Skip to main content

സോവിയറ്റ് റഷ്യ -ചൈന പിളർപ്പ്

റഷ്യയെ ഏറ്റവും പ്രകോപിപ്പിച്ച ചൈനീസ് പ്രവര്‍ത്തി എന്തെന്നാല്‍ ലോക കമ്മ്യൂണിസത്തിന്‍റെ തലസ്ഥാനമായി ചൈന സ്വയം പ്രഖ്യാപിച്ചയും മറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളേയും, രാഷ്ട്രങ്ങളേയും ഏതുവിധേനയും തങ്ങളുടെ പക്ഷത്താക്കാന്‍ അവര്‍ നടത്തിയ പ്രവര്‍ത്തികളുമാണ്. ചൈനീസ് ആശീര്‍വാദത്തോടെ കംബോഡിയയിലെ ചോരക്കൊതിയനായ കമ്മ്യൂണിസ്റ്റ് ഏകാധിപതി പോള്‍ പോട്ട് നടത്തിയ കൂട്ടക്കുരുതിയെ റഷ്യ അപലപിക്കുന്നത് വരെയെത്തി കാര്യങ്ങള്‍. ഏഷ്യയിലെ ഏറ്റവും വലിയ ഭരണേതര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ജപ്പാനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് റഷ്യയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. അന്ന് വരെ കെ.ജി.ബിയോടു ചേര്‍ന്ന് നിന്ന ജപ്പാനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു സുപ്രഭാതത്തില്‍ ബദ്ധ ശത്രുവിന്‍റെ പക്ഷം ചേര്‍ന്നത് റഷ്യയുടെ രഹസ്യാന്വേഷണ പദ്ധതികളുടെയും പ്രവര്‍ത്തികളുടെയും നടുവൊടിച്ചു. ജപ്പാനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മോസ്കോ അനുകൂലപക്ഷം ഒരു ന്യൂനപക്ഷമായി തീര്‍ന്നു. റഷ്യന്‍ അനുകൂലികളെ കൈയ്യയച്ചു സഹായിക്കുന്നതില്‍ കെ.ജി.ബി ചാരന്മാര്‍ ഒരു വിമുഖതയും കാട്ടിയിരുന്നില്ല. ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാവോസേതുങ്ങിന്‍റെ ചായാചിത്രങ്ങള്‍ അനാച്ഛാദനം ചെയ്തത് റഷ്യയെ കൂടുതല്‍ അസ്വസ്ഥരാക്കി. ലോക കമ്മ്യൂണിസത്തിന്‍റെ മൊത്തക്കച്ചവടക്കാര്‍ എന്നുള്ള തങ്ങളുടെ സ്ഥാനം പോകുമോ എന്ന ആവലാതിയിലായിരുന്നു റഷ്യയിലെ നേതാക്കന്മാര്‍. അതിനെത്തുടര്‍ന്ന് മാവോസേതുങ്ങിന്‍റെ ആഫ്രിക്കയിലെ ചിത്രങ്ങള്‍ കരിയോയില്‍ ഒഴിച്ച് വികൃതമാക്കാന്‍ കെ.ജി.ബി യുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കി നടപ്പിലാക്കി. ഏഷ്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളില്‍ റഷ്യ ഏറ്റവും കൂടുതല്‍ അടുപ്പം സൂക്ഷിച്ചിരുന്നത് വടക്കന്‍ വിയറ്റ്നാമുമായിട്ടായിരുന്നു. 
വിയറ്റ്നാം യുദ്ധസമയത്ത് വടക്കിന് എല്ലാ വിധത്തിലുള്ള ആയുധങ്ങളും കൊടുത്തുവെന്ന് മാത്രമല്ല തെക്കന്‍ വിയറ്റ്നാമിലെ ഗറില്ലായുദ്ധപ്പോരാളികള്‍ക്ക് തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സര്‍വ്വവിധ സൈനിക സൗകര്യങ്ങളും റഷ്യയുടെ നേതൃത്വത്തില്‍ നല്‍കിയിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ വീരോചിതമായ ചെറുത്ത് നില്‍പ് നടത്താന്‍ തെക്ക് വിയറ്റ്കോംഗ് ഗറില്ലകള്‍ക്ക് പിന്തുണ നല്‍കുന്നതിലൂടെ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളുടെ മേല്‍നോട്ടത്തില്‍ പ്രശംസകള്‍ റഷ്യക്ക് നേടാനായി. റഷ്യയുടെ പിന്‍തുണയോടെ ദക്ഷിണ വിയറ്റ്നാമിലെ ദേശസ്നേഹികള്‍ സൈഗോണ്‍ ഭരണകൂടത്തിലെ അധികാരം കൈയ്യാളിയിരുന്ന ജനറലുകളെയും , ബ്യൂറോക്രാറ്റുകളെയും ഭൂവുടമകളെയും ശക്തമായി പ്രതിരോധിച്ചു. ക്യൂബയിലെ ഏകാധിപതിയായ ഫിഡല്‍ കാസ്ട്രോയെ മാറ്റി ജനാധിപത്യം സ്ഥാപിക്കാനായി അമേരിക്ക നടത്തിയ ഇടപെടലുകളേക്കാള്‍ മോശമായ പ്രവര്‍ത്തിയായി വിയറ്റ്നാമിലെ അമേരിക്കന്‍ ഇടപെടലിലെ റഷ്യ മുദ്രകുത്തി. വിയറ്റ്നാമിലെ അമേരിക്കന്‍ ഇടപെടലിനെ ലോകത്തിന്‍റെ മേല്‍ സാമ്രാജ്യത്ത്വത്തിന്‍റെ കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെട്ടു. ഈ വാഖ്യാനത്തിന് മൂന്നാംലോകത്തില്‍ കാര്യമായ ശ്രോതാക്കള്‍ ഉണ്ടായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ കറത്ത കരങ്ങള്‍ ഏതുനിമിഷവും മൂന്നാം ലോകത്തെ ഞെരിച്ചമര്‍ത്തുമെന്ന് റഷ്യ പറഞ്ഞുപരത്തി.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സോവിയറ്റ് റഷ്യ സ്പോൺസർ ചെയ്ത ചേരി ചേരാ പ്രസ്ഥാനം (NAM)

ആഗോള സാമ്രാജ്യ വിരുദ്ധ സമരത്തിന് സോവിയറ്റ് റഷ്യയിൽ മുന്‍കൈ എടുത്തത് കെ‌ജി‌ബി ആയിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തേക്കാൾ മേല്‍ക്കൈ അവര്‍ക്ക് ഈ കാര്യത്തില്‍ ഉണ്ടായിരുന്നു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ ശിലാസ്ഥാപനം മുതൽ അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനത്തിൽ വരെ കെ‌ജി‌ബിയുടെ അദൃശ്യകരങ്ങൾ പ്രവര്‍ത്തിച്ചിരുന്നു. . 1960കളില്‍ പശ്ചിമരാഷ്ട്രങ്ങള്‍ക്ക് യു.എന്‍ ല്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടു . പുതുതായി സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങൾ യു.എന്‍ ല്‍ അംഗത്വം നേടിയതിനെ തുടര്‍ന്നായിരുന്നു ഈ സംഭവ വികാസം. മൂന്നാം ലോകരാഷ്ട്രങ്ങൾ ചേരി ചേരാ പ്രസ്ഥാനത്തില്‍ അണിനിരന്നു. ചേരി ചേരാ പ്രസ്ഥാനമെന്ന് പേരിൽ മാത്രം ഉണ്ടായിരുന്നുള്ളൂ. സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കെതിരെയുള്ള നിലപാട് എന്ന നിലയില്‍ റഷ്യന്‍ ചേരിയിൽ നിലയുറപ്പിച്ച് അമേരിക്കൻ താല്‍പര്യങ്ങൾക്കെതിരെ അവർ യു.എന്‍ ല്‍ വോട്ടുചെയ്തു. തങ്ങളെ അടക്കി ഭരിച്ച പാശ്ചാത്യ ശക്തികളോടുള്ള വിരോധത്തിനധിഷ്ഠിതമായി അവര്‍ സോവിയറ്റ് നിലപാടിനോട് ചേര്‍ന്ന് നിന്ന് നയങ്ങള്‍ രൂപീകരിച്ചു. ഇതിനെ തുടര്‍ന്നു 1969ല്‍ ബെൽഗ്രേഡിൽ ചേര്‍ന്ന ചേരി ചേരാ പ്രസ്...