Skip to main content

കെ.ജി.ബിയും ഏഷ്യയും

ശീതയുദ്ധകാലത്ത് കമ്മ്യൂണസത്തിന്‍റെ ഏറ്റവും വലിയ മുന്നേറ്റം ഏഷ്യയിലായിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയേയും, അയല്‍ രാജ്യമായ ഉത്തരകൊറിയയേയും , വിയറ്റിനാമിനേയും , ലാവോസ്, കംബോഡിയ, അഫ്ഗാനിസ്ഥാനെയും കമ്മ്യൂണിസം കീഴടക്കി. പക്ഷേ വിരോധാഭാസമെന്തെന്നാല്‍ 1960 മുതല്‍ കെ.ജി.ബി യെ സംബന്ധിച്ചിടത്തോളം രഹസ്യാന്വേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ദുഷ്കരമായിരുന്നത് മേല്‍പ്പറഞ്ഞ രാജ്യങ്ങളായിരുന്നു. മാവോസേതുങ്ങും, കിം ഇന്‍സുങ്ങിനെപ്പോലെയുള്ള ക്രൂരډാരായ ഏകാധിപതികളുടെ കീഴില്‍ തങ്ങളുടെ രാജ്യങ്ങളിലെ ആഭ്യന്തര സുരക്ഷയും പ്രതിരോധവും അവര്‍ കൈപ്പിടിയിലൊതുക്കി. സ്റ്റാലിന്‍റെ സോവിയറ്റ് യൂണിയനില്‍ എത്ര ദുഷ്കരമായിരുന്നോ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അത്രത്തോളമോ അതോ അതില്‍ കൂടുതല്‍ ദുഷ്കരമായിരുന്നു ഏഷ്യയിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ചാരപ്രവര്‍ത്തികള്‍ നടത്തുക എന്നത്.ഏഷ്യന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ ചാരവൃത്തി നടത്താന്‍ കെ.ജി.ബിക്ക് കഴിഞ്ഞില്ല എന്ന് വേണമെങ്കില്‍ പറയാം. 
ലോക കമ്മ്യൂണസത്തിന്‍റെ തലതൊട്ടപ്പന്‍മാരായ തങ്ങളെ ഒരു ദിവസം മാവോയും കിമ്മും തിരസ്കരിക്കാന്‍ ധൈര്യപ്പെടുമെന്ന് സ്വപ്നത്തില്‍പ്പോലും സ്റ്റാലിന്‍ കരുതിയിട്ടുണ്ടാവില്ല. സ്റ്റാലിന്‍റെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് റഷ്യയിലെ ബോള്‍ഷോയില്‍ നടത്തിയ ആഘോഷ പരിപാടിയില്‍ ചൈനീസ് പീപ്പിള്‍സ് റിപ്പബ്ലിക്കിന്‍റെ (പി.ആര്‍.സി) പ്രഖ്യാപനത്തിനുശേഷം 1949 അവസാനത്തോടെ മാവോ നടത്തിയ പ്രസംഗത്തിന് സ്റ്റാലിന്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ആദരിക്കുകയുണ്ടായി. തെക്കൻ കൊറിയന്‍ ആക്രമനത്തിനായി സ്റ്റാലിന്‍ അനുമതി നല്‍കുന്നതും കാത്ത് സ്വതവേ അക്ഷമനായ ഉത്തരകൊറിയന്‍ ഏകാധിപതി കിം സുങ് കാത്തിരിക്കുകയുണ്ടായി. അമേരിക്കന്‍ നയത്തിനെ തെറ്റിദ്ധരിച്ചതിനാലാണ് ഒടുവില്‍ കൊറിയന്‍ അധിനിവേശം നടത്താന്‍ 1950 ല്‍ സ്റ്റാലിന്‍ കിം സുങിന് പച്ചകൊടി കാട്ടിയത്. ചൈനയില്‍ കമ്മ്യൂണിസ്റ്റ് അധിനിവേശം തടയുന്നതില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കൊറിയയിലും അതേ നയം അമേരിക്ക സ്വീകരിക്കുമെന്നുള്ള തെറ്റിദ്ധാരണ സ്റ്റാലിനുണ്ടാകുന്നത്. ഇതിനെ തുടര്‍ന്നാണ് കൊറിയന്‍ അധിനിവേശത്തിന് റഷ്യ പിന്‍തുണ നല്‍കുന്നത്. 1960കളുടെ തുടക്കത്തോടുകൂടി ചൈന-സോവ്യറ്റ് റഷ്യ പിളര്‍പ്പു തുടങ്ങി. റഷ്യയ്ക്കെതിരെ ആദ്യമായി പരസ്യപ്രസ്താവന നടത്തിയത് മാവോയുടെ മുതിര്‍ന്ന സുരക്ഷാ മേധാവി കാങ് ഷെങ്ങാണ്. റഷ്യയുടെ കൈവശം നിന്ന് പഠിച്ച ക്രൂരമായ ഉന്‍മൂലന സിദ്ധാന്തവും അതില്‍നിന്നും ഉരുത്തിരിഞ്ഞു വന്ന ‘ഗ്രേറ്റ് ലീപ് ഫോര്‍വേഡ്’ പദ്ധതിക്കിടെ തങ്ങളുടെ ജനത്തിനുനേരെ ഒരു പശ്ചാത്താപവുമില്ലാതെ മാവോ പ്രയോഗിക്കുകയുണ്ടായി. റഷ്യയെ സംബന്ധിച്ചിടത്തോളം മാവോയോടുള്ള വ്യക്തിപരമായ വിദ്വേഷണമാണ് ചൈനയോടുള്ള വിരോധത്തിന് അടിസ്ഥാനമായത്. മാവോയിക്ക് ചിത്തഭ്രമമാണെന്നും ഭ്രാന്താലയത്തില്‍ അടയ്ക്കണമെന്നും തന്നെ സന്ദര്‍ശിച്ച റോമേനിയന്‍ പ്രതിനിധി സംഘാംഗങ്ങളോട് 1964-ല്‍ ക്രൂഷ്ചേവ് ആവര്‍ത്തിച്ചു പറയുകയുണ്ടായി. അതിനും ഏറെ നാളിനു ശേഷം കെ.ജി.ബി നേതൃത്വം വിവിധരാഷ്ട്രങ്ങളിലെ തങ്ങളുടെ റസിഡന്‍സികളിലേക്ക് ചൈനയുടെ ദേശീയസ്വഭാവത്തെ പഠനത്തിലൂടെ വിലയിരുത്തി ചില രേഖകള്‍ ഉണ്ടാക്കി നല്‍കുകയുണ്ടായി. ചൈനക്കാര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരും വിദ്വേഷത്തിന് പേരുകേട്ടവരുമാണെന്ന് ആ രേഖകള്‍ അവകാശപ്പെട്ടു.

Comments

Popular posts from this blog

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന...

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര...