Skip to main content

1962ലെ ഇന്ത്യ -ചൈന യുദ്ധവും പരാജയപ്പെട്ട പ്രതിരോധ മന്ത്രി വി കെ കൃഷ്ണ മേനോനും

ക്രമേണ ചേരിചേരാ പ്രസഥാനം സോവിയറ്റ് റഷ്യയുടെ ചേരിയിലേക്ക് ചരിയുന്ന പ്രവണതയാണ് കണ്ടത്. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള അകമഴിഞ്ഞ സഹായം ലഭ്യമാക്കുന്നതില്‍ ക്രംലിന്‍ നേതാക്കള്‍ അതീവ സന്തുഷ്ടരായിരുന്നു. യു.എന്നില്‍ അവതരിക്കപ്പെടുന്ന പ്രമേയങ്ങളില്‍ ചേരിചേരാ പ്രസ്ഥാന രാജ്യങ്ങള്‍ സോവിയറ്റ് താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമാണ് പ്രതികരിച്ചത്. 1960കള്‍ ആയപ്പോഴേക്കും ചൈനക്കെതിരെ ഒരു മുന്നണി എന്ന നിലയില്‍ ഇന്ത്യയും റഷ്യയും കൂടുതല്‍ അടുത്തിടപെഴാന്‍ തുടങ്ങി. നെഹ്റുവിന്‍റെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ കെ.ജി.ബി. ക്ക് കൂടുതല്‍ സ്വാധീനം കിട്ടിത്തുടങ്ങിയിരുന്നു. ഇതിന്‍റെ ഫലമായിട്ടാണ് കടുത്ത ഇടതുപക്ഷ ചിന്താഗതി വെച്ച് പുലര്‍ത്തിയിരുന്ന നെഹ്റുവിന്‍റെ ഉപദേഷ്ടാവായിരുന്ന വി.കെ. കൃഷ്ണ മേനോനെ 1957ൽ നെഹ്റു പ്രതിരോധമന്ത്രിയാക്കുന്നത്. കെ.ജി.ബി യുടെ തന്ത്രങ്ങള്‍ കൃഷ്ണമേനോന്‍റെ സ്ഥാനാരോഹണത്തിനു പിന്നലുണ്ടായിരുന്നു. ഒരു ദശകത്തോളം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും യു.എന്നി ലെ ഇന്ത്യന്‍ പ്രതിനിധിയായും സേവനമനുഷ്ടിക്കുകയായിരുന്നു മേനോന്‍. സോവിയറ്റ് യൂണിയന്‍റെ വ്യക്തതിപരമായ അടുത്ത സുഹൃത്താണ് മേനോനെന്ന് അന്നത്തെ സോവിയറ്റ് വിദേശകാര്യമന്ത്രി ഗ്രോമിങ്കോ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യന്‍ ജനതയ്ക്ക് ബ്രട്ടീഷ് ഭരണകൂടത്തോടുള്ള വെറുപ്പ് പറഞ്ഞറിയിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണെന്നും സാമ്രാജ്യശക്തികളുടെ ചുഷണ നയങ്ങള്‍ വികൃതമാണെന്നും മേനോന്‍ അരിശത്തോടെ തന്നോട് പറഞ്ഞതായും ഗ്രോമിങ്കോ കൂട്ടിച്ചേര്‍ത്തു. 1962 മേയില്‍ സോവിയറ്റ് പാര്‍ട്ടി നേതൃത്വം ഇന്ത്യയില്‍ മേനോന്‍റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയും, വ്യക്തിപരമായ പ്രശസ്തി വര്‍ധിപ്പിക്കുന്നതിനുമായി പ്രത്യേക പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യാനായി ഡല്‍ഹിയിലെ കെ.ജി.ബി. റസിഡന്‍സിക്ക് നിര്‍ദേശം നല്‍കി. നെഹ്റുവിന് ശേഷം അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി മേനോന്‍ ഉയര്‍ന്നുവന്നേക്കാമെന്ന നിഗമനത്തിലൂന്നിയാണ് അവര്‍ ഈ പദ്ധതി രൂപീകരിച്ചത്. പ്രതിരോധമന്ത്രിയായി മേനോന്‍ അധികാരത്തിലിരിക്കുന്ന സമയത്താണ് പടിഞ്ഞാറന്‍ രാജ്യങ്ങളെ ഉപേക്ഷിച്ച് സോവിയറ്റ് യൂണിയനില്‍ നിന്നും ആയുധ ഇറക്കുമതി തുടങ്ങുന്നത്. 1962 ല്‍ ബ്രിട്ടീഷ് ലൈറ്റ്നിങ്ങ് വിമാനങ്ങള്‍ക്ക് പകരം മിഗ് 218 വാങ്ങാനുള്ള തീരുമാനമെടുത്തത് മേനോനായിരുന്നു. വിമാനം വാങ്ങാന്‍ തീരുമാനമെടുക്കുന്ന നാള്‍ മുതല്‍ തികച്ചും ഗൂഢമായിട്ടും സുതാര്യതയില്ലാത്തതുമായ ചില നടപടികള്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് മേനോന്‍ കൈക്കൊള്ളുന്നതായി ന്യൂഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ലണ്ടനിലേക്ക് റിപ്പോര്‍ട്ട് അയക്കുകയുണ്ടായി. മിഗിന് അനുകൂലവും ബ്രിട്ടീഷ് വിമാനത്തിനു പ്രതികൂലമായും കാര്യങ്ങള്‍ സമര്‍ത്ഥിക്കുന്നതിനായി മേനോന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ബ്രിട്ടീഷ് വിമാനത്തെ പുറന്തള്ളിയതെന്ന് ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. 1962 ലെ ചൈനീസ് ആക്രമണത്തെ തുടര്‍ന്ന് മേനോന്‍റെ രാഷ്ട്രീയ ഭാവി ഏറെക്കുറെ അവസാനിച്ചു. ആക്രമണത്തിന്‍റെ തലേ ദിവസം വരെ ഉദാസീന മനോഭാവം പുലര്‍ത്തിയ മേനോന്‍ കാര്യത്തിന്‍റെ ഗുരുതരാവസ്ഥ മനസ്സിലാക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടതിന്‍റെ ഫലമായി ആയിരക്കണക്കിന് ജവാന്മാർ ബലിയാടുകളായി. യുദ്ധത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ സൈന്യത്തിന്‍റെ മനോവീര്യം പോലും തകര്‍ക്കുന്നതായിരുന്നു മേനോന്‍റെ പ്രതിരോധമന്ത്രി എന്ന നിലയിലുള്ള നടപടികള്‍. 

 

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സിഐഎയുടെ പക്കൽ നിന്നും കാശ് വാങ്ങിയ ഇന്ദിര

കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും". കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറ...