Skip to main content

ശീത യുദ്ധത്തിലെ അമേരിക്കൻ വിജയം

1977 ജൂണിൽ സോവിയറ്റ് യൂണിയന്‍ 115 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം സാമ്രാജ്യത്വ രാജ്യങ്ങളില്‍ നിന്നും വാങ്ങാന്‍ നിര്‍ബന്ധിതരായി. കാര്‍ഷികരംഗത്തെ റഷ്യയുടെ തകര്‍ച്ചയാണ് ഇത് തുറന്നുകാട്ടിയത്. തുടര്‍ന്ന് ഓഗസ്റ്റിലും 10 മില്ല്യണ്‍ ടണ്‍ കൂടി അവര്‍ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും വിലകൊടുത്തുവാങ്ങേണ്ടി വന്നു. അത്രമാത്രം ശോഷിച്ചിരുന്നു റഷ്യയിലെ കാര്‍ഷിക മേഖല. ഇത്രയുമൊക്കേ ആയിട്ടും ഒക്ടോബര്‍ വിപ്ലവത്തിന്‍റെ അറുപതാം വാര്‍ഷികത്തിന്‍റെ ആഘോഷത്തിനിടയില്‍ കമ്മ്യൂണിസത്തിന്‍റെ മേൽക്കോയ്മയെക്കുറിച്ച് വാചാലനാവുകയായിരുന്നു ബ്രഷ്നേവ്. 
ഈ യുഗം സോഷ്യലിസത്തിന്‍റേയും കമ്മ്യൂണിസത്തിന്‍റേതുമാണ്. എല്ലാവരും അതിലേക്ക് മാറുന്ന യുഗമാണ്. മാനവരാശിയുടെ വിധി ഇനി കമ്മ്യൂണിസം നിര്‍ണ്ണയിക്കും. ഇങ്ങനെ ബ്രഷ്നേവ് പ്രസംഗിച്ചപ്പോള്‍ നിലയ്ക്കാതെ കരഘോഷമായിരുന്നു. ക്രൂഷ്നേവിന്‍റെ കാലത്തെ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന ശുഭാപ്തിവിശ്വാസം ബ്രഷ്നേവിന്‍റെ കാലമായപ്പോഴേക്കും ബാഷ്പീകരിച്ചു പോകുന്നതായി കാണാന്‍ കഴിഞ്ഞു. തെറ്റായസാമ്പത്തിക നയങ്ങളിലൂടെ തകര്‍ച്ചയിലേക്ക് നീങ്ങുന്ന റഷ്യയാണ് വിജയകരമായി മുന്നേറിക്കൊണ്ടിരുന്ന പടിഞ്ഞാറന്‍ സമ്പത്ത് വ്യവസ്ഥയോട് മല്‍സരിച്ചുകൊണ്ടിരുന്നത്. ആന്ത്രപ്പോവിന്‍റെ കാലമായപ്പോഴേക്കും സ്ഥിതിഗതികള്‍ വഷളായിവന്നു. എന്നിരുന്നാലും ശുഭാപ്തിവിശ്വാസത്തിന് ഒരു കുറവുമില്ലായിരുന്നു. സോവിയറ്റ് റഷ്യ എല്ലാം നേടിയെന്നും ഇനിയൊന്നും നേടാന്‍ ബാക്കിയില്ലെന്നും ആന്ത്രപ്പോവ് ഊറ്റംകൊണ്ടു. റഷ്യയുടെ പ്രശ്നങ്ങളെല്ലാം ഞങ്ങള്‍ക്ക് പരിഹരിക്കാന്‍ പറ്റുന്നതാണ് പക്ഷേ പടിഞ്ഞാറന്‍ സാമ്രാജ്യശക്തികളുടെ പ്രശ്നങ്ങള്‍ ആര്‍ക്കും പരിഹരിക്കാനാകില്ല. മൂന്നാംലോകരാജ്യങ്ങളിലെ കമ്മ്യൂണിസത്തിന്‍റെ കടന്നുവരവ് ഇതിനൊരു ശക്തമായ തെളിവായി ആന്ത്രപ്പോവ് ഉയര്‍ത്തിക്കാട്ടി. അതൊരു ലോക വിജയമായി റഷ്യ കണക്കുകൂട്ടി. ലോകം ഞങളുടെ താളത്തിനനുസരിച്ചാണ് തുള്ളുന്നതെന്ന് അന്നത്തെ കെ.ജി.ബിയുടെ ഉപമേധാവിയായിരുന്ന കാരന്‍ എന്‍ ബ്രുറ്റന്‍സ് ഊറ്റം കൊണ്ടു. ഇത് സത്യമാണെന്ന് സി.ഐ.എ പോലും വിശ്വസിച്ചു. മൂന്നാം ലോകത്തിലെ തങ്ങളുടെ സ്വാധീനം അതിശക്തമാണെന്ന് വിശ്വസിച്ച് അതിലൂടെ ലോകത്തില്‍ തങ്ങള്‍ വലിയശക്തിയായിമാറിയെന്ന് വിചാരിച്ച് ബ്രഷ്നേവ് നെടുവീര്‍പ്പിട്ടു. മൂന്നാം ലോകം അടിസ്ഥാനമാക്കി ശീതയുദ്ധം വിജയിക്കാന്‍ കെ.ജി.ബി. യുടെ സഹായത്തോടെ സോവിയറ്റ് റഷ്യ നടത്തിയ ഗൂഢപദ്ധതികളും ചാരപ്രവര്‍ത്തിയും അതിന്‍റെ അനന്തരഫലങ്ങളുമാണ് ഈ ബ്ലോഗിലൂടെ വെളിച്ചം കാണുന്നത്

Comments

Popular posts from this blog

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന...

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര...