Skip to main content

സോവിയറ്റ് റഷ്യയുടെ തകർച്ച

പിന്നീട് കെ.ജി.ബി യുടെ ഉപമേധാവിയായി നിയമിതനായ വാഡിംകിര്‍പ്ചെങ്കോ പറയുന്നതെന്തെന്നാല്‍ ബ്രെഷ്നേവിന് അസ്വസ്ഥതയുണ്ടാക്കാന്‍ സാധ്യതയുള്ള പ്രതികൂലമായ റിപ്പോര്‍ട്ടുകള്‍ അയാള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന്. മൂന്നാം ലോക രാജ്യങ്ങളിലെ സോവിയറ്റ് നയത്തിന് കനത്ത തിരിച്ചടി നേരിട്ട സമയത്ത് സോവിയറ്റ് നയരൂപീകരണത്തില്‍ അവര്‍ കൈകൊണ്ട പരാജയങ്ങളെ മറച്ച് വെക്കാന്‍ അമേരിക്കയുടെ സാമ്രാജ്യത്വ ഗൂഡാലോചന എന്ന ഒരു പുതിയ പുകമറ സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ നില സുരക്ഷിതമാക്കാന്‍ വേണ്ടിയും രഹസ്യരേഖകള്‍ വിശകലനം ചെയ്തതിലെ പരാജയം പുറം ലോകമറിയാതിരിക്കാനും വിശകലന വിദഗ്ദര്‍ കിണഞ്ഞ് പരിശ്രമിച്ചു. ശീതയുദ്ധത്തിന്‍റെ അവസാനകാലത്ത് കെ.ജി.ബി യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇപ്രകാരം പറഞ്ഞു. ഞങ്ങളുടെ മേലധികാരികാരികളെയും പാര്‍ട്ടിയിലെ ഉയര്‍ന്ന വ്യക്തികളെയും പ്രീതിപ്പെടുത്താന്‍ ഞങ്ങള്‍ കെട്ടുകഥകള്‍ ചമയ്ക്കുമായിരുന്നു. എല്ലാ പഴിയും അമേരിക്കയുടെമേല്‍ ചാര്‍ത്തിക്കൊടുക്കുക അങ്ങനെയാണേല്‍ എല്ലാം ശുഭം. ആന്ത്രപ്പോവ് കെ.ജി.ബിയുടെ മേധാവിയായിരുന്ന കാലത്ത് മൂന്നാം ലോകത്തെക്കുറിച്ചുള്ള യഥാര്‍ത്ഥബോധം കലര്‍ന്ന റിപ്പോര്‍ട്ടുകള്‍ ഉന്നതങ്ങളിലേക്ക് അവര്‍ അയച്ചു. ഉദാഹരണത്തിന് നാസറിന്‍റെ മരണത്തെത്തുടര്‍ന്ന് ഈജിപ്റ്റില്‍ സോവിയറ്റ് യൂണിയന്റെ സാധ്യതയെക്കുറിച്ചും, ചിലിയുടെ സാമ്പത്തിക തകര്‍ച്ചയെപ്പറ്റിയുമൊക്കെ. പക്ഷേ ഇതെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നേതൃത്വത്തിന് സ്വീകാര്യമായ രീതിയില്‍ മിനുസ്സപ്പെടുത്തിയായിരുനനു തയ്യാറാക്കിയിരുന്നത്. കെ.ജി.ബി മേധാവികള്‍ ഏതെങ്കിലും രീതിയിലുള്ള കെട്ടുകഥകള്‍ തങ്ങളുടെ പാര്‍ട്ടി യജമാനന്‍മാര്‍ക്ക് വേണ്ടി ഉണ്ടാക്കുകയാണെങ്കില്‍ അനുസരണയുള്ള നായ്കുട്ടികളെപ്പോലെ കീഴുദ്വോഗസ്ഥന്‍ അതിന് തലകുലുക്കുകയായിരുന്നു. അതിന്‍റെ ഉദാഹരണമാണ് റോണാള്‍ഡ് റീഗന്‍റെ നേതൃത്വത്തില്‍ അമേരിക്ക റഷ്യയുടെ മേല്‍ ആണവആയുധം പ്രയോഗിക്കുമെന്നുള്ള നുണ രഹസ്യരേഖയെന്നും പറഞ്ഞ് കൃത്യമായി നിര്‍മ്മിച്ച് ഭരണാധികാരികള്‍ക്ക് നല്‍കിയ സംഭവം. 
ഇതുപോലെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ പ്രീതിപിടിച്ചുപറ്റുന്നതിനുവേണ്ടി ധാരാളം പ്രവൃത്തികള്‍ കെ.ജി.ബി മേധാവികള്‍ ചെയ്തിട്ടുണ്ടെങ്കിലും മൂന്നാം ലോകത്തെക്കുറിച്ച് അവര്‍ക്കുണ്ടായിരുന്ന ശുപാപ്തി വിശ്വാസം ഏറെക്കുറെ ശരിയായിരുന്നു. ശീതയുദ്ധം ഏതുവിധേനയും മൂന്നാംലോക രാജ്യങ്ങളെ മുന്‍നിര്‍ത്തി വിജയിക്കാനാകുമെന്നുള്ള അവരുടെ വിശ്വാസം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. വാട്ടര്‍ഗേറ്റ് കുംഭകോണത്തെത്തുടര്‍ന്നും, ഇന്‍ഡോ ചൈനാ മേഖലയിലെ തിരിച്ചടികളെത്തുടര്‍ന്നും അമേരിക്ക അല്‍പ്പം പിന്നോക്കം പോയത് സാമ്രാജ്യവിരുദ്ധ പോരാട്ടത്തിലെ ഒരു നാഴികകല്ലായി കെ.ജി.ബി കണക്കുകൂട്ടി. മറിച്ചായിരുന്നുവെങ്കില്‍ അങ്കോളയിലെ ക്യൂബന്‍ ഇടപെടലിനും എത്യോപ്യയിലെ സോവിയറ്റ് ഇടപെടലിനും സാധിക്കുമായിരുന്നില്ല. അമേരിക്ക രാഷ്ട്രീയ പ്രതിസന്ധികളില്‍ ആടിയുലഞ്ഞ നാളുകള്‍ റഷ്യ മുന്നേറ്റത്തിന്‍റെ നാളുകളായി കണക്കുകൂട്ടി. ഇത്തരത്തിലൊരു മൂഢസ്വപ്നത്തിലായിരുന്നു റഷ്യന്‍ നേതൃത്വം. പക്ഷേ തങ്ങളുടെ സാമ്പത്തിക നയങ്ങള്‍ വരുത്തിവച്ച് വലിയ പ്രശ്നങ്ങള്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കാന്‍ ശ്രമിച്ചു. അമേരിക്ക വിയറ്റ്നാമില്‍ നിന്നും പിന്‍വാങ്ങിയ സംഭവം കമ്മ്യൂണിസത്തിന്‍റെ വിജയമായി തെറ്റിദ്ധരിച്ച് റഷ്യ ആഘോഷിച്ചപ്പോള്‍ തങ്ങളുടെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുതുടങ്ങുകയായിരുന്നു എന്ന സത്യം അവര്‍ കണ്ടെത്തിയില്ല അഥവാ കണ്ടെത്താന്‍ ശ്രമിച്ചില്ല. അമേരിക്കയുടെ നഷ്ടം പിന്നീട് പരിശോധിക്കുമ്പോള്‍ നഷ്ടമല്ലെന്നും നേട്ടമായിരുന്നുവെന്നും നമുക്ക് മനസ്സിലാക്കാം. പക്ഷേ റഷ്യയുടെ കാര്യത്തിലങ്ങനെയല്ലായിരുന്നു. അവര്‍ തകര്‍ന്ന് തരിപ്പണമായി.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സോവിയറ്റ് റഷ്യ സ്പോൺസർ ചെയ്ത ചേരി ചേരാ പ്രസ്ഥാനം (NAM)

ആഗോള സാമ്രാജ്യ വിരുദ്ധ സമരത്തിന് സോവിയറ്റ് റഷ്യയിൽ മുന്‍കൈ എടുത്തത് കെ‌ജി‌ബി ആയിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തേക്കാൾ മേല്‍ക്കൈ അവര്‍ക്ക് ഈ കാര്യത്തില്‍ ഉണ്ടായിരുന്നു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ ശിലാസ്ഥാപനം മുതൽ അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനത്തിൽ വരെ കെ‌ജി‌ബിയുടെ അദൃശ്യകരങ്ങൾ പ്രവര്‍ത്തിച്ചിരുന്നു. . 1960കളില്‍ പശ്ചിമരാഷ്ട്രങ്ങള്‍ക്ക് യു.എന്‍ ല്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടു . പുതുതായി സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങൾ യു.എന്‍ ല്‍ അംഗത്വം നേടിയതിനെ തുടര്‍ന്നായിരുന്നു ഈ സംഭവ വികാസം. മൂന്നാം ലോകരാഷ്ട്രങ്ങൾ ചേരി ചേരാ പ്രസ്ഥാനത്തില്‍ അണിനിരന്നു. ചേരി ചേരാ പ്രസ്ഥാനമെന്ന് പേരിൽ മാത്രം ഉണ്ടായിരുന്നുള്ളൂ. സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കെതിരെയുള്ള നിലപാട് എന്ന നിലയില്‍ റഷ്യന്‍ ചേരിയിൽ നിലയുറപ്പിച്ച് അമേരിക്കൻ താല്‍പര്യങ്ങൾക്കെതിരെ അവർ യു.എന്‍ ല്‍ വോട്ടുചെയ്തു. തങ്ങളെ അടക്കി ഭരിച്ച പാശ്ചാത്യ ശക്തികളോടുള്ള വിരോധത്തിനധിഷ്ഠിതമായി അവര്‍ സോവിയറ്റ് നിലപാടിനോട് ചേര്‍ന്ന് നിന്ന് നയങ്ങള്‍ രൂപീകരിച്ചു. ഇതിനെ തുടര്‍ന്നു 1969ല്‍ ബെൽഗ്രേഡിൽ ചേര്‍ന്ന ചേരി ചേരാ പ്രസ്...