Skip to main content

സാമ്രാജ്യത്വ വിരുദ്ധ മൂന്നാം ലോകം

ആദ്യത്തെ മനുഷ്യ നിര്‍മ്മിതമായ ഉപഗ്രഹം, സ്ഫുട്നിക് 1 ന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ ആഗോളതലത്തില്‍ ഒരു പ്രകമ്പനം സൃഷ്ടിക്കാൻ സോവിയറ്റ് യൂണിയനിനായി . ആ സമയത്ത്  പ്രസിഡണ്ട് ആയിരുന്ന ഐസൻഹോവറിന്റെ നേതൃത്വത്തിലായിരുന്നു അമേരിക്ക.റഷ്യയൻ വിജയത്തെ തുടർന്ന് ലോകജനമനസ്സുകളില്‍ ഉണ്ടായ ഉന്‍മത്ത തരംഗത്തില്‍ അമേരിക്കയും ആടിയുലഞ്ഞു. ഇതിനെ തുടർന്ന് ചില അസ്വാരസ്യങ്ങള്‍ അമേരികന്‍ രാഷ്ട്രീയ ഭൂമിയില്‍ ഉടലെടുത്തു. മിഷിഗണ്‍ സംസ്ഥനത്തെ ഗവര്‍ണര്‍ ആയിരുന്ന മേണെന്‍ വില്യംസ് സോവിയറ്റ് നേട്ടത്തിനെ പോക്കിപ്പിടിച്ചുകൊണ്ടു അമേരിക്ക ഉറങ്ങുകയാണെന്ന് പ്രസംഗിച്ചു. 1958 ല്‍ ക്രൂഷ്ചേവ് അതിയായ സന്തോഷത്തോടെ തന്‍റെ സഹപ്രവര്‍ത്തകരോട് പറഞ്ഞു, സഖാക്കളെ ഇതില്‍ കൂടുതല്‍ എന്തു സന്തോഷമാണ് നമുക്ക് വേണ്ടത്. ഇത് സോവിയറ്റ് യൂണിയന്‍റെ വ്യവസായിക നേട്ടത്തിന്‍റെ പരമകോടിയാണ്. ലോകത്ത് ഏതെങ്കിലും ഒരു രാഷ്ട്രത്തിന് ഇത്തരത്തിലുള്ള ഒരു നേട്ടം സാധ്യമായിട്ടുണ്ടോ?
 
മൂന്നാം ലോക നേതാക്കന്മാരുടെ പുതിയ തലമുറയിപ്പെട്ടവരുടെ അമേരിക്കന്‍ സാമ്രാജ്യത്തിനും, മുന്‍ കൊളോണിയല്‍ യജമാനന്‍മാര്‍ക്കുമെതിരെയുള്ള ഉജ്ജ്വലമായ വാചാടോപത്തില്‍ ക്രൂഷ്ചേവും ആവേശഭരിതനായി. 1959 ല്‍ അമേരികന്‍ സന്ദര്‍ശത്തിനിടെ ന്യൂയോര്‍ക്കിള്‍ വെച്ചു നടന്ന ഒരു പൊതു സമ്മേളനത്തിനിടെ കൊളോണിയല്‍ അധിനിവേശത്തില്‍ നിന്നും സ്വാതന്ത്ര്യം കരസ്ഥമാക്കിയ പുതിയ രാഷ്ട്രങ്ങള്‍ക്ക് തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഊഷ്മളമായ ആശംസകള്‍ നേര്‍ന്ന് കൊണ്ട് ക്രൂഷ്ചേവ് നടത്തിയ പ്രസംഗം സദസ്സിനെ ഒന്നാകെ ആവേശഭരിതരാക്കി. നിറഞ്ഞ കരഘോഷത്തോടുകൂടെയാണ് തിങ്ങി നിറഞ്ഞ സദസ്സ് ക്രൂഷ്ചേവിന്‍റെ പ്രസംഗം ആസ്വദിച്ചത്. അമേരിക്കന്‍ ജനത ഏത്തരത്തിലാണോ തങ്ങളുടെ സ്വാതന്ത്ര്യ പോരാട്ട നായകരായ തോമസ് ജെഫേര്‍സണിന്നെയും, ജോര്‍ജ് വാഷിംഗ്ടണിനെയും സ്മരിക്കുന്നത് അതേ രീതിയില്‍ ഇന്ത്യയിലെയും, അറബ് റിപ്പബ്ലിക്കുകളിലെയും, ഇറാക്ക്, ഘാന, ഗിനിയ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ സ്വാതന്ത്ര്യ പോരാളികളെ മാനിക്കും എന്ന് ക്രൂഷ്ചേവ് അവിടെ പറഞ്ഞു. സ്വതന്ത്ര്യലബ്ധിക്ക് ശേഷം മൂന്നാം ലോകരാഷ്ട്രങ്ങളുടെ മേല്‍ സാമ്രാജ്യത്ത ശക്തികള്‍ നടത്തിപ്പോന്ന ചൂഷണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാനും ക്രൂഷ്ചേവ് മടിച്ചില്ല. ആ രാജ്യങ്ങളിലെ ജനങ്ങള്‍ രാഷ്ട്രീയമായി സ്വതന്ത്രരായി എന്നാല്‍ സാമ്പത്തികമായി അവര്‍ ഇന്നും സാമ്രാജ്യത്വശക്തികളുടെ തടങ്കലിലാണെന്നും ക്രൂഷ്ചേവ് കൂട്ടിച്ചേര്‍ത്തു. ഈ രാഷ്ട്രങ്ങളിലെ പ്രകൃതി വിഭവങ്ങള്‍ ഇപ്പൊഴും സാമ്രാജ്യത്വ ശക്തികള്‍ നിര്‍ലോഭം ഊറ്റിയെടുക്കുന്നുവെന്നും മറ്റുമുള്ള ക്രൂഷ്ചേവിന്റെ അന്നത്തെ പ്രസംഗം മൂന്നാം ലോകരാജ്യത്തെ സാമ്രാജ്യത്വ വിരുദ്ധരായ പുതുതലമുറ നേതാക്കാന്‍മാരുടെ കാതുകളില്‍ വീണാ നദമായി അലയടിച്ചു. സാമ്രാജ്യത്വ ശക്തികള്‍ കൊള്ളയടിച്ച മുതല്‍ മൂന്നാം ലോകരാഷ്ട്രങ്ങള്‍ക്ക് തിരികെ കൊടുക്കണമെന്നുള്ള ക്രൂഷ്ചേവിന്റെ വാഗ്ധോരണിയില്‍ ഒട്ടുമിക്ക മൂന്നാം ലോക നേതാക്കന്മാരും മൂക്കും കുത്തി വീണു. ക്രൂഷ്ചേവ് നടത്തിയ സാമ്രാജ്യത്വ വിരുദ്ധ വാചകമടിയുടെ അലയൊലികള്‍ ബ്രിട്ടനിലെയും, അമേരിക്കയിലെയും ഭരണകൂടം കാര്യമായി എടുത്തില്ലെങ്കിലും, ജനങ്ങളുടെ ഇടയില്‍ വംശീയപരമായ ചിന്താഗതികളും മറ്റും ഊട്ടിയുറപ്പിക്കാന്‍ അതിനു കഴിഞ്ഞു. സാമ്രാജ്യത്വ ശക്തികള്‍ പിന്‍മാറിയെങ്കിലും വംശീയ ചേരിതിരിവ് ഒട്ടുമിക്ക ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും ഉണ്ടായിരുന്നു. കറുത്തവര്‍ക്ക് പ്രവേനമില്ല എന്ന ബോര്‍ഡ് പല സ്വതന്ത്ര ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും യഥേഷ്ടം കണ്ടത് ജനമനസ്സുകളില്‍ വംശീയത ആളിക്കത്തിക്കാന്‍ റഷ്യയുടെ ഇടപെടലിനെത്തുടർന്നിടയാക്കി.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സോവിയറ്റ് റഷ്യ സ്പോൺസർ ചെയ്ത ചേരി ചേരാ പ്രസ്ഥാനം (NAM)

ആഗോള സാമ്രാജ്യ വിരുദ്ധ സമരത്തിന് സോവിയറ്റ് റഷ്യയിൽ മുന്‍കൈ എടുത്തത് കെ‌ജി‌ബി ആയിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തേക്കാൾ മേല്‍ക്കൈ അവര്‍ക്ക് ഈ കാര്യത്തില്‍ ഉണ്ടായിരുന്നു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ ശിലാസ്ഥാപനം മുതൽ അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനത്തിൽ വരെ കെ‌ജി‌ബിയുടെ അദൃശ്യകരങ്ങൾ പ്രവര്‍ത്തിച്ചിരുന്നു. . 1960കളില്‍ പശ്ചിമരാഷ്ട്രങ്ങള്‍ക്ക് യു.എന്‍ ല്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടു . പുതുതായി സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങൾ യു.എന്‍ ല്‍ അംഗത്വം നേടിയതിനെ തുടര്‍ന്നായിരുന്നു ഈ സംഭവ വികാസം. മൂന്നാം ലോകരാഷ്ട്രങ്ങൾ ചേരി ചേരാ പ്രസ്ഥാനത്തില്‍ അണിനിരന്നു. ചേരി ചേരാ പ്രസ്ഥാനമെന്ന് പേരിൽ മാത്രം ഉണ്ടായിരുന്നുള്ളൂ. സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കെതിരെയുള്ള നിലപാട് എന്ന നിലയില്‍ റഷ്യന്‍ ചേരിയിൽ നിലയുറപ്പിച്ച് അമേരിക്കൻ താല്‍പര്യങ്ങൾക്കെതിരെ അവർ യു.എന്‍ ല്‍ വോട്ടുചെയ്തു. തങ്ങളെ അടക്കി ഭരിച്ച പാശ്ചാത്യ ശക്തികളോടുള്ള വിരോധത്തിനധിഷ്ഠിതമായി അവര്‍ സോവിയറ്റ് നിലപാടിനോട് ചേര്‍ന്ന് നിന്ന് നയങ്ങള്‍ രൂപീകരിച്ചു. ഇതിനെ തുടര്‍ന്നു 1969ല്‍ ബെൽഗ്രേഡിൽ ചേര്‍ന്ന ചേരി ചേരാ പ്രസ്...