Skip to main content

റഷ്യയുടെ വിയറ്റ്നാം മോഹഭംഗം

വിയറ്റ്നാം യുദ്ധത്തോടെ മൂന്നാം ലോകരാജ്യങ്ങളെ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ഒന്നിപ്പിക്കുന്നതില്‍ റഷ്യ വിജയിച്ചു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ മുക്കിന് മുക്കിന് കവലാപ്രസംഗങ്ങള്‍ മൂന്നാം ലോകത്തില്‍ ആരംഭിച്ചത് വിയറ്റ്നാം യുദ്ധത്തിനോട് കൂടിയാണ്. വിയറ്റ്നാം യുദ്ധത്തിന്‍റെ നേട്ടം വിയറ്റ്നാമിനേക്കാള്‍ കൂടുതല്‍ റഷ്യക്കാണ് ഉണ്ടായത് മനസ്സിലാക്കുന്നതില്‍ പ്രസിഡന്‍റുമാരായ കെന്നഡിയും , ലിണ്ടന്‍ ബി ജോണ്‍സണും നന്നേ പരാജയപ്പെട്ടു. എന്നിരുന്നാല്‍ പോലും വിയറ്റ്നാമിലെ റഷ്യന്‍ ഇടപെടലിന്‍റെ വ്യാപ്തി അവര്‍ കണക്കാക്കിയിരുന്നു. വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്കയെ പ്രതിരോധിക്കാനായി റഷ്യ നടത്തിയ ഗൂഢ പദ്ധതിയെപ്പറ്റി യു.എസ് സെനറ്റില്‍ വരെ ചര്‍ച്ചകള്‍ നടന്നു ചില അമേരിക്കന് സെനെറ്റർമാർ റഷ്യയുടെ പിണിയാളുകളായി പ്രവര്‍ത്തിക്കുന്നുവെന്ന് അന്ന് ലിണ്ടന്‍ ആരോപിക്കുകയുണ്ടായി. വിയറ്റ്നാം സമീപനവുമായി ബന്ധപ്പെട്ട് ലിണ്ടനെതിരെ അതിരൂക്ഷ വിമര്‍ശനം നടത്തിയവരെ പേരെടുത്തു വിമര്‍ശിക്കുന്നതില്‍ വരെയെത്തി കാര്യങ്ങള്‍. വില്യം ബ്രൈറ്റ് , വേയന്‍ മോഴ്സ് എന്നീ സെനറ്റര്‍മാര്‍ റഷ്യയുടെ പക്ഷം പിടിക്കുന്നുവെന്നായിരുന്നു ലിണ്ടന്‍ ആരോപിച്ചത്. വിയറ്റ്നാമിനെ സംബന്ധിച്ചിടത്തോളം അവര്‍ സാമ്രാജ്യവിരുദ്ധരെന്ന് ലോകം മുഴുവന്‍ പാട്ടായെങ്കിലും ഹോചിമിനും വടക്കന്‍ വിയറ്റ്നാമും ചൈനയുമായും റഷ്യയുമായും കൃത്യമായ അകലം പാലിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. മുതലാളിത്ത ശക്തികളുടെ കരാളഹസ്തങ്ങളില്‍ നിന്നും വിയറ്റ്നാമിനെ രക്ഷിക്കാനായി റഷ്യ ഏറെ വിയര്‍പ്പൊഴുക്കിയെങ്കിലും റഷ്യയെയും പരിപൂര്‍ണ്ണമായി വിശ്വസിക്കാന്‍ ഹോചിമിന്‍ നേതൃത്വം നല്‍കിയ വിയറ്റ്നാം തയ്യാറായില്ലെന്നു മാത്രമല്ല റഷ്യക്കരെ എപ്പോഴും ഒരു കൈ അകലത്തില്‍ മാറ്റി നിര്‍ത്താന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു.
 ഇതിനെ പറ്റി കെ.ജി.ബി യുടെ മുന്‍ മേധാവി വിയറ്റ്നാം യുദ്ധകാലത്തെ ചില സംഭവങ്ങളെ അടിസ്ഥാനമാക്കി പറയുന്നത് മിട്രോഖിൻ വിവരിക്കുന്നുണ്ട് . യുദ്ധതടവുകാരായി വിയറ്റ്നാം പിടികൂടുന്ന അമേരിക്കന്‍ പട്ടാളക്കാരെ റഷ്യന്‍ സമക്ഷം വിയറ്റ്നാം വിട്ടുനല്‍കിയിരുന്നില്ല. അമേരിക്കന്‍ പട്ടാളക്കാരുടെ കൈവശത്ത് നിന്നും യുദ്ധരഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ റഷ്യയെ വിയറ്റ്നാം സമ്മതിച്ചില്ല. ഇതില്‍ തികച്ചും നിരാശനും അസ്വസ്ഥനുമായിരുന്നു അന്നത്തെ കെ.ജി.ബി മേധാവിയായിരുന്ന വ്ളാഡിമര്‍ സെമിച്ചാസറ്റ്നി. അതുമാത്രവുമല്ല യുദ്ധത്തില്‍ പിടിച്ചെടുത്തിരുന്ന നൂതനമായ അമേരിക്കന്‍ ആയുധങ്ങള്‍ റഷ്യക്ക് നല്‍കാനും വിയറ്റ്നാം തയ്യാറായില്ല. അതിസങ്കീര്‍ണമായ അമേരിക്കന്‍ യുദ്ധോപകരണങ്ങളെ പറ്റി ആഴത്തിലറിയാന്‍ പറ്റുന്ന ഒരു സന്ദര്‍ഭം അങ്ങനെ റഷ്യക്ക് നഷ്ടമായി. ഈ പ്രശ്നം അതീവ പ്രാധാന്യത്തോടെ റഷ്യ നോക്കിയിരുന്നു. റഷ്യയില്‍ ഉപരിപഠനം നടത്തുന്ന തന്‍റെ മകളെ കാണാനെത്തിയ വിയറ്റ്നാം ആഭ്യന്തരമന്ത്രിയോട് കെജിബി മേധാവി നീരസം പ്രകടിപ്പിച്ചുവെങ്കിലും അതൊന്നും പ്രാധാന്യം നല്‍കാന്‍ വിയറ്റ്നാം ഒരു രീതിയിലും ഒരുക്കമല്ലായിരുന്നു. നീരസം പ്രകടിപ്പിച്ച കെ.ജി.ബി മേധാവിക്ക് യുദ്ധത്തില്‍ വിയറ്റ്നാം തകര്‍ത്ത ഒരു അമേരിക്കന്‍ വിമാനത്തിന്‍റെ അവശിഷ്ടത്തില്‍ നിന്നും നിര്‍മ്മിച്ച തലമുടി ചീകുന്ന ഒരു ചീപ്പ് വിയറ്റ്നാം ആഭ്യന്തരമന്ത്രി ഒരു യുദ്ധസ്മരണികയായി നല്‍കി. വിയറ്റ്നാമിന്‍റെ നയങ്ങളില്‍ റഷ്യയുടെ സ്വാധീനം കാര്യമായി ഏല്‍ക്കുന്നില്ലെന്ന് കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ക്ക് ബോധ്യമായി. സോവിയറ്റ് റഷ്യയുടെ സഹായത്തോടുകൂടിയാണ് വടക്കന്‍ വിയറ്റ്നാം യുദ്ധം ചെയ്തതെങ്കിലും തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലും കൈകടത്താന്‍ റഷ്യയെ ഒരു രീതിയിലും ഹോചിമിന്‍ അനുവദിച്ചില്ല. കാര്യമായ രീതിയില്‍ അവിടം കേന്ദ്രീകരിച്ചു രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കെ.ജി.ബി ശ്രമിച്ചു. തങ്ങളുടെ ശത്രുപക്ഷത്തുള്ള ചൈനയുടെയും വടക്കന്‍ കൊറിയയുടെയും അതിര്‍ത്തി മേഖല കേന്ദ്രീകരിച്ചു വിയറ്റ്നാമില്‍ നിന്നായിരുന്നു കെ.ജി.ബി യുടെ പ്രവര്‍ത്തനങ്ങള്‍. ബീജിങ്ങിനെക്കാളും പ്യോങ്ങ്യാങ്ങിനെക്കാളും കുറച്ച് കൂടി ആശ്വാസകരമായ പ്രവര്‍ത്തന അന്തരീക്ഷമായിരുന്നു കെ.ജി.ബി യെ സംബന്ധിച്ചിടത്തോളം വിയറ്റ്നാം തലസ്ഥാനമായ ഹാനോയില്‍ ഉണ്ടായിരുന്നത്.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സോവിയറ്റ് റഷ്യ സ്പോൺസർ ചെയ്ത ചേരി ചേരാ പ്രസ്ഥാനം (NAM)

ആഗോള സാമ്രാജ്യ വിരുദ്ധ സമരത്തിന് സോവിയറ്റ് റഷ്യയിൽ മുന്‍കൈ എടുത്തത് കെ‌ജി‌ബി ആയിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തേക്കാൾ മേല്‍ക്കൈ അവര്‍ക്ക് ഈ കാര്യത്തില്‍ ഉണ്ടായിരുന്നു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ ശിലാസ്ഥാപനം മുതൽ അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനത്തിൽ വരെ കെ‌ജി‌ബിയുടെ അദൃശ്യകരങ്ങൾ പ്രവര്‍ത്തിച്ചിരുന്നു. . 1960കളില്‍ പശ്ചിമരാഷ്ട്രങ്ങള്‍ക്ക് യു.എന്‍ ല്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടു . പുതുതായി സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങൾ യു.എന്‍ ല്‍ അംഗത്വം നേടിയതിനെ തുടര്‍ന്നായിരുന്നു ഈ സംഭവ വികാസം. മൂന്നാം ലോകരാഷ്ട്രങ്ങൾ ചേരി ചേരാ പ്രസ്ഥാനത്തില്‍ അണിനിരന്നു. ചേരി ചേരാ പ്രസ്ഥാനമെന്ന് പേരിൽ മാത്രം ഉണ്ടായിരുന്നുള്ളൂ. സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കെതിരെയുള്ള നിലപാട് എന്ന നിലയില്‍ റഷ്യന്‍ ചേരിയിൽ നിലയുറപ്പിച്ച് അമേരിക്കൻ താല്‍പര്യങ്ങൾക്കെതിരെ അവർ യു.എന്‍ ല്‍ വോട്ടുചെയ്തു. തങ്ങളെ അടക്കി ഭരിച്ച പാശ്ചാത്യ ശക്തികളോടുള്ള വിരോധത്തിനധിഷ്ഠിതമായി അവര്‍ സോവിയറ്റ് നിലപാടിനോട് ചേര്‍ന്ന് നിന്ന് നയങ്ങള്‍ രൂപീകരിച്ചു. ഇതിനെ തുടര്‍ന്നു 1969ല്‍ ബെൽഗ്രേഡിൽ ചേര്‍ന്ന ചേരി ചേരാ പ്രസ്...