Skip to main content

കെ.ജി.ബിയുടെ വിശകലന പരാജയം

സോവിയറ്റ് ഭരണകൂടത്തിന്‍റെ പേരും പെരുമയും പ്രശസ്തിയും ലോകരാജ്യങ്ങളില്‍ ഏതുവിധേനയും കൊട്ടിഘോഷിക്കുക എന്നതായിരുന്നു കെ.ജി.ബിയുടെ പ്രധാനപണി. രഹസ്യരേഖകള്‍ പല രാഷ്ട്രങ്ങളില്‍ നിന്നും തങ്ങളുടെ ചാരന്‍മാര്‍ മുഖേന കെ.ജി.ബി. ഇടതടവില്ലാതെ ശേഖരിച്ചുകൊണ്ടിരുന്നു. ശേഖരിക്കുന്ന രഹസ്യങ്ങള്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നതില്‍ കെ.ജി.ബി. പലപ്പോഴും പരാജയപ്പെട്ടിരുന്നതായും നമുക്ക് കാണാന്‍ കഴിയും. ലഭിക്കുന്ന രഹസ്യരേഖകള്‍ തങ്ങളുടെ കമ്മ്യൂണിസ്റ്റ് വീക്ഷണകോണില്‍ നിന്നും അപഗ്രഹനം ചെയ്യുന്നതിൽ അവര് പരാജയപ്പെട്ടു. വിചാരിച്ച കാര്യക്ഷമത ആ രേഖകളിൽ നിന്നും ഊറ്റിയെടുക്കാൻ അവർക്കായില്ല . വിദേശരാഷ്ട്രങ്ങളുടെ രാഷ്ട്രീയ ഗതിവിഗതികളെപ്പറ്റിയുള്ള റഷ്യയുടെ തെറ്റിദ്ധാരണ ഊട്ടി ഉറപ്പിക്കുകയായിരുന്നു ഈ പ്രവര്‍ത്തനത്തിലൂടെ കെ.ജി.ബി. യുടെ തലവന്‍മാര്‍ ചെയ്തിരുന്നത്. രഹസ്യാന്വേഷണവിഭാഗത്തിന്‍റെ മേലുള്ള രാഷ്ട്രീയനേതൃത്വത്തിന്‍റെ കടന്നുകയറ്റം അതിന്‍റെ പ്രവര്‍ത്തനക്ഷമതയെ തരംതാഴ്ത്തുന്നതിലേക്കാണ് വഴിവയ്ക്കുന്നത്. ജനാതിപത്യ/രാഷ്ട്രീയസംവിധാനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ പ്രശ്നം ധാരാളമായി അഭിമുഖീകരിക്കേണ്ടി വന്നേക്കും. യഥാര്‍ത്ഥത്തില്‍ രഹസ്യാന്വേഷണവിഭാഗത്തിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് സ്വേച്ഛാധിപത്യഭരണകൂടങ്ങള്‍ക്ക് കീഴിലാണ്. ഇങ്ങനെയുള്ള സംവിധാനത്തില്‍ രാഷ്ട്രീയ കടന്നുകയറ്റം വളരെ കുറവായിരിക്കും. സ്റ്റാലിന്‍റെ കാലത്ത് മുതൽ നടന്ന ചാരപ്രവര്‍ത്തികളില്‍ കൂടി കെ.ജി.ബി. ക്ക് ലഭിച്ച രഹസ്യങ്ങള്‍ രാഷ്ട്രീയനേതൃത്വത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സ്വീകാര്യമായ രീതിയില്‍ മാത്രമായിരുന്നു വിശകലനം ചെയ്ത് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നത്. ഏതെങ്കിലും കാരണവശാല്‍ ലഭിക്കുന്ന വിവരങ്ങളില്‍ രാഷ്ട്രീയ മേലാളന്‍മാര്‍ക്ക് സുഖിക്കാത്ത എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടെങ്കില്‍ അതൊക്കെ സൗകര്യപൂര്‍വ്വം ഒഴിവാക്കിയായിരുന്നു കെ.ജി.ബി. നേതൃത്വം രഹസ്യങ്ങള്‍ വിശകലനം ചെയ്തത്.
 
അന്ത്രാപ്പോവ് കെ.ജി.ബി. മേധാവിയായതിന് ശേഷം രഹസ്യാന്വേഷണ വിശകലന പ്രകൃയയില്‍ കാര്യമായ പുരോഗതി റഷ്യ കൈവരിച്ചെങ്കിലും പാശ്ചാത്യമാനദണ്ഢങ്ങള്‍ക്കനുസൃതമായി വികസനം അതില്‍ കൈവരിച്ചിട്ടില്ലായിരുന്നു. 1971 കെ.ജി.ബി. യുടെ ഭാഗമായ എഫ്.സി.ഡി യുടെ വിശകലന വിഭാഗത്തിന്‍റെ ഉപമേധാവിയായി ലിയനോവ് നിയമിതനായി, പക്ഷേ അയാള്‍ തീര്‍ത്തും നിരാശനായിരുന്നു. കാരണമെന്തെന്നാല്‍ കെ.ജി.ബി. ക്ക് സമാനമായ സി.ഐ.എയുടെ ഉപമേധാവിക്ക് ലഭിക്കുന്ന പ്രാധാന്യത്തിന്‍റെ പത്തു ശതമാനം പോലും തനിക്ക് ലഭിക്കില്ല എന്ന് ലിയനോവിന് ഉത്തമ ബോധ്യമുണ്ടായിരുന്നു. അത് മാത്രവുമല്ല അതിന്‍റെ അന്തസ് വളരെക്കുറവായിരുന്നു എന്ന് അയാള്‍ വിശ്വസിച്ചു. കാരണമെന്തെന്നാല്‍ രഹസ്യവിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് കാര്യമായ പ്രാധാന്യം കെ.ജി.ബി. കൊടുത്തിരുന്നില്ല എന്നുതന്നെയാണ് . രഹസ്യാന്വേഷണ വിശകലന വിഭാഗത്തില്‍ ജോലി കിട്ടുന്നത് ഒരു ശിക്ഷണ നടപടിയായിട്ടാണ് പലരും കണ്ടിരുന്നത്. തികച്ചും അപ്രധാന ജോലിയായിട്ടാണ് എല്ലാവരും ഇതിനെ നോക്കികണ്ടിരുന്നത്. തുടര്‍ന്ന് 1973 ലിയോനോവിന് വിശകലന വിഭാഗത്തിന്‍റെ മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ചു. രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രധാന വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും, അത് ശിരസാവഹിക്കാനുമുള്ള പരമ്പരാഗത രീതിയിലുള്ള സമ്മര്‍ദ്ദങ്ങളെ ഒരുപരിധിവരെ ചെറുക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. കിട്ടുന്ന വിവരങ്ങള്‍ യുക്തിപരമായ രീതിയില്‍ വിശകലനം ചെയ്യുവാനും, കഴിവതും സത്യസന്ധമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുവാനും ഒരു പരിധിവരെ ലിയോനോവിന് സാധിച്ചു. ഒരു പരിധിവരെ സ്വതന്ത്രമായ രീതിയില്‍ ബാഹ്യ ഇടപെടലുകള്‍ക്ക് ചെവികൊടുക്കാതെ മറ്റ് കെ.ജി.ബി. വിഭാഗങ്ങളെ അപേക്ഷിച്ച് സുതാര്യമായ പ്രവര്‍ത്തനം അവര്‍ നടത്തി. തനിക്ക് ലഭിച്ച പ്രവര്‍ത്തന സ്വാതന്ത്രം കൊണ്ട് അമേരിക്കക്ക് എതിരായ ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ മെനഞ്ഞെടുക്കുന്നതില്‍ അതിവൈദഗ്ദ്യം കാട്ടിയിരുന്നു ലിയനോവ്. തുടര്‍ന്ന് സോവിയറ്റ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് കാലാകാലങ്ങളായി നല്‍കിവന്നിരുന്ന രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ അതീവശ്രദ്ധ വിശകലന വിഭാഗം ചെലുത്തിയിരുന്നു. ഭയപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്നതുമായ വിവരങ്ങള്‍ വളരെയേറെ മിനുസപ്പെടുത്തി മൃദുവാക്കിയായിരുന്നു റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സോവിയറ്റ് റഷ്യ സ്പോൺസർ ചെയ്ത ചേരി ചേരാ പ്രസ്ഥാനം (NAM)

ആഗോള സാമ്രാജ്യ വിരുദ്ധ സമരത്തിന് സോവിയറ്റ് റഷ്യയിൽ മുന്‍കൈ എടുത്തത് കെ‌ജി‌ബി ആയിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തേക്കാൾ മേല്‍ക്കൈ അവര്‍ക്ക് ഈ കാര്യത്തില്‍ ഉണ്ടായിരുന്നു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ ശിലാസ്ഥാപനം മുതൽ അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനത്തിൽ വരെ കെ‌ജി‌ബിയുടെ അദൃശ്യകരങ്ങൾ പ്രവര്‍ത്തിച്ചിരുന്നു. . 1960കളില്‍ പശ്ചിമരാഷ്ട്രങ്ങള്‍ക്ക് യു.എന്‍ ല്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടു . പുതുതായി സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങൾ യു.എന്‍ ല്‍ അംഗത്വം നേടിയതിനെ തുടര്‍ന്നായിരുന്നു ഈ സംഭവ വികാസം. മൂന്നാം ലോകരാഷ്ട്രങ്ങൾ ചേരി ചേരാ പ്രസ്ഥാനത്തില്‍ അണിനിരന്നു. ചേരി ചേരാ പ്രസ്ഥാനമെന്ന് പേരിൽ മാത്രം ഉണ്ടായിരുന്നുള്ളൂ. സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കെതിരെയുള്ള നിലപാട് എന്ന നിലയില്‍ റഷ്യന്‍ ചേരിയിൽ നിലയുറപ്പിച്ച് അമേരിക്കൻ താല്‍പര്യങ്ങൾക്കെതിരെ അവർ യു.എന്‍ ല്‍ വോട്ടുചെയ്തു. തങ്ങളെ അടക്കി ഭരിച്ച പാശ്ചാത്യ ശക്തികളോടുള്ള വിരോധത്തിനധിഷ്ഠിതമായി അവര്‍ സോവിയറ്റ് നിലപാടിനോട് ചേര്‍ന്ന് നിന്ന് നയങ്ങള്‍ രൂപീകരിച്ചു. ഇതിനെ തുടര്‍ന്നു 1969ല്‍ ബെൽഗ്രേഡിൽ ചേര്‍ന്ന ചേരി ചേരാ പ്രസ്...