Skip to main content

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു. 
1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്രങ്ങള്‍ സ്വതന്ത്രമാകാന്‍ തുടങ്ങിയതോടുകൂടി സ്റ്റാലിന്‍റെ പിന്‍ഗാമിയായെത്തിയ നികിത ക്രൂഷ്ചേവ് മൂന്നാം ലോകത്തെ പറ്റി കാര്യമായി ചിന്തിച്ച് തുടങ്ങി. വിശ്വ കമ്യൂണിസ്റ്റ് സാമ്രാജ്യം എന്ന ലെനിന്‍റെ സ്വപ്നം ക്രൂഷ്ചേവ് ഏറ്റെടുത്തു. 1956ല്‍ നടന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സ്റ്റാലിന്‍റെ സ്വേച്ഛാധിപത്യ പ്രവണതകളെ തള്ളികളഞ്ഞ ക്രൂഷ്ചേവ്, രണ്ടു ചേരി സിദ്ധാന്തത്തെ വിമര്‍ശിച്ചു. സാമ്രാജ്യത്വ കോളനിയില്‍ നിന്നു സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങളെ ഏതുവിധേനയും കൂടെ നിര്‍ത്തണമെന്ന് ക്രൂഷ്ചേവ് പ്രഖ്യാപിച്ചു. ലോക ചരിത്രത്തിലെ പുതിയ അധ്യായം അങ്ങനെ കുറിക്കപ്പെടുകയുണ്ടായി. കിഴക്കന്‍ ചേരിയിലെ ശക്തികള്‍ ലോകത്തിന്‍റെ ഗതിമാറ്റിമറിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി. 1930 മുതല്‍ സോവിയറ്റ് യൂണിയന്‍ വ്യവസായിക രംഗത്ത് നടത്തിയ കുതിച്ചുചാട്ടം കണ്ടു പുതിയതായി സ്വാതന്ത്ര്യം നേടിയ മൂന്നാം ലോക നേതാക്കള്‍ തന്റെ വരുതിക്ക് വരുമെന്ന് ക്രൂഷ്ചേവ് കണക്കുകൂട്ടി. ഇന്നു മുതല്‍ ഒരു മൂന്നാം ലോകരാജ്യവും തങ്ങളെ അടിമപ്പെടുത്തി വെച്ചിരുന്ന സാമ്രാജിത്വ ശക്തികളുടെ മുന്നില്‍ ഒരു സഹായത്തിന് വേണ്ടിയും ഓച്ഛാനിച്ചു നില്‍ക്കേണ്ടതില്ല എന്ന് ക്രൂഷ്ചേവ് ആഹ്വാനിച്ചു. അവര്‍ക്ക് എന്തു സഹായം വേണമെങ്കിലും, സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് കിഴക്കന്‍ ചേരി ചെയ്തുകൊടുക്കും. ക്രൂഷ്ചേവിന്‍റെ ഈ വാഗ്ദാനം 1950-60 കാലഘട്ടത്തില്‍ സാമ്രാജിത്വ ശക്തികളയിൽ നിന്നും സ്വാതന്ത്ര്യം നേടിയ മൂന്നാം ലോകത്തിലെ പുതുനേതാക്കള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. 1950 നു ശേഷം കൊളോണിയല്‍ അടിച്ചമര്‍ത്തലില്‍ നിന്നും മോചനം നേടിയ മൂന്നാം ലോകരാജ്യങ്ങള്‍, വളരെ വേഗം തന്നെ സാമ്പത്തിക പുരോഗതിയും വളര്‍ച്ചയും കൈവരിക്കുമെന്ന് എല്ലാവരും കണക്കുകൂട്ടി. ആഫ്രിക്കയിലെ ആദ്യ സ്വതന്ത്ര രാഷ്ട്രമായ ഘാനയിലെ ആദ്യത്തെ പ്രസിഡെന്‍റ് ക്വാമേ നിക്റോമ , തങ്ങളുടെ രാഷ്ട്രത്തിന്‍റെ പിന്നോക്കാവസ്ഥക്ക് കാരണം സാമ്രാജിത്വ ചേരിയുടെ ചൂഷണ ഭരണമായിരുന്നുവെന്ന് അക്കാലത്ത് പരസ്യമായി കുറ്റപ്പെടുത്തി മുന്നോട്ടുവന്നത് ക്രൂഷ്ചേവിന്‍റെ പദ്ധതികള്‍ക്ക് ശക്തി പകര്‍ന്നു. ക്വാമേ നക്രൂമയെ പോലെ നിരവധി നേതാക്കള്‍ സാമ്രാജിത്വ വിരുദ്ധ ചേരിയുടെ മോഹനവാഗ്ദാനങ്ങളില്‍ വീണു. വെള്ളാനകളായ, കാര്യക്ഷമമല്ലാത്ത സോവിയറ്റ് റഷ്യയിലെ ഉരുക്ക് വ്യവസായ ശാലകളും മറ്റും കാട്ടി ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനത്തിന്‍ വ്യാവസായികവല്‍ക്കരണം അത്യന്താപേക്ഷിതമാണെന്നുള്ള മിഥ്യാബോധം മൂന്നാം ലോകരാഷ്ട്രങ്ങളില്‍ കുത്തിവെക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞു. ക്രൂഷ്ചേവിന്‍റെ കാലത്ത് താരതമ്യേന ചെറിയ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ പോലും സോവിയറ്റ് യൂണിയന്‍റെ നേതൃത്വത്തില്‍ വിമാനത്താവളവും, ഭക്ഷ്യസംസ്കരണ ശാല, തടിമില്ല്, ശീതീകരണ ശാല, ആശുപത്രി, പോളിടെക്നിക്, കോളേജ്, ഹോട്ടലുകള്‍, ഭൂമി സര്‍വെ സ്ഥാപനവും കുറെയധികം ഗവേഷണ പദ്ധതികളും സ്ഥാപിച്ചു. 1964 ലെ പ്ലീനത്തില്‍ ക്രൂഷ്ചേവിന്‍റെ മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ചു മൂന്നാം ലോകരാജ്യങ്ങളില്‍ റഷ്യയുടെ മേല്‍നോട്ടത്തില്‍ 6000 പദ്ധതികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഈ പദ്ധതികള്‍ മൂന്നാം ലോകരാഷ്ട്രങ്ങളുടെ മേല്‍ റഷ്യയുടെ ആധിപത്യം ഊട്ടിയുറപ്പിച്ചു. റഷ്യന്‍ സാമ്പത്തിക സ്ഥിതിക്ക് വലിയ ഒരു ഭാരം ഈ പദ്ധതികള്‍ ഏല്‍പ്പിച്ചിരുന്നു. എന്നിട്ട് കൂടിയും തങ്ങളുടെ സ്വധീനം മൂന്നാം ലോകരാജ്യങ്ങളില്‍ വേണമെന്ന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിര്‍ബന്ധമായിരുന്നു. സോവിയറ്റ് യൂണിയന്‍ പിന്താങ്ങുന്ന മൂന്നാം ലോകരാജ്യങ്ങളുടെ സഹായത്തോടെ മുതലാളിത്ത രാഷ്ട്രങ്ങളെ തറപ്പറ്റിക്കാനാകുമെന്ന് ക്രൂഷ്ചേവ് കണക്കുകൂട്ടി. ഒരിക്കല്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുകയായിരുന്ന ക്രൂഷ്ചേവ് ഇങ്ങനെ പറയുകയുണ്ടായി. “ഇന്നത്തെ സാഹചര്യത്തില്‍ നിങ്ങള്‍ ഞങ്ങളേക്കാള്‍ സമ്പന്നരാണ്, നാളെ ഞങ്ങള്‍ നിങ്ങളോടൊപ്പം എത്തിയേക്കാം, സമ്പത്തിന്‍റെ കാര്യത്തില്‍ ഭാവിയില്‍ ഞങ്ങള്‍ നിങ്ങളേക്കാള്‍ സമ്പന്നരാകും, അതില്‍ എന്തെങ്കിലും തെറ്റുണ്ടോ?” ക്രൂഷ്ചേവിന്‍റെ അന്നത്തെ ശുഭാപ്തിവിശ്വാസം വെറും അസംബന്ധമായിരുന്നുവെന്ന് ഇന്ന് നമുക്ക് മനസ്സിലായി. ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിയുടെ നേതാവായ എനൂറിന്‍ ബെവന്‍റെ കാഴ്ചപ്പാടില്‍ റഷ്യയിലെ അതിവേഗ ദേശാസല്‍ക്കരണവും, ആസൂത്രണവും, സാമ്പത്തിക നവീകരണ മാര്‍ഗങ്ങളും മുതലാളിത്ത വ്യവസ്ഥിതിയെക്കാള്‍ വളരെ ഉയര്‍ന്നതായിരുന്നു. സോവിയറ്റ് യൂണിയന്‍റെ ബഹിരാകാശ പദ്ധതികളുടെ അതിശയോക്തി കലര്‍ന്ന പ്രതീക്ഷകള്‍ അതിനെ പിന്തുണച്ച സാമ്പത്തിക നേട്ടമായി വ്യാഖ്യാനിക്കപ്പെട്ടു. ഇതിനെയെല്ലാം പടിഞ്ഞാറൻ    രാഷ്ട്രങ്ങളുടെ മേല്‍ കിഴക്കൻ ചേരിയുടെ വിജയമായി സോവിയറ്റ് യൂണിയന്‍ വാഴ്ത്തിപ്പാടി.

Comments

Popular posts from this blog

KGB വാങ്ങിയ ഇന്ത്യൻ പത്രങ്ങൾ

BANKIR എന്ന രഹസ്യനാമമുള്ള സി.പിഐയുടെ സമുന്നതനായ ദേശീയ നേതാവിനായിരുന്നു കെ.ജി.ബി ഫണ്ടുകള്‍ കൈമാറി കൊണ്ടിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.ജി.ബി ഏജന്‍റുമാര്‍ സി.പി.ഐ ഓഫീസ് പല കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശിക്കുമായിരുന്നു. ഇതില്‍ പ്രധാനമായിരുന്നു റഷ്യയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സി.പി.ഐ ഓഫീസ് പരിചയപ്പെടുത്തുക എന്ന ജോലി. ഈ ജോലിയുടെ മറവിൽ BANKIR റിന്‍റെ ഓഫീസില്‍ കെ.ജി.ബി ഉദ്യോഗസ്ഥര്‍ സ്ഥിരമായി പണം എത്തിക്കുമായിരുന്നു . ഇതുപോലെ കെ.ജി.ബിയില്‍ നിന്നും പണം കൈപ്പറ്റാന്‍ പല തന്ത്രങ്ങളും സി.പി.ഐ പയറ്റിയിരുന്നു. ഡല്‍ഹിയുടെ സമീപ പ്രദേശത്തുള്ള ഒരു തടാകത്തിലേക്ക് മീന്‍പിടിക്കാനെന്ന വ്യാജേന എത്തുന്ന കെ.ജി.ബി പ്രതിനിധികളും BANKIR ഉം പണം കൈമാറ്റം നടത്തിയിരുന്നു. ഇതിനായി അതി വിപുലമായ ആസൂത്രണം കെ.ജി.ബി നടത്തിയിരുന്നു. പണം കൈമാറ്റം നടക്കുന്ന ദിവസം രാവിലെ 6.30ന് തന്നെ കെ.ജി.ബി മേധാവി ഷെര്‍ബാഷിനും രണ്ടു കൂട്ടാളികളും ഡല്‍ഹിയില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ യാത്രയുള്ള തടാകക്കരയില്‍ എത്തിച്ചേരും. എട്ട് മണിയോട് കൂടി മീന്‍ പിടുത്തം തുടങ്ങുന്ന അവര്‍ 10.30ഓടെ അത് അവസാനിപ്പ...

ഇന്ത്യയെ സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റിയ ഇന്ദിര

1967ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന 30-40 ശതമാനം വരെ എം പി മാരുടെ വിജയത്തെയും അവരെത്തന്നെയും സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന് കെ.ജി.ബിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന 21 ശതമാനം സീറ്റ് കോണ്‍ഗ്രസിന് ആ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയുണ്ടായി. ഈന്ദിരയും മൊറാര്‍ജി ദേശായിയുംതമ്മിലുണ്ടായിരുന്ന അധികാര വടംവലിമൂലം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയുണ്ടായി. വെറും 44 സീറ്റ് ഭൂരിപക്ഷം മാത്രമായിരുന്നു ഇന്ദിരക്ക് ലഭിച്ചത്. അതിനെത്തുടര്‍ന്ന് മൊറാര്‍ജി ദേശായിയെ ഉപ പ്രധാനമന്ത്രിയായി മനസ്സില്ലാമനസ്സോടെ ഇന്ദിരക്ക് തിരഞ്ഞെടുക്കേണ്ടി വന്നു. 1968 ഓടെ ദേശായിയും കാമരാജും ചേര്‍ന്ന് ഇന്ദിരയെ മാറ്റാനുള്ള ചരടുവലികള്‍ തുടങ്ങി. കോണ്‍ഗ്രസ് പതിയെ പതിയെ പിളര്‍പ്പിലക്ക് പോകുകയായിരുന്നു. 1969 ആയപ്പോഴേക്കും റഷ്യക്ക് ചൈനയില്‍ നിന്നുള്ള ഭീഷണി വളരെയധികം കൂടുതലായി വന്നു കൊണ്ടിരുന്നു. ആയതിനാല്‍ ഇന്ത്യയുമായുള്ള നയപരമായ ബന്ധങ്ങളില്‍കാര്യമായ പൊളിച്ചെഴുത്ത് നടത്താന്‍ റഷ്യ തീരുമാനിച്ചു. ദക്ഷിനേഷ്യന്‍ നയം ഇന്ത്യയെ മുന്നില്‍ക്കണ്ട് റഷ്യ തിരുത്തിയെഴുതി. തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന...

കെ ജി ബി നടത്തി വന്ന ഉപജാപം

മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു. ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്ര...