍സിയായ എസ്.വി.ആറിന്‍റെ മേധാവി യാകുന്നതും നമ്മള്‍ കണ്ടതാണ്. അതുമാത്രവുമല്ല പ്രസ്തുത വ്യക്തി അന്നത്തെ പ്രസിഡന്‍റായിരുന്ന ബോറിസ് യെല്‍സണുമായി കാര്യമായ രീതിയില്‍ ബന്ധം സൂക്ഷിച്ചിരുന്ന ആള്‍കൂടിയായിരുന്നു. ഇതിനുശേഷം പ്രസിഡന്‍റായ വ്ളാഡിമര്‍ പുഡിനുമായി നല്ലരീതിയിലുള്ള ബന്ധവും ട്രൂബിന്‍കോവ് സൂക്ഷിക്കുകയും വിദേശകാര്യ സഹമന്ത്രിയായി അയാള്‍ പുടിനൊപ്പം ജോലി നോക്കുക മാത്രമല്ല പിന്നീട് ട്രൂബിന്‍കോവിനെ ഇന്ത്യയിലെ റഷ്യന്‍ അംബാസിഡറാക്കുകയും ചെയ്തു. ട്രൂബിന്‍കോവിന്‍റെ ഇന്ത്യയിലേക്കുള്ള മടക്കത്തെ റഷ്യന്‍ മാധ്യമങ്ങള്‍, ഇന്ത്യ-റഷ്യന്‍ ബന്ധത്തിലെ ഒരു പുതുഅധ്യായം എന്നുവരെ വാഴ്ത്തിപ്പാടുകയുണ്ടായി. വെറുമൊരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ട്രൂബിന്‍കോവ് ഒരു രാഷ്ട്രീയക്കാരനായും പിന്നീട് രാഷ്ട്രങ്ങള്‍ ആദരിക്കുന്ന നയതന്ത്ര പ്രതിനിധിയാകുന്നതിനും ലോകം സാക്ഷ്യം വഹിച്ചു. 
 അഫ്ഗാന്‍ യുദ്ധത്തിനു മുൻപ് ഏഷ്യയിലെ ഇസ്ലാമികഭൂരിപക്ഷ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ മോസ്കോയോടുള്ള വിശ്വസ്തതയുടെ ആഴം അളക്കുക എന്നതായിരുന്നു കെ.ജി.ബി യുടെ മുന്‍ഗണന. രണ്ടാം ലോകയുദ്ധത്തിന് ശേഷം തങ്ങളുടെ കീഴില്‍ അധിവസിക്കുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് വിഭാഗവും മുസ്ലീം ജനവിഭാഗങ്ങളും കമ്മ്യൂണിറ്റ് ഭരണകൂടത്തിന് വിധേയരാകാന്‍ വേണ്ടിയുള്ള ചില നയപരമായ പദ്ധതികള്‍ റഷ്യ കൈകൊണ്ടു. സോവിയറ്റ് യൂണിയനിലുള്ള ഇസ്ലാമിക വിശ്വാസികളുടെ മതപരമായ ശ്രേണിയില്‍ കാര്യമായ രീതിയില്‍ കെ.ജി.ബി നുഴഞ്ഞുകയറ്റം നടത്തിയെങ്കിലും ഇസ്ലാമിക വിശ്വാസികള്‍ ഭൂരിഭാഗവും കേന്ദ്ര കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിന് പുറത്തായിരുന്നു. പുരോഹിതന്‍മാരെ കര്‍മ്മങ്ങള്‍ക്ക് ആശ്രയിക്കുന്നതില്‍ യഹൂദരേക്കാളും ക്രിസ്ത്യാനികളേക്കാളും മുസ്ലീം മതവിഭാഗം വളരെ പുറകിലായിരുന്നു. ഖുറാനില്‍ അറിവുള്ള ഏതൊരു വ്യക്തിക്കും വിവാഹം, മരണാനന്തര കര്‍മ്മങ്ങള്‍പോലെയുള്ള ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കാം. സോവിയറ്റ് ഭരണത്തിനു കീഴിലുണ്ടായിരുന്ന ഇസ്ലാമിക ഭൂരിപക്ഷ റിപ്പബ്ലിക്കുകളെ സംബന്ധിച്ചിടത്തോളം മാക്സിസം ലെനിനിസം എന്നുള്ള പുറംചട്ടയണിഞ്ഞതാണ് അഴിമതിയില്‍ മുങ്ങിക്കുളിച്ചു നിന്ന തങ്ങളുടെ രാഷ്ട്രീയ യജമാന്‍മാരുടെ യഥാര്‍ത്ഥ വിധേയത്വം. മോസ്കോയെക്കാളും മെക്കയോടായിരുന്നു എന്നുള്ളതായിരുന്നു സത്യം. മേല്‍പ്പറഞ്ഞ രാജ്യങ്ങളിടെ തദ്ദേശമായ കെ.ജി.ബി കാര്യാലയങ്ങള്‍ അഴിമതി ബാധിച്ച് ജീര്‍ണാവസ്ഥലായിരുന്നു. അഫ്ഗാനില്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ കടന്നുകയറ്റവും,യുദ്ധവും ലോകമെമ്പാടുമുള്ള ഇസ്ലാമിക വിശ്വാസികളെ റഷ്യയ്ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചു. മോസ്കോയെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക വിശ്വാസികളുടെ മേല്‍ അവര്‍ക്കുണ്ടായിരുന്ന അമിതവിശ്വാസം ഇതോടുകൂടി തകരുകയാണുണ്ടായത്. സോവിയറ്റ് മുസ്ലീങ്ങളും റഷ്യന്‍ ഭരണകൂടവും തമ്മിലുള്ള ഊഷ്മളമായ സാഹോദര്യത്തെ പുകഴ്ത്തിപ്പാടിയിരുന്നു മധ്യേഷ്യന്‍ മാധ്യമങ്ങള്‍. റഷ്യയുടെ അഫ്ഗാന്‍ ഇടപെടലിനെ തുടര്‍ന്ന് അവർ സ്വരം മാറ്റി,വര്‍ഗ്ഗ ശത്രുക്കളേയും, രാഷ്ട്രദ്യോഹികളേയും ഉന്മൂലനം ചെയ്യാനും ക്രമസമാധാനം പുനസ്ഥാപിക്കാനും റഷ്യന്‍ഭരണകൂടം നടത്തിയ പ്രവര്‍ത്തികളെ ആഗോളം പുകഴ്ത്തുകയായിരുന്നു മാധ്യമങ്ങള്‍.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സിഐഎയുടെ പക്കൽ നിന്നും കാശ് വാങ്ങിയ ഇന്ദിര

കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും". കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറ...