1973ല്‍ കെ.ജി.ബിയുടെ വിദേശ ചാരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന വകുപ്പായ FCD യുടെ കൗണ്ടര്‍ ഇന്‍റലിജന്‍സ് തലവനായ ഓലെഗ് കാലുഗിന്‍ ഇപ്രകാരം അഭിപ്രായപ്പെട്ടു."മൂന്നാം ലോകത്തിലെ ഗവണ്‍മെന്‍റുകള്‍ക്കിടയില്‍ കെ.ജി.ബിയുടെ നുഴഞ്ഞുകയറ്റത്തിന്‍റെ ഉദാത്ത ഉദാഹരണമാണ് ഇന്ത്യ". ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങൾ, രഹസ്യാന്വേഷണ വിഭാഗങ്ങള്‍, വിദേശകാര്യ മന്ത്രാലയങ്ങള്‍, പ്രതിരോധ വകുപ്പ്, പോലീസ് എന്നിവിടങ്ങളില്‍ തങ്ങള്‍ക്ക് ധാരാളം രഹസ്യ സമ്പാദന ഉറവിടങ്ങള്‍ ഉണ്ടായിരുന്നുവെന്നും കാലുഗിന്‍ അിറയിച്ചിരുന്നു. 1978 ആയപ്പോഴേക്കും കെ.ജി.ബിയുടെ ഇന്ത്യന്‍ സുരക്ഷ ഏജന്‍സികളിലുള്ള നുഴഞ്ഞു കയറ്റം അതിന്‍റെ പാരമ്യത്തിലെത്തിയിരുന്നു. രഹസ്യാന്വേഷണ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിന് മാത്രം മുപ്പത് പേരെ പലയിടങ്ങളില്‍ അപ്പോഴേക്കും കെ.ജി.ബി തിരുകി കയറ്റിയിരുന്നു. അതില്‍ 10 പേര്‍ ഇന്ത്യക്കാരായിരുന്നു എന്നതായിരുന്നു ഞെട്ടിക്കുന്ന വസ്തുത. ഇന്ത്യയിലെ വിവിധ രഹസ്യാന്വേഷണ ഏജന്‍സികളില്‍ കെ.ജി.ബിയുടെ പണം പറ്റുന്ന ഇന്ത്യക്കാരുണ്ടയിരുന്നു. ഇതിനെ സൂചിപ്പിക്കുന്ന ഒരു സംഭവത്തെക്കുറിച്ച് കാലുഗിന്‍ പറയുകയുണ്ടായി. അമ്പതിനായിരം ഡോളര്‍ നല്‍കുകയാണെന്നുണ്ടെങ്കില്‍ വിലയേറിയ ഒരു രഹസ്യം ചോര്‍ത്തി നല്‍കാമെന്ന് ഒരു കേന്ദ്രമന്ത്രി കെ.ജി.ബി മേധാവിയായിരുന്ന ആന്ത്രാപ്പോവിനോട് സൂചിപ്പിച്ചുവെന്നും ആന്ത്രാപ്പോവ് ആ വാഗ്ദാനം നിരസിച്ചുവെന്നും കാലുഗിന്‍ പറഞ്ഞു. ആ വാഗ്ദാനം നിരസിക്കാനുള്ള കാരണമെന്തെന്നാല്‍ കെ.ജി.ബി ആവശ്യത്തിന് ചാരന്‍മാരെ പ്രതിരോധ മന്ത്രാലയത്തിലും വിദേശകാര്യമന്ത്രലയത്തിലും നിയമിച്ചിട്ടുണ്ടായിരുന്നു. അവരില്‍ നിന്നും ആവശ്യത്തിന് വിവരങ്ങള്‍ ആന്ത്രാപ്പോവിന് ലഭിക്കുന്നുമുണ്ടായിരുന്നു. രാജ്യം മുഴുവന്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുയാണന്ന് തനിക്ക് തോന്നിയെന്നും കാലുഗിന്‍ അഭിപ്രായപ്പെട്ടു. കെ.ജി.ബി അത്രയ്ക്കും ആഴത്തില്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നുഴഞ്ഞുകയറുകയുണ്ടായി. കെ.ജി.ബിയുടെ അത്ര അളവില്‍ ഇല്ലെങ്കിലും സി.ഐ.എയും തങ്ങളുടെ പണി നടത്തുന്നുണ്ടായിരുന്നു. കെ.ജി.ബിയുടെ ഇന്ത്യിലുള്ള സ്വാധീനമാണ് സി.ഐ.എ യെ ഇങ്ങോട്ടേക്ക് തിരിച്ചത്. കുറച്ച് നാളുകള്‍ക്ക് ശേഷം കെ.ജിബിയും സി.ഐ.എയും ഒരു തരത്തിലുള്ള അതീവ രഹസ്യമായ രേഖകളും, വിവരങ്ങളും ഇന്ത്യക്കാരുമായി പങ്കുവയ്ക്കാത്ത ഒരു അവസ്ഥ സംജാതമായി. ഇന്ത്യക്കാരെ ഒരുരീതിയും ഇരുവര്‍ക്കും വിശ്വാസമല്ലാതെയായി. കാശുകിട്ടിയാല്‍ എന്ത് വിവരവും മിറച്ച് കൊടുക്കും എന്ന തിരിച്ചറിവ് ഇന്ത്യക്കാരെക്കുറിച്ച് ഇരുവര്‍ക്കും ഉണ്ടായിരുന്നു. തങ്ങളുടെ രഹസ്യം പിറ്റേന്ന് തന്നെ ശത്രു അിറയുന്ന ഒരവസ്ഥ കെ.ജി.ബിക്കും സി.ഐ.എക്കും വന്നു. ഇന്ത്യക്കാരുടെ വിശ്വാസ്തതയില്ലായ്മയായിട്ട് ഇതിനെ കെ.ജി.ബിയും സി.ഐ.എയും ചൂണ്ടിക്കാട്ടി.
കാലുഗിന്‍റെ വീക്ഷണത്തില്‍ കെ.ജി.ബിയായിരുന്നു സി.ഐ.എക്കാള്‍ നൂറ് മടങ്ങ് വിജയികള്‍. അഴിമതിയില്‍ ആകെ മുങ്ങികുളിച്ച് നിന്ന ഇന്ദിര സര്‍ക്കാരിലെ മന്ത്രമാരെയും ഉദ്യോഗസ്ഥരെയും പണവും പിന്നെ ആവശ്യമുള്ളതെന്തും കൊടുത്ത് തങ്ങളുടെ വശത്താക്കാന്‍ കെ.ജി.ബിയായിരുന്നു എന്ത്കൊണ്ടും മിടുക്കന്‍മാര്‍.
ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...
Comments
Post a Comment