1981ല്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ ഗ്രിഫിന് ഇന്ത്യ വിസ നിഷേധിക്കുകയുണ്ടായ സംഭവം തങ്ങളുടെ പ്രവര്‍ത്തനത്തിന്‍റെ വിജയമായി ഉയര്‍ത്തിക്കാട്ടാന്‍ കെ.ജി.ബി ശ്രമിച്ചു. ഗ്രിഫിനെ സി.ഐ.എയുടെ ചാരന്‍ എന്നുള്ള മുദ്ര കുത്തിയത് തങ്ങളാണെന്നും അതിനു വേണ്ടി കഴിഞ്ഞ ആറ് മാസങ്ങളായി കഠിന പ്രയത്നം ചെയ്യുകയായിരുന്നുവെന്നും കെ.ജി.ബി അവകാശപ്പെട്ടുകൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് കെ.ജി.ബിയുടെ വിദേശ ചാര സംഘമായ എഫ്.സി.ഡിയുടെ മേധാവി റഷ്യന്‍ പോളിറ്റ് ബ്യൂറോക്ക് സമര്‍പ്പിച്ചു. വിസ നിഷേധിച്ചു കൊണ്ടുള്ള തീരുമാനം ഇന്ദിര നേരിട്ടു തന്നെ എടുത്തതാണെന്നാണ് ലഭ്യമായ വിവരം. സി.ഐ.എയുടെ ചാര പ്രവര്‍ത്തനത്തെക്കുറിച്ച് ഇല്ലാക്കഥകള്‍ മെനഞ്ഞ് അത് പത്രങ്ങളിലുടെ സജീവമായി പുറത്ത് കൊണ്ടു വരുന്നതില്‍ കെ.ജി.ബി വിജയിച്ചതിന്‍റെ ഫലം കൂടിയായിരിക്കാം ഇന്ദിരയെ വിസ നിഷേധിക്കാന്‍ പ്രേരിപ്പിച്ച ഘടകം. റഷ്യയുടെ ചാര പ്രവര്‍ത്തി മനസിലാക്കിയ അമേരിക്ക, ഗ്രിഫിന് സി.ഐ.എയുമായി യാതൊരു ബന്ധമില്ലെന്നും ഇതിന്‍റെ പിറകില്‍ സോവിയറ്റ് യൂണിയന്‍റെ കൈകളാണെന്നും പ്രസ്താവിച്ചെങ്കിലും അന്നത്തെ വിദേശകാര്യ മന്ത്രിയായിരുന്ന നരസിംഹ റാവു ഇതൊന്നും ചെ
ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു