Skip to main content

1971 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസിന് സോവിയറ്റ് റഷ്യ ധനസഹായം നൽകി

കെ.ജി.ബിയുടെ അടുപ്പക്കാരില്‍ പ്രധാനിയായിരുന്നു NOK എന്ന രഹസ്യനാമമുള്ള പത്ര പ്രവര്‍ത്തകന്‍. കെ.ജി.ബിയുടെ നിര്‍ദ്ദേ പ്രകാരം റഷ്യക്ക് ആനുകൂലമായ വാര്‍ത്തകള്‍ നിരന്തരം പത്രങ്ങളിലൂടെ അച്ചടിപ്പിക്കുന്ന ജോലിയായിരുന്നു NOK നടത്തിയിരുന്നത്. ഇന്ദിരയുടെ ഓഫിസിനെപ്പറ്റിയും അവരുടെ ജീവനക്കാരെപ്പറ്റിയും നിരന്തരം വിവരങ്ങള്‍ NOK കെ.ജി.ബിക്ക് കൈമാറികൊണ്ടിരുന്നു. 1980ല്‍ NOK യുടെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കെ.ജി.ബി അയാളുമായുള്ള ബന്ധം വിച്ചേദിക്കുകയുണ്ടായി. മാധ്യമങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തി അതിലൂടെ ഇന്ദിരയുടെ തങ്ങളുടെ പ്രത്യേയശാസ്ത്രപരമായ വരിയില്‍ പ്രതിജ്ഞബദ്ധയാക്കുന്നതില്‍ ഇടതുപക്ഷം സദാ ജാഗരൂക രായിരിക്കുകയും അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. സോവിയറ്റ് റഷ്യയുടെ ആശീര്‍വാദത്തോടുകൂടിപ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഏറ്റവും അനുകൂലമായ അന്തരീക്ഷമായിരുന്നു 1966 മുതല്‍ 1986 വരെ ഇന്ത്യയില്‍. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട സംഘടനയായിരുന്നു വേള്‍ഡ് പീസ് കൗണ്‍സില്‍ (WPC). അതിന്‍റെ മേധാവിയായി പ്രവര്‍ത്തിച്ചിരിക്കുന്നത് ഇടത് പ്രവര്‍ത്തകനായ റോമേഷ് ചന്ദ്രയായിരുന്നു. 1960കളിലെ ലോകാക്രമ ത്തെക്കുറിച്ച് കുറിച്ച് വിശകലനം ചെയ്ത ഒരു പ്രബന്ധം 1971ലെ വേള്‍ഡ് പീസ് കോണ്‍ഗ്രസില്‍ റോമേഷ് അവതരിപ്പിക്കുകയുണ്ടായി. അതില്‍ യു.എസ് നിയന്ത്രണത്തിലുള്ള സംഘടനയായ NATO യെ പേരെടുത്ത് അയാള്‍ വിമര്‍ശിക്കുകയുണ്ടായി. ലോക സമാധാനത്തിന് കടുത്ത ഭീഷണിയാണ് NATO ഉണ്ടാക്കുന്നത് എന്ന് റോമേഷ് സമ്മേളനത്തില്‍ആഞ്ഞടിച്ചു. നാറ്റോയുടെ കരാളഹസ്തങ്ങള്‍ ഏഷ്യയേയും ആഫ്രിക്കയേയും യൂറോപ്പിനേയും വരിഞ്ഞ് മുറുക്കിയിരിക്കുന്നുവെന്നും, ഈ ഭൂഖണ്ഡങ്ങളില്‍ പട്ടിണിക്കും ചൂഷണത്തിനും പ്രധാന കാരണം നാറ്റോയാണന്നും അയാള്‍ കുറ്റപ്പെടുത്തി. ഡല്‍ഹിയിലും മറ്റു പ്രധാനപ്പെട്ട ഇന്ത്യന്‍ നഗരങ്ങളിലും ഏത് സാഹചര്യത്തിലും ഏത് സമയത്തും ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ കെ.ജി.ബിക്ക് കഴിവുണ്ടായിരുന്നു. ഇതിനെക്കുറിച്ച് കെ.ജി.ബി മേധാവിയായിരുന്ന ആന്ത്രപ്പോവ് 1969ല്‍ പറഞ്ഞിട്ടുണ്ട്. പോളിറ്റ് ബ്യൂറോക്ക് നല്‍കിയ ഒരു റിപ്പോര്‍ട്ടില്‍ അദ്ദേഹം ഇപ്രകാരം കുറിച്ചു. ഇന്ത്യയിലെ കെജിബി റസിഡന്‍സി വിചാരിച്ചാല്‍ ഏത് നിമിഷവും 20000 മുസ്ലീങ്ങളെ വരെ അണിനിരത്തി അമേരിക്കന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്താനാകും. അയ്യായിരം രൂപ മാത്രമേ അതിനു ചിലവ് വരികയുള്ളുവെന്നും,ആ ചിലവ് പ്രത്യേക പദ്ധതികള്‍ എന്ന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താനാകുമെന്നും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യകയുണ്ടായി. 1971 ഏപ്രിലില്‍ 25 ലക്ഷം രൂപയുടെ ഒരു രഹസ്യ ഫണ്ട് അടുത്ത നാല് വര്‍ഷത്തേക്കുള്ള കെ.ജി.ബിയുടെ മൂലധനമായിട്ട് പോളിറ്റ്ബ്യൂറോ അനുവദിച്ച് കൊടുക്കുകയുണ്ടായി. ഇന്ദിരാ ഗാന്ധിയുടെ ഉജ്ജ്വല വിജയത്തിന് രണ്ട് മാസം കഴിഞ്ഞായിരുന്നു റഷ്യയുടെ ഈ പദ്ധതി. കോണ്‍ഗ്രസ് (R) മല്‍സരിച്ച സ്ഥലങ്ങലിലെല്ലാം അവരുടെ വിജയം ഉറപ്പിക്കാനായി ധാരാളം പണം കെ.ജി.ബി ചിലവഴിക്കുകയുണ്ടായി.

Comments

Popular posts from this blog

മക്കാർത്തിസവും ശീതയുദ്ധവും

മൂന്നാം ലോകത്തിൽ ശീതയുദ്ധം ജയിക്കാനാവുമെന്ന വിശ്വാസവും സോവിയറ്റ് രഹസ്യാന്വേഷണത്തിന്‍റെ അജണ്ടയെ മാറ്റിമറിച്ചു. പക്ഷേ ഈ വസ്തുതയെക്കുറിച്ച് മിക്ക പാശ്ചാത്യ ചരിത്രകാരന്മാരും സൗകര്യപൂര്‍വമായ മൗനം പാലിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രകാരന്‍മാര്‍ ആരും തന്നെ കമ്മ്യൂണിസം സര്‍വ്വവ്യാപിയാക്കാനുള്ള സോവിയറ്റ് യൂണിയന്‍റെ കുടിലതന്ത്രങ്ങളെ പറ്റി പ്രതിപാദിച്ചിട്ടില്ല. പക്ഷേ തെളിവുകൾ എല്ലാം മറിച്ചാണ് സൂചനകൾ നൽകുന്നത്. ലോകത്തെ കമ്മ്യൂണിസത്തിന്‍റെ വരുത്തിയിലാക്കാന്‍ റഷ്യ നടത്തിയ പദ്ധതികളെ കുറിച്ച് പരസ്യമായി ആരും വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും അത്തരമൊരു പദ്ധതി 1961ല്‍ ഉണ്ടായിരുന്നുവെന്ന് കെ‌ജി‌ബി ഫയലുകള്‍ കാട്ടിത്തരുന്നു. ആ വര്‍ഷത്തെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതിയായിരുന്നു, അടിച്ചമര്‍ത്തപ്പെട്ട ജനവിമോചന സമരങ്ങളെ സാമൂഹിക പുരോഗതിയുടെ പ്രവണതകളായി വ്യാഖ്യാനിക്കുക, അതിനെ പ്രശംസിക്കുക എന്നുള്ളത്. ഈ പദ്ധതി ശിരസവാഹിച്ച അന്നത്തെ ആ ചോരത്തിളപ്പുള്ള കെ‌ജി‌ബി ചെയർമാൻ അലക്സാണ്ടര്‍ ഷെപിൻ ക്രൂരൂഷ്ചേവിൻ്റെറെ പിന്തുതുണയോ വിമോചന സമരങ്ങൾ നയിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ ഉപയോ

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു.  1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്ര