Skip to main content

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്രോപ്പോവ് തയ്യാറാക്കി പാര്‍ട്ടിക്ക് സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടിൽ പറയുന്നതെന്തെന്നാല്‍ വെറും അയ്യായിരം ഡോളര്‍ ചിലവാക്കിയാല്‍ ഡല്‍ഹിയിലെ യു.എസ് എംബസ്സിക്ക് മുൻപിൽ ആയിരക്കണക്കിനാളുകളെ സംഘടിപ്പിച്ച് വലിയരീതിയിലുള്ള അമേരിക്കൻ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കാനാകുമെന്ന് കെ.ജി.ബിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നാണ്. 
 1989ല്‍ അന്നത്തെ കെ.ജി.ബി ചെയര്‍മാൻ, ഗോര്‍ബച്ചെവിനയച്ച കത്തും ഒരു പരിധിവരെ മൂന്നാം ലോകരാജ്യങ്ങളിൽ അവർ നടത്തിവന്ന ചാരവൃത്തിയുടെ ആഴവും, പരപ്പും നമുക്ക് മനസ്സിലാക്കി തരുന്നതാണ്. മൂന്നാം ലോകരാജ്യങ്ങളിൽ അപ്രധാനവും നന്നേ ചെറുതുമായ ശ്രീലങ്കയിലെ പാര്‍ലമെന്‍റ് അംഗങ്ങളെപ്പോലും കാശുകൊടുത്ത് തങ്ങളുടെ വഴിയിലാക്കിയെന്നായിരുന്നു ആ കത്ത്. മോസ്കോ നടത്തിയ സാമ്പത്തിക സഹായത്തെ ശ്രീലങ്കൻ ഫ്രീഡം പാര്‍ട്ടിയുടെ നേതാക്കൾ നന്ദിയോടെ സ്മരിച്ചുകൊണ്ട് എഴുതിയ കത്തുകൾ പിന്നീട് കെ.ജി.ബി.യുടെ തകര്‍ച്ചയ്ക്ക് ശേഷം പുറത്തു വരുകയുണ്ടായി. മൂന്നാം ലോകത്തെ സ്വാധീനിക്കുന്ന കെ.ജി.ബി.യുടെ ഈ കഴിവിനെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോ അത്ഭുതത്തോടുകൂടിയാണ് നോക്കിക്കണ്ടത്. സോവിയറ്റ് മാധ്യമങ്ങളുടെ മേൽ കടുത്ത നിയന്ത്രണങ്ങളായിരുന്നു കെ.ജി.ബി അടിച്ചേല്‍പ്പിച്ചിരുന്നത്. റഷ്യക്കോ കമ്മ്യൂണിറ്റ് താത്പര്യങ്ങള്‍ക്കൊ വിരുദ്ധമായ ഒന്നുംതന്നെ മാധ്യമങ്ങളിൽ അക്കാലയളവിൽ വരാൻ കെ.ജി.ബി അനുവദിച്ചിരുന്നില്ല. അത് മാത്രവുമല്ല ഒരുവിധത്തിലും കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണത്തിനോട് വിയോജിപ്പ് കാണിക്കാനോ, ഒരു പ്രകടനം നടത്താനോ ഒന്നും സാധ്യമല്ലായിരുന്നു റഷ്യയിൽ. കെ.ജി.ബി.യുടെ ഉരുക്ക് മുഷ്ടിയിൽ മാധ്യമ സ്വാതന്ത്ര്യവും, വ്യക്തി സ്വാതന്ത്ര്യവും ഞെരിഞ്ഞു മരിച്ചു. അഥവാ കെ.ജി.ബി കൊന്നു. പാർടി നേതൃത്വത്തെ സന്തോഷിപ്പിക്കാനും നേതാക്കന്മാരുടെ പ്രീതി പറ്റുന്നതിനും വേണ്ടി കെ.ജി.ബി മൂന്നാം ലോകത്തെ സ്വാധീനിച്ച് തങ്ങളുടെ കൂടെ നിര്‍ത്തുന്നതിന് വേണ്ടി ഏത് പരിധിവരെയും പോകുമായിരുന്നു എന്നതിന്‍റെ തെളിവുകൾ പുറത്തു വന്നു. വര്‍ഷാവര്‍ഷം മോസ്കോയിൽ കൂടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനം മൂന്നാം ലോകരാജ്യങ്ങളുടെ പുരോഗതിക്കും കൂടി വഴിതെളിക്കാന്‍ വേണ്ടിയുള്ളതാണെന്നുള്ള പ്രചാരണം കെ.ജി.ബി.യുടെ നേതൃത്വത്തില്‍ റഷ്യ നടത്തിയിരുന്നു. പക്ഷേ യഥാര്‍ത്ഥത്തത്തിൽ അവിടെ സംഭവിച്ചത് തിരിച്ചായിരുന്നു. വെട്ടിനിരത്തലിന്‍റെയും, കുതികാല്‍ വെട്ടിന്‍റേയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും ഗൂഡാലോചനയായിരുന്നു അവിടെ നടന്നുവന്നിരുന്നത്. 1977ല്‍ ‘മഹത്തായ’ ഒക്ടോബര്‍ വിപ്ലവത്തിന്‍റെ അറുപതാം വാര്‍ഷികം നടക്കുന്ന വേളയിൽ ബ്രഷ്നേവിന്‍റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഭരണ സംവിധാനത്തെ പ്രശംസിക്കാനും, വിപ്ലവ വാര്‍ഷികത്തിന് ആശംസകൾ അറിയിക്കാനുമായി മൂന്നാം ലോകരാജ്യങ്ങളില്‍ ജോലി ചെയ്തിരുന്ന കെ.ജി.ബി.മേധാവികള്‍, ആ രാജ്യങ്ങളിലെ ഭരണവര്‍ഗത്തിലെ പ്രധാന വ്യക്തികളോട് ആവശ്യപ്പെടുകയും അതിന്‍റെ ഫലമായി മിക്ക രാജ്യങ്ങളും ഒക്ടോബര്‍ വിപ്ലവത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന് ഈ ആശംസകള്‍ കെ.ജി.ബി നേതൃത്വത്തിൽ റഷ്യയിലെ മാധ്യമങ്ങളിൽ അച്ചടിച്ചുവന്നു. ഒക്ടോബര്‍ വിപ്ലവ ആശംസകൾ തങ്ങളുടെ പ്രവര്‍ത്തനമികവാക്കി ചിത്രീകരിച്ചു അന്നത്തെ FCD യുടെ ചെയര്‍മാൻ രഹസ്യാന്വേഷണ പുരോഗതി നല്‍കുന്ന റിപ്പോര്‍ട്ടിൽ ഉള്‍പ്പെടുത്തി പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ക്കും മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കും സമര്‍പ്പിച്ചു.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സോവിയറ്റ് റഷ്യ സ്പോൺസർ ചെയ്ത ചേരി ചേരാ പ്രസ്ഥാനം (NAM)

ആഗോള സാമ്രാജ്യ വിരുദ്ധ സമരത്തിന് സോവിയറ്റ് റഷ്യയിൽ മുന്‍കൈ എടുത്തത് കെ‌ജി‌ബി ആയിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തേക്കാൾ മേല്‍ക്കൈ അവര്‍ക്ക് ഈ കാര്യത്തില്‍ ഉണ്ടായിരുന്നു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ ശിലാസ്ഥാപനം മുതൽ അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനത്തിൽ വരെ കെ‌ജി‌ബിയുടെ അദൃശ്യകരങ്ങൾ പ്രവര്‍ത്തിച്ചിരുന്നു. . 1960കളില്‍ പശ്ചിമരാഷ്ട്രങ്ങള്‍ക്ക് യു.എന്‍ ല്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടു . പുതുതായി സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങൾ യു.എന്‍ ല്‍ അംഗത്വം നേടിയതിനെ തുടര്‍ന്നായിരുന്നു ഈ സംഭവ വികാസം. മൂന്നാം ലോകരാഷ്ട്രങ്ങൾ ചേരി ചേരാ പ്രസ്ഥാനത്തില്‍ അണിനിരന്നു. ചേരി ചേരാ പ്രസ്ഥാനമെന്ന് പേരിൽ മാത്രം ഉണ്ടായിരുന്നുള്ളൂ. സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കെതിരെയുള്ള നിലപാട് എന്ന നിലയില്‍ റഷ്യന്‍ ചേരിയിൽ നിലയുറപ്പിച്ച് അമേരിക്കൻ താല്‍പര്യങ്ങൾക്കെതിരെ അവർ യു.എന്‍ ല്‍ വോട്ടുചെയ്തു. തങ്ങളെ അടക്കി ഭരിച്ച പാശ്ചാത്യ ശക്തികളോടുള്ള വിരോധത്തിനധിഷ്ഠിതമായി അവര്‍ സോവിയറ്റ് നിലപാടിനോട് ചേര്‍ന്ന് നിന്ന് നയങ്ങള്‍ രൂപീകരിച്ചു. ഇതിനെ തുടര്‍ന്നു 1969ല്‍ ബെൽഗ്രേഡിൽ ചേര്‍ന്ന ചേരി ചേരാ പ്രസ്...