Skip to main content

കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ

ആധുനിക സാമ്രാജ്യ ശക്തികളുടെ നിലനില്‍പ്പിനെയും, അവരുടെ കടന്നുകയറ്റത്തെയും വിശ്വസനീയമായ രീതിയിൽ വ്യാഖ്യാനിച്ച് അവതരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ മത്സരിക്കുകയായിരുന്നു. മാനവരാശിയുടെ മേല്‍ സാമ്രാജ്യ ശക്തികൾ നടത്തിയ ആധിപത്യത്തെ തുടര്‍ന്ന് ഭൂതകാലത്തും, വര്‍ത്തമാനകാലത്തും സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ സംഭവിച്ച ഇല്ലാത്ത ദുരന്തത്തെക്കുറിച്ചും, അപചയത്തെക്കുറിച്ചും അവര്‍ വാചാലരായി. ശീതയുദ്ധക്കാലത്ത് സാമ്രാജ്യത്വത്തെകുറിച്ചും അതിന്‍റെ അപകടത്തെ കുറിച്ചും ഗൌരവകരമായ പഠനങ്ങൾ പാശ്ചാത്യ മാര്‍ക്സിസ്റ്റുകളെ അടിസ്ഥാനപ്പെടുത്തി സോവിയറ്റ് എഴുത്തുകാര്‍ വലിയ പ്രാധാന്യത്തോടെ നടത്തിയില്ലെങ്കിലും വിയറ്റ്നാം യുദ്ധത്തിന്‍റെ അവസാനത്തോടുകൂടി ഉരുത്തിരിഞ്ഞുവന്ന സാമ്രാജ്യത്വ വിരുദ്ധ മാനസികാവസ്ഥയും മറ്റും മുതലാക്കി മൂന്നാം ലോകത്ത് കെ.ജി.ബി ക്ക് സജീവമായ ഇടപെടലുകൾ നടത്താൻ വേണ്ടിയുള്ള ഫലഭൂയിഷ്ടമായ അടിത്തറ ഒരുക്കാൻ ഇടതു ബുദ്ധിജീവികള്‍ പിന്നീട് മത്സരിക്കുകയായിരുന്നു.
 
ഇതിനെത്തുടര്‍ന്നു ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് എഴുത്തുകാരനായ ബിൽ വാറൻ ഇങ്ങനെ പറഞ്ഞു. “പണപ്പെരുപ്പമൊഴികെയുള്ള മറ്റേതൊരു സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ് നത്തേക്കാളും കൂടുതല്‍ ശ്രദ്ധയും, വിഭവങ്ങളും ബൂര്‍ഷ്വ പ്രസാധകര്‍ സാമ്രാജ്യത്വ വിരുദ്ധ വിഷയങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. സാമ്രാജ്യത്വത്തെ വിനാശകരമായ ഒരു പ്രവണതയാക്കി ചിത്രീകരികരിക്കുന്നതില്‍ മാര്‍ക്സിസ്റ്റ് ചിന്തകന്‍മാര്‍ക്കും, പ്രസിദ്ധീകരണങ്ങൾക്കും ഒരുപോലെ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇതിനേക്കാള്‍ എന്തു വലിയ വിജയമാണ് മാനവരാശിയുടെ പുറത്ത് മാക്സിസ്റ്റ് ചിന്താഗതിക്ക് നേടിയെടുക്കാനുള്ളത്? മറ്റൊരു മേഖലയിലും മാനവരാശിയുടെ ചിന്തയെ ഇത്രമേൽ സ്വാധീനിക്കാന്‍, ആധിപത്യം പുലര്‍ത്താൻ മാര്‍ക്സിസ്റ്റ് ചിന്തകള്‍ക്ക് കഴിഞ്ഞിട്ടില്ല. വിയറ്റ്നാം യുദ്ധത്തിന്‍റെ അന്തിമഘട്ടത്തിൽ റഷ്യയും അമേരിക്കയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുകയാണുണ്ടായത്. പക്ഷേ എല്ലാവരും നേരെ വിപരീതമായി ചിന്തിച്ച ഒരു സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന നിക്സണെ സംബന്ധിച്ചിടത്തോളം എത്രയും പെട്ടെന്ന് തന്നെ യുദ്ധം മൂലം അമേരിക്കക്ക് സംഭവിച്ച പ്രതിച്ഛായ മങ്ങൽ ഏതുവിധേനയും മെച്ചപ്പെടുത്തി എടുക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ പദ്ധതിയുടെ ഭാഗമായി നിക്സണ്‍ 1972 മെയ് മാസം മോസ്കോ സന്ദര്‍ശനം നടത്തി. ആദ്യമായി മോസ്കോ സന്ദര്‍ശിക്കുന്ന അമേരിക്കൻ പ്രസിഡണ്ട് എന്ന അപൂര്‍വ നേട്ടം അങ്ങനെ നിക്സണ്‍ സ്വന്തമാക്കി. സാള്‍ട്ട് കരാര്‍ പ്രകാരം മിസൈൽ ഉപയോഗം നിരോധിക്കുന്നതിനുള്ള സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. അതിനെ തുടര്‍ന്നു റഷ്യൻ പ്രസിഡണ്ടായിരുന്ന ബ്രഷ്നേവ് അമേരിക്ക സന്ദര്‍ശിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശീതയുദ്ധത്തിന് ഏറെക്കുറെ ശമനം വരുത്താൻ അമേരിക്കക്ക് കഴിഞ്ഞു. ഇങ്ങനെയൊക്കെ ഉള്ള രീതിയിൽ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിയെങ്കിലും മൂന്നാം ലോകരാജ്യങ്ങളിലേക്കുള്ള റഷ്യയുടെ ഗൂഢ ഉദ്ദേശ്യപരമായ കണ്ണിന് ഒരു മാറ്റവും സംഭവിച്ചില്ല. അമേരിക്കയുമായി രമ്യതയിലെത്തിയെങ്കിലും ഏത് വിധേനയും ലോകത്തെ തങ്ങളുടെ വരുതിയില്‍ വരുത്തുക എന്ന് തന്നെയായിരുന്നു സോവിയറ്റ് റഷ്യയുടെ ലക്ഷ്യം. വാട്ടര്‍ഗേറ്റ് അഴിമതിയിൽ നിക്സണ്‍ ആടിയുലഞ്ഞു നില്‍ക്കുന്ന സമയത്ത് റഷ്യൻ പ്രസിഡണ്ടായിരുന്ന ബ്രഷ്നേവ് വ്യക്തിപരമായി നിക്സണ് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് എഴുതിയ കത്തിൽ തന്‍റെ പോളിറ്റ് ബ്യൂറോയിലെ ചില നേതാക്കന്മാരെ പേരെടുത്ത് വിമര്‍ശിക്കാനും മടിച്ചില്ല.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സോവിയറ്റ് റഷ്യ സ്പോൺസർ ചെയ്ത ചേരി ചേരാ പ്രസ്ഥാനം (NAM)

ആഗോള സാമ്രാജ്യ വിരുദ്ധ സമരത്തിന് സോവിയറ്റ് റഷ്യയിൽ മുന്‍കൈ എടുത്തത് കെ‌ജി‌ബി ആയിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തേക്കാൾ മേല്‍ക്കൈ അവര്‍ക്ക് ഈ കാര്യത്തില്‍ ഉണ്ടായിരുന്നു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ ശിലാസ്ഥാപനം മുതൽ അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനത്തിൽ വരെ കെ‌ജി‌ബിയുടെ അദൃശ്യകരങ്ങൾ പ്രവര്‍ത്തിച്ചിരുന്നു. . 1960കളില്‍ പശ്ചിമരാഷ്ട്രങ്ങള്‍ക്ക് യു.എന്‍ ല്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടു . പുതുതായി സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങൾ യു.എന്‍ ല്‍ അംഗത്വം നേടിയതിനെ തുടര്‍ന്നായിരുന്നു ഈ സംഭവ വികാസം. മൂന്നാം ലോകരാഷ്ട്രങ്ങൾ ചേരി ചേരാ പ്രസ്ഥാനത്തില്‍ അണിനിരന്നു. ചേരി ചേരാ പ്രസ്ഥാനമെന്ന് പേരിൽ മാത്രം ഉണ്ടായിരുന്നുള്ളൂ. സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കെതിരെയുള്ള നിലപാട് എന്ന നിലയില്‍ റഷ്യന്‍ ചേരിയിൽ നിലയുറപ്പിച്ച് അമേരിക്കൻ താല്‍പര്യങ്ങൾക്കെതിരെ അവർ യു.എന്‍ ല്‍ വോട്ടുചെയ്തു. തങ്ങളെ അടക്കി ഭരിച്ച പാശ്ചാത്യ ശക്തികളോടുള്ള വിരോധത്തിനധിഷ്ഠിതമായി അവര്‍ സോവിയറ്റ് നിലപാടിനോട് ചേര്‍ന്ന് നിന്ന് നയങ്ങള്‍ രൂപീകരിച്ചു. ഇതിനെ തുടര്‍ന്നു 1969ല്‍ ബെൽഗ്രേഡിൽ ചേര്‍ന്ന ചേരി ചേരാ പ്രസ്...