Skip to main content

കെ.ജി.ബിയും ഏഷ്യയും

ശീതയുദ്ധകാലത്ത് കമ്മ്യൂണസത്തിന്‍റെ ഏറ്റവും വലിയ മുന്നേറ്റം ഏഷ്യയിലായിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയേയും, അയല്‍ രാജ്യമായ ഉത്തരകൊറിയയേയും , വിയറ്റിനാമിനേയും , ലാവോസ്, കംബോഡിയ, അഫ്ഗാനിസ്ഥാനെയും കമ്മ്യൂണിസം കീഴടക്കി. പക്ഷേ വിരോധാഭാസമെന്തെന്നാല്‍ 1960 മുതല്‍ കെ.ജി.ബി യെ സംബന്ധിച്ചിടത്തോളം രഹസ്യാന്വേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ദുഷ്കരമായിരുന്നത് മേല്‍പ്പറഞ്ഞ രാജ്യങ്ങളായിരുന്നു. മാവോസേതുങ്ങും, കിം ഇന്‍സുങ്ങിനെപ്പോലെയുള്ള ക്രൂരډാരായ ഏകാധിപതികളുടെ കീഴില്‍ തങ്ങളുടെ രാജ്യങ്ങളിലെ ആഭ്യന്തര സുരക്ഷയും പ്രതിരോധവും അവര്‍ കൈപ്പിടിയിലൊതുക്കി. സ്റ്റാലിന്‍റെ സോവിയറ്റ് യൂണിയനില്‍ എത്ര ദുഷ്കരമായിരുന്നോ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അത്രത്തോളമോ അതോ അതില്‍ കൂടുതല്‍ ദുഷ്കരമായിരുന്നു ഏഷ്യയിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ചാരപ്രവര്‍ത്തികള്‍ നടത്തുക എന്നത്.ഏഷ്യന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ ചാരവൃത്തി നടത്താന്‍ കെ.ജി.ബിക്ക് കഴിഞ്ഞില്ല എന്ന് വേണമെങ്കില്‍ പറയാം. 
ലോക കമ്മ്യൂണസത്തിന്‍റെ തലതൊട്ടപ്പന്‍മാരായ തങ്ങളെ ഒരു ദിവസം മാവോയും കിമ്മും തിരസ്കരിക്കാന്‍ ധൈര്യപ്പെടുമെന്ന് സ്വപ്നത്തില്‍പ്പോലും സ്റ്റാലിന്‍ കരുതിയിട്ടുണ്ടാവില്ല. സ്റ്റാലിന്‍റെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് റഷ്യയിലെ ബോള്‍ഷോയില്‍ നടത്തിയ ആഘോഷ പരിപാടിയില്‍ ചൈനീസ് പീപ്പിള്‍സ് റിപ്പബ്ലിക്കിന്‍റെ (പി.ആര്‍.സി) പ്രഖ്യാപനത്തിനുശേഷം 1949 അവസാനത്തോടെ മാവോ നടത്തിയ പ്രസംഗത്തിന് സ്റ്റാലിന്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ആദരിക്കുകയുണ്ടായി. തെക്കൻ കൊറിയന്‍ ആക്രമനത്തിനായി സ്റ്റാലിന്‍ അനുമതി നല്‍കുന്നതും കാത്ത് സ്വതവേ അക്ഷമനായ ഉത്തരകൊറിയന്‍ ഏകാധിപതി കിം സുങ് കാത്തിരിക്കുകയുണ്ടായി. അമേരിക്കന്‍ നയത്തിനെ തെറ്റിദ്ധരിച്ചതിനാലാണ് ഒടുവില്‍ കൊറിയന്‍ അധിനിവേശം നടത്താന്‍ 1950 ല്‍ സ്റ്റാലിന്‍ കിം സുങിന് പച്ചകൊടി കാട്ടിയത്. ചൈനയില്‍ കമ്മ്യൂണിസ്റ്റ് അധിനിവേശം തടയുന്നതില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കൊറിയയിലും അതേ നയം അമേരിക്ക സ്വീകരിക്കുമെന്നുള്ള തെറ്റിദ്ധാരണ സ്റ്റാലിനുണ്ടാകുന്നത്. ഇതിനെ തുടര്‍ന്നാണ് കൊറിയന്‍ അധിനിവേശത്തിന് റഷ്യ പിന്‍തുണ നല്‍കുന്നത്. 1960കളുടെ തുടക്കത്തോടുകൂടി ചൈന-സോവ്യറ്റ് റഷ്യ പിളര്‍പ്പു തുടങ്ങി. റഷ്യയ്ക്കെതിരെ ആദ്യമായി പരസ്യപ്രസ്താവന നടത്തിയത് മാവോയുടെ മുതിര്‍ന്ന സുരക്ഷാ മേധാവി കാങ് ഷെങ്ങാണ്. റഷ്യയുടെ കൈവശം നിന്ന് പഠിച്ച ക്രൂരമായ ഉന്‍മൂലന സിദ്ധാന്തവും അതില്‍നിന്നും ഉരുത്തിരിഞ്ഞു വന്ന ‘ഗ്രേറ്റ് ലീപ് ഫോര്‍വേഡ്’ പദ്ധതിക്കിടെ തങ്ങളുടെ ജനത്തിനുനേരെ ഒരു പശ്ചാത്താപവുമില്ലാതെ മാവോ പ്രയോഗിക്കുകയുണ്ടായി. റഷ്യയെ സംബന്ധിച്ചിടത്തോളം മാവോയോടുള്ള വ്യക്തിപരമായ വിദ്വേഷണമാണ് ചൈനയോടുള്ള വിരോധത്തിന് അടിസ്ഥാനമായത്. മാവോയിക്ക് ചിത്തഭ്രമമാണെന്നും ഭ്രാന്താലയത്തില്‍ അടയ്ക്കണമെന്നും തന്നെ സന്ദര്‍ശിച്ച റോമേനിയന്‍ പ്രതിനിധി സംഘാംഗങ്ങളോട് 1964-ല്‍ ക്രൂഷ്ചേവ് ആവര്‍ത്തിച്ചു പറയുകയുണ്ടായി. അതിനും ഏറെ നാളിനു ശേഷം കെ.ജി.ബി നേതൃത്വം വിവിധരാഷ്ട്രങ്ങളിലെ തങ്ങളുടെ റസിഡന്‍സികളിലേക്ക് ചൈനയുടെ ദേശീയസ്വഭാവത്തെ പഠനത്തിലൂടെ വിലയിരുത്തി ചില രേഖകള്‍ ഉണ്ടാക്കി നല്‍കുകയുണ്ടായി. ചൈനക്കാര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരും വിദ്വേഷത്തിന് പേരുകേട്ടവരുമാണെന്ന് ആ രേഖകള്‍ അവകാശപ്പെട്ടു.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സോവിയറ്റ് റഷ്യ സ്പോൺസർ ചെയ്ത ചേരി ചേരാ പ്രസ്ഥാനം (NAM)

ആഗോള സാമ്രാജ്യ വിരുദ്ധ സമരത്തിന് സോവിയറ്റ് റഷ്യയിൽ മുന്‍കൈ എടുത്തത് കെ‌ജി‌ബി ആയിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തേക്കാൾ മേല്‍ക്കൈ അവര്‍ക്ക് ഈ കാര്യത്തില്‍ ഉണ്ടായിരുന്നു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ ശിലാസ്ഥാപനം മുതൽ അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനത്തിൽ വരെ കെ‌ജി‌ബിയുടെ അദൃശ്യകരങ്ങൾ പ്രവര്‍ത്തിച്ചിരുന്നു. . 1960കളില്‍ പശ്ചിമരാഷ്ട്രങ്ങള്‍ക്ക് യു.എന്‍ ല്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടു . പുതുതായി സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങൾ യു.എന്‍ ല്‍ അംഗത്വം നേടിയതിനെ തുടര്‍ന്നായിരുന്നു ഈ സംഭവ വികാസം. മൂന്നാം ലോകരാഷ്ട്രങ്ങൾ ചേരി ചേരാ പ്രസ്ഥാനത്തില്‍ അണിനിരന്നു. ചേരി ചേരാ പ്രസ്ഥാനമെന്ന് പേരിൽ മാത്രം ഉണ്ടായിരുന്നുള്ളൂ. സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കെതിരെയുള്ള നിലപാട് എന്ന നിലയില്‍ റഷ്യന്‍ ചേരിയിൽ നിലയുറപ്പിച്ച് അമേരിക്കൻ താല്‍പര്യങ്ങൾക്കെതിരെ അവർ യു.എന്‍ ല്‍ വോട്ടുചെയ്തു. തങ്ങളെ അടക്കി ഭരിച്ച പാശ്ചാത്യ ശക്തികളോടുള്ള വിരോധത്തിനധിഷ്ഠിതമായി അവര്‍ സോവിയറ്റ് നിലപാടിനോട് ചേര്‍ന്ന് നിന്ന് നയങ്ങള്‍ രൂപീകരിച്ചു. ഇതിനെ തുടര്‍ന്നു 1969ല്‍ ബെൽഗ്രേഡിൽ ചേര്‍ന്ന ചേരി ചേരാ പ്രസ്...