Skip to main content

1977 ലെ ഇന്ദിരയുടെ വീഴ്ച

കെ.ജി.ബിയുടെ ചാരന്‍മാര്‍ സദാ ജാഗരൂകരായി തിരഞ്ഞെടുപ്പിനെച്ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ ചോര്‍ത്തിയെടുത്തു ഡല്‍ഹി റസിഡന്‍സിക്ക് കൈമാറി. അതിലെല്ലാം തന്നെ ഇന്ദിരക്ക് വന്‍ വിജയമുണ്ടാകുമെന്നായിരുന്നു ഉള്ളടക്കം. ഇന്ദിരപോലും പരാജയപ്പെട്ടേക്കുമെന്നുള്ള ചില വാര്‍ത്തകള്‍ പാടെ കെ.ജി.ബി അവഗണിച്ചു. പക്ഷെ ഇലക്ഷന്‍റെ ഫലം വന്നപ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയാണുണ്ടായത്. ഇന്ദിരയും കോണ്‍ഗ്രസും നിലംപരിശായി. 35% നെതിരെ 40% വോട്ടുകള്‍ക്ക് മൊറാര്‍ജി ദേശായി നേതൃത്വം കൊടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ ജനതാ സര്‍ക്കാര്‍ അധികാരത്തിലെത്തി. തങ്ങളുടെ കണ്ണിലെ കരടായ മൊറാര്‍ജി ദേശായി അധികാരത്തില്‍ വന്നത് സോവിയറ്റ് നേതൃത്വത്തെ ഞെട്ടിച്ചു കളഞ്ഞു. ബ്രിട്ടീഷുകാരുടെ കൈയില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയ ശേഷം ഇന്ത്യക്കാര്‍ ആദ്യമായിട്ടാണ് ഇത്രയും സന്തോഷിക്കുന്നതെന്ന് ഇന്ദിരയുടെ ജീവ ചരിത്രമെഴുതിയ കാതറീന്‍ ഫ്രാങ്ക് പറഞ്ഞു. ഡല്‍ഹിയിൽ ഉൾപ്പെടെ ജനങ്ങള്‍ തെരുവില്‍ ആഹ്ളാദ നൃത്തം ചവിട്ടി. ഇന്ദിരയുടെ തോല്‍വി റഷ്യയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. കെ.ജി.ബി മേധാവിയായിരുന്ന ഷെര്‍ബാഷിനെ റഷ്യ അടിയന്തരമായി മോസ്കോയിലേക്ക് വിളിച്ചു വരുത്തി ചര്‍ച്ചകള്‍ നടത്തി. ഇന്ദിരയുടെ പരാജയത്തിന്‍റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ അവരെ ഭയപ്പെടുത്തിയതിനൊപ്പം ഇന്ത്യന്‍ രാഷ്ട്രീയം കൈകാര്യം ചെയ്ത നേതൃത്വത്തിന്‍റെ ലാഘവത്തെക്കുറിച്ച് ഓര്‍ത്ത് അവര്‍ ലജ്ജിച്ചു. ഗുരുതരമായ രഹസ്യന്വേഷണ വീഴ്ചയായ ഈ പ്രശ്നത്തെ സ്വയം ന്യായീകരിക്കുന്ന റിപ്പോര്‍ട്ടുകളിലൂടെ ലഘൂകരിച്ചുകൊണ്ടുള്ള ഒരു സമീപനമായിരുന്നു കെ.ജി.ബിയുടേത്. ഇന്ത്യന്‍ നിരീക്ഷകരും പാശ്ചാത്യ നിരീക്ഷകരും ഇന്ദിരയുടെ വിജയം ഒരേപോലെ മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് കെ.ജി.ബി തങ്ങളുടെ ന്യായീകരണക്കുറിപ്പില്‍ വിശദീകരിച്ചു. ഞങ്ങള്‍ക്ക് സംഭവിച്ചതിനേക്കാള്‍ വലിയ പിഴവാണ് മറ്റ് പലര്‍ക്കും സംഭവിച്ചതെന്നും കൂടി കെ.ജി.ബി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ പോലത്തെ ഒരു ബൃഹത്തായ രാഷ്ട്രത്തിലെ ജാതി,മത,വംശീയ,വര്‍ഗ, രാഷ്ട്രീയ സ്പന്ദനങ്ങളെ വേണ്ട വിധത്തില്‍ വിശകലനം ചെയ്യുന്നതില്‍ തങ്ങളുടെ പരിമിതമായ പ്രവര്‍ത്തന സംവിധാനത്തിന്‍റെ പരിധികള്‍കൊണ്ട് സാധിക്കാവുന്നതിന്‍റെ പരമാവധി ചെയ്തുവെന്നും കെ.ജി.ബി വിശദീകരിച്ചു. കെ.ജി.ബിയുടെ ഈ വിശദീകരണം അവര്‍ക്ക് സംഭവിച്ച വീഴ്ചയുടെ ഒരു തരത്തിലുള്ള ന്യായീകരണമായി കാണാന്‍ കഴിഞ്ഞില്ല. മറിച്ച് ഒരു അപേക്ഷയായിട്ട് മാത്രമേ നോക്കി കാണാന്‍ കഴിയൂ. ഹിന്ദി ബെല്‍റ്റില്‍ ഇന്ദിരയുടെ തകര്‍ച്ച മനസ്സിലാക്കാന്‍ കെ.ജി.ബിക്ക് കഴിയാതെ പോയതും ദക്ഷിണേന്ത്യയില്‍ അമ്പേ പരാജയപ്പെട്ട് വെറുമൊരു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയുടെ നിലവാരത്തിലേക്ക് കോണ്‍ഗ്രസ് ഒതുക്കപ്പെട്ടതും മുന്‍കൂട്ടി മനസിലാക്കാന്‍ കെ.ജി.ബിക്ക് കഴിയാതിരുന്നത് ഏതൊക്കെ രീതിയില്‍ ന്യായീകരിച്ചാലും മതിയാവില്ല.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സിഐഎയുടെ പക്കൽ നിന്നും കാശ് വാങ്ങിയ ഇന്ദിര

കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും". കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറ...