Skip to main content

ഇന്തോ- റഷ്യൻ സൗഹൃദ സൊസൈറ്റി

കെ.ജി.ബി അതിന്‍റെ സജീവ ഇടപെടലുകളുടെ വിജയത്തെ കാര്യമായ തോതില്‍ പെരുപ്പിച്ചു കാണിക്കുന്നുണ്ടെങ്കിലും അവ സി.ഐ.എ യെക്കാളും തീര്‍ച്ചയായും വലിയ തോതിലുള്ളവയാണെന്ന് പറയാം. 1980 കളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ ആയിരത്തി അഞ്ഞൂറോളം ഇന്തോ-സോവിയറ്റ് സൗഹൃദ സൊസൈറ്റികളാണുണ്ടായിരുന്നതെങ്കില്‍ ഇന്തോ-അമേരിക്കന്‍ സൗഹൃദ സൊസൈറ്റികള്‍ വെറും രണ്ടെണ്ണം മാത്രമാണ് ഉണ്ടായിരുന്നത്. ഈ ഒരു കാര്യത്തില്‍ നിന്നും തന്നെ റഷ്യന്‍ സ്വാധീനം എത്രത്തോളം ഇന്ത്യയിലുണ്ടായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. സംസ്കാരിക സൗഹൃദ സൗസൈറ്റികള്‍ ഉണ്ടാക്കി ഇന്ത്യയില്‍ തങ്ങളുടെ സ്വാധീനം ഊട്ടിഉറപ്പിക്കാമെന്നുള്ള റഷ്യന്‍ ധാരണ തികഞ്ഞ മിധ്യാബോധത്തിലധിഷ്ഠിതമായിരുന്നുവെന്ന് പിന്നീട് നമുക്ക് മനസ്സിലായി. അമേരിക്കന്‍ ജനകീയസംസ്കാരത്തിന് സോവിയറ്റ് സംഘത്തിന്‍റെ മേലും മറ്റുള്ള സ്ഥലങ്ങളിലും മേധാവിത്വം ഊട്ടിഉറപ്പിക്കുന്നതിന് സൗഹൃദ സൊസൈറ്റികളുടെ ആവശ്യമില്ലായിരുന്നു. ഹോളിവുഡ് സംസ്കാരത്തിന് വിദൂരമായിപ്പോലും ഒരു ഭീഷണി സൃഷ്ടിക്കാനോ അവരുടെ ഗുണമേൻയോട് കിടപിടിക്കാനോ റഷ്യ ഉണ്ടാക്കിയ സൗഹൃദ സാംസ്കാരിക സംഘടനകള്‍ നടത്തിയ സൗജന്യ സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് ഒരുകാലത്തും സാധ്യമായില്ല സത്യം പകല്‍ പോലെ സ്പഷ്ടമാണ്. ഈത്രയൊക്കെയായിരുന്നിട്ടും ചില വിരലിലെണ്ണാവുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിച്ച് ആരും റഷ്യയുടെ സ്കോളര്‍ഷിപ്പ് നേടി മോസ്കോയില്‍ പോയി വിദ്യാഭ്യാസം ചെയ്യുന്നതിന് ഒരുക്കമല്ലായിരുന്നു. എല്ലാവര്‍ക്കും അമേരിക്കന്‍ ഉന്നതവിദ്യാഭ്യാസത്തിനോട് അത്രമേല്‍ മതിപ്പുണ്ടായിരുന്നു. ഇന്ത്യയില്‍ മറ്റ് മൂന്നാം ലോകത്തിലെ പോലെ കെ.ജി.ബി. സജീവമായി ഇടപെട്ടിരുന്നു. അതില്‍ ചെറുതല്ലാത്ത ഒരു പങ്ക് റഷ്യന്‍ ജനതക്കും അവകാശപ്പെട്ടതാണ്.
 കാരണമെന്തെന്നാല്‍ സാമ്രാജ്യ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എത്രത്തോളം ആളുടെ റഷ്യന്‍ പക്ഷത്ത് കൊണ്ടുവരാനാകുമോ അത്രത്തോളം ആളുകളെ തങ്ങളുടെ പക്ഷത്ത് കാണാന്‍ റഷ്യന്‍ ജനതയും നേതാക്കളെപ്പോലെ തന്നെ ആഗ്രഹിച്ചിരുന്നു. അല്ലെങ്കില്‍ അവിടുത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അത്തരത്തിലുള്ള ഒരാഗ്രഹം അവരില്‍ കുത്തിവെച്ചിരുന്നു. സോവിയറ്റ് യൂണിയന്‍റെ അന്താരാഷ്ട്ര അന്തസ്സിനെപ്പറ്റി അതിശയോക്തി കലര്‍ന്ന ഒരു ധാരണ എക്കാലത്തും ഇങ്ങനെയുള്ള ചെയ്തികളിലൂടെ ഭരണകൂടം പരത്തിയിരുന്നു. ഇന്ത്യന്‍ സോവിയറ്റ് രാഷ്ട്രീയ നേതൃത്വത്തിനും ഭരണകൂടത്തിനുമുണ്ടായിരുന്ന ജനപ്രീതിയെക്കുറിച്ച് ഊതിപ്പെരുപ്പിച്ച ഒരു ധാരണയുണ്ടാക്കിയെടുക്കാന്‍ ഇന്ത്യയിലെ കെ.ജി.ബി റസിഡന്‍സി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനെപ്പറ്റി 1973ല്‍ ഇന്ത്യയിലെ കെ.ജി.ബി നേതൃസ്ഥാനം അലങ്കരിച്ച ഷെര്‍ബാഷിന്‍ വിവരിക്കുന്നത് നോക്കാം. സോവിയറ്റ് നേതാവ് ബ്രഷ്നേവിന്‍റെ സന്ദര്‍ശനത്തിന്‍റെ ഒരുക്കവുമായി ബന്ധപ്പെട്ടാണ് ഷെര്‍ബാഷിന്‍ ഇത് പറഞ്ഞത്. സോവിയറ്റ് എംബസിയും, മാധ്യമങ്ങളേയും, സൗഹൃദസൊസൈറ്റികളേയും കെ.ജി.ബി റസിഡന്‍സി കൂട്ടുപിടിച്ചശേഷം ഇന്ത്യയിലെ ജനമനസ്സുകളില്‍ റഷ്യയെപ്പറ്റി നിറംപിടിപ്പിച്ച വസ്തുതകള്‍ വിതയ്ക്കുന്നതിന് കാര്യമായ രീതിയില്‍ ഞങ്ങള്‍ പരിശ്രമിച്ചു. റഷ്യയ്ക്ക് അനുകൂലമായ ഒരു പൊതുഅന്തരീക്ഷമാണ് ഇന്ത്യയിലുള്ളതെന്ന് ഈ പ്രവൃത്തിയിലൂടെ ഞങ്ങളുടെ ശത്രുവായ അമേരിക്കയ്ക്കും മറ്റ് സാമ്രാജ്യ ശക്തികള്‍ക്കും ശക്തവും വ്യക്തവുമായ സന്ദേശം ഞങ്ങള്‍ നല്‍കി. ചെറുതും വലുതുമായ ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളിലും, മാധ്യമങ്ങള്‍ക്കിടയിലും പൊതുസംഘടനകളിലും ഞങ്ങള്‍ക്ക് കാര്യമായ സ്വാധീനം ഉണ്ടായിരുന്നു. എല്ലാവരും ഞങ്ങളുടെ ആവശ്യത്തിന് കാര്യമായി ഉപയോഗിച്ചു.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സിഐഎയുടെ പക്കൽ നിന്നും കാശ് വാങ്ങിയ ഇന്ദിര

കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും". കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറ...