Skip to main content

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഭീഷണി മിറകടക്കാന്‍ ഇടതുപക്ഷത്തെ ഇന്ദിര കൂട്ടുപിടിച്ചു തുടങ്ങി. 1969 ജൂലൈയില്‍ 14 വാണിജ്യബാങ്കുകള്‍ ഇന്ദിര ദേശസാല്‍ക്കരിച്ചു ധന മന്ത്രിയായിരുന്ന ദേശായിയെ ചുമതലയില്‍ നിന്നും മാറ്റുകയും ഉപപ്രധാനമന്ത്രി സ്ഥാനം രാജി വെപ്പിക്കുകയും ചെയ്തു ഇന്ദിര. മോസ്കോ പ്രോത്സാഹിപ്പിച്ചതിനെത്തുടര്‍ന്ന് ഇന്ദിരക്ക് നിര്‍ലോഭമായ പിന്‍തുണ സി.പി.ഐ നല്‍കി. ഇടതുപക്ഷ അനുഭാവികളെ കോണ്‍ഗ്രസില്‍ തിരുകിക്കയറ്റുന്നതിനായി കോണ്‍ഗ്രസ് ഫോറം ഫോര്‍ സോഷ്യലിറ്റ് ആക്ഷന്‍ എന്നുള്ള സംഘടന രൂപികരിച്ചു പദ്ധതികള്‍ നടപ്പിലാക്കിയതിന്‍റെ ഫലമായി ധാരാളം ഇടതുപക്ഷ അനുഭാവികള്‍ കോണ്‍ഗ്രസില്‍ നുഴഞ്ഞ് കയറി. 1969 നവമ്പറോട് കൂടി കോണ്‍ഗ്രസിലെ ഇന്ദിര വിരുദ്ധ സിന്‍റിക്കേറ്റ് പാര്‍ട്ടിയെ ധിക്കരിച്ചതിനും നേതാക്കളെ അനുസരിക്കാതിരുന്നതിനും ഇന്ദിരയെ കോണ്‍ഗ്രസില്‍നിന്നും പുറത്താക്കി. അതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പിളരുകയുണ്ടായി കോണ്‍ഗ്രസ് (O ) എന്ന പക്ഷവും കോണ്‍ഗ്രസ്(R) എന്ന പക്ഷവും.(O) സിന്‍റിക്കേറ്റിന്‍റെ പക്ഷമായിരുന്നപ്പോള്‍ ®(R) ഇന്ദിരയുടേതായിരുന്നു. പരമേശ്വരനാരായണന്‍ ഹസ്കര്‍ എന്ന തന്‍റെ പ്രൈവറ്റ് സെക്രട്ടറിയെ മുന്‍ നിര്‍ത്തി ഇന്ദിര ഇന്ത്യയെ സോവിയറ്റ് റഷ്യക്ക് വില്‍ക്കുകയാണെന്ന് സിന്‍ഡിക്കേറ്റ് വിഭാഗം പ്രസ്താവിക്കുകയുണ്ടായി. പഴയ കൃഷ്ണമേനോന്‍റെ ശിഷ്യനായിരുന്ന ഹസ്കര്‍, 1967 മുതല്‍ 1973 വരെ ഇന്ദിരയുടെ വിശ്വസ്തനും, മനസാക്ഷി സൂക്ഷിപ്പുകാരനുമായി നിലകൊണ്ടു. ഇന്ദിരയുടെ ജീവചരിത്രം എഴുതിയ കാതറീന്‍ ഫ്രാങ്ക്, ഹസ്കറെ ആവോളം പുകഴ്ത്തി പറയുകയുണ്ടായി. ആകര്‍ഷണമായ വ്യക്തിത്വമുള്ള ,ഏറ്റവും ശക്തിയുള്ള ,രാജ്യത്തെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ ,എന്നായിരുന്നു കാതറീന്‍, ഹസ്കറെ വിശേഷിപ്പിച്ചത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, ഒരിക്കലും രാഷ്ട്രീയ ചായ്വ് കാണിക്കരുതെന്ന പരമമായ സത്യത്തെ ചവിട്ടി മെതിച്ച ഹസ്കര്‍ ,കടുത്ത ഇടതുപക്ഷ ആനുഭാവം ജീവിതത്തിലുടനീളം വെച്ചുപുലര്‍ത്തിയതിന്‍റെ ഫലമായി, ഇന്ദിരയെ ഇടതിന്‍റെ തൊഴുത്തിലേക്ക് ആനയിക്കാന്‍ കഴിഞ്ഞു. ബാങ്കുകളുടെ ദേശസാല്‍ക്കരണത്തിലും കോണ്‍ഗ്രസിന്‍റെ പിളര്‍പ്പിലും ഹസ്കറിന്‍റെ കൈകള്‍ എത്രത്തോളം പ്രവര്‍ത്തിച്ചുണ്ടാകുമെന്ന് എല്ലാവരും കണ്ടറിഞ്ഞതാണ്. രഹസ്യാന്വേഷണവിഭാഗത്തിന്‍റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലാക്കുന്നതും ഹസ്കറിന്‍റെ പ്രേരണമൂലമാണ്. സോഷ്യലിസം എന്ന മിഥ്യാ ബോധത്തില്‍ ആറാടുകയായിരുന്ന ഹസ്കറിന്‍റെ ചിന്തകള്‍ ഇന്ദിരയെ കാര്യമായി സ്വാധീനിച്ചു. തങ്ങളുടെ ചിന്താധാരയ്ക്ക് അനുസൃതമായി ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്നതില്‍ നെഹ്റിവിന്‍റെ അത്ര വേഗത ഇന്ദിരയ്ക്കും ഹസ്കറിനും ഇല്ലായിരുന്നു എന്നുവേണം കരുതാന്‍.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സിഐഎയുടെ പക്കൽ നിന്നും കാശ് വാങ്ങിയ ഇന്ദിര

കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും". കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറ...