Skip to main content

മിട്രോഖിൻ ചരിത്രരേഖകള്‍ - രേഖകളുടെ ആധികാരികത

പിന്നീട് ഏപ്രിൽ 9ന് എസ്‌.ഐ‌. എസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ മിട്രോഖിൻ അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിൽ നിന്ന് 2,000 ആർക്കൈവിൽ പേജുകൾ കൂടി ഹാജരാക്കി. തന്റെ മേൽനോട്ടത്തിൽ മുഴുവൻ വിദേശ രഹസ്യാന്വേഷണ ശേഖരവും മോസ്കോയുടെ മധ്യഭാഗത്തുള്ള ലുബ്യാങ്കയുടെ തിരക്കേറിയ കെ.ജി . ബി ഓഫീസിൽ നിന്നും ഔട്ടർ റിംഗ് റോഡിനു സമീപത്തുള്ള യാസെനെവോയിലെ പുതിയ കെ.ജി.ബി ആസ്ഥാനത്തേക്ക് 1972 നും 1982 നും ഇടയിൽ മാറ്റം ചെയ്യുന്നതിനിടയിൽ ശേഖരത്തിൽ നിന്നും മിക്കവാറും എല്ലാ ദിവസവും കൈയ്യക്ഷര കുറിപ്പുകൾ എങ്ങനെ കടത്തി എന്നതിന്റെ അസാധാരണമായ കഥ അദ്ദേഹം പറഞ്ഞു. അതിനു ശേഷം മിട്രോഖിൻ അവ തന്റെ കുടുംബ വീടിന്റെ തറയിൽ വർഷങ്ങളോളം മറച്ചുവച്ചു.
1984ൽ കെ.ജി .ബിയിൽ നിന്നും വിരമിക്കുന്നതുവരെ മിട്രോഖിൻ രഹസ്യ രേഖകൾ കടത്തികൊണ്ട് വന്നിരുന്നു . മിട്രോഖിൻ കാണിച്ച കുറിപ്പുകൾ വഴി കെ ജി ബി യുടെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിലെ അതീവ രഹസ്യമായ ശേഖരത്തിലെ രേഖകളിലേക്ക് പോലും അയാൾക്ക് അഭിഗമ്യതയുണ്ടായിരുന്നുവെന്ന് എസ് ഐ എസ് ഉദ്യോഗസ്ഥർ മനസിലാക്കി . ആ രേഖകളിൽ നിന്നും വിദേശത്ത്‌ ഗുപപ്തമായി താമസിച്ച കെ‌.ജി.‌ബിയുടെ എലൈറ്റ് കോർപ്സിന്റെ യഥാർത്ഥ ഐഡന്റിറ്റികളും,മറ്റ് വീര ഇതിഹാസങ്ങളും വെളിച്ചതായി .ബാൾട്ടിക്കിൽ വെച്ചു SISസുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയ മിട്രോഖിൻ തുടർന്നു ബ്രിട്ടനിൽ ഒരു രഹസ്യ സന്ദർശനം നടത്തി അയാളുടെ കൂറുമാറ്റ പദ്ധതികൾ ചർച്ചചെയ്തു. 
1992 നവംബർ 7, ഒരു ശരത്കാലം, ബോൾഷെവിക്കിന്റെ വിപ്ലവത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം, മിട്രോഖിനെയും കുടുംബത്തെയും, ആറ് വലിയ കണ്ടൈനർ നിറയെ രേഖകളും ഒരു രഹസ്യ ഉദ്യമത്തിലൂടെ എസ്‌ഐ‌എസ് റഷ്യയിൽ നിന്നും ബ്രിട്ടനിലേക്ക് കടത്തി. മിട്രോഖിൻ ചരിത്രരേഖകളിൽ ആഴ്ന്നിറങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അതിന്റെ ആധികാരികത കണ്ട് ഞെട്ടിപ്പോയി. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ. എ യുടെ കണ്ണിൽ ലോകത്തിലെ ഏറ്റവും വിശ്വസനീയമായ വിലമതിക്കാനാവാത്ത രേഖകളായിരുന്നു അവ. ബ്രിട്ടീഷ് രഹസ്യാന്വേഷണ സുരക്ഷാ കമ്മിറ്റിയും മറ്റു പശ്ചിമദേശ അന്വേഷണ ഏജൻസികളുടെയും വിലയിരുത്തൽ പ്രകാരം ഏറ്റവും കൂടുതൽ കൗണ്ടർ ഇന്റെലിജെൻസ് തെളിവുകൾ നൽകിയ രേഖകളായിരുന്നു അവ. സോവിയറ്റ് യൂണിയൻ തകർന്ന ശേഷം രൂപംകൊണ്ട റഷ്യൻ രഹസ്യാന്വേഷണ സംഘടനയായ എസ്സ് .വി. ആർ മേധാവി ഇങ്ങനെ ഒരു രഹസ്യ ചോർച്ച ഉണ്ടായിട്ടില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചു . ഒരിക്കൽ ഒരു ജർമൻ വാരിക ഈ സംഭവത്തെ കുറിച്ച് ലേഖനം പുറത്ത് വിട്ടു.100 ഓളം കെ ജി ബി ചാരൻമാരുടെ പേരുകൾ വെളിപ്പെട്ടു എന്ന് അവർ മിട്രോഖിൻ അടിസ്ഥാനമാക്കി റിപ്പോർട്ട് ചെയ്തു. തുടർന്ന് എസ്സ്. വി. ആർ മേധാവി “നൂറോളം ചാരന്മാരോ ? തികച്ചും അസംബന്ധ”മെന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിച്ചുവെങ്കിലും സത്യം അതിനുമപ്പുറമായിരുന്നുവെന്നു പിന്നീട് തെളിഞ്ഞു. ആയിരത്തിലധികം ചാരന്മാരുടെ പേരുകളും മറ്റ് ആധികാരികമായ വിവരങ്ങളും മിട്രോഖിൻ രേഖകളിലൂടെ പുറംലോകമറിഞ്ഞു.ശീതസമരകാലത്തെ സോവിയറ്റ് യൂണിയൻ കെ. ജി .ബി യുടെ നേതൃത്വത്തിൽ നടത്തിയ ചാരപ്പണിയുടെയും മറ്റ് വിധ്വംസക പ്രവർത്തനങ്ങളുടേയും ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങൾ ലോകമറിഞ്ഞു . കെ ജി ബി യുടെ ചാരപ്രവർത്തനങ്ങളെ കുറിച്ച് പലരും സൗകര്യപൂർവ്വം മൗനത്തിൽ ആയപ്പോൾ ഇതിനെ പ്രതിരോധിക്കാൻ സി. ഐ. എ നടത്തിയ പ്രവർത്തനങ്ങൾ ഇതേ ആളുകൾ വളരെയധികം വിമർശന ബുദ്ധിയോടെ നോക്കിക്കണ്ടു. ഏക പക്ഷീയമായ ഒരു ചരിത്രാഖ്യാനമാണ് ഈ കൂട്ടർ നടത്തിയത്.ഒരു കൈ മാത്രം കൊട്ടി ശബ്ദമുണ്ടായതിനോട് നമുക്ക് ഈ ചരിത്രാഖ്യാനത്തെ ഉപമിക്കാം . ലോകത്താകമാനം സ്വീകാര്യമായ ഒരു ചരിത്ര പുസ്തകമാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ‘പൊളിറ്റിക്സ് ഓഫ് ദ വേൾഡ് ‘എന്നാൽ ഇതിൽ ഒരിടത്തുപോലും കെ.ജി.ബി നടത്തിയ പ്രവർത്തനങ്ങളെ പറ്റി പ്രതിപാദിച്ചു കണ്ടില്ല .പക്ഷേ സി.ഐ .എ യുടെ പ്രവർത്തനങ്ങളെക്കുറിച്ച് നെടുനീളൻ ആഖ്യാനമുണ്ട്. മിട്രോഖിന്റെ ഈ ആർക്കൈവ് പറയുന്നത് പോലെ, ലോകത്തെ കാൽചുവട്ടിലാക്കാൻ റഷ്യ ശ്രമിക്കുന്നു. ഇതിൽ ആശ്ചര്യപ്പെടുത്തുന്ന വസ്തുത എന്തെന്നാൽ മൂന്നാം ലോകത്തോടുള്ള സോവിയറ്റ് നയത്തിൽ കെ‌.ജി‌. ബിയുടെ പങ്ക് ഇതേ രാഷ്ട്രങ്ങളോടുള്ള യു‌എസ് നയത്തിലെ സി. ‌ഐ‌. എയുടെ പങ്കിനെക്കാൾ പ്രധാനവും കൂടൂതലാണ് .കാൽ നൂറ്റാണ്ട്കാലം ,സി. ‌ഐ.എയിൽ നിന്ന് വ്യത്യസ്തമായി കെ.‌ജി‌. ബി വിശ്വസിച്ചത് ശീത യുദ്ധത്തിൽ വിജയം നേടാൻ തങ്ങളെ സഹായിക്കുന്ന മേഖല മൂന്നാം ലോകമാണെന്നാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാപകമായ കപട നീരൂപണത്തിലൂടെ കുത്തിവെച്ച അപകർഷതാബോധം മൂലം തകർന്ന പടിഞ്ഞാറിന്റെ ആത്മബോധം തന്റെ ജീവൻ പണയപ്പെടുത്തി വീണ്ടെടുക്കാൻ നീണ്ട ഇരുപത് വർഷക്കാലം അദ്ദേഹം വികാരാധീനനായി തയ്യാറായിരുന്നു എന്ന വസ്തുത വിശ്വസിക്കാൻ ഏറെ പ്രയാസമാണ്. ആ രേഖകൾ എന്നെങ്കിലും പകലിന്റെ വെളിച്ചം കാണുമെന്ന് ഒരുറപ്പും ഇല്ലായിരുന്നിട്ട് കൂടി മിട്രോഖിൻ അർപ്പണബോധത്തോടെ ആ കാലയളവിലുടനീളം രേഖകൾ സമാഹരിച്ച് സംരക്ഷിച്ചു. വെളിച്ചം കാണുമെന്ന് ഉറപ്പില്ലാത്ത ഒരു കാര്യത്തിനുവേണ്ടി തൻറെ ജീവിതത്തിലെ വിലയേറിയ സമയവും കഴിവും ഉപയോഗിക്കുന്നത് ഒരു പടിഞ്ഞാറൻ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അസംഭവ്യമായ കാര്യം തന്നെയാണ്. രേഖകൾ പരിശോധിച്ച ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുടെ കമ്മിറ്റിക്ക് മിട്രോഖിന്റെ അർപ്പണ മനോഭാവത്തിലും ധൈര്യത്തിലും അതിസാധാരണമായ മതിപ്പുണ്ടായി. മിട്രോഖിന്റെ യഥാർത്ഥ കയ്യെഴുത്ത് പ്രതികൾ ഇപ്പോഴും എസ്.ഐ. എസ്ന്റെ പക്കൽ പുറത്തു വിടാതെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ് . അതിൽ നിന്നും ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് അപ്രധാനപ്പെട്ടതും, പ്രസിദ്ധീകരണ യോഗ്യമല്ലാത്തതുമായ രേഖകൾ മാറ്റി വെച്ച ശേഷം ഈ പുസ്തകത്തിൻറെ ഭാഗമായി ഇന്ത്യ ഉൾപ്പെടുന്ന മൂന്നാം ലോക രാജ്യങ്ങളിൽ റഷ്യ നടത്തിയ ചാര പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പുറത്തു വിടുന്നത്.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സിഐഎയുടെ പക്കൽ നിന്നും കാശ് വാങ്ങിയ ഇന്ദിര

കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും". കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറ...