കെ.ജി.ബി അതിന്‍റെ സജീവ ഇടപെടലുകളുടെ വിജയത്തെ കാര്യമായ തോതില്‍ പെരുപ്പിച്ചു കാണിക്കുന്നുണ്ടെങ്കിലും അവ സി.ഐ.എ യെക്കാളും തീര്‍ച്ചയായും വലിയ തോതിലുള്ളവയാണെന്ന് പറയാം. 1980 കളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ ആയിരത്തി അഞ്ഞൂറോളം ഇന്തോ-സോവിയറ്റ് സൗഹൃദ സൊസൈറ്റികളാണുണ്ടായിരുന്നതെങ്കില്‍ ഇന്തോ-അമേരിക്കന്‍ സൗഹൃദ സൊസൈറ്റികള്‍ വെറും രണ്ടെണ്ണം മാത്രമാണ് ഉണ്ടായിരുന്നത്. ഈ ഒരു കാര്യത്തില്‍ നിന്നും തന്നെ റഷ്യന്‍ സ്വാധീനം എത്രത്തോളം ഇന്ത്യയിലുണ്ടായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം.
സംസ്കാരിക സൗഹൃദ സൗസൈറ്റികള്‍ ഉണ്ടാക്കി ഇന്ത്യയില്‍ തങ്ങളുടെ സ്വാധീനം ഊട്ടിഉറപ്പിക്കാമെന്നുള്ള റഷ്യന്‍ ധാരണ തികഞ്ഞ മിധ്യാബോധത്തിലധിഷ്ഠിതമായിരുന്നുവെന്ന് പിന്നീട് നമുക്ക് മനസ്സിലായി. അമേരിക്കന്‍ ജനകീയസംസ്കാരത്തിന് സോവിയറ്റ് സംഘത്തിന്‍റെ മേലും മറ്റുള്ള സ്ഥലങ്ങളിലും മേധാവിത്വം ഊട്ടിഉറപ്പിക്കുന്നതിന് സൗഹൃദ സൊസൈറ്റികളുടെ ആവശ്യമില്ലായിരുന്നു.
ഹോളിവുഡ് സംസ്കാരത്തിന് വിദൂരമായിപ്പോലും ഒരു ഭീഷണി സൃഷ്ടിക്കാനോ അവരുടെ ഗുണമേൻയോട് കിടപിടിക്കാനോ റഷ്യ ഉണ്ടാക്കിയ സൗഹൃദ സാംസ്കാരിക സംഘടനകള്‍ നടത്തിയ സൗജന്യ സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് ഒരുകാലത്തും സാധ്യമായില്ല സത്യം പകല്‍ പോലെ സ്പഷ്ടമാണ്. ഈത്രയൊക്കെയായിരുന്നിട്ടും ചില വിരലിലെണ്ണാവുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിച്ച് ആരും റഷ്യയുടെ സ്കോളര്‍ഷിപ്പ് നേടി മോസ്കോയില്‍ പോയി വിദ്യാഭ്യാസം ചെയ്യുന്നതിന് ഒരുക്കമല്ലായിരുന്നു. എല്ലാവര്‍ക്കും അമേരിക്കന്‍ ഉന്നതവിദ്യാഭ്യാസത്തിനോട് അത്രമേല്‍ മതിപ്പുണ്ടായിരുന്നു.
ഇന്ത്യയില്‍ മറ്റ് മൂന്നാം ലോകത്തിലെ പോലെ കെ.ജി.ബി. സജീവമായി ഇടപെട്ടിരുന്നു. അതില്‍ ചെറുതല്ലാത്ത ഒരു പങ്ക് റഷ്യന്‍ ജനതക്കും അവകാശപ്പെട്ടതാണ്.
കാരണമെന്തെന്നാല്‍ സാമ്രാജ്യ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എത്രത്തോളം ആളുടെ റഷ്യന്‍ പക്ഷത്ത് കൊണ്ടുവരാനാകുമോ അത്രത്തോളം ആളുകളെ തങ്ങളുടെ പക്ഷത്ത് കാണാന്‍ റഷ്യന്‍ ജനതയും നേതാക്കളെപ്പോലെ തന്നെ ആഗ്രഹിച്ചിരുന്നു. അല്ലെങ്കില്‍ അവിടുത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അത്തരത്തിലുള്ള ഒരാഗ്രഹം അവരില്‍ കുത്തിവെച്ചിരുന്നു. സോവിയറ്റ് യൂണിയന്‍റെ അന്താരാഷ്ട്ര അന്തസ്സിനെപ്പറ്റി അതിശയോക്തി കലര്‍ന്ന ഒരു ധാരണ എക്കാലത്തും ഇങ്ങനെയുള്ള ചെയ്തികളിലൂടെ ഭരണകൂടം പരത്തിയിരുന്നു.
ഇന്ത്യന്‍ സോവിയറ്റ് രാഷ്ട്രീയ നേതൃത്വത്തിനും ഭരണകൂടത്തിനുമുണ്ടായിരുന്ന ജനപ്രീതിയെക്കുറിച്ച് ഊതിപ്പെരുപ്പിച്ച ഒരു ധാരണയുണ്ടാക്കിയെടുക്കാന്‍ ഇന്ത്യയിലെ കെ.ജി.ബി റസിഡന്‍സി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനെപ്പറ്റി 1973ല്‍ ഇന്ത്യയിലെ കെ.ജി.ബി നേതൃസ്ഥാനം അലങ്കരിച്ച ഷെര്‍ബാഷിന്‍ വിവരിക്കുന്നത് നോക്കാം. സോവിയറ്റ് നേതാവ് ബ്രഷ്നേവിന്‍റെ സന്ദര്‍ശനത്തിന്‍റെ ഒരുക്കവുമായി ബന്ധപ്പെട്ടാണ് ഷെര്‍ബാഷിന്‍ ഇത് പറഞ്ഞത്.
സോവിയറ്റ് എംബസിയും, മാധ്യമങ്ങളേയും, സൗഹൃദസൊസൈറ്റികളേയും കെ.ജി.ബി റസിഡന്‍സി കൂട്ടുപിടിച്ചശേഷം ഇന്ത്യയിലെ ജനമനസ്സുകളില്‍ റഷ്യയെപ്പറ്റി നിറംപിടിപ്പിച്ച വസ്തുതകള്‍ വിതയ്ക്കുന്നതിന് കാര്യമായ രീതിയില്‍ ഞങ്ങള്‍ പരിശ്രമിച്ചു. റഷ്യയ്ക്ക് അനുകൂലമായ ഒരു പൊതുഅന്തരീക്ഷമാണ് ഇന്ത്യയിലുള്ളതെന്ന് ഈ പ്രവൃത്തിയിലൂടെ ഞങ്ങളുടെ ശത്രുവായ അമേരിക്കയ്ക്കും മറ്റ് സാമ്രാജ്യ ശക്തികള്‍ക്കും ശക്തവും വ്യക്തവുമായ സന്ദേശം ഞങ്ങള്‍ നല്‍കി. ചെറുതും വലുതുമായ ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളിലും, മാധ്യമങ്ങള്‍ക്കിടയിലും പൊതുസംഘടനകളിലും ഞങ്ങള്‍ക്ക് കാര്യമായ സ്വാധീനം ഉണ്ടായിരുന്നു. എല്ലാവരും ഞങ്ങളുടെ ആവശ്യത്തിന് കാര്യമായി ഉപയോഗിച്ചു.
Comments
Post a Comment