Skip to main content

ചൈനീസ് കമ്മ്യൂണിസവും റഷ്യയും

1925 പകുതി ആയപ്പോഴേക്കും മോസ്കോയുടെ പ്രതീക്ഷ ചൈനയെ ചുറ്റിപ്പറ്റിയായിരുന്നു. കുമിൻ താങ്(KMT) പാർട്ടിയുമായി സന്ധി ചെയ്യാൻ ചൈനീസ് കമ്യൂണിസ്റ്റ് (CCP) പാർട്ടിയെ സോവിയറ്റ് പോളിറ്റ് ബ്യൂറോ നിർബന്ധിച്ചു. റഷ്യ നമ്മളെ സഹായിക്കുന്നത് അർത്ഥം ചൈനയിലും കമ്മ്യൂണിസം വേണമെന്നാണോ? അല്ല ! ഇവിടെ ദേശീയ വിപ്ലവം വരണം എന്നാണ് റഷ്യയുടെ താല്പര്യമെന്ന് കുമിൻ താങ് നേതാവ് ചിയാങ്-കൈ-ഷേക് പരസ്യമായി പ്രഖ്യാപിച്ചു. പക്ഷേ സ്വകാര്യമായി അദ്ദേഹം കരുതിയിരുന്നത് വിപരീതമായിരുന്നു .റഷ്യയുടെ ഭാഷയിൽ അന്തർദേശീയ,ലോക വിപ്ലവം എന്നൊക്കെവെച്ചാൽ മറ്റൊന്നുമായിരുന്നില്ല, ഒന്നാംതരം അറുപഴഞ്ചൻ സാമ്രാജിത്വം തന്നെ . ചിയാങിനെ നിന്നും ഇനിയും മികച്ച കിട്ടുമെന്ന് ഇന്ന് റഷ്യ കണക്കുകൂട്ടി. നാരങ്ങാ ഞെക്കി നീരെടുക്കുന്ന പോലെ ചിയാങിനെ ഞെക്കി നീരെടുത്ത ശേഷം ഉപേക്ഷിക്കാനാ യിരുന്നു സ്റ്റാലിന്റെ പദ്ധതി. അതായത് കാര്യം കണ്ടശേഷം ചിയാങിനെ തട്ടാൻ റഷ്യ വട്ടം കൂടി. പക്ഷേ ആ ഉദ്യമത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (CCP) ആണ് നാരങ്ങയായി മാറിയത്. 

1927ൽ ഷാങ്ഹായില് അധികാരം പിടിച്ച ശേഷം അതിന് വേണ്ടി പ്രവർത്തിച്ച തന്റെ നേതാക്കന്മാരെ ചിയാങ്-കൈ-ഷേക് കൊന്നുതള്ളി. സ്റ്റാലിന്റെ ആശീർവാദത്തോടെ CCP ചിയാങ്-കൈ-ഷേക്കിനെ ചെറുക്കാനായി സായുധസമരങ്ങളുടെ പരമ്പരകൾ നടത്തിയെങ്കിലും എല്ലാം ദയനീയമായി പരാജയപ്പെട്ടു. തുടർന്ന് കാര്യങ്ങൾ പന്തിയല്ലെന്നു മനസ്സിലാക്കിയ ചിയാങ് ബീജിങിലെ റഷ്യൻ കോൺസുലേറ്റ് റെയ്ഡ് ചെയ്യുകയും റഷ്യയുടെ ചാരപ്രവർത്തനത്തിനെ സംബന്ധിച്ച രേഖകൾ വലിയതോതിൽ പിടിച്ചെടുക്കുകയും ചെയ്തു. ഇത് റഷ്യയ്ക്ക് വലിയതോതിൽ മാനഹാനി ഉണ്ടാക്കി. 1927ലെ ചൈനയിലെ സംഭവവികാസങ്ങൾക്ക് മുന്നേ തന്നെ ലെനിന്റെ വിശാലമായ കാഴ്ചപ്പാടിൽ രൂപീകരിക്കപ്പെട്ട ‘അധിനിവേശാനന്തര ലോകത്തിൽ സാമ്രാജ്യത്തിനെതിരെ ഒരു മുന്നണി’ എന്ന സ്വപ്നത്തിനു വേണ്ടി തോളോടുതോൾ ചേർന്ന് പോരാടാൻ ഒരു സഖ്യം കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ കീഴിൽ രൂപപ്പെട്ടുവരുമെന്നു പ്രതീക്ഷിച്ചു. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ തിടുക്കപ്പെട്ട് രീതിയിൽ റഷ്യയുടെ ഭാഗത്തുനിന്നും തുടങ്ങി. ആ ലക്ഷ്യത്തിനായി ഒരു മുന്നണി രൂപീകരിച്ചു നടത്തിയ ആദ്യ പ്രതിനിധി സഭയിൽ പിന്നീട് ഭാരതത്തിന്റെ പ്രധാനമന്ത്രിയായ നെഹ്റു ,ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൻറെ നേതാവ് ജോസിയ ഖുംടെ , ബ്രിട്ടീഷ് പ്രതിനിധിയായി ലേബർ പാർട്ടി നേതാവ് ഫെന്നർ ബ്രോക് വേ എന്നിവർ തുടങ്ങിയ ആളുകൾ പങ്കെടുത്തു. നാനാതുറകളിലും പെട്ട ജനസമൂഹത്തിന്റെ ഒരു പരിച്ഛേദമെന്നും, കറുപ്പും,വെളുപ്പും, തവിട്ടും നിറമുള്ള അനേകം മുഖങ്ങളുടെ ഒരു സാഗരമായിരുന്നു ആ സമ്മേളനമെന്നും , ആ വേദി മനുഷ്യരാശിയുടെ ജനപ്രതിനിധിസഭ എന്നും മറ്റും സമ്മേളനത്തിനെത്തിയർ അതിനെപ്പറ്റി വാഴ്ത്തിപ്പാടി. ലോകസമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമാനതകളില്ലാത്ത പ്രസ്ഥാനമായിരിക്കും ഇതെന്നു സഭയിൽ പങ്കെടുത്ത ബ്രോക് വേ പ്രഖ്യാപിക്കുകയുണ്ടായി. പക്ഷേ വിധി മറ്റൊന്നായിരുന്നു, കുറച്ചു വർഷങ്ങൾക്കുശേഷം ആ മുന്നണി വിസ്മൃതിയിലായി. സോവിയറ്റ് വിദേശനയത്തിന്റെയും ,രഹസ്യാന്വേഷണ വിഭാഗത്തിന്റെയും അനുസരണാർത്ഥിയായി കോമിന്റേൺ 1943 വരെ നിലനിന്നിരുന്നുവെങ്കിലും,മൂന്നാം ലോക മഹാ രാജ്യങ്ങളിൽ കാര്യപ്പെട്ട ഒരു സംഭാവന ചെയ്യുന്നതിനും അതിനു സാധ്യമായില്ല. കൊളോണിയൽ സാമ്രാജ്യങ്ങൾ രണ്ടാം ലോക മഹായുദ്ധം വരെ കേടുപാടുകൾ കൂടാതെ തുടർന്നു. ജോസഫ് സ്റ്റാലിൻന്റെ രഹസ്യാന്വേഷണ ഏജൻസികളോ വിദേശനയമോ അവരുടെ പതനം വേഗത്തിലാക്കാൻ കാര്യമായ ശ്രമം നടത്തിയില്ല . അദ്ദേഹത്തിന്റെ ക്രൂരമായ സ്വേച്ഛാധിപത്യത്തിൻകീഴിൽ ‘ലോകവിപ്ലവ’ സ്വപ്നം വേഗത്തിൽ ‘ഒരു രാജ്യത്തിൽ മാത്രം' എന്ന യാഥാർത്ഥ്യത്തിലേക്ക് വഴിമാറി. ചുറ്റും ശത്രുക്കളായ സാമ്രാജ്യത്വ രാഷ്ട്രങ്ങളും, ആഴത്തിലുള്ള ദുർബലത ബോധവും കൊണ്ട് ചുറ്റപ്പെട്ട സോവിയറ്റ് യൂണിയൻ.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സിഐഎയുടെ പക്കൽ നിന്നും കാശ് വാങ്ങിയ ഇന്ദിര

കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും". കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറ...