ഇന്ത്യയില്‍ കെ.ജി.ബി നടത്തിയ രഹസ്യ പദ്ധതികള്‍ എത്രത്തോളം പ്രാധാന്യമുള്ളതായിരുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ ഇന്ത്യയില്‍ കെ.ജി.ബി നേതൃത്വസ്ഥാനം അലങ്കരിച്ച വ്യക്തികള്‍ക്ക് ഭാവിയില്‍ റഷ്യ നല്‍കിയ ഉദ്യോഗകയറ്റങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. കെ.ജി.ബി യുടെ ഇന്ത്യന്‍ മേധാവിയായിരുന്നു ലിയോണിഡ് ഷെര്‍ബാഷിന്‍ ഒരു ദശാബ്ധത്തിനുശേഷം കെ.ജി.ബി മേധാവിയായി ഉദ്യോഗകയറ്റം നേടുന്ന ഒരു കാഴ്ച നമ്മള്‍ കണ്ടതാണ്. അതുപോലെ തന്നെ ന്യൂഡല്‍ഹിയില്‍ 1970 കളില്‍ സേവനമനുഷ്ടിച്ച് മറ്റൊരു കെ.ജി.ബി ഉദ്യോഗസ്ഥനായ വ്യാചസ്ലേവ് ട്രൂബിന്‍കോവ് സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയ്ക്കുശേഷമുണ്ടായ രഹസ്യാന്വേഷണ ഏജന്‍സിയായ എസ്.വി.ആറിന്‍റെ മേധാവി യാകുന്നതും നമ്മള്‍ കണ്ടതാണ്. അതുമാത്രവുമല്ല പ്രസ്തുത വ്യക്തി അന്നത്തെ പ്രസിഡന്‍റായിരുന്ന ബോറിസ് യെല്‍സണുമായി കാര്യമായ രീതിയില്‍ ബന്ധം സൂക്ഷിച്ചിരുന്ന ആള്‍കൂടിയായിരുന്നു. ഇതിനുശേഷം പ്രസിഡന്‍റായ വ്ളാഡിമര്‍ പുഡിനുമായി നല്ലരീതിയിലുള്ള ബന്ധവും ട്രൂബിന്‍കോവ് സൂക്ഷിക്കുകയും വിദേശകാര്യ സഹമന്ത്രിയായി അയാള്‍ പുടിനൊപ്പം ജോലി നോക്കുക മാത്രമല്ല പിന്നീട് ട്രൂബിന്‍കോവിനെ ഇന്ത്യയിലെ റഷ്യന്‍ അംബാസിഡറാക്കുകയും ചെയ്തു. ട്രൂബിന്‍കോവിന്‍റെ ഇന്ത്യയിലേക്കുള്ള മടക്കത്തെ റഷ്യന്‍ മാധ്യമങ്ങള്‍, ഇന്ത്യ-റഷ്യന്‍ ബന്ധത്തിലെ ഒരു പുതുഅധ്യായം എന്നുവരെ വാഴ്ത്തിപ്പാടുകയുണ്ടായി. വെറുമൊരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ട്രൂബിന്‍കോവ് ഒരു രാഷ്ട്രീയക്കാരനായും പിന്നീട് രാഷ്ട്രങ്ങള്‍ ആദരിക്കുന്ന നയതന്ത്ര പ്രതിനിധിയാകുന്നതിനും ലോകം സാക്ഷ്യം വഹിച്ചു.
അഫ്ഗാന്‍ യുദ്ധത്തിനു മുൻപ് ഏഷ്യയിലെ ഇസ്ലാമികഭൂരിപക്ഷ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ മോസ്കോയോടുള്ള വിശ്വസ്തതയുടെ ആഴം അളക്കുക എന്നതായിരുന്നു കെ.ജി.ബി യുടെ മുന്‍ഗണന. രണ്ടാം ലോകയുദ്ധത്തിന് ശേഷം തങ്ങളുടെ കീഴില്‍ അധിവസിക്കുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് വിഭാഗവും മുസ്ലീം ജനവിഭാഗങ്ങളും കമ്മ്യൂണിറ്റ് ഭരണകൂടത്തിന് വിധേയരാകാന്‍ വേണ്ടിയുള്ള ചില നയപരമായ പദ്ധതികള്‍ റഷ്യ കൈകൊണ്ടു. സോവിയറ്റ് യൂണിയനിലുള്ള ഇസ്ലാമിക വിശ്വാസികളുടെ മതപരമായ ശ്രേണിയില്‍ കാര്യമായ രീതിയില്‍ കെ.ജി.ബി നുഴഞ്ഞുകയറ്റം നടത്തിയെങ്കിലും ഇസ്ലാമിക വിശ്വാസികള്‍ ഭൂരിഭാഗവും കേന്ദ്ര കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിന് പുറത്തായിരുന്നു. പുരോഹിതന്‍മാരെ കര്‍മ്മങ്ങള്‍ക്ക് ആശ്രയിക്കുന്നതില്‍ യഹൂദരേക്കാളും ക്രിസ്ത്യാനികളേക്കാളും മുസ്ലീം മതവിഭാഗം വളരെ പുറകിലായിരുന്നു. ഖുറാനില്‍ അറിവുള്ള ഏതൊരു വ്യക്തിക്കും വിവാഹം, മരണാനന്തര കര്‍മ്മങ്ങള്‍പോലെയുള്ള ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കാം. സോവിയറ്റ് ഭരണത്തിനു കീഴിലുണ്ടായിരുന്ന ഇസ്ലാമിക ഭൂരിപക്ഷ റിപ്പബ്ലിക്കുകളെ സംബന്ധിച്ചിടത്തോളം മാക്സിസം ലെനിനിസം എന്നുള്ള പുറംചട്ടയണിഞ്ഞതാണ് അഴിമതിയില്‍ മുങ്ങിക്കുളിച്ചു നിന്ന തങ്ങളുടെ രാഷ്ട്രീയ യജമാന്‍മാരുടെ യഥാര്‍ത്ഥ വിധേയത്വം. മോസ്കോയെക്കാളും മെക്കയോടായിരുന്നു എന്നുള്ളതായിരുന്നു സത്യം. മേല്‍പ്പറഞ്ഞ രാജ്യങ്ങളിടെ തദ്ദേശമായ കെ.ജി.ബി കാര്യാലയങ്ങള്‍ അഴിമതി ബാധിച്ച് ജീര്‍ണാവസ്ഥലായിരുന്നു. അഫ്ഗാനില്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ കടന്നുകയറ്റവും,യുദ്ധവും ലോകമെമ്പാടുമുള്ള ഇസ്ലാമിക വിശ്വാസികളെ റഷ്യയ്ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചു. മോസ്കോയെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക വിശ്വാസികളുടെ മേല്‍ അവര്‍ക്കുണ്ടായിരുന്ന അമിതവിശ്വാസം ഇതോടുകൂടി തകരുകയാണുണ്ടായത്. സോവിയറ്റ് മുസ്ലീങ്ങളും റഷ്യന്‍ ഭരണകൂടവും തമ്മിലുള്ള ഊഷ്മളമായ സാഹോദര്യത്തെ പുകഴ്ത്തിപ്പാടിയിരുന്നു മധ്യേഷ്യന്‍ മാധ്യമങ്ങള്‍. റഷ്യയുടെ അഫ്ഗാന്‍ ഇടപെടലിനെ തുടര്‍ന്ന് അവർ സ്വരം മാറ്റി,വര്‍ഗ്ഗ ശത്രുക്കളേയും, രാഷ്ട്രദ്യോഹികളേയും ഉന്മൂലനം ചെയ്യാനും ക്രമസമാധാനം പുനസ്ഥാപിക്കാനും റഷ്യന്‍ഭരണകൂടം നടത്തിയ പ്രവര്‍ത്തികളെ ആഗോളം പുകഴ്ത്തുകയായിരുന്നു മാധ്യമങ്ങള്‍.
Comments
Post a Comment