Skip to main content

1971 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസിന് സോവിയറ്റ് റഷ്യ ധനസഹായം നൽകി

കെ.ജി.ബിയുടെ അടുപ്പക്കാരില്‍ പ്രധാനിയായിരുന്നു NOK എന്ന രഹസ്യനാമമുള്ള പത്ര പ്രവര്‍ത്തകന്‍. കെ.ജി.ബിയുടെ നിര്‍ദ്ദേ പ്രകാരം റഷ്യക്ക് ആനുകൂലമായ വാര്‍ത്തകള്‍ നിരന്തരം പത്രങ്ങളിലൂടെ അച്ചടിപ്പിക്കുന്ന ജോലിയായിരുന്നു NOK നടത്തിയിരുന്നത്. ഇന്ദിരയുടെ ഓഫിസിനെപ്പറ്റിയും അവരുടെ ജീവനക്കാരെപ്പറ്റിയും നിരന്തരം വിവരങ്ങള്‍ NOK കെ.ജി.ബിക്ക് കൈമാറികൊണ്ടിരുന്നു. 1980ല്‍ NOK യുടെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കെ.ജി.ബി അയാളുമായുള്ള ബന്ധം വിച്ചേദിക്കുകയുണ്ടായി. മാധ്യമങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തി അതിലൂടെ ഇന്ദിരയുടെ തങ്ങളുടെ പ്രത്യേയശാസ്ത്രപരമായ വരിയില്‍ പ്രതിജ്ഞബദ്ധയാക്കുന്നതില്‍ ഇടതുപക്ഷം സദാ ജാഗരൂക രായിരിക്കുകയും അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. സോവിയറ്റ് റഷ്യയുടെ ആശീര്‍വാദത്തോടുകൂടിപ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഏറ്റവും അനുകൂലമായ അന്തരീക്ഷമായിരുന്നു 1966 മുതല്‍ 1986 വരെ ഇന്ത്യയില്‍. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട സംഘടനയായിരുന്നു വേള്‍ഡ് പീസ് കൗണ്‍സില്‍ (WPC). അതിന്‍റെ മേധാവിയായി പ്രവര്‍ത്തിച്ചിരിക്കുന്നത് ഇടത് പ്രവര്‍ത്തകനായ റോമേഷ് ചന്ദ്രയായിരുന്നു. 1960കളിലെ ലോകാക്രമ ത്തെക്കുറിച്ച് കുറിച്ച് വിശകലനം ചെയ്ത ഒരു പ്രബന്ധം 1971ലെ വേള്‍ഡ് പീസ് കോണ്‍ഗ്രസില്‍ റോമേഷ് അവതരിപ്പിക്കുകയുണ്ടായി. അതില്‍ യു.എസ് നിയന്ത്രണത്തിലുള്ള സംഘടനയായ NATO യെ പേരെടുത്ത് അയാള്‍ വിമര്‍ശിക്കുകയുണ്ടായി. ലോക സമാധാനത്തിന് കടുത്ത ഭീഷണിയാണ് NATO ഉണ്ടാക്കുന്നത് എന്ന് റോമേഷ് സമ്മേളനത്തില്‍ആഞ്ഞടിച്ചു. നാറ്റോയുടെ കരാളഹസ്തങ്ങള്‍ ഏഷ്യയേയും ആഫ്രിക്കയേയും യൂറോപ്പിനേയും വരിഞ്ഞ് മുറുക്കിയിരിക്കുന്നുവെന്നും, ഈ ഭൂഖണ്ഡങ്ങളില്‍ പട്ടിണിക്കും ചൂഷണത്തിനും പ്രധാന കാരണം നാറ്റോയാണന്നും അയാള്‍ കുറ്റപ്പെടുത്തി. ഡല്‍ഹിയിലും മറ്റു പ്രധാനപ്പെട്ട ഇന്ത്യന്‍ നഗരങ്ങളിലും ഏത് സാഹചര്യത്തിലും ഏത് സമയത്തും ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ കെ.ജി.ബിക്ക് കഴിവുണ്ടായിരുന്നു. ഇതിനെക്കുറിച്ച് കെ.ജി.ബി മേധാവിയായിരുന്ന ആന്ത്രപ്പോവ് 1969ല്‍ പറഞ്ഞിട്ടുണ്ട്. പോളിറ്റ് ബ്യൂറോക്ക് നല്‍കിയ ഒരു റിപ്പോര്‍ട്ടില്‍ അദ്ദേഹം ഇപ്രകാരം കുറിച്ചു. ഇന്ത്യയിലെ കെജിബി റസിഡന്‍സി വിചാരിച്ചാല്‍ ഏത് നിമിഷവും 20000 മുസ്ലീങ്ങളെ വരെ അണിനിരത്തി അമേരിക്കന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്താനാകും. അയ്യായിരം രൂപ മാത്രമേ അതിനു ചിലവ് വരികയുള്ളുവെന്നും,ആ ചിലവ് പ്രത്യേക പദ്ധതികള്‍ എന്ന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താനാകുമെന്നും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യകയുണ്ടായി. 1971 ഏപ്രിലില്‍ 25 ലക്ഷം രൂപയുടെ ഒരു രഹസ്യ ഫണ്ട് അടുത്ത നാല് വര്‍ഷത്തേക്കുള്ള കെ.ജി.ബിയുടെ മൂലധനമായിട്ട് പോളിറ്റ്ബ്യൂറോ അനുവദിച്ച് കൊടുക്കുകയുണ്ടായി. ഇന്ദിരാ ഗാന്ധിയുടെ ഉജ്ജ്വല വിജയത്തിന് രണ്ട് മാസം കഴിഞ്ഞായിരുന്നു റഷ്യയുടെ ഈ പദ്ധതി. കോണ്‍ഗ്രസ് (R) മല്‍സരിച്ച സ്ഥലങ്ങലിലെല്ലാം അവരുടെ വിജയം ഉറപ്പിക്കാനായി ധാരാളം പണം കെ.ജി.ബി ചിലവഴിക്കുകയുണ്ടായി.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സിഐഎയുടെ പക്കൽ നിന്നും കാശ് വാങ്ങിയ ഇന്ദിര

കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും". കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറ...