Skip to main content

മിട്രോഖിൻ ചരിത്രരേഖകള്‍ - ആമുഖം

1992 ഏപ്രിൽ 9 ന്‌ എഴുപതുവയസോളം പ്രായമുള്ള , മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാൾ, ലാത്വിയയുടെ (പുതുതായി സ്വതന്ത്രമായ മുൻ സോവിയറ്റ് റഷ്യയിലെ ബാൾട്ടിക് സ്റ്റേറ്റ്) തലസ്ഥാനമായ റിഗയിൽ എത്തി. മുൻ‌കൂട്ടി നിശ്ചയിച്ച പ്രകാരം മോസ്കോയിൽ നിന്ന് ഒറ്റരാത്രി കൊണ്ട് ട്രെയിൻ യാത്ര ചെയ്താണ് ആ വൃദ്ധൻ റീഗയിലെ പുതിയ ബ്രിട്ടീഷ് എംബസിയുടെ ഓഫീസിൽ എത്തിയത്. തുടർന്നു ബ്രിട്ടീഷ് സീക്രട്ട് ഇന്റലിജൻസ് സർവീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി (ബ്രിട്ടീഷ് രഹസ്യാന്വേഷണസംഘടന- SIS, MI6 എന്നും അറിയപ്പെടുന്നു). 


പാസ്‌പോർട്ടും മറ്റ് രേഖകളും അവിടെ പരിശോധനയ്ക്ക് ഹാജരാക്കുന്ന അദ്ദേഹത്തിന്റെ പേര് വാസിലി നികിതിച് മിട്രോഖിൻ, മുൻ സീനിയർ ആർക്കൈവിസ്റ്റ് (ചരിത്രരേഖ സൂക്ഷിപ്പുകാരൻ) ഫസ്റ്റ് ചീഫ് ഫോറിൻ ഇന്റലിജൻസ്, കെ.ജി.ബി ഡയറക്ടറേറ്റ് (മുൻ സോവിയറ്റ് റഷ്യൻചാര സംഘടന). തുടർന്ന് SIS ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ ഫോട്ടോയെടുക്കുന്നു. മിട്രോഖിന്റെ ബ്രിട്ടീഷ് എംബസിയിലേക്കുള്ള ആദ്യ സന്ദർശനം നടന്നത് ഒരു മാസം മുമ്പായിരുന്നു. അദ്ദേഹം അവിടെയെത്തിയപ്പോൾ കയ്യിൽ കേടായ ചക്രങ്ങളുള്ള ഒരു സ്യൂട്ട്കേസ് വലിച്ചിഴച്ചു കൊണ്ട് വന്നിരുന്നു . അതേ തരത്തിലുള്ള മുഷിഞ്ഞ വസ്ത്രം തന്നെയാണ് ഇന്നും അദ്ദേഹം ധരിച്ചിരിക്കുന്നത്. റഷ്യൻ അതിർത്തി കാവൽക്കാരിൽ നിന്ന് കഴിയുന്നത്ര ശ്രദ്ധ ആകർഷിക്കാതിരിക്കാൻ മോസ്കോയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ മുഷിഞ്ഞ വസ്ത്രം അദ്ദേഹം ധരിച്ചു .അദ്ദേഹത്തിന് ബ്രിട്ടീഷുകാരെ കുറിച്ച് ഒരു മുൻവിധി ഉണ്ടായിരുന്നതിനാൽ നേരെ അമേരിക്കൻ എംബസിൽ എത്തി . പ്രത്യക്ഷത്തിൽ ഒരു അഭയാർഥിയുടെ ശരീര ഭാഷ ഉണ്ടായിരുന്നതിനാൽ യുഎസ് എംബസി ഉദ്യോഗസ്ഥർ മിട്രോഖിന്റെ പ്രാധാന്യം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു . അദ്ദേഹത്തോട് മടങ്ങാൻ പോകൻ പറഞ്ഞു. തുടർന്ന് മിട്രോഖിൻ ബ്രിട്ടീഷ് എബസിയിലേക്ക് പോയി . 

അവിടെയെത്തിയ അദ്ദേഹം എംബസിയിലെ അധികാരമുള്ള ഒരാളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. റിസപ്ഷൻ ഏരിയയിൽ കാത്തിരുന്ന അദ്ദേഹത്തെ അപ്രതീക്ഷിതമായി കണ്ട, നന്നായി റഷ്യൻ സംസാരിക്കുന്ന ചെറുപ്പക്കാരിയായ ഒരു എംബസ്സി ഉദ്യോഗസ്ഥയോട് തന്റെ വരവിന്റെ ഉദേശം അദേഹം പറയുന്നു. അതിനു ശേഷം തന്റെ കൈവശം ഉണ്ടായിരുന്ന ചില കെജിബി രഹസ്യ രേഖകൾ അദ്ദേഹം ആ ഉദ്യോഗസ്ഥയെ കാണിക്കുന്നു. അവർ ചില കുറിപ്പുകൾ വായിച്ചു,ഞെട്ടപ്പിക്കുന്ന ആ രേഖകളുടെ സാധ്യതകൾ പെട്ടെന്ന് മനസ്സിലാക്കി മിടുക്കിയായ ആ ഉദ്യോഗസ്ഥ അതിനെ പറ്റി വിശദമായി ചോദിച്ചു മനസിലാക്കി . എംബസിൽ രഹസ്യാന്വേഷണ കേന്ദ്രമില്ലാത്തതിനാൽ , ഒരു മാസത്തിനുശേഷം മടങ്ങി വരണമെന്നും, ആ സമയം കൊണ്ട് SISന്റെ ലണ്ടൻ ആസ്ഥാനത്തു നിന്നുള്ള പ്രതിനിധികളുമായി ഒരു കൂടി കാഴ്ച തരപ്പെടുത്തി കൊടുക്കാമെന്നു വാക്ക് നല്കുന്നു. ആ ഉദ്യോഗസ്ഥയുടെ വാക്കിന്മേൽ അദ്ദേഹം റഷ്യിലേക്ക് മടങ്ങി . പിന്നീട് ഏപ്രിൽ 9ന് എസ്‌.ഐ‌. എസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ മിട്രോഖിൻ അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിൽ നിന്ന് 2,000 ആർക്കൈവിൽ പേജുകൾ കൂടി ഹാജരാക്കി. തന്റെ മേൽനോട്ടത്തിൽ മുഴുവൻ വിദേശ രഹസ്യാന്വേഷണ ശേഖരവും മോസ്കോയുടെ മധ്യഭാഗത്തുള്ള ലുബ്യാങ്കയുടെ തിരക്കേറിയ കെ.ജി . ബി ഓഫീസിൽ നിന്നും ഔട്ടർ റിംഗ് റോഡിനു സമീപത്തുള്ള യാസെനെവോയിലെ പുതിയ കെ.ജി.ബി ആസ്ഥാനത്തേക്ക് 1972 നും 1982 നും ഇടയിൽ മാറ്റം ചെയ്യുന്നതിനിടയിൽ ശേഖരത്തിൽ നിന്നും മിക്കവാറും എല്ലാ ദിവസവും കൈയ്യക്ഷര കുറിപ്പുകൾ എങ്ങനെ കടത്തി എന്നതിന്റെ അസാധാരണമായ കഥ അദ്ദേഹം പറഞ്ഞു. അതിനു ശേഷം മിട്രോഖിൻ അവ തന്റെ കുടുംബ വീടിന്റെ തറയിൽ വർഷങ്ങളോളം മറച്ചുവച്ചു. 1984ൽ കെ.ജി .ബിയിൽ നിന്നും വിരമിക്കുന്നതുവരെ മിട്രോഖിൻ രഹസ്യ രേഖകൾ കടത്തികൊണ്ട് വന്നിരുന്നു . മിട്രോഖിൻ കാണിച്ച കുറിപ്പുകൾ വഴി കെ ജി ബി യുടെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിലെ അതീവ രഹസ്യമായ ശേഖരത്തിലെ രേഖകളിലേക്ക് പോലും അയാൾക്ക് അഭിഗമ്യതയുണ്ടായിരുന്നുവെന്ന് എസ് ഐ എസ് ഉദ്യോഗസ്ഥർ മനസിലാക്കി . ആ രേഖകളിൽ നിന്നും വിദേശത്ത്‌ ഗുപപ്തമായി താമസിച്ച കെ‌.ജി.‌ബിയുടെ എലൈറ്റ് കോർപ്സിന്റെ യഥാർത്ഥ ഐഡന്റിറ്റികളും മറ്റ് വീര ഇതിഹാസങ്ങളും വെളിച്ചതായി .ബാൾട്ടിക്കിൽ വെച്ചു SISസുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയ മിട്രോഖിൻ തുടർന്നു ബ്രിട്ടനിൽ ഒരു രഹസ്യ സന്ദർശനം നടത്തി അയാളുടെ കൂറുമാറ്റ പദ്ധതികൾ ചർച്ചചെയ്തു. 1992 നവംബർ 7, ഒരു ശരത്കാലം, ബോൾഷെവിക്കിന്റെ വിപ്ലവത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം, മിട്രോഖിനെയും കുടുംബത്തെയും, ആറ് വലിയ കണ്ടൈനർ നിറയെ രേഖകളും ഒരു രഹസ്യ ഉദ്യമത്തിലൂടെ എസ്‌ഐ‌എസ് റഷ്യയിൽ നിന്നും ബ്രിട്ടനിലേക്ക് കടത്തി.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സിഐഎയുടെ പക്കൽ നിന്നും കാശ് വാങ്ങിയ ഇന്ദിര

കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും". കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറ...