1925 പകുതി ആയപ്പോഴേക്കും മോസ്കോയുടെ പ്രതീക്ഷ ചൈനയെ ചുറ്റിപ്പറ്റിയായിരുന്നു. കുമിൻ താങ്(KMT) പാർട്ടിയുമായി സന്ധി ചെയ്യാൻ ചൈനീസ് കമ്യൂണിസ്റ്റ് (CCP) പാർട്ടിയെ സോവിയറ്റ് പോളിറ്റ് ബ്യൂറോ നിർബന്ധിച്ചു. റഷ്യ നമ്മളെ സഹായിക്കുന്നത് അർത്ഥം ചൈനയിലും കമ്മ്യൂണിസം വേണമെന്നാണോ? അല്ല ! ഇവിടെ ദേശീയ വിപ്ലവം വരണം എന്നാണ് റഷ്യയുടെ താല്പര്യമെന്ന് കുമിൻ താങ് നേതാവ് ചിയാങ്-കൈ-ഷേക് പരസ്യമായി പ്രഖ്യാപിച്ചു. പക്ഷേ സ്വകാര്യമായി അദ്ദേഹം കരുതിയിരുന്നത് വിപരീതമായിരുന്നു .റഷ്യയുടെ ഭാഷയിൽ അന്തർദേശീയ,ലോക വിപ്ലവം എന്നൊക്കെവെച്ചാൽ മറ്റൊന്നുമായിരുന്നില്ല, ഒന്നാംതരം അറുപഴഞ്ചൻ സാമ്രാജിത്വം തന്നെ . ചിയാങിനെ നിന്നും ഇനിയും മികച്ച കിട്ടുമെന്ന് ഇന്ന് റഷ്യ കണക്കുകൂട്ടി. നാരങ്ങാ ഞെക്കി നീരെടുക്കുന്ന പോലെ ചിയാങിനെ ഞെക്കി നീരെടുത്ത ശേഷം ഉപേക്ഷിക്കാനാ യിരുന്നു സ്റ്റാലിന്റെ പദ്ധതി. അതായത് കാര്യം കണ്ടശേഷം ചിയാങിനെ തട്ടാൻ റഷ്യ വട്ടം കൂടി. പക്ഷേ ആ ഉദ്യമത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (CCP) ആണ് നാരങ്ങയായി മാറിയത്.
1927ൽ ഷാങ്ഹായില് അധികാരം പിടിച്ച ശേഷം അതിന് വേണ്ടി പ്രവർത്തിച്ച തന്റെ നേതാക്കന്മാരെ ചിയാങ്-കൈ-ഷേക് കൊന്നുതള്ളി. സ്റ്റാലിന്റെ ആശീർവാദത്തോടെ CCP ചിയാങ്-കൈ-ഷേക്കിനെ ചെറുക്കാനായി സായുധസമരങ്ങളുടെ പരമ്പരകൾ നടത്തിയെങ്കിലും എല്ലാം ദയനീയമായി പരാജയപ്പെട്ടു. തുടർന്ന് കാര്യങ്ങൾ പന്തിയല്ലെന്നു മനസ്സിലാക്കിയ ചിയാങ് ബീജിങിലെ റഷ്യൻ കോൺസുലേറ്റ് റെയ്ഡ് ചെയ്യുകയും റഷ്യയുടെ ചാരപ്രവർത്തനത്തിനെ സംബന്ധിച്ച രേഖകൾ വലിയതോതിൽ പിടിച്ചെടുക്കുകയും ചെയ്തു. ഇത് റഷ്യയ്ക്ക് വലിയതോതിൽ മാനഹാനി ഉണ്ടാക്കി. 1927ലെ ചൈനയിലെ സംഭവവികാസങ്ങൾക്ക് മുന്നേ തന്നെ ലെനിന്റെ വിശാലമായ കാഴ്ചപ്പാടിൽ രൂപീകരിക്കപ്പെട്ട ‘അധിനിവേശാനന്തര ലോകത്തിൽ സാമ്രാജ്യത്തിനെതിരെ ഒരു മുന്നണി’ എന്ന സ്വപ്നത്തിനു വേണ്ടി തോളോടുതോൾ ചേർന്ന് പോരാടാൻ ഒരു സഖ്യം കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ കീഴിൽ രൂപപ്പെട്ടുവരുമെന്നു പ്രതീക്ഷിച്ചു. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ തിടുക്കപ്പെട്ട് രീതിയിൽ റഷ്യയുടെ ഭാഗത്തുനിന്നും തുടങ്ങി. ആ ലക്ഷ്യത്തിനായി ഒരു മുന്നണി രൂപീകരിച്ചു നടത്തിയ ആദ്യ പ്രതിനിധി സഭയിൽ പിന്നീട് ഭാരതത്തിന്റെ പ്രധാനമന്ത്രിയായ നെഹ്റു ,ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൻറെ നേതാവ് ജോസിയ ഖുംടെ , ബ്രിട്ടീഷ് പ്രതിനിധിയായി ലേബർ പാർട്ടി നേതാവ് ഫെന്നർ ബ്രോക് വേ എന്നിവർ തുടങ്ങിയ ആളുകൾ പങ്കെടുത്തു. നാനാതുറകളിലും പെട്ട ജനസമൂഹത്തിന്റെ ഒരു പരിച്ഛേദമെന്നും, കറുപ്പും,വെളുപ്പും, തവിട്ടും നിറമുള്ള അനേകം മുഖങ്ങളുടെ ഒരു സാഗരമായിരുന്നു ആ സമ്മേളനമെന്നും , ആ വേദി മനുഷ്യരാശിയുടെ ജനപ്രതിനിധിസഭ എന്നും മറ്റും സമ്മേളനത്തിനെത്തിയർ അതിനെപ്പറ്റി വാഴ്ത്തിപ്പാടി. ലോകസമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമാനതകളില്ലാത്ത പ്രസ്ഥാനമായിരിക്കും ഇതെന്നു സഭയിൽ പങ്കെടുത്ത ബ്രോക് വേ പ്രഖ്യാപിക്കുകയുണ്ടായി. പക്ഷേ വിധി മറ്റൊന്നായിരുന്നു, കുറച്ചു വർഷങ്ങൾക്കുശേഷം ആ മുന്നണി വിസ്മൃതിയിലായി. സോവിയറ്റ് വിദേശനയത്തിന്റെയും ,രഹസ്യാന്വേഷണ വിഭാഗത്തിന്റെയും അനുസരണാർത്ഥിയായി കോമിന്റേൺ 1943 വരെ നിലനിന്നിരുന്നുവെങ്കിലും,മൂന്നാം ലോക മഹാ രാജ്യങ്ങളിൽ കാര്യപ്പെട്ട ഒരു സംഭാവന ചെയ്യുന്നതിനും അതിനു സാധ്യമായില്ല. കൊളോണിയൽ സാമ്രാജ്യങ്ങൾ രണ്ടാം ലോക മഹായുദ്ധം വരെ കേടുപാടുകൾ കൂടാതെ തുടർന്നു. ജോസഫ് സ്റ്റാലിൻന്റെ രഹസ്യാന്വേഷണ ഏജൻസികളോ വിദേശനയമോ അവരുടെ പതനം വേഗത്തിലാക്കാൻ കാര്യമായ ശ്രമം നടത്തിയില്ല . അദ്ദേഹത്തിന്റെ ക്രൂരമായ സ്വേച്ഛാധിപത്യത്തിൻകീഴിൽ ‘ലോകവിപ്ലവ’ സ്വപ്നം വേഗത്തിൽ ‘ഒരു രാജ്യത്തിൽ മാത്രം' എന്ന യാഥാർത്ഥ്യത്തിലേക്ക് വഴിമാറി. ചുറ്റും ശത്രുക്കളായ സാമ്രാജ്യത്വ രാഷ്ട്രങ്ങളും, ആഴത്തിലുള്ള ദുർബലത ബോധവും കൊണ്ട് ചുറ്റപ്പെട്ട സോവിയറ്റ് യൂണിയൻ.
Comments
Post a Comment