Skip to main content

സ്റ്റാലിന്റെ ചോരക്കൊതി

സ്റ്റാലിന്റെ ഭരണ ഭീകരതയുടെ ഭ്രാന്ത് മോസ്കോയിൽ നടമാടുന്ന സമയത്ത്, കോമിന്റേൺ പ്രതിനിധികൾ അപലപിക്കലും വധശിക്ഷയും ഭയപ്പെട്ടു.കോമിന്‍റേണിലെ പല പ്രതിനിധികളും തങ്ങളുടെ സോവിയറ്റ് സഹപ്രവത്തകരേക്കാള്‍ വലിയ അപകടത്തിലായിരുന്നു. അട്ടിമറിയുടെയും, വിദേശചാര പ്രവര്‍ത്തിയുടെയും ഒരു കേന്ദ്രമാണ് കോമിന്‍റേണ്‍ എന്ന് 1937ല്‍ NKVD – (KGB യുടെ മുന്‍ ഗാമിയായ റഷ്യന്‍ ചാരസംഘടന) സ്റ്റാലിന് റിപ്പോർട്ട് നല്കി. കോമിന്‍റേണിന്റെ തലവനുള്‍പ്പടെ വിദേശരാജ്യങ്ങള്‍ക്ക് ചാരപ്പണി ചെയ്യുകയാണെന്ന് NKVD കണ്ടെത്തി. ഇതിനെ തുടർന്ന് സ്റ്റാലിന്‍ കോമിന്‍റേണ്‍ നേതാക്കളെ തടവിലാക്കി. കോമിന്‍റേണ്‍ നേതാക്കളെ വേട്ടപ്പട്ടികളെപ്പോലെയുള്ള സ്റ്റാലിന്‍റെ കിങ്കരന്‍മാര്‍ കൊന്നുതള്ളി. അങ്ങനെ മൂന്നാം ലോകരാജ്യങ്ങളുടെ ഗതിവിഗതികള്‍ തീരുമാനിക്കുന്ന ഒരു ദൃഡ നീക്കം സോവിയറ്റ് ചാരസംഘടന നടപ്പിലാക്കി. രണ്ടാം ലോകമഹായുദ്ധത്തിന് മുന്‍പ് തന്നെ മൂന്നാം ലോകരാജ്യങ്ങളിലെ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള നേതാക്കന്മാരെ നിര്‍മ്മാര്‍ജനം ചെയ്യാനുള്ള പദ്ധതിയായിരുന്നു സ്റ്റാലിന്‍ നടപ്പിലാക്കിയത്. ഹോചിമിന്‍, ഡെന്‍ സിയാവോപിങ്, ജോമോ കെനിയാട്ട എന്നീ നേതാക്കള്‍ ഈ സംഭവവികാസങ്ങള്‍ക്ക് മുന്‍പ് വരെ മോസ്കോയില്‍ കോമിന്‍റേണ്‍ നടത്തിവന്ന സര്‍വകലാശാലയില്‍ പഠനം നടത്തുകയായിരുന്നു. ഇവരെല്ലാം സ്റ്റാലിന്‍ വേട്ട തുടങ്ങുന്നതിന് മുന്‍പ് തന്നെ റഷ്യയില്‍ നിന്നും രക്ഷപ്പെട്ടു.
 ഇതില്‍ ജോമോ കെനിയാട്ടക്ക് റഷ്യയുടെ ഗൂഡപദ്ധതിയെപ്പറ്റി അറിവുണ്ടായിരുന്നതിനാല്‍ മുന്‍വിധികളോട് കൂടിയായിരുന്നു യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകരോട് ഇടപെട്ടിരുന്നത്. ഒരിക്കല്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള കെനിയാട്ടയുടെ കമ്യൂണിസ്റ്റ് സഹപാഠി എഡ്വിന്‍ മൊസുറ്റ് സനന്‍യാന കെനിയാട്ടയെ ‘പെറ്റി ബൂര്‍ഷ്വ’ എന്ന് വിളിച്ചു. അപ്പോള്‍ കെനിയാട്ട അയാളോട് ചോദിച്ചു, എന്നെ ‘പെറ്റി ബൂര്‍ഷ്വ’ എന്ന് വിളിച്ചപമാനിക്കാതെ ‘വലിയ ബൂര്‍ഷ്വ’ എന്ന് വിളിക്കൂ എന്ന്. നിർദോഷപരമായ ഒരു തമാശ പോലും താങ്ങാത്ത കൊലയാളി ഭരണകൂടത്തിന് ഇത് താങ്ങുന്നതിനപ്പുറമാണെന്ന് പറയേണ്ടതില്ലല്ലോ. സ്റ്റാലിന്‍റെ വേട്ടക്ക് മുന്‍പ് കെനിയാട്ട രക്ഷപ്പെട്ടില്ലായിരുന്നുവെങ്കില്‍ സ്വതന്ത്ര കെനിയയുടെ പിതാവ് റഷ്യന്‍ ഭരണകൂടത്തിന്‍റെ ഏതെങ്കിലും കൊലയാളിയുടെ കത്തിക്ക് ഇരയായേനെ.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സിഐഎയുടെ പക്കൽ നിന്നും കാശ് വാങ്ങിയ ഇന്ദിര

കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും". കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറ...