Skip to main content

സോവിയറ്റ് ചേരിയിലേക്ക് ചായുന്ന ആഫ്രിക്ക

1959 ലെ തന്റെ ന്യൂയോർക് പര്യടനം വന്‍ വിജയമായതിനെ തുടർന്ന് ,1960 ല്‍ നടന്ന യു.എന്‍ അസംബ്ലിയുടെ ശരത്കാല യോഗത്തില്‍ പങ്കെടുക്കാനെത്തിയ ക്രൂഷ്ചേവ് ഒരു മാസം അമേരിക്കയില്‍ തങ്ങാന്‍ തീരുമാനിച്ചു. 1960 ലെ യോഗത്തില്‍ ഐക്യരാഷ്ട്രസഭയില്‍ പുതുതായി സ്വാതന്ത്ര്യം നേടി, അംഗത്വം ലഭിച്ച 17 രാഷ്ട്രങ്ങളെ അദ്ദേഹം സ്വാഗതം ചെയ്യുകയുണ്ടായി. അതില്‍ 16 രാഷ്ട്രങ്ങളും ആഫ്രിക്കയില്‍ നിന്നുള്ളതായിരുന്നു. പുതുതായി അംഗത്വം നേടിയ ആഫ്രിക്കൻ നേതാക്കളെ ഐക്യരാഷ്ട്രസഭയിൽ ക്രൂഷ്ചേവ് കെട്ടിപ്പിടിക്കുന്ന സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡ്വൈറ്റ് ഡി ഐസൻ‌ഹോവർ തന്റെ അവധി ദിവസം ഗോള്‍ഫ് കളിച്ചു ആസ്വദിക്കുകയായിരുണ്. തുടർന്നു വാഷിങ്ടണില്‍ പുതിയ ആഫ്രിക്കന്‍ എംബസ്സികൾ തുറക്കുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രോട്ടോക്കോൾ മേധാവിയായ ഉദ്യോഗസ്ഥന്‍ വംശീയ വിദ്വേഷം നിറഞ്ഞ ചില പരമര്‍ശങ്ങളിലൂടെ തന്റെ വര്‍ണ്ണവേറി പുറത്തുകാണിക്കാന്‍ മടിച്ചില്ല. ഈ കറുത്ത വര്‍ഗക്കാരെയൊക്കെ ഇനി വൈറ്റ് ഹൗസിന്റെ ഔദ്യോഗിക പരിപാടികളില്‍ ക്ഷണിക്കേണ്ടി വരുമല്ലോ എന്നൊർത്ത് അയാള്‍ പരിതപിച്ചു. 
ഇതേ സമയം ഐക്യരാഷ്ട്രസഭ ക്രൂഷ്ചേവിന്റെ നേതൃത്വത്തിൽ മൂന്നാംലോക രാജ്യങ്ങളിലെ സാമ്രാജ്യത്വത്തിനെതിരെ ഒരു വിളംബരം തയ്യാറാക്കുകയായിരുന്നു.
അടിച്ചമർത്തപ്പെട്ടവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു ക്രൂഷ്ചേവിന്റെ വിളംബരം.പ്രധാനപ്പെട്ട പടിഞ്ഞാറൻ രാജ്യങ്ങൾ വിട്ടു നിന്ന ആ സമ്മേളനത്തിൽ റഷ്യയുടെ ശബ്ദം മുഴങ്ങിക്കേട്ടു. പല മൂന്നാംലോക രാഷ്ട്രങ്ങളിലും സാമ്രാജ്യത്വശക്തികള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ പൊതു സഭ പാസാക്കിയ പ്രമേയത്തെ പടിഞ്ഞാറൻ രാജ്യങ്ങൾ മാനിക്കുന്നില്ലെന്നു റഷ്യ പരാതിപ്പെട്ടു. ഒരു ഡസ്സൻ പ്രസംഗങ്ങൾ കുറഞ്ഞ കാലയളവിൽ യുഎൻ പൊതുസഭയിൽ ക്രൂഷ്ചേവ് അവതരിപ്പിച്ചു. എന്നാൽ ആ പ്രസംഗങ്ങൾ തികഞ്ഞ ഒരു വിജയമായിരുന്നില്ല. സാമ്രാജ്യത്വത്തിന് എതിരെ നിരന്തരം പ്രസംഗം നടത്തിയ ക്രൂഷ്ചേവിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയൻ കിഴക്കൻ യൂറോപ്പിലെ ചെറു രാഷ്ട്രങ്ങളെ വിഴുങ്ങിയതിനെ പറ്റിയും, അവിടെ നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങളെ പറ്റിയും, അവകാശ നിഷേധങ്ങളെ കുറിച്ചും ഫിലിപ്പീന്‍സില്‍ നിന്നുള്ള പ്രതിനിധി സംസാരിച്ചത് ക്രൂഷ്ചേവിനെ ക്രൂധനാക്കി. ഇത് കേട്ടു അരിശം വന്ന ക്രൂഷ്ചേവ് തന്‍റെ ഷൂസ് കൊണ്ട് മേശയിൽ ആഞ്ഞു ചവിട്ടി. എന്നിട്ട് തന്‍റെ പ്രസംഗം കേൾക്കാൻ സാധിക്കാത്ത റഷ്യൻ സംഘത്തിലെ ഒരു അംഗത്തോട് പരിഹാസ രൂപേണ പറഞ്ഞു, “ നിങ്ങള്‍ വലിയ ഒരു സംഭവം കണ്ടില്ല, അത്രക്ക് തമാശ ആയിരുന്നു അത്”. അപമാനിതരായ റഷ്യൻ സംഘം എതിര്‍ത്തു ഒരക്ഷരം മിണ്ടിയില്ല. മൂന്നാം ലോകരാഷ്ട്രങ്ങളിലെ നേതാക്കന്മാര്‍ മുതലാളിത്തത്തിന്‍റെ കളിതൊട്ടിലായ അമേരിക്കന്‍ മണ്ണില്‍ വെച്ചു മുതലാളിത്തത്തെ തള്ളിപറഞ്ഞത് ക്രൂഷ്ചേവിനെ സംബന്ധിച്ചിടത്തോളം മഹാകാര്യ സിദ്ധിയായിരുന്നു. തുടർന്ന് 1961ല്‍ മോസ്കോയില്‍ സോവിയറ്റ് തൊഴിലാളികളെ രഹസ്യമായി അഭിസംബോധന ചെയ്ത ഒരു യോഗത്തിൽ മുതലാളിത്തത്തെ മൂട്ടിലിഴയിക്കാനുള്ള തന്‍റെ പദ്ധതിയെപ്പറ്റി പറഞ്ഞു. പുതുതായി സ്വാതന്ത്ര്യം നേടിയ സാമ്രാജ്യത്വ ശക്തികളോട് എതിര്‍പ്പുള്ള രാഷ്ട്രങ്ങളെ കൂട്ടുപിടിച്ച് പടിഞ്ഞാറൻ ചേരിയെ മുട്ടുകുത്തിക്കണം എന്നായിരുന്നു പദ്ധതി.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സോവിയറ്റ് റഷ്യ സ്പോൺസർ ചെയ്ത ചേരി ചേരാ പ്രസ്ഥാനം (NAM)

ആഗോള സാമ്രാജ്യ വിരുദ്ധ സമരത്തിന് സോവിയറ്റ് റഷ്യയിൽ മുന്‍കൈ എടുത്തത് കെ‌ജി‌ബി ആയിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തേക്കാൾ മേല്‍ക്കൈ അവര്‍ക്ക് ഈ കാര്യത്തില്‍ ഉണ്ടായിരുന്നു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ ശിലാസ്ഥാപനം മുതൽ അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനത്തിൽ വരെ കെ‌ജി‌ബിയുടെ അദൃശ്യകരങ്ങൾ പ്രവര്‍ത്തിച്ചിരുന്നു. . 1960കളില്‍ പശ്ചിമരാഷ്ട്രങ്ങള്‍ക്ക് യു.എന്‍ ല്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടു . പുതുതായി സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങൾ യു.എന്‍ ല്‍ അംഗത്വം നേടിയതിനെ തുടര്‍ന്നായിരുന്നു ഈ സംഭവ വികാസം. മൂന്നാം ലോകരാഷ്ട്രങ്ങൾ ചേരി ചേരാ പ്രസ്ഥാനത്തില്‍ അണിനിരന്നു. ചേരി ചേരാ പ്രസ്ഥാനമെന്ന് പേരിൽ മാത്രം ഉണ്ടായിരുന്നുള്ളൂ. സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കെതിരെയുള്ള നിലപാട് എന്ന നിലയില്‍ റഷ്യന്‍ ചേരിയിൽ നിലയുറപ്പിച്ച് അമേരിക്കൻ താല്‍പര്യങ്ങൾക്കെതിരെ അവർ യു.എന്‍ ല്‍ വോട്ടുചെയ്തു. തങ്ങളെ അടക്കി ഭരിച്ച പാശ്ചാത്യ ശക്തികളോടുള്ള വിരോധത്തിനധിഷ്ഠിതമായി അവര്‍ സോവിയറ്റ് നിലപാടിനോട് ചേര്‍ന്ന് നിന്ന് നയങ്ങള്‍ രൂപീകരിച്ചു. ഇതിനെ തുടര്‍ന്നു 1969ല്‍ ബെൽഗ്രേഡിൽ ചേര്‍ന്ന ചേരി ചേരാ പ്രസ്...