1971 ലെ യുദ്ധത്തിനെക്കുറിച്ചുള്ള വിലയിരുത്തല്‍ പൊതുവെ ഇന്ത്യക്ക് അനുകൂലമായിരുന്നു. യുദ്ധം ഭാരതത്തിന് അനുകൂലമായി മാത്രമേ ഭവിക്കുകയുള്ളു എന്ന് ഇന്ത്യൻ സേനയ്ക്ക് ഉത്തമ ബോധ്യമുണ്ടയിരുന്നു. ഒടുവില്‍ ഡിസംബര്‍ 16ന് ഡാക്ക വീഴുകയും പാകിസ്ഥാന്‍ തോല്‍വി സമ്മതിക്കുകയും ചെയ്തു. ഒരു രീതിയിലും ആരും തങ്ങളെ സഹായിക്കനില്ലന്ന ഉത്തമബോധ്യം പാകിസ്ഥാന് അപ്പോഴേക്കും കൈവന്നിരുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ കീഴടങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗമെന്നുമില്ലായിരുന്നു പാകിസ്ഥാന്‍ സേനയ്ക്ക്.
അമേരിക്കയുടെയും ചൈനയുടെയും നയതന്ത്ര പിന്‍തുണ ഉണ്ടായിരുന്നിട്ടുകൂടിയായിരുന്നു പാകിസ്ഥാന്‍റെ നിലം തൊടാതെയുള്ള തോല്‍വിയെന്നോര്‍ക്കണം. കിഴക്കന്‍ പാകിസ്ഥാന്‍ സ്വാതന്ത്ര്യം നേടി ബംഗ്ളാദേശ് എന്ന പുതിയ രാജ്യമായി മാറി . അഞ്ചരക്കോടി ജനങ്ങള്‍ മാത്രമായി മാറിയ പാകിസ്ഥാന്‍ പിന്നീട് ഭാരതത്തിന് ഒരു ഭീഷണിയേയായില്ല. മിക്ക ഇന്ത്യക്കാരുടെയും കണ്ണില്‍ ഇന്ദിര വലിയ സംഭവമായി മാറി. ഇതിനെക്കുറിച്ച് ഒരു സോവിയറ്റ് നയതന്ത്ര പ്രതിനിധി ഐക്യ രാഷ്ട്ര സഭയില്‍ പുകഴ്ത്തി പറയുകയുണ്ടായി. ചരിത്രത്തിലാദ്യമായി ചൈനയും അമേരിക്കയും ഒരുമിച്ച് ഒരേപോലെ പരാജയപ്പെട്ടിരിക്കുന്നു.
കെ.ജി.ബിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ - റഷ്യ പ്രത്യേകബന്ധം എന്നുള്ളത് ഒരു വലിയ വിജയം തന്നെയായിരുന്നു. ഡല്‍ഹിയിലെ കെ.ജി.ബി റസിഡന്‍സി പ്രധാന റസിഡന്‍സിയായി ഉയര്‍ത്തപ്പെട്ടു. 1970 മുതല്‍ 1975 വരെ റസിഡന്‍സിയുടെ മേധാവിയായി പ്രവര്‍ത്തിച്ച യാക്കോവ് പ്രക്കോഫെവിച്ചിനെ പ്രധാന റസിഡന്‍റ് എന്ന പ്രത്യേക തസ്തിക നല്‍കുകയുണ്ടായി. ഇതും കൂടാതെ ബോംബെ, കല്‍ക്കട്ട, മദ്രാസ് എന്നി നഗരങ്ങളിലുള്ള കെ.ജി.ബി റസിഡന്‍സികളുടെ ചുമതല കൂടി അദ്ദേഹത്തിന് നല്‍കി. 1970കള്‍ ആയപ്പോഴേക്കും സോവിയറ്റ് ചേരി കഴിഞ്ഞല്‍ കെ.ജി.ബി ക്ക് ഏറ്റവും അധികം സ്വാധീനമുള്ള ഒരു രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു. കെ.ജി.ബിയുടെ പ്രവര്‍ത്തനത്തിന് ഒരുവിധത്തിലുള്ള നിയന്ത്രണങ്ങളും ഇന്ദിര ഏല്‍പ്പിച്ചിരുന്നില്ല. എല്ലായിടത്തും യഥേഷ്ടം കയറി ഇറങ്ങി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തോന്നിയതുപോലെ അവര്‍ ചെയ്തുകൊണ്ടേയിരുന്നു. അതുമാത്രവുമല്ല കെ.ജി.ബി ഏജന്‍റുമാരുടെ എണ്ണത്തില്‍ യാതൊരു നിയന്ത്രണവും ഇന്ദിര കൊണ്ടുവന്നതുമില്ല. റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍, വാണിജ്യവിദഗ്ദ്ധര്‍ എന്നിങ്ങനെ പലരും കെ.ജി.ബിക്കു വേണ്ടി രാപ്പകല്‍ ഇന്ത്യയില്‍ പണിയെടുത്ത് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കികൊണ്ടേയിരുന്നു. മറ്റ് പല രാജ്യങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട കെ.ജി.ബി ഏജന്‍റുമാര്‍ വരെ ഇന്ത്യയില്‍ സ്വീകാര്യരായിരുന്നു എന്ന് അറിയുമ്പോള്‍ തന്നെ കാര്യങ്ങളുടെ ഗൗരവം നമുക്ക് മനസ്സിലാക്കിയെടുക്കാം. കെ.ജി.ബിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലമായ തോതിലാക്കാന്‍ റഷ്യ 1970കളുടെ തുടക്കത്തില്‍ തീരുമാനിച്ചതിന്‍റെ ഫലമായി ഒരു പുതിയ വകുപ്പ് സൃഷ്ടിക്കാന്‍ അവര്‍ തീരുമാനമെടുത്തു. അതിനുവേണ്ടി കേട്ടുകേഴ്വി ഇല്ലാത്ത പുതിയ ഒരു പേരിലുള്ള വകുപ്പാണ് തുടങ്ങിയത്. ഏഴാമത്തെ വകുപ്പ് !ഇന്ത്യ ഉള്‍പ്പെടെയുള്ള തെക്ക്, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതല ഏഴാമത്തെ വകുപ്പിന് കെ ജി ബി കൈമാറി. 1974ലായിരുന്നു ഈ സംഭവം.
ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...
Comments
Post a Comment