Skip to main content

കെ.ജി.ബിയുടെ വിശകലന പരാജയം

സോവിയറ്റ് ഭരണകൂടത്തിന്‍റെ പേരും പെരുമയും പ്രശസ്തിയും ലോകരാജ്യങ്ങളില്‍ ഏതുവിധേനയും കൊട്ടിഘോഷിക്കുക എന്നതായിരുന്നു കെ.ജി.ബിയുടെ പ്രധാനപണി. രഹസ്യരേഖകള്‍ പല രാഷ്ട്രങ്ങളില്‍ നിന്നും തങ്ങളുടെ ചാരന്‍മാര്‍ മുഖേന കെ.ജി.ബി. ഇടതടവില്ലാതെ ശേഖരിച്ചുകൊണ്ടിരുന്നു. ശേഖരിക്കുന്ന രഹസ്യങ്ങള്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നതില്‍ കെ.ജി.ബി. പലപ്പോഴും പരാജയപ്പെട്ടിരുന്നതായും നമുക്ക് കാണാന്‍ കഴിയും. ലഭിക്കുന്ന രഹസ്യരേഖകള്‍ തങ്ങളുടെ കമ്മ്യൂണിസ്റ്റ് വീക്ഷണകോണില്‍ നിന്നും അപഗ്രഹനം ചെയ്യുന്നതിൽ അവര് പരാജയപ്പെട്ടു. വിചാരിച്ച കാര്യക്ഷമത ആ രേഖകളിൽ നിന്നും ഊറ്റിയെടുക്കാൻ അവർക്കായില്ല . വിദേശരാഷ്ട്രങ്ങളുടെ രാഷ്ട്രീയ ഗതിവിഗതികളെപ്പറ്റിയുള്ള റഷ്യയുടെ തെറ്റിദ്ധാരണ ഊട്ടി ഉറപ്പിക്കുകയായിരുന്നു ഈ പ്രവര്‍ത്തനത്തിലൂടെ കെ.ജി.ബി. യുടെ തലവന്‍മാര്‍ ചെയ്തിരുന്നത്. രഹസ്യാന്വേഷണവിഭാഗത്തിന്‍റെ മേലുള്ള രാഷ്ട്രീയനേതൃത്വത്തിന്‍റെ കടന്നുകയറ്റം അതിന്‍റെ പ്രവര്‍ത്തനക്ഷമതയെ തരംതാഴ്ത്തുന്നതിലേക്കാണ് വഴിവയ്ക്കുന്നത്. ജനാതിപത്യ/രാഷ്ട്രീയസംവിധാനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ പ്രശ്നം ധാരാളമായി അഭിമുഖീകരിക്കേണ്ടി വന്നേക്കും. യഥാര്‍ത്ഥത്തില്‍ രഹസ്യാന്വേഷണവിഭാഗത്തിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് സ്വേച്ഛാധിപത്യഭരണകൂടങ്ങള്‍ക്ക് കീഴിലാണ്. ഇങ്ങനെയുള്ള സംവിധാനത്തില്‍ രാഷ്ട്രീയ കടന്നുകയറ്റം വളരെ കുറവായിരിക്കും. സ്റ്റാലിന്‍റെ കാലത്ത് മുതൽ നടന്ന ചാരപ്രവര്‍ത്തികളില്‍ കൂടി കെ.ജി.ബി. ക്ക് ലഭിച്ച രഹസ്യങ്ങള്‍ രാഷ്ട്രീയനേതൃത്വത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സ്വീകാര്യമായ രീതിയില്‍ മാത്രമായിരുന്നു വിശകലനം ചെയ്ത് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നത്. ഏതെങ്കിലും കാരണവശാല്‍ ലഭിക്കുന്ന വിവരങ്ങളില്‍ രാഷ്ട്രീയ മേലാളന്‍മാര്‍ക്ക് സുഖിക്കാത്ത എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടെങ്കില്‍ അതൊക്കെ സൗകര്യപൂര്‍വ്വം ഒഴിവാക്കിയായിരുന്നു കെ.ജി.ബി. നേതൃത്വം രഹസ്യങ്ങള്‍ വിശകലനം ചെയ്തത്.
 
അന്ത്രാപ്പോവ് കെ.ജി.ബി. മേധാവിയായതിന് ശേഷം രഹസ്യാന്വേഷണ വിശകലന പ്രകൃയയില്‍ കാര്യമായ പുരോഗതി റഷ്യ കൈവരിച്ചെങ്കിലും പാശ്ചാത്യമാനദണ്ഢങ്ങള്‍ക്കനുസൃതമായി വികസനം അതില്‍ കൈവരിച്ചിട്ടില്ലായിരുന്നു. 1971 കെ.ജി.ബി. യുടെ ഭാഗമായ എഫ്.സി.ഡി യുടെ വിശകലന വിഭാഗത്തിന്‍റെ ഉപമേധാവിയായി ലിയനോവ് നിയമിതനായി, പക്ഷേ അയാള്‍ തീര്‍ത്തും നിരാശനായിരുന്നു. കാരണമെന്തെന്നാല്‍ കെ.ജി.ബി. ക്ക് സമാനമായ സി.ഐ.എയുടെ ഉപമേധാവിക്ക് ലഭിക്കുന്ന പ്രാധാന്യത്തിന്‍റെ പത്തു ശതമാനം പോലും തനിക്ക് ലഭിക്കില്ല എന്ന് ലിയനോവിന് ഉത്തമ ബോധ്യമുണ്ടായിരുന്നു. അത് മാത്രവുമല്ല അതിന്‍റെ അന്തസ് വളരെക്കുറവായിരുന്നു എന്ന് അയാള്‍ വിശ്വസിച്ചു. കാരണമെന്തെന്നാല്‍ രഹസ്യവിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് കാര്യമായ പ്രാധാന്യം കെ.ജി.ബി. കൊടുത്തിരുന്നില്ല എന്നുതന്നെയാണ് . രഹസ്യാന്വേഷണ വിശകലന വിഭാഗത്തില്‍ ജോലി കിട്ടുന്നത് ഒരു ശിക്ഷണ നടപടിയായിട്ടാണ് പലരും കണ്ടിരുന്നത്. തികച്ചും അപ്രധാന ജോലിയായിട്ടാണ് എല്ലാവരും ഇതിനെ നോക്കികണ്ടിരുന്നത്. തുടര്‍ന്ന് 1973 ലിയോനോവിന് വിശകലന വിഭാഗത്തിന്‍റെ മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ചു. രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രധാന വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും, അത് ശിരസാവഹിക്കാനുമുള്ള പരമ്പരാഗത രീതിയിലുള്ള സമ്മര്‍ദ്ദങ്ങളെ ഒരുപരിധിവരെ ചെറുക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. കിട്ടുന്ന വിവരങ്ങള്‍ യുക്തിപരമായ രീതിയില്‍ വിശകലനം ചെയ്യുവാനും, കഴിവതും സത്യസന്ധമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുവാനും ഒരു പരിധിവരെ ലിയോനോവിന് സാധിച്ചു. ഒരു പരിധിവരെ സ്വതന്ത്രമായ രീതിയില്‍ ബാഹ്യ ഇടപെടലുകള്‍ക്ക് ചെവികൊടുക്കാതെ മറ്റ് കെ.ജി.ബി. വിഭാഗങ്ങളെ അപേക്ഷിച്ച് സുതാര്യമായ പ്രവര്‍ത്തനം അവര്‍ നടത്തി. തനിക്ക് ലഭിച്ച പ്രവര്‍ത്തന സ്വാതന്ത്രം കൊണ്ട് അമേരിക്കക്ക് എതിരായ ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ മെനഞ്ഞെടുക്കുന്നതില്‍ അതിവൈദഗ്ദ്യം കാട്ടിയിരുന്നു ലിയനോവ്. തുടര്‍ന്ന് സോവിയറ്റ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് കാലാകാലങ്ങളായി നല്‍കിവന്നിരുന്ന രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ അതീവശ്രദ്ധ വിശകലന വിഭാഗം ചെലുത്തിയിരുന്നു. ഭയപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്നതുമായ വിവരങ്ങള്‍ വളരെയേറെ മിനുസപ്പെടുത്തി മൃദുവാക്കിയായിരുന്നു റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

Comments

Popular posts from this blog

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന...

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര...