കെ.ജി.ബിയുടെ ചാരന്മാര് സദാ ജാഗരൂകരായി തിരഞ്ഞെടുപ്പിനെച്ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ ചോര്‍ത്തിയെടുത്തു ഡല്‍ഹി റസിഡന്‍സിക്ക് കൈമാറി. അതിലെല്ലാം തന്നെ ഇന്ദിരക്ക് വന്‍ വിജയമുണ്ടാകുമെന്നായിരുന്നു ഉള്ളടക്കം. ഇന്ദിരപോലും പരാജയപ്പെട്ടേക്കുമെന്നുള്ള ചില വാര്‍ത്തകള്‍ പാടെ കെ.ജി.ബി അവഗണിച്ചു. പക്ഷെ ഇലക്ഷന്റെ ഫലം വന്നപ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയാണുണ്ടായത്. ഇന്ദിരയും കോണ്‍ഗ്രസും നിലംപരിശായി. 35% നെതിരെ 40% വോട്ടുകള്‍ക്ക് മൊറാര്‍ജി ദേശായി നേതൃത്വം കൊടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ ജനതാ സര്‍ക്കാര്‍ അധികാരത്തിലെത്തി. തങ്ങളുടെ കണ്ണിലെ കരടായ മൊറാര്‍ജി ദേശായി അധികാരത്തില്‍ വന്നത് സോവിയറ്റ് നേതൃത്വത്തെ ഞെട്ടിച്ചു കളഞ്ഞു. ബ്രിട്ടീഷുകാരുടെ കൈയില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയ ശേഷം ഇന്ത്യക്കാര്‍ ആദ്യമായിട്ടാണ് ഇത്രയും സന്തോഷിക്കുന്നതെന്ന് ഇന്ദിരയുടെ ജീവ ചരിത്രമെഴുതിയ കാതറീന് ഫ്രാങ്ക് പറഞ്ഞു. ഡല്‍ഹിയിൽ ഉൾപ്പെടെ ജനങ്ങള്‍ തെരുവില്‍ ആഹ്ളാദ നൃത്തം ചവിട്ടി.
ഇന്ദിരയുടെ തോല്‍വി റഷ്യയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. കെ.ജി.ബി മേധാവിയായിരുന്ന ഷെര്‍ബാഷിനെ റഷ്യ അടിയന്തരമായി മോസ്കോയിലേക്ക് വിളിച്ചു വരുത്തി ചര്‍ച്ചകള്‍ നടത്തി. ഇന്ദിരയുടെ പരാജയത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ അവരെ ഭയപ്പെടുത്തിയതിനൊപ്പം ഇന്ത്യന്‍ രാഷ്ട്രീയം കൈകാര്യം ചെയ്ത നേതൃത്വത്തിന്റെ ലാഘവത്തെക്കുറിച്ച് ഓര്‍ത്ത് അവര്‍ ലജ്ജിച്ചു. ഗുരുതരമായ രഹസ്യന്വേഷണ വീഴ്ചയായ ഈ പ്രശ്നത്തെ സ്വയം ന്യായീകരിക്കുന്ന റിപ്പോര്‍ട്ടുകളിലൂടെ ലഘൂകരിച്ചുകൊണ്ടുള്ള ഒരു സമീപനമായിരുന്നു കെ.ജി.ബിയുടേത്. ഇന്ത്യന്‍ നിരീക്ഷകരും പാശ്ചാത്യ നിരീക്ഷകരും ഇന്ദിരയുടെ വിജയം ഒരേപോലെ മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് കെ.ജി.ബി തങ്ങളുടെ ന്യായീകരണക്കുറിപ്പില്‍ വിശദീകരിച്ചു. ഞങ്ങള്‍ക്ക് സംഭവിച്ചതിനേക്കാള്‍ വലിയ പിഴവാണ് മറ്റ് പലര്‍ക്കും സംഭവിച്ചതെന്നും കൂടി കെ.ജി.ബി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ പോലത്തെ ഒരു ബൃഹത്തായ രാഷ്ട്രത്തിലെ ജാതി,മത,വംശീയ,വര്‍ഗ, രാഷ്ട്രീയ സ്പന്ദനങ്ങളെ വേണ്ട വിധത്തില്‍ വിശകലനം ചെയ്യുന്നതില്‍ തങ്ങളുടെ പരിമിതമായ പ്രവര്‍ത്തന സംവിധാനത്തിന്റെ പരിധികള്‍കൊണ്ട് സാധിക്കാവുന്നതിന്റെ പരമാവധി ചെയ്തുവെന്നും കെ.ജി.ബി വിശദീകരിച്ചു. കെ.ജി.ബിയുടെ ഈ വിശദീകരണം അവര്‍ക്ക് സംഭവിച്ച വീഴ്ചയുടെ ഒരു തരത്തിലുള്ള ന്യായീകരണമായി കാണാന്‍ കഴിഞ്ഞില്ല. മറിച്ച് ഒരു അപേക്ഷയായിട്ട് മാത്രമേ നോക്കി കാണാന്‍ കഴിയൂ. ഹിന്ദി ബെല്‍റ്റില്‍ ഇന്ദിരയുടെ തകര്‍ച്ച മനസ്സിലാക്കാന്‍ കെ.ജി.ബിക്ക് കഴിയാതെ പോയതും ദക്ഷിണേന്ത്യയില്‍ അമ്പേ പരാജയപ്പെട്ട് വെറുമൊരു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയുടെ നിലവാരത്തിലേക്ക് കോണ്‍ഗ്രസ് ഒതുക്കപ്പെട്ടതും മുന്‍കൂട്ടി മനസിലാക്കാന്‍ കെ.ജി.ബിക്ക് കഴിയാതിരുന്നത് ഏതൊക്കെ രീതിയില്‍ ന്യായീകരിച്ചാലും മതിയാവില്ല.
മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രകാരന്മാര് ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെജിബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെജിബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ
Comments
Post a Comment