Skip to main content

കമ്മ്യൂണിസ്റ്റ് റഷ്യയുടെ ഉദയം

കാൾ മാർക്സും ഫ്രഡ്രിക്ക് ഏംഗൽസും അവകാശപ്പെട്ടപോലെ കമ്മ്യൂണിസം, യൂറോപ്പിന്റെയും പടിഞ്ഞാറിന്റെയും ചരിത്രത്തിൽ മാത്രമല്ല ലോക ചരിത്രത്തിലും ചില മാറ്റങ്ങൾ വരുത്തി. വ്യവസായവൽകൃതമായ യൂറോപ്പിനെ ലക്ഷ്യംവെച്ചാണ് അവർ 1848ൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയതെങ്കിലും ആഗോളതലത്തിലും അത് ശ്രദ്ധിക്കപ്പെട്ടു. ആഗോളതലത്തിലെ ഒരു വിപ്ലവ ആഹ്വാനമായി അത് പരിണമിച്ചു. ‘തൊഴിലാളിവർഗത്തിന് നഷ്ടപ്പെടാൻ ഒന്നുമില്ല, ഉള്ളത് അവരുടെ വിലങ്ങുകൾ മാത്രം, അവർക്ക് വിജയിക്കാൻ ഒരു ലോകമുണ്ട്, സർവ രാജ്യ തൊഴിലാളികളെ, ഒന്നിക്കുക’.1917 ൽ വിപ്ലവത്തിലൂടെ റഷ്യ പിടിച്ചടക്കിയ ശേഷം അത് ലോകവിപ്ലവത്തിന്റെ തുടക്കമായി പ്രഖ്യാപിച്ചു. എല്ലാ ലോക രാജ്യങ്ങളിലും വിപ്ലവം വരാത്തിടത്തോളം നമ്മുടെ വിജയം ഭാഗികമാണെന്ന് ലെനിൻ പ്രഖ്യാപിച്ചു. ബോൾഷെവിക്കുകൾ ലോക വിപ്ലവം എന്ന വിദൂരസ്വപ്നം നൽകി. ലെനിൻ മരിച്ചു,എന്നിരുന്നാലും സാമ്രാജ്യങ്ങളുടെ തകർച്ച ഒരു ദിനം വിപ്ലവത്തിലൂടെ സാധ്യമാകുമെന്ന ചിന്താഗതി തൊഴിലാളികളിൽ ഫലപ്രദമായി വിതച്ചിരുന്നു. ദശലക്ഷക്കണക്കിന് തൊഴിലാളികൾ- ലോക ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും – ഇപ്പോൾ സ്വതന്ത്രവും,സംഘടിത്തവും, സജീവവുമായി പുറത്തുവന്നിരിക്കുന്നു എന്നതാണ് ഇതിന്റെ വിപ്ലവകരമായ ഘടകം. ഇതിൽനിന്നും ഒരുകാര്യം വ്യക്തമായിരിക്കുന്നു വിപ്ലവം എന്ന നിർണായകമായ ഒരു യുദ്ധസന്ധിയാണ്. ലോകജനതയുടെ ഭൂരിഭാഗത്തിന്റെയും വിമോചനമെന്ന ആശയമാണ് ലക്ഷ്യം. മുതലാളിത്തവും സാമ്രാജ്യത്വവും ഒരുപക്ഷേ ലോകത്ത് നിന്നും തുടച്ചു മാറ്റപ്പെട്ടേക്കാം. 

ഏതു മാർഗ്ഗം സ്വീകരിച്ചായാലും (ആയുധപരമായാൽ പോലും ) രാജ്യാന്തര ബൂർഷ്വാസികളെ അട്ടിമറിച്ച് അന്താരാഷ്ട്ര സോവിയറ്റ് റിപ്പബ്ലിക്ക് സ്ഥാപിക്കാനായി 1919 മാർച്ചിൽ മോസ്കോയിൽ വച്ച് തേർഡ് കമ്മ്യൂണിസ്റ്റ് ഇൻറർനാഷണൽ(കമിൻറ്റേൺ) സ്ഥാപിതമായി. അടുത്ത ഒരു വർഷത്തേക്ക് കമിൻറ്റേൺ അധ്യക്ഷനായ ഗ്രിഗോറി യെവ്സീവിച്ച് സിനോവീവ്, ഒരു വിപ്ലവകരമായ സ്വപ്ന ലോകത്താണ് ജീവിച്ചത് . ബോൾഷെവിസം യൂറോപ്പിനെ കീഴടക്കി ലോകം തൂത്തുവാരാൻ പോവുകയായിരുന്നു എന്നായിരുന്നു ഒരിക്കലും നടക്കാത്ത ആ സ്വപ്നം. ബോൾഷെവിക് വിപ്ലവത്തിന്റെ രണ്ടാം വാർഷികത്തിൽ, ‘കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ ലോകം മുഴുവൻ വിജയിക്കും’ എന്നുള്ള തന്റെ പ്രത്യാശ അദ്ദേഹം പ്രഖ്യാപിച്ചു,

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സിഐഎയുടെ പക്കൽ നിന്നും കാശ് വാങ്ങിയ ഇന്ദിര

കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും". കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറ...