Skip to main content

സോവിയറ്റ് റഷ്യയുടെ തകർച്ച

പിന്നീട് കെ.ജി.ബി യുടെ ഉപമേധാവിയായി നിയമിതനായ വാഡിംകിര്‍പ്ചെങ്കോ പറയുന്നതെന്തെന്നാല്‍ ബ്രെഷ്നേവിന് അസ്വസ്ഥതയുണ്ടാക്കാന്‍ സാധ്യതയുള്ള പ്രതികൂലമായ റിപ്പോര്‍ട്ടുകള്‍ അയാള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന്. മൂന്നാം ലോക രാജ്യങ്ങളിലെ സോവിയറ്റ് നയത്തിന് കനത്ത തിരിച്ചടി നേരിട്ട സമയത്ത് സോവിയറ്റ് നയരൂപീകരണത്തില്‍ അവര്‍ കൈകൊണ്ട പരാജയങ്ങളെ മറച്ച് വെക്കാന്‍ അമേരിക്കയുടെ സാമ്രാജ്യത്വ ഗൂഡാലോചന എന്ന ഒരു പുതിയ പുകമറ സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ നില സുരക്ഷിതമാക്കാന്‍ വേണ്ടിയും രഹസ്യരേഖകള്‍ വിശകലനം ചെയ്തതിലെ പരാജയം പുറം ലോകമറിയാതിരിക്കാനും വിശകലന വിദഗ്ദര്‍ കിണഞ്ഞ് പരിശ്രമിച്ചു. ശീതയുദ്ധത്തിന്‍റെ അവസാനകാലത്ത് കെ.ജി.ബി യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇപ്രകാരം പറഞ്ഞു. ഞങ്ങളുടെ മേലധികാരികാരികളെയും പാര്‍ട്ടിയിലെ ഉയര്‍ന്ന വ്യക്തികളെയും പ്രീതിപ്പെടുത്താന്‍ ഞങ്ങള്‍ കെട്ടുകഥകള്‍ ചമയ്ക്കുമായിരുന്നു. എല്ലാ പഴിയും അമേരിക്കയുടെമേല്‍ ചാര്‍ത്തിക്കൊടുക്കുക അങ്ങനെയാണേല്‍ എല്ലാം ശുഭം. ആന്ത്രപ്പോവ് കെ.ജി.ബിയുടെ മേധാവിയായിരുന്ന കാലത്ത് മൂന്നാം ലോകത്തെക്കുറിച്ചുള്ള യഥാര്‍ത്ഥബോധം കലര്‍ന്ന റിപ്പോര്‍ട്ടുകള്‍ ഉന്നതങ്ങളിലേക്ക് അവര്‍ അയച്ചു. ഉദാഹരണത്തിന് നാസറിന്‍റെ മരണത്തെത്തുടര്‍ന്ന് ഈജിപ്റ്റില്‍ സോവിയറ്റ് യൂണിയന്റെ സാധ്യതയെക്കുറിച്ചും, ചിലിയുടെ സാമ്പത്തിക തകര്‍ച്ചയെപ്പറ്റിയുമൊക്കെ. പക്ഷേ ഇതെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നേതൃത്വത്തിന് സ്വീകാര്യമായ രീതിയില്‍ മിനുസ്സപ്പെടുത്തിയായിരുനനു തയ്യാറാക്കിയിരുന്നത്. കെ.ജി.ബി മേധാവികള്‍ ഏതെങ്കിലും രീതിയിലുള്ള കെട്ടുകഥകള്‍ തങ്ങളുടെ പാര്‍ട്ടി യജമാനന്‍മാര്‍ക്ക് വേണ്ടി ഉണ്ടാക്കുകയാണെങ്കില്‍ അനുസരണയുള്ള നായ്കുട്ടികളെപ്പോലെ കീഴുദ്വോഗസ്ഥന്‍ അതിന് തലകുലുക്കുകയായിരുന്നു. അതിന്‍റെ ഉദാഹരണമാണ് റോണാള്‍ഡ് റീഗന്‍റെ നേതൃത്വത്തില്‍ അമേരിക്ക റഷ്യയുടെ മേല്‍ ആണവആയുധം പ്രയോഗിക്കുമെന്നുള്ള നുണ രഹസ്യരേഖയെന്നും പറഞ്ഞ് കൃത്യമായി നിര്‍മ്മിച്ച് ഭരണാധികാരികള്‍ക്ക് നല്‍കിയ സംഭവം. 
ഇതുപോലെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ പ്രീതിപിടിച്ചുപറ്റുന്നതിനുവേണ്ടി ധാരാളം പ്രവൃത്തികള്‍ കെ.ജി.ബി മേധാവികള്‍ ചെയ്തിട്ടുണ്ടെങ്കിലും മൂന്നാം ലോകത്തെക്കുറിച്ച് അവര്‍ക്കുണ്ടായിരുന്ന ശുപാപ്തി വിശ്വാസം ഏറെക്കുറെ ശരിയായിരുന്നു. ശീതയുദ്ധം ഏതുവിധേനയും മൂന്നാംലോക രാജ്യങ്ങളെ മുന്‍നിര്‍ത്തി വിജയിക്കാനാകുമെന്നുള്ള അവരുടെ വിശ്വാസം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. വാട്ടര്‍ഗേറ്റ് കുംഭകോണത്തെത്തുടര്‍ന്നും, ഇന്‍ഡോ ചൈനാ മേഖലയിലെ തിരിച്ചടികളെത്തുടര്‍ന്നും അമേരിക്ക അല്‍പ്പം പിന്നോക്കം പോയത് സാമ്രാജ്യവിരുദ്ധ പോരാട്ടത്തിലെ ഒരു നാഴികകല്ലായി കെ.ജി.ബി കണക്കുകൂട്ടി. മറിച്ചായിരുന്നുവെങ്കില്‍ അങ്കോളയിലെ ക്യൂബന്‍ ഇടപെടലിനും എത്യോപ്യയിലെ സോവിയറ്റ് ഇടപെടലിനും സാധിക്കുമായിരുന്നില്ല. അമേരിക്ക രാഷ്ട്രീയ പ്രതിസന്ധികളില്‍ ആടിയുലഞ്ഞ നാളുകള്‍ റഷ്യ മുന്നേറ്റത്തിന്‍റെ നാളുകളായി കണക്കുകൂട്ടി. ഇത്തരത്തിലൊരു മൂഢസ്വപ്നത്തിലായിരുന്നു റഷ്യന്‍ നേതൃത്വം. പക്ഷേ തങ്ങളുടെ സാമ്പത്തിക നയങ്ങള്‍ വരുത്തിവച്ച് വലിയ പ്രശ്നങ്ങള്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കാന്‍ ശ്രമിച്ചു. അമേരിക്ക വിയറ്റ്നാമില്‍ നിന്നും പിന്‍വാങ്ങിയ സംഭവം കമ്മ്യൂണിസത്തിന്‍റെ വിജയമായി തെറ്റിദ്ധരിച്ച് റഷ്യ ആഘോഷിച്ചപ്പോള്‍ തങ്ങളുടെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുതുടങ്ങുകയായിരുന്നു എന്ന സത്യം അവര്‍ കണ്ടെത്തിയില്ല അഥവാ കണ്ടെത്താന്‍ ശ്രമിച്ചില്ല. അമേരിക്കയുടെ നഷ്ടം പിന്നീട് പരിശോധിക്കുമ്പോള്‍ നഷ്ടമല്ലെന്നും നേട്ടമായിരുന്നുവെന്നും നമുക്ക് മനസ്സിലാക്കാം. പക്ഷേ റഷ്യയുടെ കാര്യത്തിലങ്ങനെയല്ലായിരുന്നു. അവര്‍ തകര്‍ന്ന് തരിപ്പണമായി.

Comments

Popular posts from this blog

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന...

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര...