Skip to main content

കമ്മ്യൂണിസ്റ്റ് രോഗം ബാധിച്ച കോൺഗ്രസ്

പത്രപ്രവര്‍ത്തകനായിരുന്ന ഇന്ദര്‍ മല്‍ഹോത്ര ഇന്ദിരയും ഏകാധിപത്യ പ്രവണതകളുടെ ആദ്യകാലസൂചന തന്‍റെ എഴുത്തുകളില്‍ കൂടി നല്‍കിയിട്ടുണ്ടായിരുന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ 'ദര്‍ബാര്‍' ഭരണത്തിലൂടെ ഇന്ദിര നിയന്ത്രിക്കുകയാണെന്ന് മല്‍ഹോത്ര ചൂണ്ടിക്കാട്ടി.1971 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇന്ദിര അതിഗംഭീര വിജയം നേടുകയുണ്ടായി. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ച ഇന്ദിര തന്‍റെ ശത്രുക്കളെ നിഷ്പ്രഭരാക്കി. അഭിവക്ത കോണ്‍ഗ്രസ് 1967 ല്‍ നേടിയതിനേക്കാള്‍ 70 സീറ്റ് കൂടുതല്‍ നേടാന്‍ ഇന്ദിരയുടെ കോണ്‍ഗ്രസിന് കഴിഞ്ഞു. കോണ്‍ഗ്രസ് ഫോറം ഫോര്‍ സോഷ്യലിസ്റ്റ് ആക്ഷൻ എന്ന ഇടത് അനുകൂല പ്രസ്ഥാനം നൂറില്‍ അധികം എം.പി. മാരുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചു. ഇന്ദിരയുടെ ഏറ്റവും വലിയ അനുയായിയായ മോഹന്‍ കുമാരമംഗലം ഖനിമന്ത്രിയായി ചുമതലയേറ്റ ശേഷം ചെയ്ത ആദ്യ പ്രവര്‍ത്തി എന്തെന്നാല്‍ ഖനികള്‍ എല്ലാം തന്നെ ദേശീയവല്‍ക്കരിച്ചു. 1964 മുതല്‍ സി.പി.ഐ. യുടെ ഒരു നിലപാടായിരുന്നു ഖനി ദേശസാല്‍ക്കാരണമെന്നുള്ളത്. 1964 സി.പി.ഐ ക്ക് ഭൂരിപക്ഷം കിട്ടാത്തതിനാല്‍ തന്‍റെ ആശയം പുരോഗമനമെന്നും പറഞ്ഞ് കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള ചില ഇടത് അനുഭാവികള്‍ക്ക് കുത്തിവച്ചു. ഇങ്ങനെ പുരോഗമന ചിന്തയെന്നും പറഞ്ഞ് പിന്തിരിപ്പന്‍ ആശങ്ങള്‍ കോണ്‍ഗ്രസ് വഴി സി.പി.ഐ. നടപ്പിലാക്കിയതിനു പിന്നില്‍ കെ.ജി.ബി. യുടെയും റഷ്യയുടെയും കരങ്ങള്‍ എത്രത്തോളം പ്രവര്‍ത്തിച്ചുവെന്ന് നമുക്ക് എളുപ്പത്തില്‍ മനസ്സിലാക്കാം. 1971 ല്‍ rero എന്ന് രഹസ്യനാമമുള്ള ഒരു വ്യക്തിയെ കോണ്‍ഗ്രസ് ഫോറം ഫോര്‍ സോഷ്യല്‍ ആക്ഷനില്‍ കെ.ജി.ബി. പ്രതിഷ്ഠിക്കുകയുണ്ടായി. പ്രസ്തുത വ്യക്തിക്ക് പ്രതിവര്‍ഷം ഒരുലക്ഷം രൂപ പ്രതിഫലമായിട്ട് കെ.ജി.ബി. നല്‍കുന്നതായി മിട്രോഖില്‍ വെളിപ്പെടുത്തി. പ്രധാനപ്പെട്ട രാഷ്ട്രീയ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുക. പുതുതായി ചാരന്‍മാരെ കണ്ടെത്താന്‍ കെ.ജി.ബി. യെ സഹായിക്കുക എന്നീ ചുമതലകളായിരുന്നു rero ക്ക്. പിൽക്കാലത്ത് കെ.ജി.ബി. മേധാവിയായ ലിയോണിഡ് ഷെര്‍ബാഷിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു rero. 1971 ആഗസ്റ്റില്‍ സോവിയറ്റ് യൂണിയനുമായി സമാധാനത്തിനും, സൗഹൃദത്തിനും , സഹകരണത്തിനും വേണ്ടിയുള്ള ഉടമ്പടിയില്‍ ഇന്ദിര ഒപ്പുവച്ചു. അന്നത്തെ അംബാസിഡറായിരുന്നു റ്റി എൻ കോള്‍ ഈ കരാറിനെപ്പറ്റി അസാധാരണമെന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യ അന്നേവരെ കാണാത്ത രീതിയിലുള്ള രഹസ്യാത്മകമായിട്ടുള്ള ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ആ കരാര്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വച്ചതെന്നായിരുന്നു കോളിന്‍റെ നിരീക്ഷണം. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും അരഡസന്‍ പോലുമില്ലാത്ത ചില ഉദ്യോഗസ്ഥരും മാത്രമാണ് ആ കരാറിന്‍റെ ഉള്ളടക്കം മനസ്സിലാക്കിയത്. മാധ്യമങ്ങള്‍ക്ക് ആ കരാറിനെപ്പറ്റി ഒരു വിധത്തിലും അറിവുണ്ടായിരുന്നില്ല. ഈ കരാറിനെത്തുടര്‍ന്ന് ആവേശത്തിലായ റഷ്യന്‍ വിദേശകാര്യമന്ത്രി ഗ്രോമിങ്കോ ഇപ്രകാരം പറഞ്ഞു" ഏതെങ്കിലും രീതിയില്‍ ആരെങ്കിലും ഈ കരാറിന്‍റെ പ്രാധാന്യം അമിതമായി കണക്കാക്കിയാലും കുറ്റം പറയാനാകില്ല". ഇന്ദിരാ ഗാന്ധിയെപ്പറ്റി ആവോളം പുകഴ്ത്തുന്നതിലും ഗ്രോമിങ്കോ മടികാണിച്ചിട്ടില്ല. റഷ്യയിലെ ധാരാളം പെണ്‍കുട്ടികള്‍ക്ക് ഇന്ദിര എന്ന് പേരിടുന്നു എന്നു വരെ പറയുന്ന ഒരവസ്ഥയിലായിരുന്നു ഗ്രോമിങ്കോ. ചേരിചേരാ പ്രസ്ഥാനത്തിലെ ഏറ്റവും ശക്തമായ രാജ്യമായ ഇന്ത്യയുടെ വിശ്വസ്ത കൂട്ടാളിയായി റഷ്യ മാറുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് വിയറ്റ്നാമില്‍ നിന്നും അമേരിക്ക പിന്‍മാറണമെന്ന് ഇന്ത്യയും റഷ്യയും ഒരുമിച്ച് പ്രസ്താവനയിറക്കി. 1971 ല്‍ പാകിസ്ഥാനുമായി ഉണ്ടായ സംഘര്‍ഷത്തില്‍ ആയുധങ്ങള്‍ എല്ലാം തന്നെ റഷ്യയുടെ പക്കല്‍ നിന്നായിരുന്നു ഇന്ത്യയിലേക്ക് വന്നിരുന്നത് . അന്നത്തെ കെ.ജി.ബി ഡല്‍ഹി റസിഡന്‍സിയിലെ മേധാവിയായിരുന്ന ലിയോണിഡ് ഷേര്‍ബാഷിന്‍ ഇതിനെപ്പറ്റി പരാമര്‍ശിക്കുകയുണ്ടായി. സോവിയറ്റ് റഷ്യയിലെ പ്രതിരോധ സാങ്കേതിക വിദ്യ നിലക്കാത്ത ഒരു അരുവിപോലെ ഇന്ത്യയിലേക്ക് ഒഴുകുന്നു എന്നായിരുന്നു അയാൾ പറഞ്ഞത്. ഇന്ത്യ-പാക് യുദ്ധം ഒഴിച്ചുകൂടാനാവാത്തയൊരു സംഗതിയാണെന്ന് റഷ്യ വിലയിരുത്തി. 1971 ല്‍ ഡിസംബര്‍ 2ന് ഡല്‍ഹിയിലെ സോവിയറ്റ് എംബസിയില്‍ പൊടുന്നനെ ഒരു വൈദ്യൂതി തടസം ഉണ്ടായി. വളരെ പ്രധാനപ്പെട്ട ഒരു നയതന്ത്ര കൂടിക്കാഴ്ച നടക്കുകയായിരുന്നു ആ സമയത്ത്. തിടുക്കത്തില്‍ ജനാലയില്‍ക്കൂടി പുറത്തേക്ക് നോക്കിയ ഷെര്‍ബാഷിന് കാര്യം മനസ്സിലായി; മുഴുവന്‍ ഡല്‍ഹിയിലും ഇരുട്ടാണ്, വൈദ്യുതിയില്ല! യുദ്ധം തുടങ്ങിയെന്ന് സൂചന കിട്ടിയ ഷെര്‍ബാഷിന്‍ ഉടനെതന്നെ ഒരു ഫോണ്‍ ബൂത്ത് കണ്ടുപിടിച്ച് കെ.ജി.ബി റെസിഡന്‍സിയിലുള്ള തന്‍റെ കൂട്ടാളികള്‍ക്ക് ഫോണ്‍ ചെയ്തു കാര്യങ്ങള്‍ തീര്‍ച്ചപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് ഒരു കെ.ജി.ബി ഏജന്‍റിന്‍റെ സഹായത്തോടെ ഇന്ത്യന്‍ സേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി ഷെര്‍ബാഷിന്‍ കൂടിക്കാഴ്ച നടത്തി യുദ്ധത്തെപ്പറ്റി വിലയിരുത്തി.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സോവിയറ്റ് റഷ്യ സ്പോൺസർ ചെയ്ത ചേരി ചേരാ പ്രസ്ഥാനം (NAM)

ആഗോള സാമ്രാജ്യ വിരുദ്ധ സമരത്തിന് സോവിയറ്റ് റഷ്യയിൽ മുന്‍കൈ എടുത്തത് കെ‌ജി‌ബി ആയിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തേക്കാൾ മേല്‍ക്കൈ അവര്‍ക്ക് ഈ കാര്യത്തില്‍ ഉണ്ടായിരുന്നു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ ശിലാസ്ഥാപനം മുതൽ അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനത്തിൽ വരെ കെ‌ജി‌ബിയുടെ അദൃശ്യകരങ്ങൾ പ്രവര്‍ത്തിച്ചിരുന്നു. . 1960കളില്‍ പശ്ചിമരാഷ്ട്രങ്ങള്‍ക്ക് യു.എന്‍ ല്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടു . പുതുതായി സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങൾ യു.എന്‍ ല്‍ അംഗത്വം നേടിയതിനെ തുടര്‍ന്നായിരുന്നു ഈ സംഭവ വികാസം. മൂന്നാം ലോകരാഷ്ട്രങ്ങൾ ചേരി ചേരാ പ്രസ്ഥാനത്തില്‍ അണിനിരന്നു. ചേരി ചേരാ പ്രസ്ഥാനമെന്ന് പേരിൽ മാത്രം ഉണ്ടായിരുന്നുള്ളൂ. സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കെതിരെയുള്ള നിലപാട് എന്ന നിലയില്‍ റഷ്യന്‍ ചേരിയിൽ നിലയുറപ്പിച്ച് അമേരിക്കൻ താല്‍പര്യങ്ങൾക്കെതിരെ അവർ യു.എന്‍ ല്‍ വോട്ടുചെയ്തു. തങ്ങളെ അടക്കി ഭരിച്ച പാശ്ചാത്യ ശക്തികളോടുള്ള വിരോധത്തിനധിഷ്ഠിതമായി അവര്‍ സോവിയറ്റ് നിലപാടിനോട് ചേര്‍ന്ന് നിന്ന് നയങ്ങള്‍ രൂപീകരിച്ചു. ഇതിനെ തുടര്‍ന്നു 1969ല്‍ ബെൽഗ്രേഡിൽ ചേര്‍ന്ന ചേരി ചേരാ പ്രസ്...