Skip to main content

കെ.ജി.ബി ഇന്ത്യയിൽ

മൂന്നാം ലോക രാജ്യങ്ങളിൽ കെ.ജി.ബി യെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം നേരിട്ട് സ്വാധീനമുണ്ടായിരുന്നത് ഇന്ത്യയിലായിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നിര്‍ലോഭം പ്രവര്‍ത്തനം നടത്താന്‍ കെ.ജി.ബി ക്ക് കഴിഞ്ഞുവെന്നുള്ളത് വിരോധാഭാസം നിറഞ്ഞ ഒരു സംഭവവികാസമായിരുന്നുവെന്ന് നിസ്സംശയം പറയാനാകും. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം നടമാടുന്ന ചൈനയേക്കാളും, വടക്കന്‍ കൊറിയയെക്കാളും ഒരു പക്ഷെ വിയറ്റ്നാമിനെക്കാളും വളരെ സ്വതന്ത്രവും നിര്‍ലോഭവുമായ ഒരു പ്രവര്‍ത്തനാന്തരീക്ഷം ഇന്ത്യന്‍ ഭരണകൂടം കെ.ജി.ബി ക്ക് നല്‍കുകയുണ്ടായി. മൂന്നാം ലോകരാജ്യങ്ങളിലെ ഗവണ്‍മെന്‍റുകളില്‍ കെ.ജി.ബി നടത്തിയ നുഴഞ്ഞുകയറ്റത്തിന്‍റെ ഉദാത്ത ഉദാഹരണമായി ഇന്ത്യയെ 1973 ല്‍ കെ.ജി.ബിയിലെ ജനറലായ ഓലെഗ് കാലുഗിന്‍ ഉയര്‍ത്തിക്കാട്ടുകയുണ്ടായി. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സുതാര്യതയും അതിനിടയില്‍ മാധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും നടത്തുന്ന കടന്നുകയറ്റവും സാര്‍വ്വത്രികമായ അഴിമതിയും സോവിയറ്റ് യൂണിയന്‍റെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം, ചാരവിരുദ്ധ പ്രവര്‍ത്തനവിഭാഗം, പ്രതിരോധ വിദേശകാര്യ മന്ത്രാലയങ്ങള്‍, പോലീസ് വിവിധരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ എന്നിവയില്‍ കാര്യമായ രീതിയില്‍ റഷ്യന്‍ ചാരപ്രവര്‍ത്തനങ്ങള്‍ നിര്‍ലോഭം നടക്കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ നയതന്ത്രരേഖകള്‍ ചോര്‍ത്തിയെടുക്കുന്നതില്‍ ഒരു പരിധിവരെ കെ.ജി.ബി യുടെ നേതൃത്വത്തില്‍ റഷ്യയ്ക്ക് സാധിച്ചു. ഇന്ത്യയുമായുള്ള പ്രത്യേക ബന്ധത്തെ സോവിയറ്റ് നേതൃത്വം അവരുടെ ദക്ഷിണേഷ്യൻ നയത്തിന്‍റെ അടിസ്ഥാനമായി കണക്കാക്കി. ചൈനയില്‍ നിന്നും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ഭീഷണി മോസ്കോയിലും ഡല്‍ഹിയിലും ആശങ്കകൂട്ടി. ഇതിനെത്തുടര്‍ന്ന് ചൈനക്ക് എതിരെ ഒരു പൊതുവായ നയത്തിലെത്താന്‍ ഇരു രാജ്യങ്ങളും നിര്‍ബന്ധിതരായി. സോവിയറ്റ് യൂണിയനും ഇന്ത്യയും ലോകസമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള അശ്രാന്ത പരിശ്രമത്തിലാണെന്ന് ഗ്രോവിങ്കോയെയും പോനോമരേവിനെയും പോലെയുള്ള പ്രഗത്ഭ റഷ്യന്‍ നേതാക്കള്‍ പ്രഖ്യാപിച്ചു. സാമ്രാജ്യ ശക്തികള്‍ക്കെതിരെ ചെറുത്തു നില്‍പ്പിനുവേണ്ടി ഇന്ത്യ എക്കാലത്തും അന്താരാഷ്ട്രരംഗത്ത് സോവിയറ്റ് സഹായത്തിനെ ആശ്രയിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. 
 സോവിയറ്റ് യൂണിയനുമായി ഊഷ്മള ബന്ധം മുന്നോട്ട് കൊണ്ടുപോവുക, അമേരിക്കയെ എന്നും സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുക ഈ രണ്ടു പദ്ധതികളായിരുന്നു കെ.ജി.ബി യുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ റഷ്യ നടപ്പാക്കിയത്. 1970 കളില്‍ ഇന്ത്യയില്‍ ജോലിചെയ്ത കെ.ജി.ബി ഉദ്യോഗസ്ഥന്‍ ലിയോണിഡ് ഷെര്‍ബാഷിന്‍ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി. “ചില ഇന്ത്യന്‍ മാധ്യമങ്ങളില്‍ സി.ഐ.എ യുടെ ഇടപെടലുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട് അതിന് ബദലായി അതേ നാണയത്തില്‍ തന്നെ ഞങ്ങള്‍ തിരിച്ചടികൊടുത്തിട്ടുണ്ട്. ഞങ്ങളും പലമാധ്യമങ്ങളെയും കാശ് കൊടുത്ത് സ്വാധീനിച്ചിട്ടുണ്ട് റഷ്യയുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെയും ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് സാധിച്ചപോലെ ഫലപ്രദമായും ഉത്സാഹത്തോടെയും തീവ്രമായും ഇന്ത്യന്‍ മാധ്യമങ്ങളെ സ്വാധീനിക്കാന്‍ ഒരു കാലത്തും സി.ഐ.എ ക്ക് കഴിഞ്ഞിട്ടില്ല. അതില്‍ ഞങ്ങള്‍ കൈവരിച്ച വിജയത്തിന്‍റെ നൂറിലൊരംശം പോലും സി.ഐ.എ ക്ക് വിജയിക്കാനായില്ല. അതിന് കാരണവുമുണ്ട്. അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ നയത്തിനടിസ്ഥാനമായിട്ടാണ് എന്നും സി.ഐ.എ പ്രവര്‍ത്തിച്ചിരുന്നത്. പക്ഷെ ഞങ്ങള്‍ കൂടുതല്‍ ശക്തരായിരുന്നു. മാധ്യമങ്ങളെ സ്വാധീനിക്കുന്നതില്‍ ഞങ്ങള്‍ റഷ്യയുടെ താല്‍പര്യം സംരക്ഷിച്ചു അവര്‍ അമേരിക്കയുടെയും.”

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സിഐഎയുടെ പക്കൽ നിന്നും കാശ് വാങ്ങിയ ഇന്ദിര

കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും". കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറ...