Skip to main content

സോവിയറ്റ് ചേരിയിലേക്ക് ചായുന്ന ആഫ്രിക്ക

1959 ലെ തന്റെ ന്യൂയോർക് പര്യടനം വന്‍ വിജയമായതിനെ തുടർന്ന് ,1960 ല്‍ നടന്ന യു.എന്‍ അസംബ്ലിയുടെ ശരത്കാല യോഗത്തില്‍ പങ്കെടുക്കാനെത്തിയ ക്രൂഷ്ചേവ് ഒരു മാസം അമേരിക്കയില്‍ തങ്ങാന്‍ തീരുമാനിച്ചു. 1960 ലെ യോഗത്തില്‍ ഐക്യരാഷ്ട്രസഭയില്‍ പുതുതായി സ്വാതന്ത്ര്യം നേടി, അംഗത്വം ലഭിച്ച 17 രാഷ്ട്രങ്ങളെ അദ്ദേഹം സ്വാഗതം ചെയ്യുകയുണ്ടായി. അതില്‍ 16 രാഷ്ട്രങ്ങളും ആഫ്രിക്കയില്‍ നിന്നുള്ളതായിരുന്നു. പുതുതായി അംഗത്വം നേടിയ ആഫ്രിക്കൻ നേതാക്കളെ ഐക്യരാഷ്ട്രസഭയിൽ ക്രൂഷ്ചേവ് കെട്ടിപ്പിടിക്കുന്ന സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡ്വൈറ്റ് ഡി ഐസൻ‌ഹോവർ തന്റെ അവധി ദിവസം ഗോള്‍ഫ് കളിച്ചു ആസ്വദിക്കുകയായിരുണ്. തുടർന്നു വാഷിങ്ടണില്‍ പുതിയ ആഫ്രിക്കന്‍ എംബസ്സികൾ തുറക്കുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രോട്ടോക്കോൾ മേധാവിയായ ഉദ്യോഗസ്ഥന്‍ വംശീയ വിദ്വേഷം നിറഞ്ഞ ചില പരമര്‍ശങ്ങളിലൂടെ തന്റെ വര്‍ണ്ണവേറി പുറത്തുകാണിക്കാന്‍ മടിച്ചില്ല. ഈ കറുത്ത വര്‍ഗക്കാരെയൊക്കെ ഇനി വൈറ്റ് ഹൗസിന്റെ ഔദ്യോഗിക പരിപാടികളില്‍ ക്ഷണിക്കേണ്ടി വരുമല്ലോ എന്നൊർത്ത് അയാള്‍ പരിതപിച്ചു. 
ഇതേ സമയം ഐക്യരാഷ്ട്രസഭ ക്രൂഷ്ചേവിന്റെ നേതൃത്വത്തിൽ മൂന്നാംലോക രാജ്യങ്ങളിലെ സാമ്രാജ്യത്വത്തിനെതിരെ ഒരു വിളംബരം തയ്യാറാക്കുകയായിരുന്നു.
അടിച്ചമർത്തപ്പെട്ടവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു ക്രൂഷ്ചേവിന്റെ വിളംബരം.പ്രധാനപ്പെട്ട പടിഞ്ഞാറൻ രാജ്യങ്ങൾ വിട്ടു നിന്ന ആ സമ്മേളനത്തിൽ റഷ്യയുടെ ശബ്ദം മുഴങ്ങിക്കേട്ടു. പല മൂന്നാംലോക രാഷ്ട്രങ്ങളിലും സാമ്രാജ്യത്വശക്തികള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ പൊതു സഭ പാസാക്കിയ പ്രമേയത്തെ പടിഞ്ഞാറൻ രാജ്യങ്ങൾ മാനിക്കുന്നില്ലെന്നു റഷ്യ പരാതിപ്പെട്ടു. ഒരു ഡസ്സൻ പ്രസംഗങ്ങൾ കുറഞ്ഞ കാലയളവിൽ യുഎൻ പൊതുസഭയിൽ ക്രൂഷ്ചേവ് അവതരിപ്പിച്ചു. എന്നാൽ ആ പ്രസംഗങ്ങൾ തികഞ്ഞ ഒരു വിജയമായിരുന്നില്ല. സാമ്രാജ്യത്വത്തിന് എതിരെ നിരന്തരം പ്രസംഗം നടത്തിയ ക്രൂഷ്ചേവിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയൻ കിഴക്കൻ യൂറോപ്പിലെ ചെറു രാഷ്ട്രങ്ങളെ വിഴുങ്ങിയതിനെ പറ്റിയും, അവിടെ നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങളെ പറ്റിയും, അവകാശ നിഷേധങ്ങളെ കുറിച്ചും ഫിലിപ്പീന്‍സില്‍ നിന്നുള്ള പ്രതിനിധി സംസാരിച്ചത് ക്രൂഷ്ചേവിനെ ക്രൂധനാക്കി. ഇത് കേട്ടു അരിശം വന്ന ക്രൂഷ്ചേവ് തന്‍റെ ഷൂസ് കൊണ്ട് മേശയിൽ ആഞ്ഞു ചവിട്ടി. എന്നിട്ട് തന്‍റെ പ്രസംഗം കേൾക്കാൻ സാധിക്കാത്ത റഷ്യൻ സംഘത്തിലെ ഒരു അംഗത്തോട് പരിഹാസ രൂപേണ പറഞ്ഞു, “ നിങ്ങള്‍ വലിയ ഒരു സംഭവം കണ്ടില്ല, അത്രക്ക് തമാശ ആയിരുന്നു അത്”. അപമാനിതരായ റഷ്യൻ സംഘം എതിര്‍ത്തു ഒരക്ഷരം മിണ്ടിയില്ല. മൂന്നാം ലോകരാഷ്ട്രങ്ങളിലെ നേതാക്കന്മാര്‍ മുതലാളിത്തത്തിന്‍റെ കളിതൊട്ടിലായ അമേരിക്കന്‍ മണ്ണില്‍ വെച്ചു മുതലാളിത്തത്തെ തള്ളിപറഞ്ഞത് ക്രൂഷ്ചേവിനെ സംബന്ധിച്ചിടത്തോളം മഹാകാര്യ സിദ്ധിയായിരുന്നു. തുടർന്ന് 1961ല്‍ മോസ്കോയില്‍ സോവിയറ്റ് തൊഴിലാളികളെ രഹസ്യമായി അഭിസംബോധന ചെയ്ത ഒരു യോഗത്തിൽ മുതലാളിത്തത്തെ മൂട്ടിലിഴയിക്കാനുള്ള തന്‍റെ പദ്ധതിയെപ്പറ്റി പറഞ്ഞു. പുതുതായി സ്വാതന്ത്ര്യം നേടിയ സാമ്രാജ്യത്വ ശക്തികളോട് എതിര്‍പ്പുള്ള രാഷ്ട്രങ്ങളെ കൂട്ടുപിടിച്ച് പടിഞ്ഞാറൻ ചേരിയെ മുട്ടുകുത്തിക്കണം എന്നായിരുന്നു പദ്ധതി.

Comments

Popular posts from this blog

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന...

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര...