സ്റ്റാലിന്റെ ഭരണ ഭീകരതയുടെ ഭ്രാന്ത് മോസ്കോയിൽ നടമാടുന്ന സമയത്ത്, കോമിന്റേൺ പ്രതിനിധികൾ അപലപിക്കലും വധശിക്ഷയും ഭയപ്പെട്ടു.കോമിന്‍റേണിലെ പല പ്രതിനിധികളും തങ്ങളുടെ സോവിയറ്റ് സഹപ്രവത്തകരേക്കാള്‍ വലിയ അപകടത്തിലായിരുന്നു. അട്ടിമറിയുടെയും, വിദേശചാര പ്രവര്‍ത്തിയുടെയും ഒരു കേന്ദ്രമാണ് കോമിന്‍റേണ്‍ എന്ന് 1937ല്‍ NKVD – (KGB യുടെ മുന്‍ ഗാമിയായ റഷ്യന്‍ ചാരസംഘടന) സ്റ്റാലിന് റിപ്പോർട്ട് നല്കി. കോമിന്‍റേണിന്റെ തലവനുള്‍പ്പടെ വിദേശരാജ്യങ്ങള്‍ക്ക് ചാരപ്പണി ചെയ്യുകയാണെന്ന് NKVD കണ്ടെത്തി. ഇതിനെ തുടർന്ന് സ്റ്റാലിന്‍ കോമിന്‍റേണ്‍ നേതാക്കളെ തടവിലാക്കി. കോമിന്‍റേണ്‍ നേതാക്കളെ വേട്ടപ്പട്ടികളെപ്പോലെയുള്ള സ്റ്റാലിന്‍റെ കിങ്കരന്‍മാര്‍ കൊന്നുതള്ളി. അങ്ങനെ മൂന്നാം ലോകരാജ്യങ്ങളുടെ ഗതിവിഗതികള്‍ തീരുമാനിക്കുന്ന ഒരു ദൃഡ നീക്കം സോവിയറ്റ് ചാരസംഘടന നടപ്പിലാക്കി. രണ്ടാം ലോകമഹായുദ്ധത്തിന് മുന്‍പ് തന്നെ മൂന്നാം ലോകരാജ്യങ്ങളിലെ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള നേതാക്കന്മാരെ നിര്‍മ്മാര്‍ജനം ചെയ്യാനുള്ള പദ്ധതിയായിരുന്നു സ്റ്റാലിന്‍ നടപ്പിലാക്കിയത്. ഹോചിമിന്‍, ഡെന്‍ സിയാവോപിങ്, ജോമോ കെനിയാട്ട എന്നീ നേതാക്കള്‍ ഈ സംഭവവികാസങ്ങള്‍ക്ക് മുന്‍പ് വരെ മോസ്കോയില്‍ കോമിന്‍റേണ്‍ നടത്തിവന്ന സര്‍വകലാശാലയില്‍ പഠനം നടത്തുകയായിരുന്നു. ഇവരെല്ലാം സ്റ്റാലിന്‍ വേട്ട തുടങ്ങുന്നതിന് മുന്‍പ് തന്നെ റഷ്യയില്‍ നിന്നും രക്ഷപ്പെട്ടു.
ഇതില്‍ ജോമോ കെനിയാട്ടക്ക് റഷ്യയുടെ ഗൂഡപദ്ധതിയെപ്പറ്റി അറിവുണ്ടായിരുന്നതിനാല്‍ മുന്‍വിധികളോട് കൂടിയായിരുന്നു യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകരോട് ഇടപെട്ടിരുന്നത്. ഒരിക്കല്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള കെനിയാട്ടയുടെ കമ്യൂണിസ്റ്റ് സഹപാഠി എഡ്വിന്‍ മൊസുറ്റ് സനന്‍യാന കെനിയാട്ടയെ ‘പെറ്റി ബൂര്‍ഷ്വ’ എന്ന് വിളിച്ചു. അപ്പോള്‍ കെനിയാട്ട അയാളോട് ചോദിച്ചു, എന്നെ ‘പെറ്റി ബൂര്‍ഷ്വ’ എന്ന് വിളിച്ചപമാനിക്കാതെ ‘വലിയ ബൂര്‍ഷ്വ’ എന്ന് വിളിക്കൂ എന്ന്. നിർദോഷപരമായ ഒരു തമാശ പോലും താങ്ങാത്ത കൊലയാളി ഭരണകൂടത്തിന് ഇത് താങ്ങുന്നതിനപ്പുറമാണെന്ന് പറയേണ്ടതില്ലല്ലോ. സ്റ്റാലിന്‍റെ വേട്ടക്ക് മുന്‍പ് കെനിയാട്ട രക്ഷപ്പെട്ടില്ലായിരുന്നുവെങ്കില്‍ സ്വതന്ത്ര കെനിയയുടെ പിതാവ് റഷ്യന്‍ ഭരണകൂടത്തിന്‍റെ ഏതെങ്കിലും കൊലയാളിയുടെ കത്തിക്ക് ഇരയായേനെ.
Comments
Post a Comment