Skip to main content

കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ

ആധുനിക സാമ്രാജ്യ ശക്തികളുടെ നിലനില്‍പ്പിനെയും, അവരുടെ കടന്നുകയറ്റത്തെയും വിശ്വസനീയമായ രീതിയിൽ വ്യാഖ്യാനിച്ച് അവതരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ മത്സരിക്കുകയായിരുന്നു. മാനവരാശിയുടെ മേല്‍ സാമ്രാജ്യ ശക്തികൾ നടത്തിയ ആധിപത്യത്തെ തുടര്‍ന്ന് ഭൂതകാലത്തും, വര്‍ത്തമാനകാലത്തും സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ സംഭവിച്ച ഇല്ലാത്ത ദുരന്തത്തെക്കുറിച്ചും, അപചയത്തെക്കുറിച്ചും അവര്‍ വാചാലരായി. ശീതയുദ്ധക്കാലത്ത് സാമ്രാജ്യത്വത്തെകുറിച്ചും അതിന്‍റെ അപകടത്തെ കുറിച്ചും ഗൌരവകരമായ പഠനങ്ങൾ പാശ്ചാത്യ മാര്‍ക്സിസ്റ്റുകളെ അടിസ്ഥാനപ്പെടുത്തി സോവിയറ്റ് എഴുത്തുകാര്‍ വലിയ പ്രാധാന്യത്തോടെ നടത്തിയില്ലെങ്കിലും വിയറ്റ്നാം യുദ്ധത്തിന്‍റെ അവസാനത്തോടുകൂടി ഉരുത്തിരിഞ്ഞുവന്ന സാമ്രാജ്യത്വ വിരുദ്ധ മാനസികാവസ്ഥയും മറ്റും മുതലാക്കി മൂന്നാം ലോകത്ത് കെ.ജി.ബി ക്ക് സജീവമായ ഇടപെടലുകൾ നടത്താൻ വേണ്ടിയുള്ള ഫലഭൂയിഷ്ടമായ അടിത്തറ ഒരുക്കാൻ ഇടതു ബുദ്ധിജീവികള്‍ പിന്നീട് മത്സരിക്കുകയായിരുന്നു.
 
ഇതിനെത്തുടര്‍ന്നു ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് എഴുത്തുകാരനായ ബിൽ വാറൻ ഇങ്ങനെ പറഞ്ഞു. “പണപ്പെരുപ്പമൊഴികെയുള്ള മറ്റേതൊരു സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ് നത്തേക്കാളും കൂടുതല്‍ ശ്രദ്ധയും, വിഭവങ്ങളും ബൂര്‍ഷ്വ പ്രസാധകര്‍ സാമ്രാജ്യത്വ വിരുദ്ധ വിഷയങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. സാമ്രാജ്യത്വത്തെ വിനാശകരമായ ഒരു പ്രവണതയാക്കി ചിത്രീകരികരിക്കുന്നതില്‍ മാര്‍ക്സിസ്റ്റ് ചിന്തകന്‍മാര്‍ക്കും, പ്രസിദ്ധീകരണങ്ങൾക്കും ഒരുപോലെ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇതിനേക്കാള്‍ എന്തു വലിയ വിജയമാണ് മാനവരാശിയുടെ പുറത്ത് മാക്സിസ്റ്റ് ചിന്താഗതിക്ക് നേടിയെടുക്കാനുള്ളത്? മറ്റൊരു മേഖലയിലും മാനവരാശിയുടെ ചിന്തയെ ഇത്രമേൽ സ്വാധീനിക്കാന്‍, ആധിപത്യം പുലര്‍ത്താൻ മാര്‍ക്സിസ്റ്റ് ചിന്തകള്‍ക്ക് കഴിഞ്ഞിട്ടില്ല. വിയറ്റ്നാം യുദ്ധത്തിന്‍റെ അന്തിമഘട്ടത്തിൽ റഷ്യയും അമേരിക്കയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുകയാണുണ്ടായത്. പക്ഷേ എല്ലാവരും നേരെ വിപരീതമായി ചിന്തിച്ച ഒരു സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന നിക്സണെ സംബന്ധിച്ചിടത്തോളം എത്രയും പെട്ടെന്ന് തന്നെ യുദ്ധം മൂലം അമേരിക്കക്ക് സംഭവിച്ച പ്രതിച്ഛായ മങ്ങൽ ഏതുവിധേനയും മെച്ചപ്പെടുത്തി എടുക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ പദ്ധതിയുടെ ഭാഗമായി നിക്സണ്‍ 1972 മെയ് മാസം മോസ്കോ സന്ദര്‍ശനം നടത്തി. ആദ്യമായി മോസ്കോ സന്ദര്‍ശിക്കുന്ന അമേരിക്കൻ പ്രസിഡണ്ട് എന്ന അപൂര്‍വ നേട്ടം അങ്ങനെ നിക്സണ്‍ സ്വന്തമാക്കി. സാള്‍ട്ട് കരാര്‍ പ്രകാരം മിസൈൽ ഉപയോഗം നിരോധിക്കുന്നതിനുള്ള സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. അതിനെ തുടര്‍ന്നു റഷ്യൻ പ്രസിഡണ്ടായിരുന്ന ബ്രഷ്നേവ് അമേരിക്ക സന്ദര്‍ശിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശീതയുദ്ധത്തിന് ഏറെക്കുറെ ശമനം വരുത്താൻ അമേരിക്കക്ക് കഴിഞ്ഞു. ഇങ്ങനെയൊക്കെ ഉള്ള രീതിയിൽ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിയെങ്കിലും മൂന്നാം ലോകരാജ്യങ്ങളിലേക്കുള്ള റഷ്യയുടെ ഗൂഢ ഉദ്ദേശ്യപരമായ കണ്ണിന് ഒരു മാറ്റവും സംഭവിച്ചില്ല. അമേരിക്കയുമായി രമ്യതയിലെത്തിയെങ്കിലും ഏത് വിധേനയും ലോകത്തെ തങ്ങളുടെ വരുതിയില്‍ വരുത്തുക എന്ന് തന്നെയായിരുന്നു സോവിയറ്റ് റഷ്യയുടെ ലക്ഷ്യം. വാട്ടര്‍ഗേറ്റ് അഴിമതിയിൽ നിക്സണ്‍ ആടിയുലഞ്ഞു നില്‍ക്കുന്ന സമയത്ത് റഷ്യൻ പ്രസിഡണ്ടായിരുന്ന ബ്രഷ്നേവ് വ്യക്തിപരമായി നിക്സണ് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് എഴുതിയ കത്തിൽ തന്‍റെ പോളിറ്റ് ബ്യൂറോയിലെ ചില നേതാക്കന്മാരെ പേരെടുത്ത് വിമര്‍ശിക്കാനും മടിച്ചില്ല.

Comments

Popular posts from this blog

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന...

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര...