Skip to main content

ശീത യുദ്ധത്തിലെ അമേരിക്കൻ വിജയം

1977 ജൂണിൽ സോവിയറ്റ് യൂണിയന്‍ 115 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം സാമ്രാജ്യത്വ രാജ്യങ്ങളില്‍ നിന്നും വാങ്ങാന്‍ നിര്‍ബന്ധിതരായി. കാര്‍ഷികരംഗത്തെ റഷ്യയുടെ തകര്‍ച്ചയാണ് ഇത് തുറന്നുകാട്ടിയത്. തുടര്‍ന്ന് ഓഗസ്റ്റിലും 10 മില്ല്യണ്‍ ടണ്‍ കൂടി അവര്‍ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും വിലകൊടുത്തുവാങ്ങേണ്ടി വന്നു. അത്രമാത്രം ശോഷിച്ചിരുന്നു റഷ്യയിലെ കാര്‍ഷിക മേഖല. ഇത്രയുമൊക്കേ ആയിട്ടും ഒക്ടോബര്‍ വിപ്ലവത്തിന്‍റെ അറുപതാം വാര്‍ഷികത്തിന്‍റെ ആഘോഷത്തിനിടയില്‍ കമ്മ്യൂണിസത്തിന്‍റെ മേൽക്കോയ്മയെക്കുറിച്ച് വാചാലനാവുകയായിരുന്നു ബ്രഷ്നേവ്. 
ഈ യുഗം സോഷ്യലിസത്തിന്‍റേയും കമ്മ്യൂണിസത്തിന്‍റേതുമാണ്. എല്ലാവരും അതിലേക്ക് മാറുന്ന യുഗമാണ്. മാനവരാശിയുടെ വിധി ഇനി കമ്മ്യൂണിസം നിര്‍ണ്ണയിക്കും. ഇങ്ങനെ ബ്രഷ്നേവ് പ്രസംഗിച്ചപ്പോള്‍ നിലയ്ക്കാതെ കരഘോഷമായിരുന്നു. ക്രൂഷ്നേവിന്‍റെ കാലത്തെ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന ശുഭാപ്തിവിശ്വാസം ബ്രഷ്നേവിന്‍റെ കാലമായപ്പോഴേക്കും ബാഷ്പീകരിച്ചു പോകുന്നതായി കാണാന്‍ കഴിഞ്ഞു. തെറ്റായസാമ്പത്തിക നയങ്ങളിലൂടെ തകര്‍ച്ചയിലേക്ക് നീങ്ങുന്ന റഷ്യയാണ് വിജയകരമായി മുന്നേറിക്കൊണ്ടിരുന്ന പടിഞ്ഞാറന്‍ സമ്പത്ത് വ്യവസ്ഥയോട് മല്‍സരിച്ചുകൊണ്ടിരുന്നത്. ആന്ത്രപ്പോവിന്‍റെ കാലമായപ്പോഴേക്കും സ്ഥിതിഗതികള്‍ വഷളായിവന്നു. എന്നിരുന്നാലും ശുഭാപ്തിവിശ്വാസത്തിന് ഒരു കുറവുമില്ലായിരുന്നു. സോവിയറ്റ് റഷ്യ എല്ലാം നേടിയെന്നും ഇനിയൊന്നും നേടാന്‍ ബാക്കിയില്ലെന്നും ആന്ത്രപ്പോവ് ഊറ്റംകൊണ്ടു. റഷ്യയുടെ പ്രശ്നങ്ങളെല്ലാം ഞങ്ങള്‍ക്ക് പരിഹരിക്കാന്‍ പറ്റുന്നതാണ് പക്ഷേ പടിഞ്ഞാറന്‍ സാമ്രാജ്യശക്തികളുടെ പ്രശ്നങ്ങള്‍ ആര്‍ക്കും പരിഹരിക്കാനാകില്ല. മൂന്നാംലോകരാജ്യങ്ങളിലെ കമ്മ്യൂണിസത്തിന്‍റെ കടന്നുവരവ് ഇതിനൊരു ശക്തമായ തെളിവായി ആന്ത്രപ്പോവ് ഉയര്‍ത്തിക്കാട്ടി. അതൊരു ലോക വിജയമായി റഷ്യ കണക്കുകൂട്ടി. ലോകം ഞങളുടെ താളത്തിനനുസരിച്ചാണ് തുള്ളുന്നതെന്ന് അന്നത്തെ കെ.ജി.ബിയുടെ ഉപമേധാവിയായിരുന്ന കാരന്‍ എന്‍ ബ്രുറ്റന്‍സ് ഊറ്റം കൊണ്ടു. ഇത് സത്യമാണെന്ന് സി.ഐ.എ പോലും വിശ്വസിച്ചു. മൂന്നാം ലോകത്തിലെ തങ്ങളുടെ സ്വാധീനം അതിശക്തമാണെന്ന് വിശ്വസിച്ച് അതിലൂടെ ലോകത്തില്‍ തങ്ങള്‍ വലിയശക്തിയായിമാറിയെന്ന് വിചാരിച്ച് ബ്രഷ്നേവ് നെടുവീര്‍പ്പിട്ടു. മൂന്നാം ലോകം അടിസ്ഥാനമാക്കി ശീതയുദ്ധം വിജയിക്കാന്‍ കെ.ജി.ബി. യുടെ സഹായത്തോടെ സോവിയറ്റ് റഷ്യ നടത്തിയ ഗൂഢപദ്ധതികളും ചാരപ്രവര്‍ത്തിയും അതിന്‍റെ അനന്തരഫലങ്ങളുമാണ് ഈ ബ്ലോഗിലൂടെ വെളിച്ചം കാണുന്നത്

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സോവിയറ്റ് റഷ്യ സ്പോൺസർ ചെയ്ത ചേരി ചേരാ പ്രസ്ഥാനം (NAM)

ആഗോള സാമ്രാജ്യ വിരുദ്ധ സമരത്തിന് സോവിയറ്റ് റഷ്യയിൽ മുന്‍കൈ എടുത്തത് കെ‌ജി‌ബി ആയിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തേക്കാൾ മേല്‍ക്കൈ അവര്‍ക്ക് ഈ കാര്യത്തില്‍ ഉണ്ടായിരുന്നു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ ശിലാസ്ഥാപനം മുതൽ അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനത്തിൽ വരെ കെ‌ജി‌ബിയുടെ അദൃശ്യകരങ്ങൾ പ്രവര്‍ത്തിച്ചിരുന്നു. . 1960കളില്‍ പശ്ചിമരാഷ്ട്രങ്ങള്‍ക്ക് യു.എന്‍ ല്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടു . പുതുതായി സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങൾ യു.എന്‍ ല്‍ അംഗത്വം നേടിയതിനെ തുടര്‍ന്നായിരുന്നു ഈ സംഭവ വികാസം. മൂന്നാം ലോകരാഷ്ട്രങ്ങൾ ചേരി ചേരാ പ്രസ്ഥാനത്തില്‍ അണിനിരന്നു. ചേരി ചേരാ പ്രസ്ഥാനമെന്ന് പേരിൽ മാത്രം ഉണ്ടായിരുന്നുള്ളൂ. സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കെതിരെയുള്ള നിലപാട് എന്ന നിലയില്‍ റഷ്യന്‍ ചേരിയിൽ നിലയുറപ്പിച്ച് അമേരിക്കൻ താല്‍പര്യങ്ങൾക്കെതിരെ അവർ യു.എന്‍ ല്‍ വോട്ടുചെയ്തു. തങ്ങളെ അടക്കി ഭരിച്ച പാശ്ചാത്യ ശക്തികളോടുള്ള വിരോധത്തിനധിഷ്ഠിതമായി അവര്‍ സോവിയറ്റ് നിലപാടിനോട് ചേര്‍ന്ന് നിന്ന് നയങ്ങള്‍ രൂപീകരിച്ചു. ഇതിനെ തുടര്‍ന്നു 1969ല്‍ ബെൽഗ്രേഡിൽ ചേര്‍ന്ന ചേരി ചേരാ പ്രസ്...